ആത്മസഖി എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടനാണ് റെയ്ജന് രാജന്.ഈ പരമ്പരയില്‍ സത്യ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് റെയ്ജന് പ്രിയങ്കരനായി മാറിയത്. ഇപ്പോള്‍ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന തിങ്കള്‍ കലമാന്‍ സീരിയലിന്റെ തിരക്കിലാണ് താരം. ബൈജു ദേവരാജിന്റെ മകള്‍ എന്ന സീരിയിലിലാണ് ആദ്യമായി റെയ്ജന് അഭിനയിക്കുന്നത്. സിനിമാ നടന് കൂടിയായ കൃഷ്ണയാണ് തിങ്കള്‍ കലമാനില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരിത നായരാണ് സീരിയലില്‍ നായിക. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ജീവിതത്തിലെ പുതിയ സന്തോഷങ്ങളും സീരിയലിലെ പുതിയ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം. റെയ്ജന് രാജന്റെ വാക്കുകള്‍ ഇങ്ങനെ…ഇടക്കാലത്ത് ഞാന്‍ വിവാഹിതനായിയെന്ന് യുട്യൂബുകാര്‍ വാര്‍ത്തകള്‍ കൊടുത്തിരുന്നു. എന്റെ വിവാഹം നടന്ന അമ്പലം, ഹണിമൂണ്‍ പോയ സ്ഥലം എന്നിവയെ കുറിച്ച് വരെ യുട്യൂബുകാര്‍ വാര്‍ത്തകള്‍ ഇറക്കിയിരുന്നു. നാലാമത്തെ പ്രണയമാണ് ഇപ്പോള്‍ ജീവിതത്തില്‍ ഉള്ളത്. ആദ്യത്തെ…
Read MoreDay: November 24, 2021
അവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നവര്‍ ! ഒന്നോ രണ്ടോ വാക്കുകള്‍ കടുത്തുപോയെങ്കിലും ചുരുളി സൂപ്പര്‍ ആണെന്ന് സീനത്ത്…
ചുരുളി സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം. ചിത്രത്തിലെ തെറിവിളിയെ പലരും വിമര്‍ശിക്കുന്നുണ്ടെങ്കിലും സിനിമ സമ്മാനിക്കുന്ന ദൃശ്യനുഭവത്തെപ്പറ്റി ആര്‍ക്കും രണ്ടഭിപ്രായമുണ്ടാവാനിടയില്ല. ഈ അവസരത്തില്‍ ചുരുളി വ്യത്യസ്ഥമായ അനുഭവം സമ്മാനിച്ചെന്ന് തുറന്നു പറയുകയാണ് നടി സീനത്ത്. ഒന്നോ രണ്ടോ തെറിയുടെ പേരില്‍ ചുരുളി കാണാതെ ഒഴിവാക്കുന്നത് വലിയ നഷ്ടമാണെന്നും സീനത്ത് പറയുന്നു. സിനിമയില്‍ തെറി പറയുന്ന സീന്‍ മാത്രം എടുത്ത് പ്രചരിപ്പിച്ചവരാണ് ഏറ്റവും വലിയ തെറ്റു ചെയ്യുന്നവരെന്നും സീനത്ത് പറയുന്നു. സീനത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ചുരുളി കണ്ടു. വാട്സ്ആപ്പ് വഴിയുള്ള ‘ചുരുളി’യിലെ പ്രധാന സീനിലെ തെറിയുടെ പെരുമഴ കേട്ടപ്പോള്‍ ഏതായാലും തനിച്ചിരുന്നു കാണാന്‍ തീരുമാനിച്ചു. പലരും പറഞ്ഞിരുന്നു സിനിമയില്‍ കുറെ തെറി പറയുകയല്ലാതെ സിനിമ കണ്ടാല്‍ ഒന്നും മനസിലാകുന്നില്ല എന്ന്. ആ പരാതിയും എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കാണാന്‍ ഇരുന്നപ്പോള്‍ ഞാന്‍ വളരെ ശ്രദ്ധയോടെ ‘ചുരുളി’യെ കാണാന്‍…
