തൊടുപുഴ: ഇടുക്കിയിൽ ഉത്പാദിപ്പിച്ച തേൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സുരേഷ് ഗോപി എംപി കൈമാറി. പ്രധാനമന്ത്രിയുടെ മേജർ ഹണി മിഷൻ പദ്ധതി പ്രകാരം നിർമിച്ച തേനാണ് കേന്ദ്രമന്ത്രിക്ക് സമ്മാനിച്ചത്. “സ്മൃതി കേരം’ പദ്ധതിയുടെ ഭാഗമായി ഇടുക്കിയിലെത്തിയ സുരേഷ് ഗോപിക്ക് ഹൈറേഞ്ച് തേനീച്ച പരിപാലന കേന്ദ്രം ഉടമ തൊപ്പിപ്പാള തുണ്ടിവയലിൽ ടി.കെ. രാജുവാണ് തേൻ നൽകിയത്. കേരളത്തിൽ നടപ്പിലാക്കിയ മേജർ ഹണിമിഷന്റെ ഭാഗമായി 6,000 തേനീച്ചപ്പെട്ടികൾ നിർമിച്ചു നൽകിയത് ഇദ്ദേഹമായിരുന്നു. ഇടുക്കിയിൽ നടന്ന ചടങ്ങിൽ സ്റ്റേജിലെത്തി തേനും മൂല്യവർധിത ഉത്പന്നങ്ങളുമടങ്ങിയ പായ്ക്കറ്റ് കൈമാറുകയായിരുന്നു. ഇതു കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൈമാറുമെന്ന് എംപി ഉറപ്പുനൽകിയിരുന്നു. 2017-ലാണ് തേൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ പ്രഥമ മേജർ ഹണി മിഷൻ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. ആറന്മുളയിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരുന്നു. 1.15 കോടി രൂപ ചെലവഴിച്ച് ആദിവാസികളടക്കം 600-ഓളം…
Read MoreDay: October 8, 2021
കാട്ടുമൃഗങ്ങൾ നാട്ടിലേക്ക്, മലയോര നിവാസികൾ ഭീതിയിൽ; ലക്ഷങ്ങൾ മുടക്കി നിർമിച്ച വാച്ചുടവറുകളിൽ ജീനക്കാരില്ലെന്ന് നാട്ടുകാർ
കാട്ടാക്കട : മലയോര മേഖലയിൽ കാട്ടുമൃഗങ്ങൾ കൂട്ടമായി എത്തുന്നത് കർഷകരുൾപ്പെടെയുള്ളവർക്ക് ദുരിതമാകുന്നു. രണ്ടു ദിവസം മുന്പ് നാട്ടിലിറങ്ങിയ കാട്ടുപോത്തിനെ അധിക്യതർ കാട്ടിലേക്ക് വിട്ടെങ്കിലും പേപ്പാറയിൽ കാട്ടുപോത്ത് ഇറങ്ങിയത് വീണ്ടും പരിഭ്രാന്തി പരത്തി. ഏതാനം ദിവസങ്ങൾക്കുമുന്പ് നാട്ടിലിറങ്ങിയ മാൻഉൾപ്പടെയുള്ള മൃഗങ്ങൾ വ്യാപക കൃഷിനാശം വരുത്തിയതായി നാട്ടുകാർ പറയുന്നു. പകലെന്നോ,രാത്രിയെന്നോ ഭേദമില്ലാതെ കൃഷിയിടങ്ങളിലെത്തുന്ന കുരങ്ങുകളെ നിയന്ത്രിക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്. വനത്തിനകത്ത് ആഹാരം കുറഞ്ഞതാണ് മ്യഗങ്ങൾ നാട്ടിലേയ്ക്ക് എത്താൻ കാരണമെന്ന് വനപാലകർ പറയുന്നു. കാട്ടുമ്യഗങ്ങൾ വനത്തിൽ നിന്നും നാട്ടിലിറങ്ങുന്നത് തടയാൻ വനം വകുപ്പ് ലക്ഷങ്ങൾ മുടക്കി വാച്ച് ടവർ നിർമിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരെ നിയമിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
