കായംകുളം : വധശ്രമ കേസിൽ കാപ്പ ചുമത്തിയ പ്രതി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം ഞക്കനാല്‍ അനൂപ് ഭവനത്തില്‍ അനൂപ് ( ശങ്കര്‍23) കൃഷ്ണപുരം ആഞ്ഞി ലി മൂട്ടില് വടക്കതില്‍ വീട്ടില്‍ അനസ് ( 20) എന്നിവരെ യാണ് കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃ ത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൃഷ്ണപുരം കാപ്പില്‍ മേക്ക് ഹെല്‍ത്ത് സെന്ററിന് സമീപം വെച്ച് കാപ്പില്‍ മേക്ക് എം. എന്‍. കോട്ടേ ജില് മുഹമ്മദ് നസൂമിനേയും സുഹൃത്ത് റാഫിദിനെയും തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് അനൂപ് എന്ന് സി ഐ പറഞ്ഞു.ഇയാളുടെ കൂട്ടാളിയാണ് അറസ്റ്റിലായ അനസ്. കാപ്പാ നിയമപ്രകാരം നാടുകട ത്തിയിരുന്ന അനൂപ് കായംകുളം പോലീസ് സ്റ്റേഷന് പരി ധി യിലെ കുപ്രസിദ്ധ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട ആളും കാപ്പ നിയമം ലംഘിച്ച് കായംകുളം പോലീസ്…
Read MoreDay: July 29, 2021
റോഡ് കുളമായി, വെള്ളക്കെട്ടിൽ കളിവള്ളമിറക്കിയും വാഴനട്ടും പ്രതിഷേധം
മാവേലിക്കര :ജില്ലാ ആശുപത്രിയുടെ കവാടം മുതലുള്ള റോഡിന്റെ ശോചനീയാവസ്ഥ ഉടനടി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡിലെ വെള്ളക്കെട്ടിൽ കടലാസ് വള്ളങ്ങൾ ഇറക്കി വാഴ നട്ട് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. കോടികളുടെ വികസനങ്ങൾ സംസ്ഥാനത്ത് ഉടനീളം നടപ്പാക്കുന്നു എന്ന് പറയുമ്പോഴും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ ഒന്നും തന്നെ ചെയ്യാതെ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന അവസ്ഥ ആണ് നടന്ന് കൊണ്ട് രിക്കുന്നത്. രണ്ട് കോടി രൂപ മുടക്കി നിർമ്മിച്ച ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം അഴിമതിയുടെ അസ്തികൂടമായി നില്‍ക്കുകയാണെന്നും 132 കോടി രൂപാ അനുവദിച്ചിട്ടും നാളിതുവരെ ഒരു രൂപാ പോലും ചിലവാക്കാതെ പൊള്ളയായ വികസന പ്രവർത്തങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്വപ്പെട്ടു. ഹോസ്പിറ്റലിൽ ചെയ്യാവുന്ന…
Read Moreയുവാവിന് ഹോം ഗാർഡിന്റെ ക്രൂര മർദനം; മുഖത്തടിച്ച് വീഴ്ത്തിയതിന്റെ കാരണമായി ഹോംഗാർഡ് പറയുന്നതിങ്ങനെ…
നിലന്പൂർ: ഹോം ഹാർഡ് യുവാവിനെ മർദിക്കുന്ന വീഡിയോ വൈലറാകുന്നു, നിലമ്പൂർ പോലീസ് സ്റ്റേഷന് കീഴിൽ ജോലി ചെയ്യുന്ന ഹോംഗാർഡാണ് യുവാവിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിലമ്പൂർ വീട്ടിച്ചാൽ സ്വദ്ദേശിയായ ഹോം ഗാർഡ് സൈതലവിയെ ജോലിയിൽ നിന്നും നീക്കിയതായി നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ ടി.എസ്.ബിനു അറിയിച്ചു, ഇന്നലെ വൈകുന്നേരം 5ന് നിലമ്പൂർ കെഎൻ ജി റോഡിൽ വീട്ടിക്കുത്ത് ജംഗഷനിലാണ് സംഭവം, അടിയേറ്റ് വീണ് വീണ്ടു എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇയാളെ വീണ്ടും ഹോം ഗാർഡ് മർദിക്കുന്നത് കാണാം. സംഭവം യാത്രക്കാർ ഉൾപ്പെടെ കണ്ടിട്ടും ഹോം ഗാർഡ് മർദനം തുടരുകയാണ്, യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ പോലീസ് നടപടിയുടെ ഭാഗമായി ഹോം ഗാർഡിനെ ഡ്യൂട്ടിയിൽ നിന്നുംഒഴിവാക്കിയത്. മർദനവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു. മദ്യപിച്ച…
