ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും അണക്കരയിൽ മുയലിനെത്തീനി ! കൂട്ടിൽനിന്നും ഏഴു മുയലുകളെ കൊന്നുതിന്നു

അണക്കര: ജനങ്ങളെ ഭീതിയിലാഴ്ത്തി അണക്കരയിൽ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. തുടർച്ചയായ ദിവസങ്ങളിൽ ജനവാസ മേഖലയിലിറങ്ങി മുയൽക്കൂടുകൾ തകർത്ത് വളർത്തു മുയലുകളെ തിന്നുകയാണ്. ചക്കുപള്ളം പഞ്ചായത്ത് ആറാം വാർഡിൽ അണക്കര ചാഞ്ഞപ്ലാക്കൽ ജയേഷിന്‍റെ വീടിനോടുചേർന്ന കൂട്ടിൽനിന്നും ഏഴു മുയലുകളെ കഴിഞ്ഞ രാത്രി പുലി എന്നു സംശയിക്കുന്ന ജീവി കൊന്നുതിന്നു. രാവിലെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്. ഇതിനു സമീപത്തുള്ള മറ്റൊരു വീട്ടിലെ മുയലുകളെ കഴിഞ്ഞ ദിവസം കൊന്നു തിന്നിരുന്നു. മുയലുകളുടെ തല ഉപേക്ഷിച്ച് ശരീരഭാഗമാണ് ഭക്ഷിച്ചിരിക്കുന്നത്. ചെല്ലാർകോവിൽ, ആറാംമൈൽ മേഖലകളിൽ തുടർച്ചയായി കരടി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം പതിവായിരിക്കുകയാണ്. ആട്, പശു ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾ ധാരാളമായുള്ള ഈ മേഖലയിൽ വന്യജീവി ശല്യം പതിവായതോടെ ആളുകൾ ഏറെ ഭീതിയിലാണ്.

Read More

അമ്മ തിരിച്ചുവരുന്നതും കാത്ത് ഏഴു ദിവസം, ഒടുവിൽ…

പീരുമേട്: കാണാതായ അമ്മ തിരിച്ചുവരുന്നതുംകാത്ത് ആ കുടുംബം ഏഴുദിവസം കാത്തിരുന്നു. ഒടുവിൽ … കൊക്കയാറിൽ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപെട്ട് കാണാതായ ചേംബ്ലാനിക്കൽ സാബുവിന്‍റെ ഭാര്യ ആൻസിയുടെ മൃതദേഹം ഏഴാംദിവസമാണ് ഇന്നലെ കണ്ടെത്തിയത്. സാബുവിന്‍റെ കണ്‍മുന്പിൽവച്ചാണ് ആൻസി വീടിനുള്ളിൽ കുടുങ്ങിപ്പോയത്. വീടിന്‍റെ ജനൽ കന്പിയിൽ പിടിച്ചുനിൽക്കുന്ന ആൻസിയെയാണ് സാബു അവസാനമായി കണ്ടത്. വീട്ടിൽ വെള്ളം കയറിയപ്പോൾ വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചിട്ട് മടങ്ങിയെത്തിയപ്പോഴേക്കും വീടിനൊപ്പമെത്തിയ വെള്ളം ആൻസിയെയുംകൊണ്ട് മണിമലയാറ്റിൽ പതിച്ചിരുന്നു. നാട്ടിലും തൊഴിലുറപ്പ് ജോലികളിലും നിറസാന്നിധ്യമായിരുന്നു ആൻസി. മുപ്പത് വർഷംമുന്പ് സാബുവിന്‍റെ കൈപിടിച്ച് ചേംബ്ലാനിക്കൽ വീട്ടിൽ എത്തിയ നാൾമുതൽ ഭർത്താവിനൊപ്പം എല്ലാ സഹായങ്ങൾക്കും ആൻസിയുമുണ്ടായിരുന്നു. മണിമലയാർ ആറുമണിക്കൂർ കരകവിഞ്ഞൊഴുകിയപ്പോൾ ഈ കുടുംബത്തിന് ഉണ്ടായത് നികത്താനാവത്ത നഷ്ടമാണ്.

