സോറി..ലേശം കൗതുകം കൂടുതലാ ! ഉറങ്ങിക്കിടന്ന സുഹൃത്തിനെ തൊട്ടുനോക്കാന്‍ വന്ന പൂച്ചയെ വിറപ്പിച്ച് നായക്കുട്ടി; വീഡിയോ

കൗതുകം ജനിപ്പിക്കുന്ന നിരവധി വീഡിയോകള്‍ ദിനംപ്രതി സോഷ്യല്‍മീഡിയയില്‍ എത്താറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഉറങ്ങിക്കിടക്കുന്ന സുഹൃത്തിനെ തൊടാന്‍ വരുന്ന പൂച്ചയെ പേടിപ്പിക്കുന്ന നായക്കുട്ടിയാണ് വീഡിയോയിലെ താരം. ഇവര്‍ക്കിടയിലെ ചെറിയ ഫൈറ്റ് സീന്‍ ആണ് വീഡിയോയില്‍. നിലത്ത് ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന സുഹൃത്തിനെ കൗതുകം കൂടിയിട്ട് തൊട്ടു നോക്കാന്‍ ശ്രമിക്കുന്ന പൂച്ചയെ തടയുന്ന നായക്കുട്ടിയെയാണ് വീഡിയോയില്‍ കാണാനാവുക. പൂച്ച കൈ കൊണ്ടു വരുമ്പോഴേക്കും നായക്കുട്ടി ചാടി വീണു. പെട്ടന്ന് പൂച്ച കൈ വലിച്ചു. വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ നായക്കുട്ടി ചാടി സോഫയില്‍ കയറി. പണി പാളുമെന്നായപ്പോള്‍ പൂച്ച പതിയെ ശ്രമം ഉപേക്ഷിച്ച് നിലച്ചു കിടന്നു. ഇങ്ങനെയാണ് വീഡിയോ അവസാനിക്കുന്നത്. യോഗ് എന്ന ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു. വീഡിയോ കണ്ട് ചിരി നിര്‍ത്താന്‍ കഴിയുന്നില്ലെന്നാണ് പലരും കമന്റു ചെയ്തത്. ‘ബെസ്റ്റ് ബോഡിഗാര്‍ഡ്’…

Read More

എന്തൊരു കരുതലാണീ മന്‍സന് ! സഹയാത്രികന്റെ മടിയില്‍ തലചായ്ച്ചുറങ്ങുന്ന നായ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു

മനുഷ്യരുടെ ഏറ്റവും വിശ്വസ്തരായി കരുതുന്ന മൃഗങ്ങളാണ് നായകള്‍. തന്റെ യജമാനന്‍മാരോട് വിധേയത്വത്തോടെ പെരുമാറുന്നവരാണ് അവര്‍. നായ്ക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന നിരവധി ആളുകളുമുണ്ട്. അത്തരക്കാര്‍ മരണാനന്തരം സ്വത്തുക്കള്‍ പോലും അവരുടെ പേര്‍ക്കെഴുതി വയ്ക്കുന്നതും പതിവാണ്. അത്തരത്തിലുള്ള നായസ്‌നേഹത്തിന്റെ വളരെ മനോഹരമായ ഒരു ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. സഹയാത്രികന്റെ മടിയില്‍ തലചായ്ച്ചുറങ്ങുന്ന ഡാല്‍മേഷ്യന്‍ നായയാണ് കഥാനായകന്‍. ഫ്ളെറ്റില്‍ തന്റെ വളര്‍ത്തുനായയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു യുവതി. അപ്പോഴാണ് അടുത്ത സീറ്റിലിരുന്ന യാത്രികന്‍ ഒരു അഭ്യര്‍ത്ഥനയുമായി യുവതിയ്ക്ക് മുന്നിലെത്തിയത്. തന്റെ വളര്‍ത്തുനായയെ അടുത്തിടെയാണ് നഷ്ടപ്പെട്ടതെന്നും അതിനാല്‍ ഫ്ളെറ്റില്‍ നായയോടൊപ്പം ഇരിക്കാന്‍ കുറച്ച് സമയം തനിക്ക് തരുമോയെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. തുടര്‍ന്ന് അദ്ദേഹത്തിന്റെ സീറ്റിനടുത്ത് തന്നെ യുവതി ഇരുന്നു. അടുത്ത നിമിഷം തന്നെ നായ അദ്ദേഹത്തിന്റെ മടിയില്‍ തല ചായ്ച്ച് വെച്ച് കിടക്കുകയും ചെയ്തു. ഫ്ളൈറ്റിലെ മറ്റൊരു യാത്രക്കാരനാണ് ഈ ചിത്രം…

