മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന് ചെന്നൈ വിമാനത്താവളത്തില്‍ അറസ്റ്റിലായി. ദുബായില്‍നിന്നുള്ള വിമാനത്തില്‍ ചെന്നൈയില്‍ ഇറങ്ങിയ ഇയാള്‍ കസ്റ്റംസിന്റെ പരിശോധനയിലാണ് കുടുങ്ങിയത്. 40.35 ലക്ഷം രൂപ വിലമതിക്കുന്ന 810 ഗ്രാം 24 കാരറ്റ് സ്വര്‍ണം ഇയാളില്‍ നിന്ന് കണ്ടെടുത്തു. നാല് ചെറു കെട്ടുകളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു. ചെന്നെ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് വ്യാപകമാണ്. കഴിഞ്ഞ ഡിസംബറില്‍ 706 ഗ്രാം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു. ജനുവരിയില്‍ മാത്രം ഒമ്പത് കിലോഗ്രാം സ്വര്‍ണവും കസ്റ്റംസ് യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
Read MoreDay: July 21, 2021
പല്ലുവേദന മറ്റു രോഗങ്ങളുടെയും ലക്ഷണമാവാം
പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളർ അതു മറക്കില്ല. വേദന ഉണ്ടായാൽ ചികിത്സ എടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ആണെങ്കിൽ അനുഭവിക്കുക തന്നെ; അല്ലാതെ വേറെ വഴിയില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിച്ചാൽ താത്കാലിക ശമനം ലഭിക്കും. എങ്കിലും വേദനയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കണമെങ്കിൽ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്. പരിധികടന്നാൽവേദന ഉണ്ടാകുന്പോൾ വേദന സംഹാരികൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളിൽ വേദനകുറയ്ക്കാൻ കൈയിൽ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോൾ പഞ്ഞിയിൽ മുക്കി വയ്ക്കുന്നത്, സിഗററ്റിന്റെ ചുക്കാ, പുകയില, മറ്റ് കെമിക്കൽസ്) ചെയ്യുന്നത് പോടുവന്ന പല്ല് പൂർണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകൾ വഴി ഇത് രക്തക്കുഴലുകളിൽ പ്രവേശിക്കുന്നതിനും കാരണമാകും. പല്ലുവേദന ഉണ്ടായാൽ ഒരു ഡോക്ടറുടെ സഹായം ഉടൻ ലഭ്യമാക്കണം. വേദനയുടെ കാരണം പരിശോധനയിൽ കൂടി കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നൽകി പരിഹരിക്കാനാവും. പല്ലുവേദന…
Read Moreക്ഷേത്രത്തില്‍ നിന്നും മടങ്ങും വഴിയില്‍ അതാ ഒരാള്‍ക്കൂട്ടം ! നോക്കിയപ്പോള്‍ ഒരു കൂറ്റന്‍ പാമ്പ്; പിന്നെ ഒന്നും നോക്കാതെ പാമ്പിനെ ചാക്കിലാക്കി മുന്‍മന്ത്രി;വീഡിയോ കാണാം
കൂറ്റന്‍പാമ്പിനെ അസാധാരണ വൈദഗ്ധ്യത്തോടെ ചാക്കിലാക്കിയ ബിജെപി നേതാവും മുന്‍മന്ത്രിയുമായ ഗിരീഷ് മഹാജനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ സംസാരവിഷയം. ക്ഷേത്രത്തില്‍ പോയി തിരികെ വരുമ്പോഴാണ് ഗിരീഷ് മഹാജന് വഴിയില്‍ ഒരാള്‍ക്കൂട്ടം കണ്ടത്. പോയി നോക്കിയപ്പോള്‍ അഞ്ചടി നീളമുള്ള കൂറ്റന്‍പാമ്പ്. പിന്നെ ഒന്നും നോക്കിയില്ല, ക്ഷണം നേരം കൊണ്ട് അദ്ദേഹം പാമ്പിനെ ചാക്കിലാക്കി. ഒപ്പമുള്ളവര്‍ നേതാവിനെ പ്രവര്‍ത്തിയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ ജാംനര്‍ നഗരത്തിലായിരുന്നു സംഭവം. ബിജെപി നേതാവ് കൂറ്റന്‍ പാമ്പിനെ പിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നേരത്തെത്തേയും ഇത്തരം വാര്‍ത്തകളില്‍ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. 