ന്യൂഡൽഹി: യൂറോപ്പിലും അമേരിക്കയിലും കോവിഡ് മൂന്നാം തരംഗം ശക്തി പ്രാപിച്ചിരിക്കുകയാണ്. രണ്ടാം തരംഗം വിട്ടൊഴിയാത്ത ഇന്ത്യയ്ക്ക് മൂന്നാം തരംഗം ഭീഷണി സൃഷ്ടിക്കുമോ എന്നാണ് ആരോഗ്യമേഖല ഉറ്റുനോക്കുന്നത്. എന്നാൽ ഇന്ത്യയിൽ മൂന്നാം തരംഗം കാര്യമായ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നാണ് എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേറിയയുടെ വിലയിരുത്തൽ. രണ്ടാം തരംഗത്തിൽ രാജ്യത്ത് വലിയ തോതിൽ രോഗബാധയുണ്ടായതും ജനസംഖ്യയിലെ ഭൂരിഭാഗത്തിനും വാക്സിൻ ലഭിച്ചതും ഇന്ത്യയിൽ തീവ്രത കുറയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. മൂന്നാം തരംഗത്തിലും രാജ്യത്ത് രോഗബാധിതരുടെ എണ്ണം കൂടിയേക്കാം. എന്നാൽ മരണസംഖ്യയും ഗുരുതരാവസ്ഥയിലേക്ക് പോകുന്നവരുടെ എണ്ണവും കൂടാൻ സാധ്യതയില്ല. നിലവിലെ സാഹചര്യമനുസരിച്ച് രാജ്യത്ത് ബൂസ്റ്റർ ഡോസിന്റെ ആവശ്യമില്ലെന്നും എയിംസ് ഡയറക്ടർ പറയുന്നു.
Read MoreDay: November 24, 2021
ഞെട്ടിച്ച തന്ത്രം! സ്വർണക്കടത്തിനു പുതിയ രീതി, അന്പരന്ന് ഉദ്യോഗസ്ഥർ; തുണിയഴിച്ചു പരിശോധനയിലും പിടികിട്ടില്ല
കെ.ഷിന്റുലാല്‍ കോഴിക്കോട് : ചപ്പാത്തി രൂപത്തിലും അടിവസ്ത്രത്തിന്റെ ഹൂക്കിലും വരെ എത്തിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിന് പിന്നാലെ അതിവിദഗ്ധമായി സ്വര്‍ണക്കടത്ത് സംഘം തയാറാക്കിയ കള്ളക്കടത്ത് രഹസ്യം ചോര്‍ന്നു. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഏറ്റവും പുതിയ തന്ത്രമാണ് ചാരക്കണ്ണുകള്‍ അറിയുകയും ചോര്ത്തിനല്കുകയും ചെയ്തത്. കാരിയര്‍മാര്‍ക്ക് ധരിക്കാന്‍ നല്കുന്ന വസ്ത്രത്തില്‍ സ്വര്‍ണമിശ്രിതം തേയ്ച്ചുപിടിപ്പിക്കുന്ന അതിനൂതന രീതിയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാരിയറായ യാത്രികന്റെ വസ്ത്രം അഴിച്ചുമാറ്റി കത്തിച്ചതിലൂടെ അരക്കോടിയോളം വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഇത്തരത്തില്‍ ആദ്യമായാണ് സ്വര്‍ണം കടത്തുന്നത് പിടികൂടുന്നതെന്ന് കോഴിക്കോട് കസ്റ്റംസ്പ്രിവന്റീവ് വിഭാഗം അറിയിച്ചു. സ്വര്‍ണ വസ്ത്രധാരി ഷര്‍ട്ടിനകത്തും പാന്റിനകത്തുമായി അതിവിദഗ്ധമായി സ്വര്‍ണം ഒളിപ്പിക്കുന്നതാണ് പുതിയ രീതി. നേരത്തെ സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ ഹൂക്കില്വരെ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയിരുന്നു. ഇവയെല്ലാം പിടികൂടിയതിന് പിന്നാലെയാണ് പുതിയ രീതി പരീക്ഷിച്ചത്. വസ്ത്രത്തില്‍…