Read Moreസർക്കാരിന്റെ ഹോർട്ടികോർപ്പിൽ സവോള വില 48.50 രൂപ; കോട്ടയം മാർക്കറ്റിൽ 30 ! സ്വകാര്യ ലോബിയെ സഹായിക്കാനാണെന്ന് ആരോപണം
കോട്ടയം: ഹോർട്ടികോർപ്പിൽ സവോളയ്ക്കു വില കുതിച്ചുയർന്നു. ഒരു കിലോ സവോള കോട്ടയം മാർക്കറ്റിൽ 30 രൂപയ്ക്കു ലഭിക്കുന്പോൾ സർക്കാരിന്റെ ഹോർട്ടികോർപ്പിൽ 48.50 രൂപയാണ് ഈടാക്കുന്നത്. കോട്ടയം മാർക്കറ്റിൽ മികച്ചയിനം സവോള കിലോയ്ക്കു 30 രൂപയ്ക്ക് ഇന്നലെ ലഭ്യമാ യിരുന്നു. രണ്ടാം ഗ്രേഡ് സവോള രണ്ടു കിലോ 50 രൂപയ്ക്കാണ് ലഭിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്നു മഹാരാഷ്ട്രയിൽ ഇന്നലെയാണ് സവോളയ്ക്കു വില വർധിച്ചത്. ഈ സാഹചര്യത്തിൽ ഇന്നലെത്തന്നെ ഹോർട്ടി കോർപ്പിൽ വില വൻതോതിൽ വർധിപ്പിച്ചതു സ്വകാര്യ ലോബിയെ സഹായിക്കാനാണെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിൽ വില വർധിച്ച സവോള ദിവസങ്ങൾക്കു ശേഷം മാത്രമേ കേരളത്തിൽ എത്തുകയുള്ളു.
Read Moreജോയ്സിന്റെ ഓരോ തന്ത്രങ്ങളേ..! പ്രേതബാധ ഒഴിപ്പിക്കാമെന്നു പറഞ്ഞ് തട്ടിപ്പ്; റിട്ട. ഹെഡ്മിസ്ട്രസിന് നഷ്ടമായതു നാലു പവന്റെ മാല; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ഗാന്ധിനഗർ: പ്രേതബാധ ഒഴിപ്പിക്കാമെന്നു പറഞ്ഞ് റിട്ടയേർഡ് ഹെഡ്മിസ്ട്രസിന്റെ സ്വർണമാല തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കട്ടപ്പന ചെന്പകപ്പാറ മുണ്ടത്താനത്ത് ജോയ്സി (29) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തത്. ഗാന്ധിനഗർ സ്വദേശിയായ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് നൽകിയ പരാതിയിലാണ് പോലീസ് നടപടി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: റിട്ടയേർഡ് ഹെഡ്മിസ്ട്രസ് നിരന്തരമായി പ്രേതസ്വപ്നങ്ങൾ കാണുന്നതു പതിവായിരുന്നു. ഇത് ഒഴിവാക്കുന്നതിന് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെക്കൊണ്ട് പൂജ നടത്താൻ തീരുമാനിച്ചു. പ്രേതബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ഇയാൾ കുപ്പികളും കുടവും മറ്റ് പൂജാദ്രവ്യങ്ങളുമായി റിട്ടയേർഡ് ഹെഡ്മിസ്ട്രസിന്റെ വീട്ടിലെത്തി. പൂജ നടക്കുന്നതിനിടെ ശക്തമായ പ്രേതബാധയാണെന്നും അതിനാൽ സ്വർണംകൂടി നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇയാൾ പറഞ്ഞതനുസരിച്ച് നാലു പവൻ സ്വർണമാല ഇവർ കുടത്തിലിട്ടു. ഇതോടെ കണ്ണടച്ച് പ്രാർഥിക്കുവാനും താൻ പറയാതെ കണ്ണു തുറക്കരുതെന്നും പറഞ്ഞു. റിട്ടയേർഡ് ഹെഡ്മിസ്ട്രസ് കണ്ണടച്ചതോടെ ഇയാൾ മാല കൈവശപ്പെടുത്തിയശേഷം കുടം അച്ചുകെട്ടി ഇവർക്കു നൽകുകയുമായിരുന്നു.…