Read More

വീട്ടുപറമ്പിന്‍റെ മതിൽ കെട്ടാനായി പണിയെടുത്തമ്പോൾ കിട്ടിയത്‌ ഒമ്പത് പാമ്പിൻ മുട്ടകൾ! മൂന്ന് മാസത്തെ നിരീക്ഷണത്തിൽ സംരക്ഷിച്ച മുട്ടകൾ വിരിഞ്ഞു

തളിപ്പറമ്പ്: വന്യജീവി സംരക്ഷകൻ അനിൽ തൃച്ചംബരം മൂന്ന് മാസത്തെ നിരീക്ഷണത്തിൽ സംരക്ഷിച്ച ചേരയുടെ മുട്ടകൾ വിരിഞ്ഞു . വനം വകുപ്പിന്‍റെയും മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെന്‍റർ ഫോർ വൈൽഡ് ലൈഫിന്‍റെയും റെസ്ക്യു വറായ അനിൽ മൂന്നു മാസത്തോളം സംരക്ഷിച്ച് വന്ന മുട്ടകളാണ് വിരി ഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് മൂന്നി നാണ് കോരൻപീടികയിലെ ഒ.പി.ശിവദാസന്‍റെ വീട്ടുപറമ്പിന്‍റെ മതിൽ കെട്ടാനായി പണിയെടുത്തമ്പോൾ ഒമ്പത് പാമ്പിൻ മുട്ടകൾ കണ്ടെത്തിയത്. വീട്ടുകാർ തളിപ്പറമ്പ് ഫോറസ്റ്റ് റെയഞ്ച് ഓഫീസർ വി.രതീശനെ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റർ എച്ച്.ഷാജഹാന്‍റെ നിർദ്ദേശപ്രകാരമാണ് അനിൽ തൃച്ചംബരം സ്ഥലത്തെത്തി മുട്ടകൾ ശേഖരിച്ചത്. പരിശോധനയിൽ ചേരയുടെ മുട്ടയാണ് ഇതെന്ന് കണ്ടെത്തി. തുടർന്ന് അനിൽ തന്‍റെ സ്വന്തം നിരീക്ഷണത്തിൽ സംരക്ഷിക്കുകയായിരുന്നു . കഴിഞ്ഞ ദിവസമാണ് മുട്ട വിരിഞ്ഞ് ഒമ്പത് കുഞ്ഞുങ്ങൾ പുറത്തിറങ്ങിയത്. ചേര കുഞ്ഞുങ്ങളെ അതിന്‍റെ തനത് ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു.

Read More

കട്ടിലിനോടു ചേര്‍ന്ന്‌ മൂന്ന് ഒളികാമറകള്‍! അതിഥിമന്ദിരത്തിലെ കിടപ്പുമുറിയിലും ഒളികാമറ വച്ച് മോന്‍സന്‍; പീഡനത്തിന് ഇരയായ പെൺകുട്ടി നല്‍കിയ വിവരങ്ങള്‍ ഇങ്ങനെ…

കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്‍റെ അതിഥി മന്ദിരത്തിലെ കിടപ്പുമുറിയിലും ഒളികാമറ. മോന്‍സന്‍റെ വീടിന് അടുത്തുള്ള അതിഥിമന്ദിരത്തിലെ കിടപ്പു മുറിയില്‍ കട്ടിലിനോടു ചേര്‍ന്നാണ് മൂന്ന് ഒളികാമറകള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയത്. ഒളികാമറയുമായി ബന്ധിപ്പിച്ച ഹാര്‍ഡ് ഡിസ്‌കും സിഡിയും അന്വേഷണ സംഘം കണ്ടെത്തിയതായാണ് വിവരം. നിർണായക വിവരങ്ങൾ നൽകി പീഡനത്തിന് ഇരയായ പെൺകുട്ടി ഒളികാമറയുടെ വിന്യാസം സൈബര്‍ സെല്‍ പരിശോധിക്കും. മോന്‍സന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിച്ച കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന നടന്ന തെളിവെടുപ്പിലാണ് ഒളികാമറ കണ്ടെത്തിയത്. അവിടെ ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുകയുണ്ടായി. അതേ സമയം രണ്ടു ദിവസം എടുത്താണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതെന്ന് അറിയുന്നു. നിര്‍ണായകമായ പല വിവരങ്ങളും പെണ്‍കുട്ടിയില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. അതിഥി മുറിയിലേക്ക്…

Read More

ഒരു നിമിഷത്തെ അശ്രദ്ധ ഒഴിവാക്കൂ..! രാഹുല്‍ നേരിട്ട് ബാങ്കിനെ സമീപിച്ചതിനാല്‍ പണം നഷ്ടമായില്ല; അപ്ഡേറ്റഡ് തട്ടിപ്പുകൾ ഇങ്ങനെ…