Read Moreഭര്‍ത്താവ് അത്ര പോരായെന്ന് പറഞ്ഞ് വിവാഹമോചനം നേടി ! പിന്നീട് നായയെ ഭര്‍ത്താവാക്കി; ഇപ്പോള്‍ ഹണിമൂണില്‍…
ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിച്ചതെല്ലാം ലഭിക്കാതെ വന്നതോടെ അയാളെ ഡൈവോഴ്സ് ചെയ്ത ശേഷം വളര്‍ത്തു നായയെ വിവാഹം കഴിച്ച് യുവതി. ഇപ്പോള്‍ നായയും യുവതിയും ഭാര്യാഭര്ത്താക്കന്മാര് ഹണിമൂണ്‍ ആഘോഷിക്കുന്ന തിരക്കിലാണ്. ലണ്ടന്‍ സ്വദേശിയായ അമാന്‍ഡ റോജേഴ്സാണ് വളര്‍ത്തുനായ ഷെബയെ വിവാഹം കഴിച്ചത്. അമാന്‍ഡ തന്നെയാണ് ഷെബയെ ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അതിനെക്കുറിച്ച് അമാന്‍ഡ പറയുന്നത് ഇങ്ങനെ. ‘ഞാന്‍ മുട്ടുകുത്തി നിന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി. അവള് അതെ എന്ന് പറഞ്ഞതായി വാല് ആട്ടത്തില്‍ എനിക്ക് മനസിലായി. അതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഷെബയെ നാളുകളായി എനിക്ക് അറിയാമല്ലോ’. വധുവിനും വരനും വേണ്ടിയുള്ള വിവാഹ വസ്ത്രങ്ങളും അമാന്‍ഡ തന്നെയാണ് ഉണ്ടാക്കിയത്. അത്തരത്തിലൊരു വിവാഹ വസ്ത്രം വര്‍ഷങ്ങളായി ഞാന്‍ സ്വപ്നം കാണുകായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ക്ഷണിക്കപ്പെട്ട ബന്ധുക്കളും കൂട്ടുകാരും മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നത്. വരണമാല്യം ചാര്‍ത്തിയശേഷം ഭര്‍ത്താവിന് ചുംബനം നല്കി. അതോടെ…
Read Moreകുഞ്ഞിനെ മാറോട് ചേര്‍ത്ത് അനുപമ! മാസങ്ങൾ നീണ്ട പോരാട്ടത്തി നൊടുവിൽ അനുപമയ്ക്ക് നീതി; കുഞ്ഞ് അനുപമയുടെ കൈകളിൽ; നന്ദിയറിയിച്ച് അനുപമ
തിരുവനന്തപുരം: മാസങ്ങൾ നീണ്ട പോരാട്ടതിനൊടുവിൽ അനുപമയ്ക്ക് നീതി. കുഞ്ഞിനെ കോടതി അനുപമയ്ക്ക് കൈമാറി. തിരുവനന്തപുരം കുടുംബ കോടതിയുടേതാണ് നടപടി. ജഡ്ജിയുടെ ചേംബറിൽവച്ചാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ദത്ത് വിവാദത്തിൽ കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഇതോടെ ആന്ധ്രയിൽ നിന്ന് എത്തിച്ച കുഞ്ഞിന്റെ മാതാപിതാക്കൾ അനുപമയും അജിത്തുമാണെന്നു വ്യക്തമായി. ഈ റിപ്പോർട്ട് സിഡബ്ല്യുസി കോടതിയിൽ ഇന്ന് സമർപ്പിച്ചു. വിഷയം അടിയന്തരമായി പരിഗണിച്ച കോടതി കുഞ്ഞിനെ അനുപമയ്ക്ക് കൈമാൻ തീരുമാനിക്കുകയായിരുന്നു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലാണ് ഡിഎൻഎ പരിശോധന നടത്തി ഫലം കൈമാറിയത്. ഡിഎൻഎ ഫലം വന്നതോടെ കുഞ്ഞിനെ അനുപമയ്ക്കു തിരികെ നൽകാനുള്ള നടപടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും വേഗത്തിലാക്കിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർ നടപടികൾ.
