കൊച്ചി: തൃക്കാക്കരയിലെ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കുമെന്നു സൂചന.ഇന്നല്ലെങ്കില്‍ ഏറ്റവും അടുത്ത ദിവസംതന്നെ പ്രാഥമിക റിപ്പോര്‍ട്ട് പൂർത്തിയാക്കാനാണ് അന്വേഷണസംഘം തയാറെടുക്കുന്നത്. ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പിടിച്ചെടുത്തു പരിശോധിച്ച വിജിലന്‍സ് സംഘത്തിന് മതിയായ തെളിവുകള്‍ ലഭിച്ചെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍.വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ നഗരസഭാ അധ്യക്ഷയുടെ ചേംബറില്‍നിന്നു നിര്‍ണായക തെളിവുകളടങ്ങിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കുകളും കസ്റ്റഡിയിലെടുക്കുമെന്നാണു സൂചന. തങ്ങളുടെ സാന്നിധ്യത്തിലല്ലാതെ നഗരസഭാ അധ്യക്ഷയുടെ മുറി തുറക്കരുതെന്നു വിജിലന്‍സ് അന്വേഷണ സംഘം നഗരസഭാ സെക്രട്ടറിക്കു കര്‍ശന നിര്‍ദേശം നല്‍കിയത് ഇതിന്റെ ഭാഗമായെന്നാണു വിവരം. നഗരസഭാധ്യക്ഷ അജിത തങ്കപ്പന്റെ ചേംബറിലുള്ള നിരീക്ഷണമോണിറ്റര്, ഹാര്‍ഡ് ഡിസ്ക്, സിപിയു എന്നിവ നിര്‍ണായക തെളിവായതിനാല്‍ ഇവ സുരക്ഷിതമായി വീണ്ടെടുക്കും വരെ മറ്റാരും ചേംബറിനുള്ളില്‍ പ്രവേശിക്കരുതെന്നായിരുന്നു നിര്‍ദേശം. 1994 ലെ മുനിസിപ്പല്‍ ആക്ട് 228 പ്രകാരമുള്ള വിവേചന അധികാരം ഉപയോഗിച്ചു…
Read MoreDay: August 31, 2021
അനിൽ വേറെ ലെവലാണ്! നായകൾക്കായി ജോലി രാജിവച്ചു; അനിലിന്റെ ഒരുദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും നായകൾക്കൊപ്പമാണ്
കൊച്ചി: ഇൗ കോവിഡ് കാലം ഒട്ടും തളർത്താത്തൊരു മേഖലയാണ് അരുമമൃഗങ്ങളുടെ വളർത്തലും വില്പനയും. വർഷങ്ങൾക്കു മുന്‍പേ നായവളർത്തൽ ഹോബിയായെടുത്ത് അതിനായി ജോലി പോലും കളഞ്ഞൊരാൾ കൊച്ചിയിലുണ്ട്; തമ്മനം സ്വദേശി അനിൽ ഗോപിനാഥ്. സർവേയർ ജോലിയും കളഞ്ഞിട്ടാണ് അനിൽ നായവളർത്തലിലേക്ക് എടുത്തുചാടിയത്. ഇപ്പോൾ കേരളത്തിലെ തന്നെ മുൻനിര നായവളർത്തുകാരൻ കൂടിയാണ് അദേഹം. അനിലിന്റെ ഒരുദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും നായകൾക്കൊപ്പമാണ്. പതിനഞ്ചു വർഷമായി നായ്ക്കളെ വളർത്തിയും വിറ്റുമാണ് ജീവിതം. കോവിഡിനൊന്നും തന്നെ തളർത്താനായിട്ടില്ലെന്ന് അനിൽ പറയുന്നു. നൂറിലേറെ നായ്ക്കുഞ്ഞുങ്ങളെയാണ് ഇക്കാലത്ത് വിറ്റത്. ഏറ്റവും കൂടുതൽ വിൽപ്പന ഇൗ കോവിഡ് കാലത്തായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് വില്പന. തായ്ലൻഡ്, റഷ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന നായ്ക്കളാണ് ഏറെയും. ടിബറ്റൻ വംശമായ ഷിറ്റ്സുവിനാണ് ഏറ്റവും ഡിമാൻഡ്. രണ്ടാമത് ബീഗിളിനാണ്. പഗ്, ബോക്സർ ഇനങ്ങളും അനിലിന്റെ കൈവശമുണ്ട്. സിനിമയിലും അനിലിന്റെ നായകൾ തിളങ്ങിയിട്ടുണ്ട്.…