Read More

ഓടടാ ! പാതിരാത്രിയില്‍ വീട്ടില്‍ വന്ന് തന്നെ കയറിപ്പിടിച്ച പുലിയെ വിരട്ടിയോടിച്ച് നായ; വീഡിയോ വൈറല്‍

പുലിയുടെ ഇഷ്ടഭക്ഷണമാണ് നായ. നാട്ടിലിറങ്ങി വളര്‍ത്തു നായയെ പിടിച്ച പുലികളുടെ കഥകള്‍ ധാരാളം പുറത്തു വന്നിട്ടുമുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ പുലിയെ വിരട്ടിയോടിച്ച വളര്‍ത്തുനായയാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. രാത്രിയില്‍ വീട്ടിന്റെ മുന്‍വശത്തേയ്ക്ക് വന്ന പുലിയെ കണ്ട് വളര്‍ത്തുനായ നിര്‍ത്താതെ കുരയ്ക്കാന്‍ തുടങ്ങി. ഇതോടെ വിരണ്ടുപോയ പുലി പിന്‍വാങ്ങുകയായിരുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലാണ് സംഭവം. പുലിയെ വളര്‍ത്തുനായ വിരട്ടിയോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീടിന്റെ മുന്‍വശത്തെ വാതില്‍ ലക്ഷ്യമാക്കി പുലി വരുന്നതും പുലിയെ കണ്ട് വളര്‍ത്തുനായ നിര്‍ത്താതെ കുരയ്ക്കുന്നതും നായയുടെ കുര കേട്ട് ഭയന്ന് പുലി കുറ്റിക്കാട്ടിലേക്ക് മറയുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

Read More

അന്ധേരിയിലേക്ക് പതിവായി ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്ത് നായ ! വീഡിയോ വൈറല്‍

ലോക്കല്‍ ട്രെയിനുകള്‍ മുംബൈ നിവാസികള്‍ക്ക് ഒരു അനുഗ്രഹമാണ്. ദൈനംദിനം സുഗമമായി യാത്ര ചെയ്യാന്‍ ലക്ഷക്കണക്കിനാളുകളാണ് ലോക്കല്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്. എന്നാല്‍ മനുഷ്യര്‍ മാത്രമല്ല മുംബൈയിലെ മൃഗങ്ങള്‍ക്കും ഇവിടുത്തെ ലോക്കല്‍ ട്രെയിനുകള്‍ ഒരു അനുഗ്രഹമാണെന്ന് തെളിയിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പതിവായി ലോക്കല്‍ ട്രെയിനില്‍ കയറുന്ന ഒരു നായയാണ് കഥയിലെ താരം. ടിക്കറ്റില്ലാത്ത ഈ പതിവ് യാത്രക്കാരന്‍ ഇപ്പോള്‍ യാത്രക്കാര്‍ക്ക് തങ്ങളില്‍ ഒരാളാണ്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഹബ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നായയുടെ ദൃശ്യം പുറത്തുവന്നിരിക്കുന്നത്. മറ്റേതൊരു യാത്രക്കാരനെയും പോലെ യാതൊരു സങ്കോചവുമില്ലാതെ മെട്രോ ട്രെയിനില്‍ തെരുവുനായ കയറുന്നതാണ് വിഡിയോയുടെ തുടക്കം. ബൊറിവാലി എന്ന സ്റ്റേഷനില്‍ നിന്നാണ് പതിവായി നായ ട്രെയിനില്‍ കയറുന്നത്. കയറിയ പാടെ വാതിലിന് സമീപത്ത് തന്നെ ചുറ്റിത്തിരിഞ്ഞ് കിടക്കാനുള്ള ഇടം കണ്ടെത്തുകയും ചെയ്യും. ഇടയ്ക്കിടെ ഓരോ സ്റ്റേഷനില്‍ എത്തുമ്പോഴും വെളിയിലേക്ക് നോക്കിയും…

Read More

അരിശത്തോടെ മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ കടിച്ചുകീറി ! നായയ്ക്കെതിരെ പരാതി; വീഡിയോ വൈറല്‍…