Read Moreവൗ വിചിത്രമായിരിക്കുന്നു ! 91 കിലോ കടന്ന് സെഞ്ചുറിയിലേക്ക് കുതിച്ച ഭാരത്തെ ക്ലീന്‍ബൗള്‍ഡാക്കി;തടി കുറയ്ക്കാന്‍ വീണാ നായര്‍ സഹിച്ച കഷ്ടപ്പാടുകള്‍ക്ക് കൈയ്യടിച്ച് ആരാധകര്‍…
ഏറെ മാനസിക വേദനയുണ്ടാക്കുന്ന ഒന്നാണ് ബോഡി ഷെയിമിംഗിന് ഇരയാവുക എന്നത്. പലരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ദുരവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകും. അമിത വണ്ണത്തിന്റെ പേരില്‍ ഇത്തരത്തില്‍ പലപ്പോഴും ബോഡി ഷെയിമിംഗ് നേരിട്ട ആളാണ് നടി വീണാ നായര്‍. എന്നാല്‍ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് ഏവരും കണ്ണു തള്ളിയിരിക്കുകയാണ്. വണ്ണം നന്നേ കുറഞ്ഞിരിക്കുന്നതാണ് പുതിയ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുക. വണ്ണം കൂടിയും കുറഞ്ഞുമുള്ള ഗെറ്റപ്പുകളില്‍ ഒരേ സാരി ധരിച്ചു നില്ക്കുന്ന തന്റെ ചിത്രങ്ങള്‍ വീണ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണിപ്പോള്‍. നിരവധി പേര് പോസ്റ്റിനു താഴെ അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. തടി കുറച്ചതിനെക്കുറിച്ച് വീണ പറയുന്നതിങ്ങനെ, ’14ദിവസത്തെ ആയുര്‍ദേവ ചികിത്സയെത്തുടര്‍ന്ന് തടി കുറഞ്ഞിരുന്നെങ്കിലും അതു കഴിഞ്ഞ് തിരികെ ദുബായില്‍ ചെന്നപ്പോള്‍ തടി വീണ്ടും കൂടി, 91 കിലോയായി. ഫൂഡ് തീരെ കണ്ട്രോള് ചെയ്തില്ല. വീട്ടില്‍ തന്നെ ഇരിക്കുന്നതിനാല്‍ കുക്കിങ്ങും…
Read Moreവീട്ടമ്മയെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതി പരിചയക്കാരനായിരിക്കും എന്ന പോലീസിന്റെ നിഗമനം തെറ്റിയില്ല; സത്യം പുറത്ത് പറയാൻ മടിച്ചതിന്റെ കാരണം വെളിപ്പെടുത്തി വീട്ടമ്മ
ഇരിട്ടി(കണ്ണൂർ): ആറളം പയോറ ഏച്ചില്ലത്ത വീട്ടമ്മ കുന്നുമ്മല്‍ രാധ (56) യെ വീട്ടിനുള്ളില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ.രാധയുടെ സഹോദരിയുടെ ഭർത്താവ് ചാക്കാട് സ്വദേശി പി. പി. സജീവ (48) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ പിടിച്ചുപറി ഉൾപ്പെടെ 15 ഓളം കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വീട്ടമ്മ ഒന്നും പറയാത്തതിനാൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവാതെ വിഷമിക്കുകയായിരുന്നു പോലീസ്. ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിൽ സജീവനെ കസ്റ്റഡിയിൽ എടുത്ത ശേഷം വീട്ടമ്മയെ പോലീസ് ചോദ്യം ചെയ്തപ്പോൾ സജീവൻ തന്നെയാണ് ആക്രമിച്ചതെന്നും തന്റെയും മകളുടെയും സുരക്ഷ ഓർത്താണ് പേര് പറയാതിരുന്നതെന്നും മൊഴി നൽകി. അക്രമ കാരണം അറിയില്ല. ബാത്ത് റൂമിൽ പോയി തിരികെ മുറിയിലേക്ക് വരുമ്പോൾ ആക്രമിക്കുകയായിരുന്നുവെന്ന് വീട്ടമ്മ മൊഴി തിരുത്തി. ഇതോടെ സജീവന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ദുരൂഹത തുടരുന്നതിനിടയില്‍…