Read Moreസ്വർണം പേസ്റ്റ് രൂപത്തിലാക്കി കാലിനടിയിൽ തേച്ച് പിടിച്ചു; ഷൂ വിട്ട് സ്റ്റൈലായി പുറത്തേക്ക് കടക്കാനെത്തിയ യുവാവിനെ തടഞ്ഞു; പരിശോധനയിൽ കിട്ടിയത് 60 ലക്ഷത്തിന്റെ സ്വർണ്ണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 60 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോയിലധികം സ്വർണവുമായി കാസർഗോഡ് സ്വദേശി പിടിയിൽ. മുഹമ്മദ് കമറുദ്ദീൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 1255 ഗ്രാം സ്വർണം പിടികൂടി. ഇന്നു പുലർച്ചെ രണ്ടിന് ഷാർജയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു മുഹമ്മദ് കമറുദ്ദീൻ. കസ്റ്റംസ് ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം സ്കോസിനുള്ളിലായി ഇരു കാൽ പാദത്തിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന് 1434 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1255 ഗ്രാമാണ് ലഭിച്ചത്. പരിശോധനയിൽ കസ്റ്റംസ് അസി. കമ്മീഷണർ മുഹമ്മദ് ഫായിസ്,സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, എൻ.ഹബീബ്, നിഖിൽ, ജുബർ ഖാൻ, മനീഷ് കുമാർ, സന്ദീപ് കുമാർ, സൂരജ് ഗുപ്ത എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം15 ലക്ഷത്തോളം രൂപയുടെ സ്വർണവും…
Read Moreയൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേയുള്ള പരാതി മുക്കി ! രാജിക്കൊരുങ്ങി പ്രവര്‍ത്തകര്‍; ഭീഷണി ഉയര്‍ത്തി ജില്ലാ നേതാക്കള്‍
സ്വന്തംലേഖകന്‍ കോഴിക്കോട് : എഐസിസി നേതാവിന്റെ ഒത്താശയോടെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവിനെതിരേയുള്ള പരാതി മുക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയാണ് മുക്കിയത്. നേതാവിനെതിരേയുള്ള പരാതിയില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലും ഇക്കാര്യം പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.അഭിജിത്തിനെ പരാജയപ്പെടുത്താന്‍ യൂത്ത്കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവ് ശ്രമിച്ചുവെന്ന പരാതിയിലാണ് നേതൃത്വം നടപടി സ്വീകരിക്കാത്തത്. യൂത്ത്കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് ബി.വി.ശ്രീനിവാസ്, കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അബ്രഹാം ടി മാണി, സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൃഷ്ണ അല്ലവരു, ജില്ലാ പ്രസിഡന്റ് രാരോത്ത് ഷാഹിന്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. കോഴിക്കോട് നോര്‍ത്ത് അസംബ്ലി കമ്മിറ്റി പ്രസിഡന്റ്…
Read Moreകോണ്‍ഗ്രസിലെ പോരടി! യുഡിഎഫിലും പുകച്ചിൽ; വിമർശനവുമായി ആർഎസ്പി നേതാവ് ഷിബു ബേബിജോണ്‍