Read Moreപ്രതീക്ഷയോടെ കൊടകരയിലെ കദളീ വനങ്ങൾ; ദിവസവും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നൽകേണ്ടത് 4000 കദളിപ്പഴം
സ്വന്തം ലേഖകൻ തൃശൂർ: മഹാമാരി സൃഷ്ടിച്ച ആഘാതങ്ങളിൽനിന്ന് ഗുരുവായൂർ ക്ഷേത്രം പതിയെ പഴയപോലെ ആകുന്പോൾ കൊടകരയിലെ കദളീവനങ്ങളിൽ വീണ്ടും പ്രതീക്ഷകളുടെ മധുരം നിറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിലേക്കു കദളിപ്പഴം വിതരണം ചെയ്ത കൊടകരയിലെ കർഷകരും കുടുംബശ്രീക്കാരും അടങ്ങുന്ന വലിയൊരു ജനവിഭാഗം ഗുരുവായൂർ പഴയപോലെ ആകുന്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആവശ്യമായ കദളിപ്പഴങ്ങൾ കോവിഡിനു മുൻപുവരെ പത്തുവർഷം തുടർച്ചയായി വിതരണം ചെയ്തു കൊണ്ടിരുന്നത് മറ്റത്തൂർ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ്. കോവിഡും ലോക് ഡൗണും നിയന്ത്രണങ്ങൾ വന്നതോടെ ഗുരുവായൂർ ക്ഷേത്രം അടച്ചതു കൊടകരയിലെ കദളി വാഴകൃഷിയെ പ്രതികൂലമായി ബാധിച്ചു. ഗുരുവായൂരിലേക്കും തൃശൂർ തിരുവന്പാടി ക്ഷേത്രത്തിലേക്കും ആവശ്യമായ കദളിപ്പഴം വിതരണം ചെയ്യാം എന്നായിരുന്നു സൊസൈറ്റിയുമായി ഉണ്ടായിരുന്ന കരാർ. അതു നിലച്ചതോടെ കൊടകര ബ്ലോക്കിന്റെ പലഭാഗത്തായി ഏക്കർകണക്കിനു ഭൂമിയിൽ നടത്തിയിരുന്ന കദളിവാഴകൃഷി പൂർണമായും നിലച്ചു. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രം തുറന്ന് കാര്യങ്ങളെല്ലാം…
Read Moreകുറുപ്പിനെ ആർടിഒ പൊക്കി; പിഴയടക്കയ്ക്കണം, ആറായിരം രൂപ..! നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് അണിയറക്കാര്‍; പക്ഷേ…
ദുൽഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കർ ഒട്ടിച്ച കാറിന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിന്റെ പിഴ. ആറായിരം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നിലവിൽ കാറുടമ പിഴ അടച്ചിട്ടില്ല. നിയമപ്രകാരം പണം നൽകിയാണ് ഇത്തരത്തിൽ വാഹനത്തിൽ സ്റ്റിക്കർ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ചിത്രത്തിന്റെ പിആർ ടീം പറയുന്നു. പാലക്കാട് ആർടിഒ ഓഫിസിൽ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡിൽ ഇറക്കിയതെന്നും സിനിമയുടെ അണിയറക്കാർ അവകാശപ്പെട്ടു. എന്നാൽ അനുമതിക്കായുള്ള അപേക്ഷയും ഫീസും മാത്രമാണ് ഇവർ അടച്ചതെന്നാണ് റിപ്പോർട്ട്. ആർടിഒ ഇവർക്ക് അനുമതി നൽകിയിരുന്നില്ലത്രേ. മാത്രമല്ല സ്വകാര്യ വാഹനത്തിൽ പരസ്യം പതിക്കാൻ നിയമപരമായി അനുവാദമില്ല. കാറിനെതിരേ വ്ലോഗർമാരും രംഗത്ത് എത്തിയിരുന്നു.
