കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്നു പേര് കാറപകടത്തില്‍ മരിച്ച കേസില്‍ മോഡലുകള്‍ മുമ്പും ഫോര്‍ട്ടുകൊച്ചിയില്‍ നമ്പര്‍ 18 ഹോട്ടലില്‍ വന്നിട്ടുണ്ടെന്ന് പോലീസ്. മിസ് കേരള മത്സര വിജയികളായ അന്‍സി കബീറും അഞ്ജന ഷാജനും ഹോട്ടലില്‍ താമസിച്ചിട്ടില്ലെങ്കിലും മൂന്നു തവണ അവിടെ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് പോലീസിനു ലഭിച്ച വിവരം. ഇതു സംബന്ധിച്ച തെളിവുകള്‍ ഹോട്ടല്‍ ജീവനക്കാര്‍ അന്വേഷണ സംഘത്തിനു കൈമാറിയതായാണ് അറിയുന്നത്. ഹോട്ടലുടമയുടെ ക്ഷണപ്രകാരമാണോ ഇവര്‍ മുമ്പ് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതെന്ന സംശയത്തിലാണ് പോലീസ്. മോഡലുകളില്‍ ഒരാള്‍ ഹോട്ടലുടമയായ റോയി ജോസഫ് വയലാട്ടിനെ നേരത്തെ പരിചയം ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഇയാളുടെ ഇടപെടല്‍ മൂലമാണോ പെണ്‍കുട്ടികള്‍ വീണ്ടും ഹോട്ടലില്‍ എത്തിയതെന്നും പോലീസ് അ്ന്വേഷിക്കുന്നുണ്ട്. സൈജു ഒളിവില്‍ തന്നെമോഡലുകള് സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന് ഇപ്പോഴും ഒളിവില്‍ തന്നെ. ഇയാളെ കണ്ടെത്താനാവാതെ അന്വേഷണ സംഘം…
Read MoreDay: November 22, 2021
തങ്ങളുടെ പിഞ്ചോമന എന്നന്നേക്കുമായി വിടപറയുന്നത് അവര്‍ നോക്കി നിന്നു ! കുഞ്ഞിനെ യാത്രയാക്കിയത് പുത്തന്‍ ഉടുപ്പുകളണിയിച്ച്…
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന പരാതിയില്‍ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ഇന്നലെയാണ് തലസ്ഥാനത്തെത്തിച്ചത്. ഇന്നലെ 8.30ന് ഹൈദരാബാദ് – തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞുമായി പ്രത്യേക സംഘം എത്തിയത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരും ചൈല്‍ഡ് വെല്‍ഫയര്‍ കൗണ്‍സിലിന്റെ സോഷ്യല്‍ വര്‍ക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രാപ്രദേശിലെത്തി ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി അവിടെ നടപടികള്‍ പൂര്‍ത്തീകരിച്ച് ഇവിടേക്ക് കൊണ്ടു വന്നത്. വളരെ വികാര നിര്‍ഭരമായിരുന്നു കുട്ടിയെ വിട്ടുനല്‍കിയ ആ നിമിഷം. കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം ദത്തെടുത്ത അദ്ധ്യാപക ദമ്പതികളെ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥ സംഘം പുറപ്പെടുന്ന കാര്യവും ഔദ്യോഗികമായി അറിയിച്ചു. പുതിയ വസ്ത്രങ്ങളടക്കം നല്‍കിയാണ് ദമ്പതികള്‍ കുഞ്ഞിനെ യാത്രയാക്കിയത്. കുട്ടിയെ ദത്തെടുത്തശേഷം സ്വന്തം സ്ഥലത്തുനിന്നുമാറി മറ്റൊരു സ്ഥലത്താണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ഒരുപക്ഷേ ഇത് കുഞ്ഞിന്റെ വിദ്യാഭ്യാസ കാര്യങ്ങള്‍ കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നിരിക്കണം. കുട്ടിയെ…