ജിജി ലൂക്കോസ് തിരുവനന്തപുരം: ഡിസിസി അധ്യക്ഷ·ാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ പോരടിക്കുന്നതിനിടെ, കോണ്‍ഗ്രസിനെതിരേ വിമർശനവുമായി ആർഎസ്പി നേതാക്കൾ രംഗത്ത്. കോണ്‍ഗ്രസ് എന്ന കപ്പൽ മുങ്ങുകയല്ല, കോണ്‍ഗ്രസ് നേതാക്കൾ തന്നെ മുക്കുകയാണെന്ന് ആരോപിച്ച ഷിബു ബേബി ജോണ്‍, അങ്ങനെ മുക്കുന്ന കപ്പിലിൽ നിന്നു പോകാനല്ലേ എല്ലാരും ആഗ്രഹിക്കുകയെന്നും പ്രതികരിച്ചു. കോണ്‍ഗ്രസിലെ തമ്മിലടിയിൽ യുഡിഎഫ് കക്ഷി നേതാക്കൾ അതൃപ്തി അറിയിച്ചതായി വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് കടുത്ത വിമർശനവുമായി ആർഎസ്പി രംഗത്തെത്തിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം നിലനിൽക്കേയാണ് മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ കോണ്‍ഗ്രസ് നേതാക്കൾ തമ്മിൽ പോരടിക്കുന്നതെന്നാണ് ആർഎസ്പി നേതാക്കൾ പറയുന്നത്. എന്നാൽ, നിലവിലുണ്ട ായ പ്രശ്നങ്ങളുടെ പേരിൽ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നു ഷിബു ബേബി ജോണ്‍ പറഞ്ഞു. മുന്നണി വിടുന്നതു സംബന്ധിച്ച ഒരു അജണ്ട യും ആർഎസ്പിയുടെ മുന്നിലില്ല. എന്നാൽ,…
Read Moreഉമ്മൻചാണ്ടിയും ചെന്നിത്തലയും ” ഓഫ് ലൈൻ’ ആകുമോ? ഡിഡിസി പട്ടികയെ ചൊല്ലിയുള്ള പോര്; ഒത്തുതീർപ്പ് ഫോർമുല കണ്ണൂരിൽ തയാറാകുന്നു
റെനീഷ് മാത്യു കണ്ണൂർ: ഡിസിസി പട്ടികയെ ചൊല്ലിയുള്ള കോൺഗ്രസിലെ പ്രശ്നങ്ങൾക്കുള്ള ഒത്തുതീർപ്പിന് കണ്ണൂർ വേദിയാകും.രണ്ടിന് കണ്ണൂർ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനത്തിനായി കോൺഗ്രസ് നേതാക്കളെ ഒന്നടങ്കം ഓൺലൈനിലും നേരിട്ടും പങ്കെടുപ്പിക്കാനുള്ള ശ്രമം കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നേതൃത്വത്തിൽ തുടങ്ങി. ഇന്നു രാവിലെ കണ്ണൂരിൽ എത്തിയ കെ.സുധാകരൻ കോൺഗ്രസ് നേതാക്കളുമായി ഫോണിലൂടെ ആശയവിനിമയം നടത്തുന്നുണ്ട്. കെ.സുധാകരനൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് അനുരജ്ഞന ചർച്ചകൾ സജീവമായിരിക്കുന്നത്. സംഘടനാപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള പരസ്യപ്രതികരണവും നടപടികളും ഇനിയും വേണ്ടെന്നാണ് എഐസിസിയുടെ നിർദ്ദേശം. എന്നാൽ, കണ്ണൂരിലെ ചടങ്ങിൽ പങ്കെടുക്കുവാൻ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിസമ്മതിച്ചതായാണ് അറിയുന്നത്. താൻ നല്കിയ പട്ടിക പരസ്യമായി ഉയർത്തിക്കാട്ടിയ കെ.സുധാകരന്റെ നടപടിയിൽ കടുത്ത പ്രതിഷേധമാണ് ഉമ്മൻചാണ്ടി ഉയർത്തിയിരിക്കുന്നത്. പ്രശ്നങ്ങൾ മറന്ന് നേതാക്കൾ എല്ലാം കണ്ണൂരിലെ ഉദ്ഘാടന ചടങ്ങിൽ ഒന്നിച്ചാൽ അണികൾക്കും കോൺഗ്രസ് പാർട്ടിക്കും…
Read Moreസോഷ്യൽ മീഡിയകളിൽ ‘ബ്രേക്ക് ദ ചെയിൻ’! പോസ്റ്റിട്ടാൽ കെഎസ് ബ്രിഗേഡ്പിടിക്കും!; സൈബറിടങ്ങളില്‍ മൗനം പാലിക്കാൻ എ, ഐ നിർദേശം