Read Moreഐഡിയ കൊള്ളാമോ? ഡിവൈഡറുകളിൽ കാടുപിടിച്ചു കിടക്കുന്നത് ഏക്കർകണക്കിന് സ്ഥലം; ‘പച്ചക്കറി കൃഷി പരിഗണിക്കണ’മെന്ന ആവശ്യം ശക്തമാകുന്നു
വടക്കഞ്ചേരി: ദേശീയ-സംസ്ഥാന പാതകൾക്കു നടുവിലും സർവീസ് റോഡിലുമുള്ള ഡിവൈഡറുകൾ പച്ചക്കറി കൃഷിക്കായി പ്രയോജനപ്പെടുത്തണമെന്ന ആവശ്യമുയരുന്നു. ഏക്കർകണക്കിന് സ്ഥലമാണ് പാതകളുടെ നടുവിൽ പുല്ല് പിടിച്ച് പാഴായി കിടക്കുന്നത്. ആറുവരിപ്പാതയായി വികസിപ്പിച്ച വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ നടുവിൽ തന്നെ 100 ഏക്കറോളം ഭൂമി ഇത്തരത്തിലുണ്ടെന്നാണ് കണക്ക്. ചെടികൾ വച്ചുപിടിപ്പിക്കുന്നതിനു പകരം ഉയരം കുറഞ്ഞ പച്ചക്കറി ഇനങ്ങളായ ചീര, പച്ചമുളക്, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ കൃഷി നടത്താനാകും. വാഹന ഗതാഗതത്തിന് തടസം ഉണ്ടാകാത്തവിധം ഡിവൈഡറുകളിൽ വളർത്താവുന്ന മറ്റു പച്ചക്കറികളും പരിഗണിക്കണം. ദേശീയപാത അഥോറിറ്റിയോ അതല്ലെങ്കിൽ കൃഷി ചെയ്യാൻ താല്പര്യമുള്ള ഏജൻസികൾക്കോ നിശ്ചിത കാലയളവ് കണക്കാക്കി സ്ഥലം നൽകാമെന്നു ചൂണ്ടിക്കാട്ടുന്നു. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ പലയിടത്തും ഇത്തരത്തിൽ ഡിവൈഡറുകൾ വ്യാപകമായി ഹ്രസ്വകാല വിളകൾക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. ചെടികൾക്കുള്ള പരിപാലനം മതി പച്ചക്കറി കൃഷിക്കും. ദേശീയ പാതയോരങ്ങളിൽതന്നെ ഇതിനുള്ള വിപണിയും കണ്ടെത്താനാകും.
Read Moreഗായത്രി ജൂണിയർ കങ്കണ…! എയറിൽ കയറ്റി ട്രോളന്മാർ; ഗായത്രി സുരേഷിനെതിരേ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ ബഹളം
ഗായത്രി സുരേഷിനെതിരേ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ ബഹളം. ട്രോളുകളും കമന്റുകളും കേരളത്തെ നശിപ്പിക്കുന്നവെന്നും ഇത് നിരോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രോളുകൾ. ‘എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോടാണ്. സാറിനെ ഞാൻ ബഹുമാനിക്കുന്നു. സാറിന്റെ എല്ലാ ആശയങ്ങളും എനിക്ക് ഇഷ്ടമാണ്. സോഷ്യൽ മീഡിയ ജീവിതത്തെ ഭരിക്കുകയാണ്. ലഹരിമരുന്നിൽ നിന്നും പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോൾ ട്രോളുകളിൽ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ. അല്ല എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുകയാണ്. ട്രോൾ വരും .പിന്നെ കമന്റ് വരും. ആ കമന്റ് അത് കാരണം ആളുകൾ മെന്റലാവുകയാണ്. ഇത് എന്റെ മാത്രം പ്രശ്നമല്ല. നല്ല നാടിനായി ആദ്യം ഈ ട്രോളുകൾ നിരോധിക്കണം. സാറ് വിചാരിച്ചാൽ നടക്കും. എല്ലായിടത്തെയും കമന്റ് സെഷൻ ഓഫ് ചെയ്ത് വയ്ക്കണം. എന്തെങ്കിലുമൊന്ന് ചെയ്യണം സാർ. അത്രമാത്രം എന്നെ…
