പൊണ്ണത്തടഎല്ലാക്കാലത്തും വലിയ പ്രശ്നമാണല്ലൊ. ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ വെറുതെയിരുന്ന് തടിവച്ചവര് ധാരാളമുണ്ട്. ലോക്ഡൗണ്‍ അവസാനിച്ചതിനുശേഷം പൊണ്ണത്തടി കാരണം പുറത്തിറങ്ങാന്‍ മടിച്ചവരും ഏറെയുണ്ട്. പൊണ്ണത്തടി കാരണം കഷ്ടപ്പെടുന്ന മൃഗങ്ങളുമുണ്ട്. ടോമിയെന്ന നായയും അത്തരത്തില്‍ കഷ്ടപ്പെടുകയായിരുന്നു.അവസാനം പൊണ്ണത്തടി കുറച്ച് സുന്ദരനായിത്തീര്ന്നിരിക്കുകയാണ് ടോമിയെന്ന നായ. ഭക്ഷണമാണോ പോന്നോട്ടെ… ചെല്‍സിയയിലെ ടാനിയ പീറ്ററിന്റെ അരുമയായിരുന്നു ടോമി. ടാനിയയുടെ അമ്മയുടെ അടുത്തായിരുന്നു കുറച്ചുകാലമായി ടോമി താമസിച്ചിരുന്നത്. ടാനിയയുടെ അമ്മയ്ക്ക് ആൽസ്ഹൈമേഴ്സാണെന്ന് കണ്ടെത്തിയത് ഈ അടുത്താണ്. ഓര്‍മ്മക്കുറവുമൂലം അമ്മ ടോമിക്ക് എപ്പോഴും ഭക്ഷണം നല്‍കുമായിരുന്നു. ടോമിയാകട്ടെ കിട്ടുമ്പോഴൊക്കെ ഭക്ഷണവും കഴിച്ചു. അങ്ങനെ കഴിച്ചുകഴിച്ച് അവന്റെ ഭാരം 13.5 കിലോഗ്രാമായി. ഇതോടെ നില്‍ക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥയിലുമെത്തി. എഴുന്നേറ്റ് നിന്നാല്‍ ടോമിയുടെ കാലുകള്‍ക്ക് ആ ഭാരം താങ്ങാന്‍ പറ്റാതെ വീണു പോകുന്ന അവസ്ഥ. ഈ അവസ്ഥ കണ്ടാണ് ടാനിയ ടോമിയെ കെയര്‍ ഹോമില്‍ എത്തിച്ചത്. രോമമെല്ലാം വളര്‍ന്നതോടെ…
Read MoreDay: August 31, 2021
ചാടിപ്പോയ പാചകക്കാരി! 1938ൽ മരിക്കുന്നതുവരെ മേരി നോർത്ത് താമസിച്ചിരുന്നത് ബ്രദർ ദ്വീപിൽ; ജനത്തെ കയറ്റാത്ത പക്ഷിലോകം..-2
ടൈഫോയ്ഡ് ബാധിച്ചു ചികിത്സയ്ക്കിടെ ആശുപത്രിയിൽനിന്നു ചാടിപ്പോയ മേരി മല്ലൻ നേരേ നഗരത്തിലെത്തി. പിന്നെയും അവർ പാചകക്കാരിയായി തന്റെ ജോലി തുടർന്നു. ഇതോടെ ഇവരിൽനിന്നു ധാരാളം പേർക്ക് അസുഖം ബാധിച്ചു. ആളുകൾ കൂട്ടത്തോടെ രോഗബാധിതരായ സ്ഥലത്തെല്ലാം ആരോഗ്യപ്രവർത്തകർ അന്വേഷണം നടത്തിയപ്പോൾ അവിടെയെല്ലാം മേരിയുടെ സാന്നിധ്യം കണ്ടെത്തി. നിങ്ങളാണ് രോഗം പരത്തുന്നതെന്നു മേരിയെ അധികൃതർ പറഞ്ഞുവിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ സമ്മതിക്കാൻ കൂട്ടാക്കിയില്ല. തനിക്കു രോഗം ഇല്ലെന്നായിരുന്നു അവരുടെ വാദം. അവസാനം ഒരു പൊതുശല്യമായി മാറുന്നുവെന്നു കണ്ടതോടെ മേരിയെ ബലംപ്രയോഗത്തിലൂടെ ദ്വീപിലെ ആശുപത്രിയിൽ എത്തിക്കേണ്ടതായി വന്നു. തുടർന്ന് വളരെ പ്രയാസപ്പെട്ട് ഇവരെ വീണ്ടും ദ്വീപിലെ ആശുപത്രിയിൽ എത്തിച്ചു. ബ്രദർ ദ്വീപിൽ 1938ൽ മരിക്കുന്നതുവരെ മേരി നോർത്ത് ബ്രദർ ദ്വീപിൽ താമസിച്ചുവെന്നത് മറ്റൊരു രസകരം. ടൈഫോയ്ഡ് രോഗത്തിനു ശേഷം വന്ന വസൂരി, ക്ഷയരോഗം തുടങ്ങിയ രോഗങ്ങളൊക്കെ വരുന്നവരെയും റിവർ സൈഡ് ആശുപത്രിയിൽ അഡ്മിറ്റാക്കിയിരുന്നു.…
Read Moreതാലിബാന്‍കാര്‍ പോസിറ്റീവ് ചിന്താഗതിക്കാരും ക്രിക്കറ്റിന്റെ കടുത്ത ആരാധകരും ! സ്ത്രീകള്‍ക്ക് ആവശ്യത്തിന് സ്വാതന്ത്ര്യമുണ്ട്; ഭീകരര്‍ക്ക് കട്ട സപ്പോര്‍ട്ടുമായി ഷഹീദ് അഫ്രീദി;വീഡിയോ കാണാം…
അഫ്ഗാന് ജനത താലിബാന് ഭീകരതയുടെ തീച്ചൂളയില്‍ വെന്തു നീറുമ്പോള്‍ ഭീകരസംഘടനയ്ക്ക് പിന്തുണയുമായി പാക്കിസ്ഥാന് ക്രിക്കറ്റര്‍ ഷഹീദ് അഫ്രീദി. പാകിസ്താനി മാധ്യമപ്രവര്‍ത്തക നൈല ഇനായാത്ത് പങ്കുവെച്ച വീഡിയോയില്‍, അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണത്തെ അഫ്രീദി സ്വാഗതം ചെയ്യുന്നത് വ്യക്തമാണ്. അഫ്രീദിയുടെ വാക്കുകള്‍ ഇങ്ങനെ…വളരെ നല്ല മനസ്സോടെയാണ് താലിബാന് വന്നത്. പോസിറ്റീവ് ചിന്താഗതിക്കാരാണ് താലിബാന്‍കാര്‍. അവര്‍ സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ടെന്നും അഫ്രീദി മാധ്യമങ്ങളോട് പറഞ്ഞു. താലിബാന് ക്രിക്കറ്റിനെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. താലിബാന് കര്‍ശനമായ ഇസ്ലാമിക ശരീഅത്ത് പിന്തുടരുന്നുണ്ട് അവിടെ ക്രിക്കറ്റ് ഉള്‍പ്പെടെ ഏത് വിനോദവും ‘ഹറാം’ ആണ്.’ തുടക്കകാലത്ത് താലിബാന് ക്രിക്കറ്റിനെയും ഫുട്ബോളിനെയും വിലക്കിയിരുന്നു, കാരണം ഇത് പ്രാര്‍ത്ഥനയില്‍ നിന്ന് പുരുഷന്മാരെ അകറ്റിനിര്‍ത്തുമെന്ന് അവര്‍ കരുതിയിരുന്നു. എന്നാല്‍, എല്ലാ കായിക ഇനങ്ങളും പ്രത്യേകിച്ച് , ക്രിക്കറ്റ് പുതിയ താലിബാന് ആസ്വദിക്കുന്ന ഒരു കായിക വിനോദമാണെന്നും അഫ്രീദി പറഞ്ഞു.…
Read Moreഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ ;പ്രതിരോധത്തിനു വില്ലനാകുന്ന ട്രാൻസ് ഫാറ്റ്