2020ല്‍ ഒരു സ്ഥാപനം ബലമായി പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ബിജെപി നേതാക്കളിലൊരാളാണ് ഗിരീഷ് മഹാജന്. എന്തായാലും പാമ്പുപിടിത്തം വൈറലായെന്നു പറഞ്ഞാല്‍ മതിയല്ലോ…
Read More2032ലെ ഒളിമ്പിക്സ് ബ്രിസ്ബേനിൽ
ടോക്കിയോ: 2032 ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടക്കും. ഒളിമ്പിക്സും പാരാലിമ്പിക്സും ബ്രിസ്ബേനിൽ തന്നെയാണ് നടക്കുക. ടോക്കിയോയിൽ വച്ച് എതിരില്ലാതെയാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി ഓസ്ട്രേലിയൻ പട്ടണത്തെ തെരഞ്ഞെടുത്തത്. 32 വർഷങ്ങൾക്കു ശേഷമാണ് ഒളിമ്പിക്സ് വീണ്ടും ഓസ്ട്രേലിയയിൽ എത്തുന്നത്. 2000തിൽ ഓസ്ട്രേലിയയിലെ സിഡ്നിയിലായിരുന്നു ഒളിമ്പിക്സ്. 1956ൽ മെൽബണും ഒളിന്പിക്സിന് വേദിയായി. 2024ൽ നടക്കുന്ന അടുത്ത ഒളിന്പിക്സിന് പാരീസാണ് വേദിയാകുന്നത്. 2028ൽ ലോസ് ആഞ്ചലസിലാണ് ഒളിന്പിക്സ് അരങ്ങേറുന്നത്. 11 വർഷം നീണ്ടുനിൽക്കുന്ന ഒരുക്കങ്ങൾക്കുശേഷമാണ് ഓരോ സ്ഥലത്തും ഒളിന്പിക്സ് അരങ്ങേറുന്നത്.
Read Moreസൂപ്പർ ചാഹർ
കൊളംബൊ: ട്വന്റി-20യുടെ ആവേശത്തിരയിളക്കം കണ്ട ഏകദിനപോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് ജയം. പരാജയം ഉറ്റുനോക്കിയ ഇന്ത്യയെ ജയത്തിലേക്ക് കൈപിടിച്ചുയർത്തിയത് എട്ടാം നന്പറായി ക്രീസിലെത്തിയ ദീപക് ചാഹർ. 82 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 69 റൺസുമായി പുറത്താകാതെനിന്ന ചാഹറിന്റെ കരുത്തിൽ ഇന്ത്യ രണ്ടാം ഏകദിനത്തിൽ ജയമാഘോഷിച്ചു. 19 റൺസുമായി ഭൂവനേസ്വർ കുമാർ ചാഹറിന് അടിയുറച്ച പിന്തുണ നൽകി. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 193 എന്ന നിലയിൽനിന്നാണ് ഇരുവരും ചേർന്ന് ഇന്ത്യയെ ആവേശോജ്വല ജയത്തിലേക്ക് നയിച്ചത്. സ്കോർ: ശ്രീലങ്ക 50 ഓവറിൽ 275/9. ഇന്ത്യ 49.1 ഓവറിൽ 277/7. സൂര്യകുമാർ യാദവ് (44 പന്തിൽ 53), കൃണാൽ പാണ്ഡ്യ (54 പന്തിൽ 35), മനീഷ് പാണ്ഡെ (31 പന്തിൽ 37), ശിഖർ ധവാൻ (38 പന്തിൽ 29) എന്നിവരും ണ് ഇന്ത്യക്കായി പൊരുതി. അസലങ്ക,…
Read Moreപ്രസവവേദന എന്താണെന്ന് മനസ്സിലായത് പ്രസവിച്ചതിനു ശേഷം ! സിനിമയും യഥാര്‍ഥ ജീവിതവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് മനസ്സിലായത് അപ്പോള്‍; മനസ്സു തുറന്ന് ഉര്‍വശി…