Read Moreഭർത്താവിന്റെ അമിത മദ്യപാനം; ദേഹത്ത് മണ്ണെണ്ണെ ഒഴിച്ച് ഭയപ്പെടുത്തുന്നതിനിടെ ഭർത്താവ് ചെയ്തത് കണ്ടോ
ഷൊർണൂർ : കുടുംബ വഴക്കിനെതുടർന്ന് വീട്ടമ്മയ്ക്ക് പൊള്ളലേറ്റു.വാണിയംകുളം കൂനത്തറ ആശാദീപം സ്കൂളിനുസമീപം താമസിക്കുന്ന പാലയ്ക്കൽ രശ്മി (42)ക്കാണ് പൊള്ളലേറ്റത്. 60 ശതമാനം പൊള്ളലേറ്റ ഇവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം . ഭർത്താവിന്റെ മദ്യപാനത്തെ ച്ചൊല്ലിയുണ്ടായ വഴക്കിനിടെയാണ് രശ്മിക്കു പൊള്ളലേറ്റത്. ഭർത്താവ് സ്ഥിരമായി മദ്യപിച്ചു വന്ന് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവത്രെ. ഇതിന്റെ പേരിൽ ഒന്നിലേറെ തവണ ഇയാളെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി വഴക്കിനിടെ രശ്മി തലവഴി മണ്ണെണ്ണ ഒഴിക്കുകയും അരിശം പൂണ്ട ഭർത്താവ് ഹേമചന്ദ്രൻ തിപ്പെട്ടി കൊളുത്തുകയുമായിരുന്നുവെന്നാണ് പോലീസിനു ലഭിച്ച വിവരം. പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഷൊർണൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read Moreജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി അവൻ തിരിച്ചു വന്നു; ഹാർദ്ദമായ സ്വീകരണം ഒരുക്കി നാട്ടുകാരും
കുളത്തൂപ്പുഴ: ഗ്രാമീണ മേഖലയിലെ യാത്രാ ബുദ്ധിമുട്ടിന് പരിഹാരമായി ഗ്രാമീണ ബസ് സർവീസ് പുനരാരംഭിച്ച് കെഎസ്ആർടിസി. ലാഭകരമല്ലെന്ന പേരിൽ നിർത്തലാക്കിയ അമ്പതേക്കർ സർവീസാണ് പ്രദേശത്തെ യുവജനങ്ങളുടെ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം പുനരാരംഭിച്ചത്. ” ബസ് സർവീസ് നിർത്തലാക്കിയതോടെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പല തവണ നിവേദനങ്ങൾ നൽകിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇക്കുറി കോവിഡ് മഹാമാരിക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി സ്ഥലം എംഎൽഎ പി.എസ് സുപാലിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി. അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തംഗം അജിത, ഡിവൈഎഫ്ഐ പ്രവർത്തകർ തുടങ്ങിയവർ നേരിട്ട് കണ്ട് നിവേദനം നൽകുകയും യാത്രാക്ലേശം സംബന്ധിച്ച് വ്യക്തമാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ. നടത്തിയ ഇടപെടലുകളാണ് സർവീസ് പുനരാരംഭിക്കുന്നതിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം മുതൽ രാവിലെ എട്ടിന് കെഎസ്ആർടിസി ബസും ഒന്‍പതിന് സ്വകാര്യ ബസും അമ്പതേക്കറിൽ നിന്നും സർവീസുകൾ ആരംഭിച്ചു.