ഫാസ്റ്റ് ഫുഡ് തയാറാക്കാൻ പലപ്പോഴും വസസ്പതി ഉപയോഗിക്കാറുണ്ട്. വനസ്പതി യഥാർഥത്തിൽ സസ്യഎണ്ണയാണ്. കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ അതിനെ ഖരാവസ്ഥയിലേക്കു മാറ്റുന്നതാണ്. ഇതിൽ അടങ്ങിയ കൊഴുപ്പ് ട്രാൻസ് ഫാറ്റ് എന്നറിയപ്പെടുന്നു. അതു ശരീരത്തിെൻറ പ്രതിരോധശക്തി നശിപ്പിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്കുളള സാധ്യത കൂട്ടുന്നു. അതുപോലെതന്നെ വെളിച്ചെണ്ണയിലെ സാച്ചുറേറ്റഡ് ഫാറ്റും അപകടകാരിയാണ്. ആവർത്തിച്ചുപയോഗിക്കുന്ന എണ്ണയാകുന്പോൾ പ്രശ്നം സങ്കീർണമാകും. കനലിൽ വേവിക്കുന്പോൾ എണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. പലപ്പോഴും അത് അവിടവിടെ കരിഞ്ഞ അവസ്ഥയിലായിരിക്കും. എണ്ണ പോയിക്കഴിഞ്ഞാൽഅപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണ്‍ കാൻസറിനിടയാക്കുന്നതായി ഗവേഷകർ. മാലിന്യം കലർന്നാൽ…ഭക്ഷണം തയാറാക്കുന്നതു മുതൽ തീൻമേശയിലെത്തുന്നതു വരെയുളള ഏതു ഘട്ടത്തിലും കണ്ടാമിനേഷൻ ഉണ്ടാകാനുളള സാധ്യത(ആരോഗ്യത്തിനു ദോഷകരമായ പദാർഥങ്ങൾ; സൂക്ഷ്മാണുക്കൾ, മാലിന്യങ്ങൾ… കലരാനുളള സാധ്യത) ഏറെയാണ്. പലപ്പോഴും ഷവർമ പോലെയുളള ജനപ്രിയ ഫാസ്റ്റ് ഫുഡ് ഇനങ്ങളിൽ. അതിലുപയോഗിക്കുന്ന മയണൈസ് (എണ്ണയും…
Read Moreകെഎസ്ഇബി പണിയെടുക്കുന്നില്ലെന്ന് ! പ്രശ്നത്തിനു പരിഹാരമില്ലെങ്കിൽ മുട്ടന്‍ പണിയുമായി പഞ്ചായത്ത് കമ്മിറ്റി
അയർക്കുന്നം: വഴിവിളക്കുകൾ തെളിക്കുന്ന സർക്കാരിന്റെ നിലാവ് പദ്ധതിക്കെതിരേ അയർക്കുന്നം പഞ്ചായത്തിന്റെ പ്രതിഷേധം. പഞ്ചായത്തിലെ മുഴുവൻ റോഡുകളിലെയും സ്ട്രീറ്റ് ലൈറ്റുകൾ തെളിക്കുന്നതിനായി സർക്കാരിന്റെ നിലാവ് പദ്ധതിപ്രകാരം 4000 എൽഇഡി ബൾബുകൾക്ക് ഓർഡർ നൽകിയിരുന്നു. ബൾബുകൾ പോസ്റ്റുകളിൽ സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്വം കെഎസ്ഇബിക്കാണ്. ഇതുവരെ 700 ബൾബുകൾ മാത്രമാണ് ലഭ്യമായത്. സർക്കാർ പദ്ധതി ആയതിനാൽ പഞ്ചായത്തുകൾക്ക് പിന്മാറാനും കഴിയില്ല. നിലവിൽ പോസ്റ്റുകളിലുള്ള കാലഹരണപ്പെട്ട ബൾബുകൾ മാറ്റിയിടാനും സാധിക്കുന്നില്ല. സ്ട്രീറ്റ് ലൈറ്റുകളിൽ വെളിച്ചമില്ലാത്തതിന്റെ പേരിൽ പഞ്ചായത്തംഗങ്ങളാണു പൊതുജനങ്ങളുടെ പഴി കേൾക്കുന്നത്. തുടർന്നു കഴിഞ്ഞ ശനിയാഴ്ച പഞ്ചായത്ത് പ്രസിഡന്റ് സീന ബിജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം സർക്കാരിനും കെഎസ്ഇബിക്കുമെതിരേ പ്രതിഷേധ പ്രമേയം പാസാക്കി. പ്രശ്നത്തിനു പരിഹാരമില്ലെങ്കിൽ കെഎസ്ഇബിക്കു മുന്നിൽ പ്രതിഷേധ ധർണയും സമരപരിപാടികളുമായി മുന്നോട്ടു പോകാനും പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായി. വൈസ് പ്രസിഡന്റ് വത്സല, അംഗങ്ങളായ കെ.സി. ഐപ്പ്, ജിജി നാകമറ്റം, ഷീന മാത്യു…