കെ.ഷിന്റുലാല്‍ കോഴിക്കോട് : ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയെക്കുറിച്ചും കെപിസിസി നേതൃത്വത്തെക്കുറിച്ചും അപകീര്‍ത്തിപരമായ പരസ്യപ്രതികരണങ്ങള്‍ക്കു കൂച്ചുവിലങ്ങിട്ട ഹൈക്കമാന്‍ഡ് നിര്‍ദേശത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ‘കെ.എസ് ബ്രിഗേഡ്’ നിരീക്ഷണം ശക്തമാക്കി. ഇതു തിരിച്ചറിഞ്ഞ് തത്കാലം ബ്രേക്ക് ദ ചെയിന്‍ നടപ്പാക്കാന്‍ എ, ഐ അണികള്‍ക്കു നിര്‍ദേശം. തെരഞ്ഞെടുക്കപ്പെട്ട ഡിസിസി പ്രസിഡന്റുമാരെക്കുറിച്ചു മോശമായ പരാമര്‍ശങ്ങള്‍ പൊതുഇടങ്ങളില്‍ വേണ്ടെന്നും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തു പ്രതിഷേധങ്ങളുണ്ടെങ്കില് അക്കാര്യം ബന്ധപ്പെട്ടവര്‍ നേതൃത്വത്തെ അറിയിക്കുമെന്നും എ, ഐ ഗ്രൂപ്പ് നേതാക്കള്‍ കെപിസിസി ഭാരവാഹികള്‍ക്കും ജില്ലാ ഭാരവാഹികള്‍ക്കും നിര്‍ദേശം നല്കി. പരസ്യപ്രതികരണം നടത്തുന്നവര്‍ക്കു ഭാവിയില്‍ സ്ഥാനങ്ങള്‍ നല്കാന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തയാറാകില്ലെന്ന നിലപാട് പുറത്തു വന്നതിനു പിന്നാലെയാണ് സ്വയം നിയന്ത്രിക്കാന്‍ നേതാക്കള്‍ക്കു നിര്‍ദേശം ലഭിച്ചത്. ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിനു പിന്നാലെ കെപിസിസി ഭാരവാഹികളെയും ഉടന്‍ നിശ്ചയിക്കാനിരിക്കെയാണ് ഗ്രൂപ്പ് നേതാക്കള്‍ അച്ചടക്കം പാലിക്കാന്‍ നിര്‍ദേശം നല്‍കിയത്. നിരീക്ഷണത്തിന് കെഎസ് ബ്രിഗേഡ്സമൂഹമാധ്യമങ്ങളില് കെ.സുധാകരനെതിരേയും…
Read Moreകൊച്ചിയിലെ ലഹരിക്കടത്ത്! യുവതിയെ വിട്ടയച്ചത് ഈ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം; എക്സൈസിൽ വിവാദം പുകയുന്നു
ആലുവ: കോടികളുടെ എംഡിഎംഎ ലഹരിമരുന്നുമായി കൊച്ചിയിൽ ആറ് പേർ അറസ്റ്റിലായ കേസിനെച്ചൊല്ലി എക്സൈസിൽ വിവാദം പുകയുന്നു. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും കഴിഞ്ഞ 19ന് നടത്തിയ റെയ്ഡിലാണ് രണ്ടു തവണയായി 11 കോടിയുടെ എംഡിഎംഎ പിടികൂടിയത്. എന്നാൽ ഈ കേസിൽ എക്സൈസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്റെ കൃത്യവിലോപം കീഴുദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് ബലിയാടാക്കാൻ ശ്രമിക്കുന്നുവെന്നതാണ് ഇപ്പോൾ മന്ത്രിതലത്തിൽ വരെ ചർച്ചയായിരിക്കുന്നത്. യുവതിയെ വിട്ടയച്ചത് ഈ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസും എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും റെയ്ഡ് നടത്തുന്നത് മധ്യമേഖലയുടെ ചുമതലയിലുള്ള ഈ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമായിരുന്നു. സംഭവ ദിവസം കസ്റ്റഡിയിലെടുത്ത യുവതികളിലൊരാളെ ബന്ധുവെന്ന് പറഞ്ഞെത്തിയയാളോടൊപ്പം പറഞ്ഞയച്ചതും ഇദേഹത്തിന്റെ അറിവോടു കൂടി തന്നെയായിരുന്നു. സംഭവ ദിവസം ഈ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് എല്ലാ നടപടികളും അന്വേഷണ സംഘം പൂർത്തിയാക്കിയത്. എന്നാൽ കേസ് വിവാദമായതോടെ ഈ ഉദ്യോഗസ്ഥൻ…
Read Moreഡെല്‍റ്റയ്ക്കു മുമ്പില്‍ ഫൈസറും ആസ്ട്രസെനക്കയും മുട്ടുമടക്കും ! 25 ലക്ഷം സാമ്പിളുകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ തെളിയിരുന്നത് അത്ര സുഖകരമല്ലാത്ത വിവരങ്ങള്‍…