Read Moreമതേതര മുഖം നഷ്ടപ്പെട്ട കോണ്ഗ്രസ് തിരുത്തുന്നതിന്റെ ലക്ഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : മതേതര മുഖം നഷ്ടപ്പെട്ട കോണ്ഗ്രസ് ഈ അവസ്ഥയിലും തിരുത്തുന്നതിന്റെ ലക്ഷണമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയതലത്തിൽ തകർന്നുകൊണ്ടിരിക്കുന്ന കോണ്ഗ്രസിൽ നിന്നും പ്രമുഖരായ നേതാക്കളടക്കം ബിജെപിയിലേയ്ക്കു പോകുകയാണ്. മതനിരപേക്ഷത ആഗ്രഹിക്കാത്ത പാർട്ടിയാണു ബിജെപി. എന്നാൽ കേരളത്തിൽ കോണ്ഗ്രസ് നേതാക്കളും പ്രവർത്തകരും സിപിഎമ്മിലേയ്ക്കാണ് എത്തുന്നതെന്നും ഇതിനു അവരെ പ്രേരിപ്പിക്കുന്ന ഘടകം ഇടതുപക്ഷത്തിന്റെ മതനിരപേക്ഷതയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്ഗ്രസ് വിട്ടു സിപിഎമ്മിലേയ്ക്കു വന്ന നേതാക്കൾക്കു പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്ഗ്രസിൽ നിന്നും സിപിഎമ്മിലെത്തിയ നേതാക്കളെ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഷാളണയിച്ചു സ്വീകരിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാർ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരും പങ്കെടുത്തു.
Read Moreഗാവി ബോയ്…! ഫുട്ബോൾ കളി ഗാവിക്ക് കുട്ടിക്കളിയല്ല…
ഓർഡിനറി എന്ന മലയാള ചിത്രത്തിൽ ഗവി ബോയ് എന്ന സരസനാമം ഏവർക്കും ചിരിപടർത്തി. സ്പാനിഷ് ഫുട്ബോൾ ടീമിലേക്ക് എത്തിയാൽ ഗവി ഗാവിയാകും, പക്ഷേ ബോയ് എന്നതിനു മാറ്റമില്ല. കാരണം, ഗാവിക്ക് പ്രായം വെറും 17 വർഷവും 62 ദിനവും മാത്രം. പറഞ്ഞുവരുന്നത് ഇറ്റലിക്കെതിരായ യുവേഫ നേഷൻസ് ലീഗ് സെമിയിൽ സ്പാനിഷ് ദേശീയ ജഴ്സിയിൽ അരങ്ങേറിയ പാബ്ലൊ മാർട്ടിനെസ് ഗാവിര എന്ന ഗവിയെക്കുറിച്ച്. രാജ്യാന്തര ഫുട്ബോളിൽ ഇറ്റലിക്കായി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഇനി ഗാവിക്ക് സ്വന്തം. 85 വർഷം പഴക്കമുള്ള റിക്കാർഡാണ് ഗാവി തിരുത്തിയത്. 1936ൽ ആംഗൽ സുബിയേറ്റ 17 വർഷവും 284 ദിവസവും പ്രായമുള്ളപ്പോൾ അരങ്ങേറിയതായിരുന്നു ഇതുവരെയുള്ള സ്പാനിഷ് റിക്കാർഡ്. ലാ ലിഗ ക്ലബ്ബായ റയൽ ബെറ്റിസിലൂടെയാണ് ഗാവി പന്തു തട്ടി വളർന്നത്. 11-ാം വയസിൽ ബാഴ്സയുടെ കുട്ടിസംഘത്തിലെത്തി. ബാഴ്സലോണ ബി…