Read Moreഡിഎന്‍എ ഫലം പീഡിപ്പിച്ചില്ലെന്നതിനുള്ള തെളിവല്ല ! ശ്രീനാഥ് ഇപ്പോഴും പോക്സോ കേസിലെ പ്രതിയെന്ന് പോലീസ് ! വിശദീകരണം ഇങ്ങനെ…
തെന്നല പോക്സോ കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ അന്വേഷണവുമായി പോലീസ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത 18കാരന്റെ ഡി.എന്‍.എ പരിശോധനാഫലം നെഗറ്റീവായതോടെയാണ് മറ്റ് പ്രതികളെ കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ശ്രീനാഥിനെ അറസ്റ്റ് ചെയ്ത പോലീസ് വെട്ടിലായിരിക്കുകയാണ് ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായെന്ന് കരുതി ശ്രീനാഥ് കേസില്‍ നിന്ന് ഒഴിവാകുന്നില്ലെന്ന നിലപാടിലാണ് പൊലീസ്. ഗര്‍ഭിണിയായതിന് ശ്രീനാഥ് ഉത്തരവാദിയല്ലെന്നുമാത്രമേ ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളൂവെന്നും പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ശ്രീനാഥ് ഇപ്പോഴും പ്രതി തന്നെയാണെന്നാണ് പോലീസ് പറയുന്നത്. ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നും പോലീസിനു മാത്രമല്ല മജിസ്ട്രേറ്റിനു നല്കിയ രഹസ്യ മൊഴിയിലും തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് ശ്രീനാഥ് ആണെന്ന് പെണ്‍കുട്ടി പറഞ്ഞെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Read Moreപൊതുജനത്തിനും അറിയിക്കാം! ‘കേരള സർക്കാർ’ ബോർഡ് വച്ച് സ്വകാര്യവാഹനങ്ങൾ പായുന്നു; സാധാരണക്കാർ വാഹനവുമായി റോഡിലിറങ്ങിയാൽ പെറ്റി അടിക്കുന്ന പോലീസിന് ഈ വാഹനം കണ്ടാൽ മുട്ടുവിറയ്ക്കും
ജോണ്സണ് വേങ്ങത്തടം കോട്ടയം: ‘കേരള സർക്കാർ’ ബോർഡ് ഘടിപ്പിച്ച് സ്വകാര്യ കാറുകൾ കേരളത്തിൽ ചീറിപ്പായുന്നു. കള്ളക്കടത്തിനും കഞ്ചാവു കടത്തിനും ഈ വാഹനങ്ങൾ മറയാക്കുന്പോഴും ഇതൊന്നു കൈനീട്ടി നിർത്തിക്കാൻ പോലീസിനും മടിയാണ്. സാധാരണക്കാർ വാഹനവുമായി റോഡിലിറങ്ങിയാൽ പെറ്റി അടിക്കുന്ന പോലീസിന് ഈ വാഹനം കണ്ടാൽ മുട്ടുവിറയ്ക്കും. സർക്കാരിന്റെ ഏതെങ്കിലും ബോർഡിലെ അംഗങ്ങളാണ് സ്വന്തം കാറിൽ കേരള സർക്കാർ എന്നു പതിപ്പിച്ചു