സീമ മോഹന്‍ലാല്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്ന സന്ദേശമാണ് കഴിഞ്ഞ ദിവസം എറണാകുളം സ്വദേശി രാഹുലിന് വന്നത്. സന്ദേശത്തിന് താഴെ കെവൈസി അപ്‌ഡേറ്റ് ചെയ്യാനായി ഒരു ലിങ്കും ഉണ്ടായിരുന്നു. രാഹുല്‍ നേരിട്ട് ബാങ്കിനെ സമീപിച്ചതിനാല്‍ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമാകാതെ രക്ഷപ്പെട്ടു. ഇത്തരം മെസേജുകളെ വിശ്വസിക്കരുതെന്നാണ് സൈബര്‍ ക്രൈം പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. സന്ദേശത്തോടൊപ്പം വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും സംശയ നിവാരണത്തിനായി ബാങ്കിനെ നേരിട്ട് സമീപിക്കണമെന്നും സൈബര്‍ ക്രൈം പോലീസ് പറയുന്നു. പലതരത്തിലുള്ള സൈബര്‍ തട്ടിപ്പുകളാണ് ഇന്നുളളത്. പഠനം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ ഇത്തരം ചതിക്കുഴികളിലേക്ക് എത്താനുള്ള സാധ്യതയും ഏറെയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു ശേഷവും പല കുട്ടികളുടെയും കൈകളില്‍ മൊബൈല്‍ ഫോണുകള്‍ ഉണ്ടാകും. പഠനാവശ്യമെന്ന പേരിലായതിനാല്‍ പല മാതാപിതാക്കളും ഇതിന്‍റെ സത്യാവസ്ഥ അറിയാന്‍ കഴിയാതെ പോകുന്നുവെന്നതാണ് വാസ്തവം. തട്ടിപ്പുകള്‍ ഇങ്ങനെ സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ…

Read More

വീടിന്‍റെ ചെറിയ മുറിയിൽ കാഴ്ചയുടെ ലോകം ഒരിക്കൽപോലും കാണാനാവാതെ ശിൽപ..! 15 ലക്ഷം രൂപ മുടക്കി ചികിത്സ ചെയ്തിട്ടും കാഴ്ച കിട്ടിയില്ല…

റെജി ജോസഫ് ആകെയുള്ള അഞ്ചു സെന്‍റ് ഭൂമിയിൽ കാഞ്ഞങ്ങാട് നെഹ്രു കോളജ് സാഹിത്യവേദി നിർമിച്ചു നൽകിയ വീട്ടിൽ ശിൽപയുണ്ട്. കാഴ്ച പൂർണമായും ചലനശേഷി ഭാഗികമായും നഷ്ടപ്പെട്ട ശില്പ. പനയാൽ നെല്ലിയടുക്കത്തെ കെ.വി.ഗംഗാധരന്‍റെ മകൾ. പത്താം ക്ലാസ് പാസായശേഷം സാന്പത്തിക്ലേശവും ആരോഗ്യപ്രശ്നങ്ങളുമൂലം പഠനം നിർത്തിയ ശിൽപയ്ക്ക് ഇപ്പോൾ 22 വയസുണ്ട്. എൻഡോസൾഫാൻ ദുരന്തം വിതച്ച ഈ ഗ്രാമത്തിൽ വൈകല്യങ്ങളില്ലാത്തവർ ഏറെ കുറവാണ്. ശിൽപയുടെ ജ്യേഷ്ഠൻ സിജിൽകുമാറിനും ബുദ്ധിപരമായ വൈകല്യമുണ്ട്. വീടിന്‍റെ ചെറിയ മുറിയിൽ കാഴ്ചയുടെ ലോകം ഒരിക്കൽപോലും കാണാനാവാതെ ശിൽപ കഴിയുന്നു. മംഗലാപുരം, ബംഗളുരു, മണിപ്പാൽ എന്നിവിടങ്ങളിലായി 15 ലക്ഷം രൂപ മുടക്കി ചികിത്സ ചെയ്തിട്ടും ശിൽപയ്ക്കു കാഴ്ച കിട്ടിയില്ല. ഇനിയൊരു ചികിത്സയിലും കാഴ്ചയ്ക്കു നേരിയ സാധ്യത പോലും നൽകുന്നില്ലെന്നു നേത്രവിദഗ്ധർ വിധിച്ചതോടെ ശിൽപ മുറിയിൽതന്നെ കഴിയുന്നു. അച്ഛൻ ഗംഗാധരനും അമ്മ വാസന്തിയും ചേർന്നാണ് പത്താം ക്ലാസ് വരെ…

Read More

എന്നോട് ഇത്തരം ചോദ്യം വേണ്ട ! തന്നോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങളെക്കുറിച്ച് വെട്ടിത്തുറന്നു പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്…