ഭിത്തിയില്‍ ഒട്ടിച്ച പോസ്റ്റര്‍ കടിച്ചു പറിച്ച നായയ്ക്ക് എതിരെ പോലീസില്‍ പരാതി. ആന്ധ്രയിലാണ് സംഭവം. മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ കടിച്ചുകീറി നീക്കിയതിനാണ് നായയ്ക്കെതിരേ പരാതി നല്‍കിയത്. തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ദാസരി ഉദയയാണ് പരിഹാസരൂപേണ പരാതി നല്‍കിയത്. വിജയവാഡയിലാണ് സംഭവം. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ കടിച്ചുകീറുന്ന നായയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പയക്കരപേട്ട് പൊലീസ് സ്റ്റേഷനില്‍ നായയ്ക്കെതിരെ പരാതി നല്‍കിയത്. മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പരാതിയില്‍ പറയുന്നത്. കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാണ് പരിഹാസരൂപേണയുള്ള പരാതിയില്‍ പറയുന്നത്.

Read More

തെരുവുനായയെ കെട്ടിയിട്ട് യുവാവ് ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് ! പീഡകനായി തിരച്ചില്‍…

ഡല്‍ഹിയില്‍ യുവാവ് തെരുവുനായയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്യുന്ന വീഡിയോ പുറത്ത്. ഹരിഹര്‍നഗര്‍ പാര്‍ക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ വ്യക്തിയാണ് ഈ ദാരുണ സംഭവം കാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു. പരാതിയുമായി പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ലോക്കല്‍ പോലീസ് തയ്യാറായില്ലെന്ന് ഇയാള്‍ ആരോപിച്ചു. ഹരിനഗര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ചതായി മൃഗാവകാശ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തു. എന്നാല്‍, സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും ഉടന്‍ പ്രതിയെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചില്‍ തുടങ്ങിയെന്നും പോലീസ് സംഘത്തെ നിയോഗിച്ചെന്നും പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടാനാകാത്ത പൊലീസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണുയരുന്നത്.

Read More

വടിവാളും വളര്‍ത്തുനായയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ് ! പരാക്രമം യുവതിയോട്…

കൊല്ലം ചിതറയില്‍ വടിവാളും വളര്‍ത്തുനായയുമായി എത്തി യുവതിയുടെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. ചിതറ സ്വദേശി സജീവ് ആണ് അക്രമം നടത്തിയത്. പ്രദേശവാസിയായ സുപ്രഭയുടെ വീട്ടില്‍ എത്തിയായിരുന്നു അക്രമം. തങ്ങളുടെ അച്ഛന്റെ പേരിലുള്ള സ്ഥലം ആണ് ഇതെന്നും, വീട് ഒഴിഞ്ഞു പോകണമെന്നും സജീവ്, സുപ്രഭയോട് ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് സജീവിനെ അനുനയിപ്പിച്ച് മടക്കി വിടുകയായിരുന്നു. സ്റ്റേഷനിലേക്ക് വരാനാണ് ഇയാളോട് പൊലീസ് നിര്‍ദേശിച്ചത്. എന്നാല്‍ ഇതു കൂട്ടാക്കാതെ സജീവ് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ഗേറ്റ് പൂട്ടിയശേഷം സജീവ് നായ്ക്കളെ തുറന്നു വിടുകയായിരുന്നു. ഇതോടെ വീട്ടിനുള്ളില്‍ പോലീസിന് കയറാന്‍ കഴിഞ്ഞില്ല. പൊലീസിന് സജീവിനെ പിടികൂടാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Read More

തലയും കൈകാലുകളുമെല്ലാം കടിച്ചെടുത്ത നിലയിൽ; തെരുവു നായ്ക്കളുടെ കൂട്ടയാക്രമണത്തില്‍ നാല് ആടുകള്‍ ചത്തു; നിരവധി ആടുകൾക്ക് പരിക്ക്

പെരുവ: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നാല് ആടുകള്‍ ചത്തു. നാല് ആടുകള്‍ക്ക് ഗുരുതരമായി മുറിവേറ്റു. മുളക്കുളം പാപ്പിനിശേരിയില്‍ ചാക്കോയുടെ ആടുകളെയാണ് കൂട്ടമായെത്തിയ നായകള്‍ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. വീടിന് സമീപത്തെ പാടത്ത് തീറ്റയ്ക്കായി കെട്ടിയിട്ടിരുന്ന പന്ത്രണ്ടോളം ആടുകളെയാണ് കൂട്ടമായെത്തിയ നായ്ക്കള്‍ ആക്രമിച്ചത്. സംഭവസമയത്ത് ചാക്കോയുടെ വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ നായ്ക്കള്‍ ആടുകളെ ആക്രമിച്ച കാര്യം ആരുമറിഞ്ഞില്ല. പിന്നീട് വീട്ടുകാര്‍ എത്തിയപ്പോഴാണ് സംഭവമറിയുന്നത്. ആടുകളുടെ തലയും കൈകാലുകളുമെല്ലാം കടിച്ചെടുത്ത നിലയിലായിരുന്നു. മുറിവേറ്റ ആടുകളില്‍ ചിലതിന്‍റെ ആരോഗ്യനില മോശമാണ്.