Read Moreഡിജെ പാര്‍ട്ടിയില്‍ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും മദ്യപിച്ചിട്ടില്ല ! പ്രണയം ഉണ്ടായിരുന്നതായി അറിവില്ലെന്നും അഞ്ജനയുടെ സഹോദരന്…
മിസ് കേരള വിജയികള്‍ ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അഞ്ജന ഷാജന്റെ സഹോദരന് അര്ജുന്. ഹോട്ടലിലെ ഡി ജെ പാര്‍ട്ടിയില്‍ അഞ്ജന നൃത്തം ചെയ്തിട്ടുണ്ട്, പക്ഷേ മദ്യപിച്ചിട്ടില്ല. രണ്ടു തവണ മദ്യം നല്‍കിയിട്ടും അഞ്ജന നിരസിച്ചത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും അത് പോലീസ് തന്നെ കാണിച്ചിരുന്നുവെന്നും അര്ജുന് പറയുന്നു. അഞ്ജനയും അന്‍സിയും സഞ്ചരിച്ച കാറില്‍ നിന്നും മദ്യക്കുപ്പികള്‍ ലഭിച്ചുവെന്ന് പറയപ്പെടുന്നുണ്ട്, അവള് മദ്യപിക്കാറില്ല. വീട്ടില്‍ മദ്യം കയറ്റുന്നതിനോടും അവള്‍ക്ക് എതിര്‍പ്പായിരുന്നു. ഹോട്ടലില്‍ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങളില്‍ നിന്നും മദ്യപിച്ചിട്ടില്ലെന്നു തന്നെയാണ് മനസിലാകുന്നത്. മദ്യപിച്ചതിന്റെ ഒരു ലക്ഷണവും കാണിച്ചിട്ടില്ല. തന്റെ വിവാഹ സമയത്ത് മദ്യപിക്കുന്ന ആരേലുമുണ്ടെങ്കില്‍ വീട്ടില്‍ കയറ്റേണ്ടയെന്ന് അഞ്ജന പറഞ്ഞിട്ടുണ്ടെന്നും അര്ജുന് പറയുന്നു. അഞ്ജനയും അബ്ദുള്‍ റഹ്മാനും പ്രണയത്തിലാണെന്ന് കരുതുന്നില്ല. ആദ്യമായിട്ടാണ് ആ പയ്യനെ കാണുന്നത്. തന്നോട് പറഞ്ഞില്ലെങ്കിലും അമ്മയോട് പ്രണയം പറയാതിരിക്കില്ലെന്നും…
Read Moreക്ഷയം(1) ക്ഷയം ഏതൊക്കെ അവയവങ്ങളെ ബാധിക്കും?
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങിയവയാണു ക്ഷയരോഗ ലക്ഷണങ്ങൾ. ശ്വാസകോശ ക്ഷയരോഗ ലക്ഷണങ്ങൾ* 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ* വിട്ടുമാറാത്ത പനി * വിശപ്പില്ലായ്മ* ഭാരക്കുറവ് * രക്തമയം കലർന്ന കഫംശ്വാസകോശേതര ക്ഷയരോഗ ലക്ഷണങ്ങൾ* ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം* രാത്രികാലങ്ങളിലുണ്ടാകുന്ന അമിതമായ വിയർക്കൽ* രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന പനി എങ്ങനെ പകരുന്നു ?ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ ആളുകൾക്ക്…
Read Moreശബരിമല “ഹലാൽ’ ശർക്കര വിവാദം: ഭക്ഷ്യസുരക്ഷാ വകുപ്പിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: ശബരിമല ഹലാൽ ശർക്കര വിവാദത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം ഉള്ളതാണോയെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വിശദീകരണം നൽകണമെന്നാണ് ആവശ്യം. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാർ ആണ് ഹർജി നൽകിയത്. മറ്റ് മതസ്ഥരുടെ മുദ്രവച്ച ആഹാരസാധനങ്ങൾ ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം.
Read More‘പോലീസ് യൂണിഫോമില്‍’ സെക്യൂരിറ്റി ജീവനക്കാരുടെ വിളയാട്ടം; കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതിയോട് സെക്യൂരി ജീവനക്കാരൻ ചെയ്തത്
കോഴിക്കോട് : തിരുവനന്തപുരത്ത് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനെ വളഞ്ഞിട്ട് ആക്രമിച്ചതിന് പിന്നാലെ കോഴിക്കോടും സുരക്ഷാ ജീവനക്കാരുടെ അധിക്ഷേപം. കോഴിക്കോട് മെഡിക്കല്‍കോളജിലെ അത്യാഹിത വിഭാഗത്തിലെ സുരക്ഷാ ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രോഗിയുടെ കൂട്ടിരിപ്പുകാരി പോലീസില്‍ പരാതി നല്കി. ഇന്നലെയാണ് പരാതിക്കടിസ്ഥാനമായ സംഭവം. കോഴിക്കോട് സ്വദേശിയും കോടതി ജീവനക്കാരിയുമായി സ്ത്രീയാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരേ മെഡിക്കല്‍കോളജ് പോലീസില്‍ പരാതിയുമായെത്തിയത്. വിവരങ്ങള്‍ പോലീസ് മുമ്പാകെ വെളിപ്പെടുത്തിയ സ്ത്രീ സാക്ഷികളെ കൂടി ഉള്‍പ്പെടുത്തി രേഖാമൂലം പരാതി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗിക്ക് കൂട്ടിരിക്കാനെത്തിയപ്പോള് ജീവനക്കാരിയോട് ഗേറ്റിലുള്ള സെക്യൂരിറ്റി ജീവനക്കാര്‍ മോശമായി പെരുമാറുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരേ സമാനമായ രീതിയിലുള്ള പരാതികള്‍ ലഭിക്കാറുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം ഒന്നില്‍ കൂടുതല്‍ കൂട്ടിരിപ്പുകാര്‍ രോഗിയുടെ സമീപത്തുണ്ടാവുമ്പോള് പരിചരണത്തിന് അസൗകര്യമുണ്ടാവും. കോവിഡുള്‍പ്പെടെയുള്ള മഹാമാരികളുടെ കാലത്ത് രോഗം പടരാനുള്ള സാധ്യത കൂടി മുന്‍നിര്‍ത്തിയുമാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും രോഗികള്‍ക്കാണ്…
Read Moreട്രാന്‍സ് വുമണിനെ സ്ത്രീയായി കരുതാമോ ! ശിഖണ്ഡി എന്നു വിളിക്കുന്നതില്‍ തെറ്റുണ്ടോ ? തരികിട സാബുവിനെതിരേ വ്യാപക പ്രതിഷേധം…
തരികിട സാബു എന്ന സാബുമോന് വിവാദങ്ങളുടെ കളിത്തോഴനാണ്. മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ബോസില്‍ വിജയിയായെങ്കിലും സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നിര്‍ബാധം തുടരുന്ന വ്യക്തിയാണ് സാബു. ശിഖണ്ഡി എന്ന പദം ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യം ആണോ, ട്രാന്‍സ് വുമണ്‍ ഒരു സ്ത്രീയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? തുടങ്ങിയ തലക്കെട്ടുകളില്‍ സാബു ആരംഭിച്ച ക്ലബ് ഹൗസ് ചര്‍ച്ചകളാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ട്രാന്‍സ്ഫോബിക് പരാമര്‍ശം നടത്തിയ സാബുമോനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. നിരവധിപേരാണ് സാബുമോനെതിരേ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സംസാരിക്കാന്‍ ഗ്രൂപ്പില്‍ കയറുന്ന ക്വിയര്‍ സുഹൃത്തുക്കളെ സംസാരിക്കാന്‍ അനുവദിക്കാതെ ഇറക്കിവിട്ടുവെന്നും വലിഞ്ഞു കയറി വന്നവരാണെന്ന തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും അര്ജുന് പി.സി. എന്ന മെഡിക്കല്‍ വിദ്യാര്‍ഥി ഫേസ്ബുക്കിലെഴുതി. 2014 നല്‍സ ജഡ്ജ്മെന്റ് ,ട്രാന്‍സ്ജെന്റര്‍പോളിസി 2015, ട്രാന്‍സ്റൈറ്റ്സ് പ്രൊട്ടക്ഷന്‍ ആക്റ്റ് നിലനില്‍ക്കെ ട്രാന്‍സ് യുവതികള്‍ പെണ്ണാണോ? ശിഖണ്ഡി എന്ന പദം ഉപയോഗിക്കാമോ? തുടങ്ങിയ ചോദ്യങ്ങള്‍…