Read Moreഭാര്യയ്ക്ക് കോവിഡ് പോസിറ്റീവായതറിയാതെ പശുവിന് പുല്ലരിയാന്‍പോയി; രോഗിയായ ഭര്‍ത്താവിന് പോലീസ് 2,000 രൂപ പിഴ ചുമത്തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
അട്ടേങ്ങാനം: പഞ്ചായത്തിലെ പരിശോധനാക്യാമ്പില്‍ പങ്കെടുത്ത ഭാര്യയ്ക്ക് കോവിഡ് പോസിറ്റീവായതറിയാതെ പശുവിന് പുല്ലരിയാന്‍പോയ ഭര്‍ത്താവിന് പോലീസ് 2,000 രൂപ പിഴ ചുമത്തി. അട്ടേങ്ങാനം പാറക്കല്ലിലെ കൂലിത്തൊഴിലാളിയായ നാരായണനാണ് നിയമത്തിന്റെ കാര്‍ക്കശ്യം അനുഭവിക്കേണ്ടിവന്നത്. ആറുമാസംമുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന നാരായണന് കൂലിവേലയ്ക്ക് പോകാനാവാത്ത അവസ്ഥയിലാണ്. ഭാര്യ ശൈലജ തൊഴിലുറപ്പ് ജോലിക്ക് പോയിട്ടും വീട്ടില്‍ വളര്‍ത്തുന്ന പശുവിന്റെ പാല് വിറ്റും കിട്ടുന്ന വരുമാനമാണ് ആകെയുള്ളത്. പശുവിന് പുല്ലരിയാനും ഇരുവരും പോകാറുണ്ടായിരുന്നു. മില്‍മയിലും മറ്റും പാല് കൊണ്ടുകൊടുക്കാന്‍ ശൈലജയാണ് പോയിരുന്നത്. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് കുഞ്ഞികൊച്ചിയില്‍ നടന്ന പരിശോധനാക്യാമ്പില്‍ പങ്കെടുത്തത്. ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം വരുന്നതിനുമുമ്പ് പുറത്തൊന്നും പോകരുതെന്ന് പറഞ്ഞതിനാല്‍ അടുത്ത ദിവസം പുല്ലരിയാന്‍ നാരായണനാണ് പോയത്. തിരിച്ചുവരുമ്പോഴേക്കും ശൈലജയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന വിവരം ലഭിച്ചിരുന്നു. നാരായണന് പുറത്തുപോയിരിക്കുകയാണെന്ന് അറിഞ്ഞതോടെ ആരോഗ്യവിഭാഗത്തിലെ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് അമ്പലത്തറ പോലീസ് വീട്ടിലെത്തിയാണ്…
Read More30 നായ്ക്കളുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്നേഹികള്‍ ! തൃക്കാക്കര നഗരസഭയ്ക്കു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചത് രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തില്‍…
തൃക്കാക്കരയില്‍ 30 നായ്ക്കളുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്നേഹികള്‍. തൃക്കാക്കര നഗരസഭയ്ക്ക് മുന്നിലാണ് രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തില്‍ മൃഗസ്നേഹികള്‍ പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ ദിവസം 30 നായ്ക്കളുടെ ജഡം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇടപെടുകയും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നായ്ക്കളെ കൊന്നത് നഗരസഭയുടെ നിര്‍ദേശ പ്രകാരമാണ് എന്ന് പ്രതികള്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. ഇതേത്തുടര്‍ന്നാണ് രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലുള്ള മൃഗസ്നേഹികള്‍ പ്രതിഷേധം നടത്തിയത്. നായ്ക്കളെ കൈകളില്‍ പിടിച്ചു കൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. കുറ്റവാളികള്‍ക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്ന ആവശ്യമാണ് മൃഗസ്നേഹികള്‍ ഉന്നയിക്കുന്നത്. ഈ ആവശ്യം പരിഗണിച്ചാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളു എന്നും ഇവര്‍ പറയുന്നു.