പായുന്നത്. പണമിടപാടു നടത്തുന്ന ഒരു വ്യക്തി രാഷ്ട്രീയ പിൻബലത്തിൽ ക്ഷേമനിധി ബോർഡിൽ അംഗമായപ്പോൾ മുതൽ സ്വന്തം വാഹനത്തിൽ കേരള സ്റ്റേറ്റ് ബോർഡ് വച്ചാണ് ഓടുന്നത്. നിയമ നടപടി സ്വീകരിക്കാം സംസ്ഥാന മന്ത്രിമാർക്കോ തത്തുല്യപദവി വഹിക്കുന്നവർക്കോ നൽകിയിട്ടുള്ള വാഹനങ്ങളിൽ മാത്രമേ ബോർഡ് പ്രദർശിപ്പിക്കാവൂ എന്ന നിയമം നിലനിൽക്കെയാണ് ഇത്തരം പ്രവണത വർധിക്കുന്നത്. ഇവർ കള്ളക്കടത്ത് നടത്തിയാൽപോലും പിടിക്കില്ല. ഇവർ മാത്രമല്ല, ഇവരുടെ മക്കളും ഈ വാഹനം ഉപയോഗിക്കുന്നുണ്ട്.…
Read Moreഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; കുടുങ്ങിയത് പെണ്‍കുട്ടിയുമായി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ
പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഏനാദിമംഗലം ഗിരിജ വിലാസത്തില്‍ അശോക് കുമാറാണ് (21) ആണ് പോക്സോ കേസില്‍ പിടിയിലായത്. പതിനാലു വയസുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പച്ചതായാണ് കേസ്്ു. പെണ്‍കുട്ടിയുമായി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇളമണ്ണൂരില്‍ വച്ച് പോലീസിനെകണ്ട്് ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അശോക് കുമാറിനെ പിടികൂടിയത്. എസ്എച്ച്ഒ ബി.അയൂബ്ഖാന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ജയേഷ്, സത്യദാസ്, അശോക് കുമാര്‍, എസ്സിപിഒമാരായ സന്തോഷ്കുമാര്‍, സുരേഷ്കുമാര്‍, കെ.എസ് സജു, സിപിഒമാരായ എസ.് അന്‍വര്‍ഷ, എസ.് ശ്രീജിത്ത്, ശ്യാംകുമാര്‍, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു
Read Moreപ്രണയം നടിച്ച് വശത്താക്കിയ ശേഷം വീട്ടിലേക്ക് ക്ഷണിക്കും;വലയിൽ വീണതോടെ ബന്ധിയാക്കി പണവും വാഹനവും കവരും; തൊടുപുഴയിലെ തേന്‍കെണി കേസിലെ യുവതിയെക്കുറിച്ച് സൂചന…
തൊടുപുഴ: ശാന്തന്‍പാറ സ്വദേശിയെ തേന്‍ കെണിയില്‍ കുടുക്കി പണവും സ്കൂട്ടറും മൊബൈല്‍ഫോണും തട്ടിയെടുത്ത കേസില്‍ യുവാവിനെ ഫോണില്‍ വിളിച്ച് വലയിലാക്കിയ യുവതിയെകുറിച്ച് പോലീസിന് സൂചന ലഭിച്ചു. തൊടുപുഴയ്ക്ക് സമീപത്തുള്ള യുവതിയാണ് ശാന്തന്‍പാറ സ്വദേശി ജോഷിയെ ഫോണിലൂടെ പ്രണയം നടിച്ച് വിളിച്ചു വരുത്തിയതെന്നാണ് വിവരം ലഭിച്ചത്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. കേസുമായി ബന്ധപ്പെട്ട് ഒരാളെ ഇന്നലെ തൊടുപുഴ പോലീസ് പിടികൂടിയിരുന്നു. തോപ്രാംകുടി വാണിയപ്പിള്ളില്‍ ടിന്സന് എബ്രഹാമിനെ (31)യാണ് എസ്ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തില്‍ കാഞ്ചിയാര്‍ ലബ്ബക്കടയില്‍ നിന്നും പിടികൂടിയത്. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി അര്ജുന്, മൈലക്കൊമ്പ് സ്വദേശി അമല്‍ ഷാജി എന്നിവര്‍ പിടിയിലാകാനുണ്ട്. ടിന്‍സനെ ഇന്നു രാവിലെ മുതല്‍ തൊടുപുഴ സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്. സംഘം കൂടുതല്‍ പേരെ ഹണിട്രാപ്പില്‍ കുടുക്കിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.കഴിഞ്ഞ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയെ ഉപയോഗിച്ച് ആദ്യം ഫോണിലൂടെ…
Read Moreആരും പേടിക്കേണ്ടെന്ന് ഭയചകിതനായി വാര്‍ത്താ അവതാരകന് ! സ്റ്റുഡിയോയില്‍ അവതാരകന്റെ രണ്ടു വശത്തും തോക്കേന്തിയ താലിബാന് ഭീകരര്‍; വീഡിയോ കാണാം…
അമേരിക്കന്‍ സൈന്യം പൂര്‍ണമായും പടിയിറങ്ങിയതോടെ താലിബാന് ഇപ്പോള്‍ അഫ്ഗാനില്‍ സര്‍വാധിപത്യമാണുള്ളത്. വിമാനത്താവളത്തിലും മാധ്യമസ്ഥാപനങ്ങളിലുമെല്ലാം ശല്യക്കാരായ ഈച്ചകളെപ്പോലെ കടന്നു കയറുകയാണ് താലിബാന് തീവ്രവാദികള്‍ ഇപ്പോള്‍ അഫ്ാഗാനിസ്ഥാനിലെ ഒരു മാധ്യമസ്ഥാപനത്തില്‍ നിന്നു പുറത്തു വന്നിരിക്കുന്ന ഒരു പുതിയ വീഡിയോ ഇതിനോടകം ചര്‍ച്ചയാകുകയാണ്. തോക്കേന്തിയ ഭീകരവാദികള്‍ക്കു നടുവില്‍ നിന്ന് വാര്‍ത്ത വായിക്കേണ്ട ദുരവസ്ഥ വന്നു ഭവിച്ച ഒരു മാധ്യമ പ്രവര്‍ത്തകനാണ് വീഡിയോയിലുള്ളത്. പേടിക്കേണ്ടെന്ന് പ്രേക്ഷകരോടു പറയുമ്പോഴും ആ മുഖത്തെ ഭയം ആര്‍ക്കും വായിച്ചെടുക്കാം. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മാസിഹ് അലിനെജാദാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. തോക്കേന്തിയ താലിബാന് സംഘം പിന്നില്‍നില്‍ക്കുകയും അഫ്ഗാനിലെ ജനങ്ങള്‍ ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്ന് വാര്‍ത്താവായനക്കാരനെ കൊണ്ട് പറയിപ്പിക്കുകയുമാണെന്ന് മാസിഹ് ട്വീറ്റില്‍ പറയുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ താലിബാന് ഭയത്തിന്റെ മറ്റൊരു പേരാണെന്നും ഈ സംഭവം അതിന്റെ മറ്റൊരു…
Read More