Read Moreപപ്പാ സോറി… പപ്പ പറഞ്ഞതാണ് ശരി, അവൻ ശരിയല്ല..! ഫേസ് ബുക്കിലൂടെ പരിചയം, ഒടുവിൽ ജീവൻ നഷ്ടം
ആലുവ: “പപ്പാ സോറി…എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതാണ് ശരി, അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഞാൻ ഈ ലോകത്ത് ആരേക്കാളും സ്നേഹിച്ച ഒരാൾ ഇങ്ങനെ പറയുന്നത് കേൾക്കാൻ ശക്തിയില്ല’. ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ മോഫിയയുടെ ആത്മഹത്യ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്. ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. അവൻ എന്നെ മാനസികരോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസികപ്രശ്നം എന്ന് പറയും. എനിക്ക് ഇനി ഇതുകേട്ട് നിൽക്കാൻ വയ്യ. ഞാൻ ഒരുപാടായി സഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ. എന്റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും. അവസാനമായി അവനിട്ട് ഒന്ന് കൊടുക്കാൻ എനിക്ക് പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്റെ മനഃസാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും. സിഐയ്ക്കെതിരേ നടപടി എടുക്കണം. സുഹൈൽ, മദർ, ഫാദർ ക്രിമിനൽസ് ആണ്. അവർക്ക് മാക്സിമം ശിക്ഷ…
Read Moreകെ റെയില്‍ പദ്ധതി കേരളത്തിലെ നന്ദിഗ്രാമാവും; വരും തലമുറയുടെ തലയിൽ കെട്ടിവയ്ക്കുന്നത് കൊടിയ കടമെന്ന് വി.ഡി സതീശന്
കുണ്ടറ: കെ റെയില്‍ പദ്ധതി സിപിഎമ്മിന് കേരളത്തിലെ നന്ദിഗ്രാമാവുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് പറഞ്ഞു. എന്‍.കെ.പ്രേമചന്ദ്രന് എംപിയും പി.സി.വിഷ്ണുനാഥ് എംഎല്‍എയും നടത്തിയ ഉപവാസസമരം മുക്കടയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന തലമുറയുടെ തലയില്‍ അമിതഭാരം കെട്ടിവയ്ക്കുന്ന കടത്തിന്റെ കാണാക്കയങ്ങളിലേക്ക് കേരളം പോവുകയാണെന്ന് സിഎജി ഓര്‍മ്മപ്പെടുത്തുന്നു. ശമ്പളവും പെന്‍ഷനും നല്‍കാന്‍പോലും സര്‍ക്കാരിന് സാധിക്കുന്നില്ല. പരിതാപകരമായ ചുറ്റുപാടുകളിൽ മഹാമാരിയും സാമ്പത്തികമാന്ദ്യവും കൂടിയായപ്പോള്‍ നില കൂടുതല്‍ ഗുരുതരമായി. പതിനായിരക്കണക്കിന് റിക്കവറി നോട്ടീസുകളാണ് സാധാരണക്കാരന്റെ വീടുകളിലേക്ക് പ്രവഹിക്കുന്നത്. വട്ടിപ്പലിശക്കാര്‍ വീടുകളിലെത്തി സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നു. ഇവിടെയെങ്ങും സര്‍ക്കാരിന്റെ സാന്നിധ്യമില്ല. തെരഞ്ഞെടുപ്പു പാലം കടന്നുകഴിഞ്ഞപ്പോള്‍ മഹാമാരിയുടെ കാലത്തും സര്‍ക്കാര്‍ എല്ലാസഹായങ്ങളും നിര്‍ത്തിവച്ചു. കെ റയിലിന് 64000 കോടി വേണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ നീതി ആയോഗ് 2018-ല്‍ പറഞ്ഞിരിക്കുന്നത് ഒന്നേകാല്ലക്ഷംകോടിയാണ്. ഇത് 2027-ല്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചാല്‍പോലും രണ്ടുലക്ഷംകോടി കഴിയും.ഖജനാവില്‍ അഞ്ചുപൈസപോലുമില്ലാത്ത സര്‍ക്കാര്‍ ഇതിനുള്ള പണം എവിടെനിന്നുണ്ടാക്കും. ലോകത്തിന്റെ…
Read More