Read Moreചെറുപ്പക്കാരിലെ ഹാർട്ട് അറ്റാക്ക്(1) ശാരീരികമായി ഏറെ “ഫിറ്റ്” ആയ ഒരാൾക്ക് ഹൃദ്രോഗം ഉണ്ടാകില്ല എന്ന ധാരണ തെറ്റ്
കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ ആകസ്മിക മരണവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ ആരോഗ്യരംഗത്ത് നടന്നുകൊണ്ടിരിക്കുന്നു. യാതൊരു രോഗവും ഇല്ലാതിരുന്ന, ആരോഗ്യപരമായി തികച്ചും ഫിറ്റ് എന്നു കരുതിയിരുന്ന, കേവലം 46 വയസുള്ള ചെറുപ്പക്കാരൻ എപ്രകാരം മരിച്ചു? പ്രമേഹവും പ്രഷറും ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബഡോക്ടർ പറഞ്ഞു. വൈദ്യശാസ്ത്രപരമായി ഇതിന് വിശദീകരണങ്ങളുണ്ടോ? ആ ധാരണ തെറ്റ്ഹാർട്ടറ്റാക്കും പെട്ടെന്നുള്ള മരണവും സംഭവിക്കുന്ന 50 ശതമാനത്തോളം ആളുകളിലും നേരത്തെ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുപോലെ ഹാർട്ടറ്റാക്കുണ്ടാക്കുന്ന 40-50 ശതമാനത്തോളം രോഗികൾക്കും സാധാരണ ആപത്ഘട്ടങ്ങൾ ഉണ്ടാകണമെന്നില്ല. നാം സാധാരണ പറയാറുള്ള “ഫിസിക്കൽ ഫിറ്റ്നസ് ” എന്ന പ്രതിഭാസവും ഹൃദയാരോഗ്യവുമായി വലിയ ബന്ധമില്ലെന്ന് ഓർക്കണം. കുറച്ചുകൂടി വ്യക്തമാക്കിയാൽ ശാരീരികമായി ഏറെ “ഫിറ്റ്” ആയ ഒരാൾക്ക് ഹൃദ്രോഗം ഉണ്ടാകില്ല എന്ന ധാരണയും തെറ്റ്. നേരത്തേ തിരിച്ചറിയൽ ശ്രമകരംരോഗം ഗുരുതരമായവർക്ക് വളരെ ചെലവേറിയ ചികിത്സകൾ നൽകുന്ന സന്പ്രാദയമാണ്…
Read Moreഅടിവസ്ത്രത്തിന്റെ സൈസ് മുതല്‍ നായസ്നേഹം വരെ ! വധുവിനെത്തേടിയുള്ള പരസ്യത്തിനെതിരേ രൂക്ഷവിമര്‍ശനം…
മാട്രിമോണിയല്‍ പരസ്യങ്ങളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള വിചിത്ര ആവശ്യങ്ങള്‍ നമ്മെ അമ്പരപ്പിക്കാറുണ്ട്. എന്നാല്‍ ഇവയെയെല്ലാം കടത്തിവെട്ടുന്ന ഒരു പരസ്യമാണ് ഇപ്പോള്‍ വന്‍ വിമര്‍ശനം നേരിടുന്നത്. ഭാവി വധുവിന് വേണ്ട ഗുണഗണങ്ങളടങ്ങിയതാണ് പരസ്യം. വലിയ ഒരു ലിസ്റ്റ് ആവശ്യങ്ങളാണ് പരസ്യത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ട്വിറ്ററില്‍ വന്ന ഒരു പോസ്റ്റാണ് പരസ്യം വൈറലാക്കിയത്. യാഥാസ്ഥിതിക, പ്രോ ലൈഫ്, ലിബറല്‍ ആയിട്ടുള്ള സ്ത്രീയെ തേടുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ഭാവി വധുവിന്റെ അടിവസ്ത്രങ്ങളുടെ സൈസ് അടക്കം കൃത്യമായ അളവുകള്‍ പരസ്യത്തിലുണ്ട്. മാനിക്യൂര്‍, പെഡിക്യൂര്‍ എന്നിവ ചെയ്യുകയും വൃത്തിയുള്ളവളുമായിരിക്കണം. 