Read Moreക്രിക്കറ്റ് കളിയ്ക്കിടെ ബോംബ് പൊട്ടി കുട്ടിയ്ക്ക് പരിക്ക് ! സംഭവം കണ്ണൂരില്‍…
ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിയ്ക്ക് പരിക്ക്. നരിവയല്‍ സ്വദേശിയായ ശ്രീവര്‍ധിനാണ് പരിക്കേറ്റത്. കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിറക്കുനിക്കടുത്ത് വെള്ളൊഴിക്കിലാണ് സ്ഫോടനം നടന്നത്. ക്രിക്കറ്റ് കളിയ്ക്കിടെ തെറിച്ചുവീണ പന്ത് എടുക്കാന്‍ പോയപ്പോഴാണ് ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ജനവാസകേന്ദ്രത്തിലാണ് കുട്ടികള്‍ കളിച്ചിരുന്നത്. തൊട്ടടുത്ത് കാടുപിടിച്ചു കിടന്ന വളപ്പിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ പോകുമ്പോള്‍ ബോള്‍ രൂപത്തിലുള്ള ഐസ്ക്രീം കപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇത് എടുത്തു നോക്കുന്നതിനിടെ, സംശയം തോന്നിയ കുട്ടി ഇത് വലിച്ചെറിയാന്‍ ശ്രമിക്കുമ്പോഴാണ് ബോംബ് പൊട്ടിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
Read Moreലോക്കൽ സമ്മേളനത്തിൽ സി പി എം ഗ്രൂപ്പ് തർക്കം; പുന്നപ്രയിൽ വീടുകയറി ആക്രമണം; നാല് പേർക്ക് പരിക്ക്
അമ്പലപ്പുഴ: സിപിഎം ലോക്കൽ സമ്മേളനത്തിലെ തർക്കത്തെ തുടർന്ന് പുന്ന പ്ര യിൽ വീടുകയറി ആക്രമണം. ബ്രാഞ്ച് സെക്രട്ടറി അടക്കം 4 പേർക്ക് പരിക്കു പറ്റി. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.വി.കെ. അച്യുതൻ ബ്രാഞ്ച് സെക്രട്ടറി പറവൂർ വെളിയിൽ വി.എ ജാക്സൺ ( 30), പാർട്ടി അംഗ ളായ പറവൂർ പാലപ്പറമ്പിൽ ഫ്രെഡി ( 34) പുത്തൻ പുരയ്ക്കൽ കുര്യാക്കോസ് (29) മാതാവ് ജുലൈറ്റ് (60) എന്നിവർക്കാണ് പരിക്കേറ്റത്. ബ്ലോക്കു പഞ്ചായത്തംഗം ബിപിൻ വിദ്യാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ മൊഴി നൽകി. ശനിയാഴ്ച രാത്രി 10 ഓടെ ഫ്രെഡിയുടെ വീട്ടിലാണ് സംഘം ആദ്യ മെത്തിയത്. ഇയാളെ ആക്രമിക്കുന്നത് കണ്ടാണ് ജാക്സൺ ഓടിയെത്തിയത്. തുടർന്ന് ജാക്സനെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇതിനു ശേഷമാണ് കുര്യാക്കോസിന് മർദ്ദനം ഏൽക്കുന്നത്. ആക്രമണം തടയുന്നതിനിടയിൽ വ്യദ്ധയായ ജൂലൈറ്റിനും പരിക്കു പറ്റി. പുന്ന പ്ര തെക്ക്…
Read Moreഇത് ഷംന തന്നെയോ ! താരത്തിന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ കണ്ട് വിശ്വസിക്കാനാവാതെ ആരാധകര്‍;വീഡിയോ തരംഗമാവുന്നു…
ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയായി മാറിയ ആളാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. എന്നാല്‍ മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറുള്ളത്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തില്‍ വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംനയ്ക്കായില്ല. കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിമിന്റെ തുടക്കം. മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിന് എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. നടി അസിനുമായുള്ള രൂപസാദൃശ്യമാണ് ഈ വിളിയ്ക്കു പിന്നിലുള്ളത്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിന് എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജയലളിതയുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന ചിത്രത്തില്‍…
Read More