Read Moreഒന്നാംതരംഗവും അതിനു പിന്നാലെയെത്തിയ രണ്ടാംതരംഗവും! ക്ലച്ച് പിടിക്കാതെ ടൂറിസ്റ്റ് വാഹനങ്ങള്‍; 95 ശതമാനവും കട്ടപ്പുറത്ത്; കട്ടപ്പുറത്തായാലും പണം മുടക്ക്
ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പ് തന്നെ സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടി വന്നവരാണ് ടൂറിസ്റ്റ് വാഹനങ്ങള്‍. ഒന്നാംതരംഗവും അതിനു പിന്നാലെയെത്തിയ രണ്ടാംതരംഗവും അതിജീവിക്കാന്‍ പോലും കോണ്‍ട്രാക്ട് കാരേജ് വാഹന ഉടമകള്‍ക്കു സാധിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ‘കട്ടപ്പുറത്ത്’ കയറ്റിയ വാഹനങ്ങളില്‍ ഭൂരിഭാഗവും ഇന്നും റോഡിലിറങ്ങിയിട്ടില്ല. നിരത്തുകളില്‍ “വിസ്മയം തീര്‍ത്ത’ ബസുകളെല്ലാം ഇന്ന് മഴയും വെയിലുമേറ്റ് നിറം മങ്ങി, തുരുമ്പെടുത്തിരിക്കുകയാണ്. പല മേഖലകളിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളുടെ കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടലുകളുണ്ടായിരുന്നില്ല. വിനോദസഞ്ചാര മേഖലകളിലുള്‍പ്പെടെ കോവിഡ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഭീതി മാറി വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറന്നാല്‍ മാത്രമേ ഇപ്പോഴുള്ള പ്രതിസന്ധിയില്‍ നിന്ന് ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കരകയറാനാവൂ. കേരളത്തിലെ കോണ്‍ട്രാക്ട് കാരേജുകള്‍ നേരിടുന്ന പ്രതിസന്ധികള്‍ സംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്, കേന്ദ്രസാമൂഹികനീതി,ശാക്തീകരണ മന്ത്രി എ. നാരായണസ്വാമി, മന്ത്രി നാരായണ റാണെ എന്നിവരുള്‍പ്പെടെയുള്ളവരെ കോണ്‍ട്രാക്ട് കാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ…
Read Moreകെഎസ്ആർടിസി: ഉന്നത തസ്തികകളിൽ നിയമനം നടത്തുന്നു