മലയാള സിനിമയിലെ മികച്ച നടിമാരിലൊരാളാണ് പാര്‍വതി തിരുവോത്ത്. സ്വന്തം അഭിപ്രായം മുഖം നോക്കാതെ പറയാനും നടിയ്ക്ക് പലപ്പോഴും മടിയില്ല. അതിനാല്‍ തന്നെ മലയാള സിനിമയിലെ ശക്തമായ സ്ത്രീ ശബ്ദവുമാണ് പാര്‍വതി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വിഷയങ്ങളില്‍ നിലപാട് അറിയിക്കുന്ന വ്യക്തി. മമ്മൂട്ടിച്ചിത്രം കസബയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള നടിയുടെ പ്രസ്താവന സിനിമാരംഗത്ത് ചൂടേറിയ ചര്‍ച്ചയായിരുന്നു. വലിയ തോതില്‍ പാര്‍വതി കേരളത്തില്‍ ചര്‍ച്ചയായ സംഭവമായിരുന്നു കസബ വിവാദം. അന്ന് മമ്മൂട്ടി ആരാധകര്‍ പാര്‍വ്വതിക്ക് എതിരെ തിരിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയോടൊപ്പം പുഴു എന്ന സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ് പാര്‍വതി. ഇപ്പോഴിതാ തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത് ചോദിക്കാന്‍ പാടില്ലാത്തത് ചോദിക്കുന്നത് ആണെന്ന് തുറന്നു പറയുയാണ് നടി. പ്രതിഫലം എത്രയാണെന്ന പോലുള്ള ചോദ്യങ്ങള്‍ തന്നെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്ന് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടി വ്യക്തമാക്കിയത്. താന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനോടും പോയി ഇത്തരം…

Read More

അതിന് വേണ്ടിയല്ല ഞാന്‍ കുടുംബവിളക്കില്‍ നിന്നും പിന്മാറിയത് ! വെളിപ്പെടുത്തലുമായി നടി അമൃതാ നായര്‍…

മലയാളം മിനിസ്‌ക്രീനെ ജനപ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. അടുത്തിടെയാണ് സൂപ്പര്‍ഹിറ്റ് പരമ്പരയായ കുടുംബവിളക്കില്‍ നിന്നും നടി അമൃത നായര്‍ പിന്മാറിയത്. ശീതള്‍ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചിരുന്നത്. എന്നാല്‍ സീരിയലില്‍ നിന്നു പിന്മാറിയതിന്റെ കാരണം അമൃത വ്യക്തമാക്കിയിരുന്നില്ല. ഇതോടെ വിവാഹത്തിനു വേണ്ടിയാണ് നടി സീരിയലില്‍ നിന്നു പിന്മാറിയതെന്ന് വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ ഇപ്പോള്‍ പിന്മാറ്റത്തിന്റെ യഥാര്‍ഥ കാരണം തുറന്നു പറഞ്ഞ് രംഗത്തെത്തുകയാണ് നടി.യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അമൃത കാരണം വ്യക്തമാക്കിയിരിക്കുന്നത്. അമൃതയുടെ വാക്കുകള്‍ ഇങ്ങനെ…കുടുംബവിളക്കില്‍ നിന്ന് പിന്മാറിയത് പെട്ടെന്നാണ്. ആ സമയത്ത് കുടുംബവിളക്ക് മാത്രമേ ഞാന്‍ ചെയ്തിരുന്നുള്ളു. ഇതിനിടെ എനിക്ക് മറ്റൊരു നല്ല പ്രോജക്ട് വന്നു. അത് കിട്ടിയപ്പോള്‍ കളയാന്‍ തോന്നിയില്ല. ഈയൊരു സിറ്റുവേഷനില്‍ ഒരു പ്രോജക്ട് കൊണ്ട് മാത്രം മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണ്. അതൊരു സീരിയല്‍ അല്ല, പ്രോഗ്രാമാണ്. ഇതേ കുറിച്ച് കുടുംബവിളക്കിന്റെ അണിയറയില്‍…

Read More

മനക്കരുത്തിൽ പ്രജീഷ്! പ്രജീഷിനും സഹോദരി പ്രജീനയ്ക്കും കാഴ്ചയില്ല; കഠിനാധ്വാനവും ഇച്ഛാശക്തിയും പിൻബലമാക്കി ഇംഗ്ളീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടാനുള്ള പഠനത്തിലാണ് പ്രജീഷ്