ചെറുപ്രായത്തില്‍ തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയയായ താരമാണ് ഉര്‍വശി. നിരവധി മികച്ച കഥാപാത്രങ്ങളെ നടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ പ്രായത്തിന് അനുയോജ്യമായ കഥാപാത്രങ്ങളല്ല താന്‍ സിനിമയില്‍ ചെയ്തതെന്ന് പറഞ്ഞിരിക്കുകയാണ് നടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്കിയ ഒരു അഭിമുഖത്തിലാണ് ഉര്‍വശി മനസ്സുതുറന്നത്. എന്റെ പ്രായത്തിനൊത്ത വേഷങ്ങള്‍ വളരെ കുറച്ച് മാത്രമെ ഞാന്‍ ചെയ്തിട്ടുള്ളു. 13 വയസ്സിലും ഞാന്‍ അമ്മ വേഷം ചെയ്തു.ജീവിതത്തില്‍ എവിടെയെങ്കിലുമൊക്കെ കണ്ട കാര്യങ്ങള്‍ വെച്ചാണ് ഞാന്‍ അഭിനയിച്ചത്. ഞാന്‍ പ്രസവിച്ചതിന് ശേഷമാണ് പ്രസവ വേദന എന്താണെന്ന് മനസ്സിലായത്. നമ്മള് ഇത്രയും നാളും സിനിമയിലഭിനയിച്ചത് വെറും പൊട്ടത്തരമാണല്ലോ എന്ന് തോന്നിയത് അപ്പോഴാണ്. വളരെ വ്യത്യസ്തമായിട്ടാണ് യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള് ഓരോ കാര്യങ്ങളോടും പ്രതികരിക്കുന്നതെന്ന് പിന്നീട് എനിക്ക് മനസ്സിലായി. അതിന് ഉദാഹരണമാണ് എന്റെ അനിയന്റെ മരണം. അവന് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കേട്ടിട്ട് ഞാന്‍ നിശ്ചലമായി നില്‍ക്കുകയാണ്.…
Read Moreഅകക്കണ്ണിന്റെ പ്രകാശത്തില്‍ വിസ്മയം തീര്‍ത്ത മൂസ മാസ്റ്റര്‍ ഇനി കോട്ടയത്തെ സ്കൂളിലേക്ക്
എടപ്പാള്‍: അകക്കണ്ണിന്റെ പ്രകാശത്തില്‍ അറിവു നേടുകയും പതിറ്റാണ്ടുകളായി അറിവു പകര്‍ന്നു നല്‍കുകയും ചെയ്യുന്ന പി.കെ മൂസ മാസ്റ്റര്‍ ഇനി പ്രധാനാധ്യാപകന്. മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തു വട്ടംകുളം നെല്ലിശേരി സ്വദേശിയായ പി.കെ മൂസ മാസ്റ്റര്‍ കോട്ടയം ജില്ലയിലെ വെച്ചൂര്‍ ഗവണ്മെന്റ് ദേവി വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം പ്രധാനാധ്യാപകനായി ചുമതലയേറ്റിരിക്കുകയാണ്. 1992 സെപ്തംബര്‍ മുതല്‍ മലപ്പുറം ജില്ലയിലെ എടപ്പാള്‍, പാലപ്പെട്ടി, മൂക്കുതല, കാടഞ്ചേരി ഗവണ്മെന്റ്ഹയര് സെക്കന്‍ഡറി സ്കൂളുകളില്‍ ഹൈസ്കൂള്‍ വിഭാഗം സോഷ്യല്‍ സ്റ്റഡീസ് അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു മൂസ മാസ്റ്റര്‍. 2021 ജൂലൈ 15ന് പുറത്തിറങ്ങിയ സ്ഥാനക്കയറ്റ ഉത്തരവില്‍ മൂസ മാസ്റ്ററെ പ്രധാനാധ്യാപകനായി സ്ഥാനക്കയറ്റം നല്‍കിയെങ്കിലും ഒരേ സ്കൂളിലേക്കു തന്നെ മൂസ മാസ്റ്ററെ കൂടാതെ മറ്റൊരാള്‍ക്കു കൂടി നിയമനം നല്‍കുകയും രണ്ടാമത്തെ ആള് നേരത്തെ വന്നു ചുമതലയേല്‍ക്കുകയും ചെയ്തതിനാല്‍ മൂസ മാസ്റ്റര്‍ക്ക് പ്രധാനാധ്യാപകനായി ചുമതലയേല്‍ക്കാന്‍…
Read Moreഅമ്പടാ, നീയോ…! നാലു വർഷമായി ബൈക്ക് മോഷണം; ഒടുവിൽ ആലുവ പോലീസിന്റെ പിടിയിൽ
ആലുവ: നാലു വർഷത്തോളമായി ബൈക്ക് മോഷണം പതിവാക്കിയ അതിഥി തൊഴിലാളി ആലുവയിൽ പിടിയിലായി. പെരുമ്പാവൂരിൽ വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശി ഇക്ബാൽ ഹുസൈൻ (25) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ആലുവ പുളിഞ്ചോട്ടിലുള്ള സർവീസ് ഷോറൂമുകളിൽ നിന്ന് സർവീസിനെത്തിയ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ബൈക്കുകളാണ് കഴിഞ്ഞ മാസം ഇയാൾ മോഷ്ടിച്ചത്. പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. 2017 മുതൽ ഇയാളുടെ പേരിൽ കളമശേരി, കുറുപ്പംപടി, പെരുമ്പാവൂർ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളുണ്ട്. ഇൻസ്പെക്ടർ സി.എൽ സുധീർ, എസ്.ഐ. രാജേഷ് കുമാർ, എ.എസ്.ഐ സോജി, സിപിഒ മാരായ മാഹിൻഷാ അബൂബക്കർ , മുഹമ്മദ് അമീർ, ഹാരിസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Read Moreചൂടുവെള്ളത്തിലോ പാലിലോ ഗുളിക ഇട്ടാൽ ഫിൽട്ടർ കാപ്പിയോ..! കാപ്പിയെ ക്യാപ്സൂളിലാക്കി പെൺകുട്ടികൾ