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടി സി യിൽ ഉന്നത തസ്തികളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിടുകയും രാജി വച്ച് ഒഴിഞ്ഞു പോവുകയും ചെയ്തതിന് പിന്നാലെ ഉന്നത തസ്തികകളിൽ നിയമനം നടത്തുന്നു. മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിലാണ് ഇപ്പോൾ നിയമനം നടത്തുന്നത്. മാനേജർ (ഫിനാൻസ്) മാനേജർ ( ഐ ടി ) മാനേജർ (കോമേഴ്സ്യൽ ) മാനേജർ (എച്ച്ആർ) എന്നീ തസ്തികകളിലും, ഫിനാൻസ്, ഐടി, കോമേഴ്സ്യൽ, എച്ച്ആർ. എന്നീ വിഭാഗങ്ങളിൽ ഡപ്യൂട്ടി മാനേജർമാരെയുമാണ് നിയമിക്കുന്നത്. ഓഗസ്റ്റ് 11-നകം യോഗ്യതയുള്ളവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം.2018 ജൂലൈ മുതൽ കരാർ അടിസ്ഥാനത്തിൽ മാനേജരായി (ഫിനാൻസ് ആന്റ് അഡ്മിനിസ്ട്രേഷൻ) പ്രവർത്തിച്ചു കൊണ്ടിരുന്ന എസ്.ആനന്ദകുമാരിയുടെ സേവനം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. ഇവരെ പിരിച്ചുവിട്ടതിന് പകരമായി കെടിഡിഎഫ്സിയിലെ മാനേജർ (ഫിനാൻസ്) ബേസിൽ ടി.കെയെ മൂന്ന് മാസത്തേയ്ക്ക് അധിക ചുമതല നൽകി കെ എസ് ആർടിസിയിൽ മാനേജർ…
Read Moreഓടി നടത്തമാണ് ഇഷ്ടം! മനോഹരവും ശാന്തസുന്ദരവുമായ പ്രദേശങ്ങൾ കാണാനുള്ള നടത്തമല്ല ഇത്; നീലവേണിക്ക് മുന്നിൽ മലകളും കോവിഡും തോറ്റു പോകും
മാത്യു കല്ലടിക്കോട് കല്ലടിക്കോട്: ട്രോമകെയർ വനിതാ ഘടകം ജില്ലാ കോ-ഓഡിനേറ്ററായ നീലവേണിക്ക് മുന്നിൽ മലകളും കോവിഡും തോറ്റു പോകും. ഓടി നടത്തമാണ് ഇഷ്ടം. മനോഹരവും ശാന്തസുന്ദരവുമായ പ്രദേശങ്ങൾ കാണാനുള്ള നടത്തമല്ല ഇത്. മലവെള്ളം താണ്ടി കുന്നുകൾ കയറി കാടിന്റെ മക്കളെ പരിചരിക്കാനാണ് ഈ നടത്തം. കാട്ടിലെ ഏത് ദുഷ്കര യാത്രയും പിന്നിട്ട് ജനങ്ങൾക്ക് സേവനവും സഹായവുമായിട്ടെത്തുന്ന ഈ പാലക്കയംകാരിയെ പലയിടങ്ങളിലായി നിങ്ങൾക്ക് കാണാം. മഹാമാരിക്കാലത്ത് സാമൂഹിക സേവനങ്ങളിൽ നിറ സാന്നിധ്യമാണ് നീലവേണി. ട്രോമ കെയർ കോഡിനേറ്ററായും കോവിഡ് കാലത്ത് സ്പെഷ്യൽ പോലീസ് സേവകയായും. ആരോഗ്യ സംവിധാനങ്ങൾ ഉൗരുകളിൽ എത്തിക്കുന്നവളായും കുട്ടികൾക്ക് പഠനോപകരണവും ഭക്ഷണകിറ്റ് എത്തിക്കാനും അങ്ങനെ പല വേഷത്തിൽ നീലവേണിയെ കാണാം. അസാധ്യമായിട്ടൊന്നുമില്ല എന്നാണ് നീലവേണിയുടെ നിലപാട്. തച്ചന്പാറ പഞ്ചായത്തിലെ ആശ വർക്കർ കൂടിയാണ് ഇവർ. ആരോഗ്യ പ്രവർത്തകർ, പോലീസ്, ഫയർഫോഴ്സ് തുടങ്ങിയവർക്കൊപ്പം കൂട്ടായി ഇവരുണ്ടാകും. സേവനത്തിനു…
Read More