പ്രജീഷിനും സഹോദരി പ്രജീനയ്ക്കും കാഴ്ചയില്ല. എൻഡോസൾഫാൻ ഭയാനകമായ നാശം വിതച്ച പെരിയ ഗ്രാമത്തിന്‍റെ നൊന്പരക്കാഴ്ചകളിൽ ഇരുവരുമുണ്ട്. കാഴ്ച മങ്ങിപ്പോയെങ്കിലും കഠിനാധ്വാനവും ഇച്ഛാശക്തിയും പിൻബലമാക്കി പ്രജീഷ് ഇംഗ്ളീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടാനുള്ള പഠനത്തിലാണ്. യുജിസി നെറ്റ് പരീക്ഷാ വിജയത്തിനൊപ്പം ജൂനിയർ റിസർച്ച് ഫെലോഷിപ്പ് വിജയവും പെരിയ കണ്ണോത്ത് പ്രജീഷ് സ്വന്തമാക്കി പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഡോ. വിപിൻ പാലിനു കീഴിലാണ് പിഎച്ച്ഡി റിസർച്ച്. പെരിയ കേന്ദ്ര സർവകലാശാലയിൽ എംഎ ഇംഗ്ലിഷ് പഠനം പൂർത്തിയാക്കിയശേഷമാണ് ജെആർഎഫ് നേടിയത്. ഇപ്പോൾ ഗവേഷണത്തിനുള്ള പണം ഈ സ്കോളർഷിപ്പിൽ നിന്ന് കണ്ടെത്തുന്നു. കൂലിപ്പണിക്കാരനായ പെരിയ ബലിക്കളം കൃഷ്ണന്‍റെയും പ്രസന്നയുടെയും മകനായ പ്രജീഷിന്‍റെ ജീവിതസ്വപ്നമാണ് അധ്യാപനം. അന്ധതയെ തോൽപ്പിച്ച് പിഎച്ച്ഡി നേടി ജോലി സ്വന്തമാക്കി കുടുബം പോറ്റുകയെന്നതാണ് പ്രജീഷിന്‍റെ പ്രതീക്ഷ. കാസർകോട് അന്ധവിദ്യാലയത്തിൽ ഏഴാംക്ലാസ് വരെ പഠിച്ച പ്രജീഷ് പ്ലസ്ടുവരെ കാസർകോട് ഗവ. ഹയർ സെക്കൻഡറി…

Read More

വിഎസിന്‍റെ കുപ്പായം..! ആവേശം തിരതല്ലുന്ന പുന്നപ്ര സമര ഓർമകളിൽ ശിവരാജൻ

അമ്പലപ്പുഴ; പ്രായം ഓര്‍മ്മകളെ മറയ്ക്കാത്ത ശിവരാജന് പുന്നപ്ര സമര ചരിത്രം പറയുമ്പോൾ ആവേശം തിരതല്ലുകയാണ്. ശതാബ്ദി നിറവിലും പോരാട്ട വീര്യം തളര്‍ത്താത്ത ഈ വിപ്ലവനക്ഷത്രത്തെ പുതിയ തലമുറ മറന്നു പോയിരിക്കുകയാണ്. പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ തിരുവില്ലാമഠത്തില്‍ ടി കെ ശിവരാജന്‍ പുന്നപ്ര സമര ചരിത്രത്തിൻ്റ മായാതെ സൂക്ഷിക്കുന്ന ഓർമ്മകൾ പുതുക്കിയെടുത്തപ്പോള്‍ ആ മുഖത്ത് ആവേശം തിരതല്ലി. തയ്യല്‍ തൊഴിലാളിയായിരുന്ന ശിവരാജന്‍ പുന്നപ്ര അറവുകാട് ക്ഷേത്രത്തിന് സമീപത്തെ കുളത്തില്‍ ക്യാമ്പിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അച്ഛന്‍റെ മരണശേഷം അമ്മയുടെ സംരക്ഷണയിലാണ് അഞ്ച് ആണ്‍മക്കള്‍ അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയിരുന്ന കുളത്തില്‍ ക്യാമ്പിലെ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം ഒരുക്കുകയും മരുന്ന് എത്തിച്ചു നൽകുകയും ചെയ്യുന്ന ചുമതലയായിരുന്നു ശിവരാജന് ഉണ്ടായിരുന്നത്. വിഎസിന്‍റെ കുപ്പായം… 1946 ഒക്ടോബര്‍ 23 ന് സര്‍ സിപിയുടെ പിറന്നാള്‍ദിനത്തില്‍ പുന്നപ്ര പനച്ചുവടുള്ള പോലീസ് ക്യാമ്പിലേക്ക്…

Read More