80 ശതമാനം കാഷ്വലും 20 ശതമാനം ഫോര്‍മലുമായിട്ടുള്ള വസ്ത്രധാരണം വേണം. വിശ്വസ്തയും സത്യസന്ധയും സിനിമയും റോഡ് ട്രിപ്പുകളും താല്പര്യമുള്ളവളും കുടുംബിനിയുമായിരിക്കണം. നായ്ക്കളെ സ്നേഹിക്കണം. 18-26 വരെ പ്രായമാകാം. ഇതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഹിന്ദു അഗര്‍വാളെന്നും അഞ്ചടി അഞ്ചിഞ്ച് ഉയരമുണ്ടെന്നുമാണ് വരന്റേതായി നല്‍കിയിരിക്കുന്ന വിവരം. വലിയ…
Read Moreപോയത് ഒന്നും തിരിച്ചു കിട്ടില്ലെന്ന് കുളപ്പുള്ളി ലീല
രണ്ടു ആൺകുട്ടികൾ ആയിരുന്നു . രണ്ടുപേരും ഭർത്താവും മരിച്ചു പോയി. ഒരാൾ ജനിച്ചതിന്റെ എട്ടാം ദിവസം, മറ്റെയാൾ പതിമൂന്നാം വയസിലുമാണ് മരണപ്പെട്ടത്. ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങി വരുമ്പോൾ അപകടം സംഭവിക്കുകയായിരുന്നു. അച്ഛന്റെ കൂടെ പോയപ്പോഴാണ് ഇത് സംഭവിക്കുന്നത്. പോയത് ഒന്നും തിരിച്ചു കിട്ടില്ല, ഇനി വരാൻ ഉള്ളതാണ് ചിന്തിക്കേണ്ടത്. ഞാൻ മലയാളത്തിൽ ഇനി സിനിമ ചെയ്യില്ലെന്നുള്ള വാർത്ത പ്രചരിച്ചിരുന്നു. അത് വെറുതെയാണ്. ഇതിനു മുന്‍പും ഇതുപോലൊരു സംഭവം ഉണ്ടായി. കുളപ്പുള്ളി ലീലയെ വിളിച്ചാൽ കിട്ടുകയില്ല. ലീല മൊത്തം തമിഴ്നാട്ടിൽ ആണ് പെറ്റുകിടക്കുന്നതെന്ന്. ഒരു അഭിമുഖത്തിനായി ഒരാൾ വിളിച്ചപ്പോൾ ഞാൻ ഇതിനെകുറിച്ച് പറഞ്ഞിരുന്നു. അതിനു ശേഷം വിളി വന്നു. -കുളപ്പുള്ളി ലീല
Read Moreവീടു വിട്ടിറങ്ങുന്നതിന് മുമ്പിൽ ആൺകുട്ടികൾ! തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും ധാരാളം; ആരും അറിയാതെ പോകരുത് ഇക്കാര്യങ്ങള്‍…
പ്രദീപ് ഗോപി കുട്ടികളുടെ സംരക്ഷണത്തിനായി നിയമങ്ങളും കാവലുകളും ശക്തമാവുമ്പോഴും കാണാതാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്. കേരളത്തില്‍നിന്ന് ഓരോ ദിവസവും കാണാതാകുന്നത് ശരാശരി മൂന്ന് കുട്ടികളെയാണെന്നു പോലീസിന്റെ കണക്കുകൾ. കാണാതാകുന്ന കുട്ടികളിൽ ഭൂരിപക്ഷം പേരെയും കണ്ടെത്താറുണ്ട്. 2016ൽ 157 കുട്ടികളെയാണ് കേരളത്തിൽ നിന്നു കാണാതായത്. 2017ല്‍ 184 കുട്ടികളെയാണ് കാണാതായതെങ്കിൽ, 2018ല്‍ കാണാതായ കുട്ടികൾ 205 ആയി. 2019 എത്തിയപ്പേഴെക്കും ഇത് 280 ആയി ഉയർന്നു ഉയര്‍ന്നു. 2020ൽ 200 കുട്ടികളെ കാണാതായി. 2021 നവംബർ വരെ കാണാതായത് 152 കുട്ടികളെയാണ്. അനൗദ്യോഗിക കണക്കുകള്‍ വേറെ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കാണാതാകുന്ന കുട്ടികളില്‍ 60 ശതമാനം പേരെയും കണ്ടെത്താറുണ്ട്. വീട്ടിലെ സംഘര്‍ഷം, തട്ടിക്കൊണ്ടുപോകൽ, ഭിക്ഷാടനത്തിനായി ഉപയോഗിക്കൽ, ലൈംഗികാക്രമണം, ബാലവേല, മാനസികപ്രശ്നങ്ങൾ, ദാരിദ്ര്യം, സ്കൂളിലെ പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് കുട്ടികളെ കാണാതാകുന്നതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ. ഈ കുട്ടികള്‍ പലരും…