Read Moreപ്രകാശവലയം, പറുദീസയുടെ കവാടം..! മുഗളൻമാരുടെ മരതകക്കണ്ണട ലേലത്തിന്; കണ്ണടകള് എത്തിച്ചത് ഇന്ത്യയില് നിന്ന്
ലണ്ടൻ: അമൂല്യമായ വജ്രങ്ങളും മരതക രത്നങ്ങളും പതിച്ച, 17-ാം നൂറ്റാണ്ടിൽ മുഗളൻമാർ ഉപയോഗിച്ചുകൊണ്ടിരുന്ന രണ്ടു ജോഡി കണ്ണടകൾ ലേലം ചെയ്യും. ഇന്ത്യയിൽനിന്ന് എത്തിച്ച കണ്ണടകളാണ് യഥാക്രമം 15 ലക്ഷം, 25 ലക്ഷം പൗണ്ടിനു ലേലത്തിൽ വയ്ക്കുന്നതെന്ന് സൊതപി ലണ്ടൻ അറിയിച്ചു. ഒക്ടോബർ 22 മുതൽ 27 വരെ നടക്കുന്ന ആർട്ട് ഓഫ് ദി ഇസ്ലാമിക്സ് വേൾഡ് ആന്ഡ് ഇന്ത്യ പരിപാടിയിലാണ് ലേലം. പ്രകാശവലയം, പറുദീസയുടെ കവാടം എന്നിങ്ങനെയാണ് കണ്ണടകൾക്ക് പേരു നൽകിയിരിക്കുന്നത്.
Read Moreഅപ്രതീക്ഷിത വെള്ളപ്പാച്ചിലിൽപ്പെട്ട് വിനോദസഞ്ചാരികൾ; വീഡിയോയുമായി പോലീസ്; വിനോദയാത്രകൾ വിഷാദം സമ്മാനിക്കുന്നവയാകാതിരിക്കട്ടെ…
വെള്ളച്ചാട്ടം കാണാനും അവിടുത്തെ കുളിയുമൊക്കെ വിനോദ സഞ്ചാരികളുടെ ഇഷ്ടകാര്യമാണ്. പക്ഷെ പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് വിനോദ സഞ്ചാരികൾക്ക് അറിയില്ലാത്തത് വലിയ ദുരന്തത്തിലായിരിക്കും അവസാനിക്കുക. അത്തരമൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് കേരളാ പോലീസ്. ഒരു ചെറിയ വെള്ളച്ചാട്ടത്തിൽ യുവതി-യുവാക്കൾ ഉല്ലസിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പെട്ടെന്ന് വലിയ മലവെള്ളപ്പാച്ചിൽ ഉണ്ടാവുന്നതും സംഘത്തിലെ ചിലർ അതിൽപ്പെടുന്നതുമാണ് വീഡിയോ. പോസ്റ്റിന്റെ പൂർണരൂപം വിനോദയാത്രകൾ വിഷാദം സമ്മാനിക്കുന്നവയാകാതിരിക്കട്ടെ🙏 വിനോദയാത്രകൾക്കിടയിൽ ജലാശയങ്ങളിൽ കുളിക്കാനോ ഫോട്ടോയെടുക്കാനോ ഇറങ്ങുമ്പോൾ അപകടത്തിൽപെട്ടുള്ള മരണ വാർത്തകൾ ദിനംപ്രതി കൂടി വരുന്നു. മഴക്കാലങ്ങളിൽ പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. ജലാശയങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചുഴികളാലോ, വിഡിയോയിൽ കണ്ടതുപോലെ അപ്രതീക്ഷിതമായെത്തുന്ന വെള്ളപ്പാച്ചിലിലോ നിങ്ങൾക്ക് അപായം സംഭവിക്കാൻ സാധ്യതയുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോകുന്നവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക.