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ ഫൈസര്‍, ആസ്ട്രസെനക്ക വാക്സിനുകള്‍ക്ക് കാര്യമായ ശേഷിയില്ലെന്ന് പുതിയ പഠനം. കോവിഡിന്റെ ആല്‍ഫ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെല്‍റ്റയെ നേരിടാന്‍ രണ്ടു വാക്സിനുകള്‍ക്കും ശേഷി കുറവാണെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുടെ പഠനം സൂചിപ്പിക്കുന്നു. 18 വയസിനു മുകളില്‍ പ്രായമുള്ള 3,84,543 പേരില്‍നിന്നു ശേഖരിച്ച 25,80,021 സാമ്പിളുകള്‍ ഉപയോഗിച്ച് 2020 ഡിസംബര്‍ ഒന്നു മുതല്‍ 2021 മേയ് 16 വരെയായിരുന്നു ആദ്യഘട്ട പഠനം. തുടര്‍ന്ന് മേയ് 17 മുതല്‍ ഓഗസ്റ്റ് ഒന്നു വരെയുള്ള കാലയളവില്‍ 3,58,983 പേരില്‍നിന്ന് ശേഖരിച്ച 8,11,624 സാമ്പിളുകളും പരിശോധനയ്ക്കു വിധേയമാക്കി. കോവിഡ് ബാധിക്കും മുമ്പ് വാക്സിനെടുത്തവരേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷി കോവിഡ് ബാധിച്ചശേഷം വാക്സിനെടുത്തവര്‍ക്കാണെന്നും പഠനത്തില്‍ വ്യക്തമായി. രണ്ടു ഡോസ് ഫൈസര്‍ വാക്സിന് സ്വീകരിക്കുമ്പോള്‍ മികച്ച പ്രതിരോധശേഷി ലഭിക്കും. എന്നാല്‍ രണ്ടുഡോസ് ആസ്ട്രസെനക്ക വാക്സിനുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രമേണ ഫൈസറിന്റെ പ്രതിരോധശേഷിയില്‍ കുറവു…
Read Moreഅന്തർ സംസ്ഥാന യാത്രയ്ക്ക് വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ്; ഇരിക്കൂർ സ്വദേശിക്കെതിരേ കേസ്; പിന്നിൽ വൻ മാഫിയ സംഘം
ശ്രീകണ്ഠപുരം: വ്യാജ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർമിച്ച് വിൽപന നടത്തിയതിന് ഇരിക്കൂർ പെരുവളത്ത്പറമ്പ് സ്വദേശിയായ ട്രാവൽസ് ഉടമക്കെതിരേ കേസ്. പെരുവളത്ത്പറമ്പ് കുളിഞ്ഞ റോഡിലെ ബ്യൂട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമ അസീറിനെതിരേയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്. സംഭവത്തിനു ശേഷം ഇയാൾ മുങ്ങിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഇയാൾ പ്രധാനമായും സർട്ടിഫിക്കറ്റ് നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ലാബായ ഡിഡിആർസി യുടെ പേരിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയത്. ലാബിന്റെ പിഡിഎഫ് ഫയൽ എഡിറ്റ് ചെയ്താണ് സർട്ടിഫിക്കറ്റുകൾ നിർമിച്ചത്. സാംപിൾ ശേഖരണമോ പരിശോധനയോ ഇല്ലാതെ യാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. പിന്നിൽ വൻ മാഫിയബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഇയാളുടെ ഉടമസ്ഥതയിലുള്ള ബസുകളിൽ യാത്ര ചെയ്യാനെത്തുന്നവർക്കാണ് കൂടുതൽ സർട്ടിഫിക്കറ്റുകൾ നൽകിയത്. അത്യാവശ്യ യാത്രകൾക്ക് ടിക്കറ്റെടുക്കാനെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെങ്കിൽ മണിക്കൂറുകൾക്കുളളിൽ ഇയാൾ സർട്ടിഫിക്കറ്റ് നിർമിച്ച്…
Read More