Read Moreഎനിക്ക് അതുപോലെയുള്ളവര്ക്കൊപ്പം പ്രവര്‍ത്തിക്കാനാകില്ലെന്ന് ആമിർ ഖാൻ
ഒരു പോലെ മൂന്നിലധികം സിനിമകളിലുടെ ഭാഗമാകാന്‍ എനിക്കു സാധിക്കില്ല. ഇങ്ങനെയാണ് ഞാന്‍ ശീലിച്ചത്. ഞാന്‍ സംവിധായകരെയും ശ്രദ്ധയോടെയാണ് തിരഞ്ഞെടുക്കുന്നത്. എന്റെ സംവിധായകർ ഒരേ സമയം ഒരു സിനിമയാണ് ചെയ്യുന്നത്. അതിനൊരപവാദം ധര്‍മേഷ് ദര്ശന് മാത്രമാണ്. അദ്ദേഹം ദഡ്ക്കനും മേളയും ഒരുമിച്ച് ചെയ്യുന്നുണ്ട്. ഇന്ദ്ര കുമാര്‍ ആയാലും മന്‍സൂര്‍ ഖാന് ആയാലും സംവിധായകന്റെ ജോലി ഷൂട്ടിംഗ് തീരൂന്നതോടെ അവസാനിക്കില്ല. ഡബ്ബിംഗ്, ശബ്ദമിക്സിംഗ്, പബ്ലിസിറ്റി എല്ലാം അയാളുടെ ഉത്തരവാദിത്തമാണ്. സ്വന്തം സിനിമയുടെ മ്യൂസിക് സെറ്റിംഗുകളില്‍ പോകാത്ത സംവിധായകരുണ്ട്. പാട്ട് ചിത്രീകരണത്തിനും ആക്ഷന്‍ ചിത്രീകരണത്തും പോകാത്തവരുണ്ട്. എനിക്ക് അതുപോലെയുള്ളവര്ക്കൊപ്പം പ്രവര്‍ത്തിക്കാനാകില്ല. അവര്‍ സ്വന്തം സിനിമയെ തന്നെ കൊല്ലുന്നവരാണ്. -ആമിർ ഖാൻ
Read Moreപ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ചു വിദേശത്തേക്ക് മുങ്ങി! വിദേശത്തു നിന്നുവരുന്ന വഴിയില്‍ വിമാനത്താവളത്തില്‍ കുടുക്കി
അടൂര്‍: പോക്സോ കേസ് പ്രതിയെ വിദേശത്തു നിന്നുവരുന്ന വഴിയില്‍ വിമാനത്താവളത്തില്‍ കുടുക്കി. പോലീസ് 2015 ല്‍ പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ കേസിലെ പ്രതിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പോലീസ് പിടിയിലായത്. പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തണ്ണിത്തോട് തേക്കുതോട് സ്വദേശി സെല്‍വകുമാറാ(32)ണ് അറസ്റ്റിലായത്. പ്രണയം നടിച്ച് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കുറ്റകൃത്യത്തിനു ശേഷം വിദേശത്തേക്ക് കടന്ന ഇയാള്‍ക്കെതിരെ 2016 ഒക്ടോബറില്‍ ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പോലീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തില്‍ ഇയാളെ തടഞ്ഞുവച്ചതും തുടര്‍ന്ന് അറസ്റ്റിലായതും. തുടര്‍ന്ന് അടൂര്‍ പോലീസിന് കൈമാറി. അടൂര്‍ ഡിവൈഎസ്പി യാണ് കേസ് അന്വേഷിച്ചത്.
Read More