കൊച്ചി: യാത്രകള്‍ക്കിടയിലും കാപ്പി ഒഴിവാക്കാൻ പറ്റില്ലേ, വിഷമിക്കേണ്ട. ഒരു ഗുളിക കൈയിൽ കരുതിയാൽ മതി. ഫ്ളാസ്കിൽ കരുതിയ ചൂടുവെള്ളത്തിലോ പാലിലോ ഗുളിക ഇട്ടാൽ ഫിൽട്ടർ കാപ്പി റെഡി. “വിത്തൗട്ടു’കാര്‍ക്കു പ്രത്യേകം ഗുളിക ഉണ്ടാകും. എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാലു വിദ്യാര്‍ഥിനികളാണ് ഈ ആശയത്തിനു പിന്നിൽ. കാപ്പിഫൈല്‍ എന്ന പേരിൽ അവതരിപ്പിച്ച ഇതിന് അമേരിക്ക ആസ്ഥാനമായ ടൈ ഗ്ലോബല്‍ നടത്തിയ മത്സരത്തില്‍ ജനപ്രീതിക്കുള്ള പോപ്പുലര്‍ ചോയ്സ് അവാര്‍ഡ് ലഭിച്ചു. ടൈ ഗ്ലോബല്‍ കേരള ചാപ്റ്റർ സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാംസ്ഥാനവും നേടി. തൃപ്പൂണിത്തുറ ശ്രീഅന്നപൂര്ണയില് വെങ്കിടേശ്-മീനാക്ഷി ദന്പതികളുടെ മകൾ വി. സൗന്ദര്യ ലക്ഷ്മി (കൊമേഴ്സ്), ഇടക്കൊച്ചി കുടുവശേരി പിന്റോ കടുത്തൂസ്-ഷെല്‍ന ദന്പതികളുടെ മകള്‍ എലീഷ അനോറി കടുത്തൂസ് (ഹ്യുമാനിറ്റീസ്), കലൂര്‍ റെസിഡന്‍സി കോര്‍ട്ടില്‍ രജസ്ഥാന് സ്വദേശി വിക്രംസിംഗ്-സംഗീത ദന്പതികളുടെ മകള്‍ വി. ഡിംപല്‍ (ഹ്യുമാനിറ്റീസ്), മുളവുകാട്…
Read Moreരാജ്യത്ത് സ്കൂളുകള്‍ തുറക്കാമെന്ന് ഐസിഎംആര്‍ ! ആദ്യഘട്ടത്തില്‍ തുറക്കേണ്ടത് പ്രൈമറി സ്കൂളുകള്‍; പാലിക്കേണ്ട നിബന്ധനകള്‍ ഇങ്ങനെ…
രാജ്യത്ത് സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും ഇതില്‍ തെറ്റില്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്ഗവന്. ആദ്യഘട്ടത്തില്‍ പ്രൈമറി സ്കൂളുകള്‍ തന്നെ തുറക്കാമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ പല തരംഗങ്ങള്‍ വന്നുപോയപ്പോഴും നിരവധി സ്കാന്ഡിനേവിയന് രാജ്യങ്ങള്‍ അവരുടെ സ്കൂളുകള്‍ അടച്ചിട്ടിരുന്നില്ലായെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഐസിഎംആറിന്റെ നിര്‍ദേശം. ‘ഇന്ത്യയില്‍ സ്ക്കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ അത് പ്രൈവറി സ്ക്കൂളുകള്‍ തന്നെയാവാം. എന്നാല്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍, അധ്യാപകര്‍ മറ്റ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചിരിക്കണം.’ എന്നാണ് ഐസിഎംആറിന്റെ നിര്‍ദേശം. കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയും. അതുകൊണ്ടാണ് ആദ്യഘട്ടത്തില്‍ 1-5 വരെയുള്ള ക്ലാസുകള്‍ തുറക്കാനും ഐസിഎംആര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകളുടേതാണ് ആണെന്നും അദ്ദേഹം പറഞ്ഞു. ടിപിആര്‍ നിരക്ക് അഞ്ച് ശതമാനത്തില്‍ കുറഞ്ഞ…
Read More