Read More

കടിയേറ്റ ദേഷ്യത്തില്‍ അയല്‍വാസിയുടെ നായയെ എടുത്ത് കിണറ്റിലെറിഞ്ഞു ! നായയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ ആള്‍ക്കും കിട്ടി ‘കടി’

അയല്‍വാസിയുടെ വളര്‍ത്തുനായ കടിച്ചതിന്റെ ദേഷ്യത്തില്‍ നായയെ കിണറ്റിലെറിഞ്ഞ് 54കാരന്‍. ഇതേത്തുടര്‍ന്ന് നായയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ ആള്‍ക്കും കടിയേറ്റു. നായയുടെ കടിയേറ്റ മൈലാടി തെങ്ങുംകാലായില്‍ രാജന്‍ (54) കൃഷ്ണവിലാസത്തില്‍ രതീഷ് (35) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സതേടി. തിങ്കളാഴ്ച രാവിലെ ആറരയോടെ മൈലാടിയിലായിരുന്നു സംഭവം. രാജന്‍ രാവിലെ കടയിലേക്ക് പോകുമ്പോഴാണ് അയല്‍വാസിയുടെ നായ കുരച്ചുകൊണ്ട് പാഞ്ഞടുത്തത്. നായയെ ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ പെട്ടെന്ന് കൈയ്യില്‍ കടിക്കുകയായിരുന്നു. കൈയ്യില്‍ കടിച്ചുതൂങ്ങി കിടന്ന നായയെ രാജന്‍ പെട്ടെന്ന് സമീപത്തെ കിണറ്റിലെറിഞ്ഞു. നായയെ രക്ഷിക്കാനായി 12.30ഓടെ കിണറ്റിലിറങ്ങിയ രതീഷിനെയും നായ കടിച്ചു. കിണറ്റില്‍നിന്നും കരയ്ക്കെടുത്ത നായയെ കെട്ടിയിട്ടു. കഴിഞ്ഞദിവസം മറ്റൊരാളെയും ഇതേ നായ കടിച്ചിരുന്നു.

Read More

ആരെടാ അത് ! കണ്ണു തുറന്നു നോക്കിയപ്പോള്‍ കണ്ടത് വമ്പന്‍ കാണ്ടാമൃഗത്തെ; വീഡിയോ വൈറല്‍…

ഉറക്കത്തില്‍ സ്വപ്‌നം കണ്ട് പലരും ഞെട്ടിയെഴുന്നേല്‍ക്കാറുണ്ട്. എന്നാല്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് കണ്ണു തുറക്കുമ്പോള്‍ ഒരു ഭീകര കാഴ്ച കണ്ടാലോ ? അതും തൊട്ടടുത്ത്. വഴിയരികില്‍ കിടന്നുറങ്ങിയ ഒരു നായയ്ക്കാണ് ഇത്തരമൊരു അവസ്ഥ വന്നു ഭവിച്ചത്.വഴിയോരത്ത് സ്വസ്ഥമായി ഉറങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ആ വഴിയിലൂടെ ഒരു കാണ്ടാമൃഗമെത്തിയത്. കാലില്‍ എന്തോ ഒന്ന് മണത്തു നോക്കുന്നത് പോലെ തോന്നി കണ്ണുതുറന്നു നോക്കിയപ്പോഴോണ് മുന്നില്‍ നില്‍ക്കുന്ന കൂറ്റന്‍ കാണ്ടാമൃഗത്തെ കണ്ടത്. ചിതറി ഓടുകയല്ലാതെ പാവം നായയുടെ മുന്നില്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. ഭയന്ന് വിറച്ച് ഉറക്കെക്കുരച്ചുകൊണ്ടായിരുന്നു നായയുടെ ഓട്ടം. അതേ സമയം തന്നെ റോഡിന്റെ കുറച്ചപ്പുറത്ത് കിടക്കുന്ന മറ്റൊരു നായ അപകടം മണത്ത് എഴുന്നേറ്റ് ഓടുന്നതും ദൃശ്യത്തില്‍ കാണാം. ഈ സംഭവത്തിന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹനമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ ഇപ്പോള്‍ത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയും ഈ…

Read More