Read Moreലോക ഗുസ്തി ചാന്പ്യൻഷിപ്പിൽ ചരിത്ര നേട്ടം; അൻഷു മാലിക്കിനു വെള്ളി
ഓസ്ലൊ (നോർവെ): ലോക ഗുസ്തി ചാന്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ വനിതാ താരം അൻഷു മാലിക്കിനു വെള്ളി. ലോക ചാന്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം അൻഷു സ്വന്തമാക്കി. ഇരുപതുകാരിയായ അൻഷു 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിൽ അമേരിക്കയുടെ ഹെലെൻ മറൗലിസിനോട് 4-1നു കീഴടങ്ങി. ഗീത ഫോഗട്ട് (2012), ബബിത ഫോഗട്ട് (2012), പൂജ ധണ്ഡ (2018), വിനേഷ് ഫോഗട്ട് (2019) എന്നിവർ വെങ്കലം നേടിയതാണ് ലോക ചാന്പ്യൻഷിപ്പ് ഗുസ്തിയിൽ ഇന്ത്യൻ വനിതകളുടെ ഇതുവരെയുണ്ടായിരുന്ന മികച്ച നേട്ടം.
Read Moreവെള്ളപ്പൊക്കം മുതലാക്കി ഒരു റസ്റ്ററന്റ്; കിടിലൻ ഐഡിയയെന്ന് സോഷ്യൽ മീഡിയ; നദിയിലൂടെയുള്ള വെള്ളപ്പാച്ചിലും റസ്റ്ററന്റിൽ ഇരിക്കുന്നവർക്ക് ആസ്വദിക്കാം
കൊറോണ വൈറസ് കാരണം വലിയ പ്രതിസന്ധി നേരിട്ട ബിസിനസാണ് റസ്റ്ററന്റ് മേഖല. പല റസ്റ്ററന്റുകളും അടച്ചുപൂട്ടി. നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ലോകം മുഴുവൻ സമാനമായ അവസ്ഥയിലൂടെയാണ് കടന്നു പോയത്. എന്നാൽ പ്രതിസന്ധിഘട്ടത്തെ എങ്ങനെ മുതലെടുക്കാമെന്ന് കാണിച്ചുതരുകയാണ് തായ്ലന്റിലെ ഒരു റസ്റ്ററന്റ്. ചാവോപ്രയ ആന്റിക് കഫേയാണ് പുതിയ രീതിയുമായ രംഗത്ത് എത്തിയത്. ചാവോ ഫ്രയാ നദിയുടെ തീരത്ത് ഈ വർഷം ഫെബ്രുവരിയിലാണ് റസ്റ്ററന്റ് ആരംഭിച്ചത്. റസ്റ്ററന്റ് ആരംഭിച്ചതിനു പിന്നാലെ കോവിഡ് മഹാമാരിയെത്തി. പിന്നാലെ റസ്റ്ററന്റ് അടച്ചു. വീണ്ടും തുറപ്പോഴേക്കും തായ്ലന്റിൽ വലിയ വെള്ളപ്പൊക്കം ഉണ്ടായി. നദിയുടെ തീരത്തുണ്ടായിരുന്ന റസ്റ്ററന്റ് വെള്ളത്തിൽ മുങ്ങി. നദിയിലെ വെള്ളം കുറഞ്ഞെങ്കിലും റസ്റ്ററന്റിൽ നിന്ന് പൂർണമായും വെള്ളം ഇറങ്ങിയില്ല. ഇതോടെയാണ് വെള്ളപ്പൊക്കത്തെ അനുകൂലമാക്കാൻ റസ്റ്ററന്റ് ഉടമ തീരുമാനിച്ചത്. വെള്ളത്തിൽ ഇട്ടിരിക്കുന്ന കസേരയിലും മേശയിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരമാണ് റസ്റ്ററന്റ് ഒരുക്കിയിരിക്കുന്നത്. നദിയിലൂടെയുള്ള…
Read More