സുമനസുകളുടെ കാരുണ്യം പ്രതീക്ഷിക്കുന്നു; ഹൃദ്രോഗിയായ അറുപതുകാരി ചികിത്സയ്ക്കും ഉപജീവനത്തിനും വകയില്ലാതെ ദുരിതം പേറുന്നു

ചിറ്റൂർ: ഹൃദ്രോഗ ബാധിതയായ അറുപതുകാരി തുടർചികിത്സക്കും മരുന്നു വാങ്ങാനുമുള്ള വരുമാനമില്ലാത്തതിനാൽ ഉദാരമതികളുടെ കാരുണ്യത്തിനായി കാതോർക്കുകയാണ്. പൊൽപ്പുള്ളി കുണ്ടൻകാട് പരേതനായ പൊന്നുവിന്‍റെ ഭാര്യ മണിയാണ് രോഗബാധിതയായി വീട്ടിൽ കഴിയുന്നത്. കുറച്ചു മാസങ്ങൾ ജില്ലാ ആശുപത്രിയിൽ ചികിത്സയും മരുന്നുകളും ലഭിച്ചിരുന്നു. പിന്നീട് ഇപ്പോൾ സ്വകാര്യ ചികിത്സയിലാണുള്ളത്. കൂലിപ്പണിക്കാരനായ ഇളയ മകൻ രവിയും മണിയും മാത്രമാണു കുണ്ടൻകാട്ടിൽ താമസം. രവിയ്ക്കു ലഭിക്കുന്ന തുഛമായ വരുമാനത്തിലാണ് അമ്മ മണിയുടെ ചികിത്സയും കുടുംബചിലവും നടന്നുവരുന്നത്.കോവിഡ് കാലമെന്നതിനാൽ രവിക്ക് ജോലികളും ലഭിക്കാത്തത് അമ്മയ്ക്ക് കൃത്യമായി ചികിത്സ നടത്താനും കഴിയാതായിട്ടുണ്ട്. ഒരു തവണ പരിശോധനയ്ക്കും മരുന്നുകൾക്കുമായി 2000 ത്തോളം രൂപ ചിലവും വരുന്നുണ്ട്. വിധവയായ മണിയുടെ ശോചനീയാവസ്ഥ അറിഞ്ഞ് സമീപവാസികളുടെ സഹായം ലഭിക്കുന്നതിനാലാണ് പലപ്പോഴും ചികിത്സയ്ക്ക് പോയിവരുന്നത്. മേൽക്കൂര ചിതലരിച്ച് പൊട്ടിപൊളിഞ്ഞ് അപകടാവസ്ഥയിലുള്ള വീടിനകത്താണ് രോഗിയായ മണി കഴിച്ചു കൂട്ടുന്നത്. മേൽക്കൂര പുതുക്കിപ്പണിയാൻ പഞ്ചായത്തധികൃതർക്ക് കഴിഞ്ഞ പത്തു…

Read More

പോലീസ് സ്റ്റേഷനിൽ വന്നപ്പോൾ ഒരാശ്വാസ വാക്കെങ്കിലും പറഞ്ഞിരുന്നു എങ്കിൽ ഇന്ന് എന്‍റെ മകൾ ജീവിച്ചിരുന്നേനെ…! പൊട്ടിക്കരഞ്ഞ് മോഫിയയുടെ അമ്മ; ആശ്വസിപ്പിച്ച് നേതാക്കൾ

ആലുവ:”പോലീസ് സ്റ്റേഷനിൽ വന്നപ്പോൾ ഒരാശ്വാസ വാക്കെങ്കിലും പറഞ്ഞിരുന്നു എങ്കിൽ ഇന്ന് എന്‍റെ മകൾ ജീവിച്ചിരുന്നേനെ…’ മോഫിയ പർവീണിന്‍റെ അമ്മയുടെ ഈ വാക്കുകൾ ഹൃദയഭേദകമായിരുന്നു. ആലുവ പോലീസ് സ്റ്റേഷനിൽ സമരം ചെയ്യുന്നവരെ കാണാൻ ഇന്ന് അതിരാവിലെ അപ്രതീക്ഷിതമായെത്തിയ മാതാവിന്‍റെ കണ്ണുനീരും വാക്കുകളും കരളലിയിക്കുന്നതായിരുന്നു. ഭർത്താവ് ദിൽഷാദിനോടൊപ്പമാണ് ഫാരിഷ ആലുവ പോലീസ് സ്റ്റേഷനിലെത്തിയത്. നേതാക്കളെ കണ്ടതോടെ കെട്ടി പിടിച്ചു കരയുകയായിരുന്നു. ഇവരെ ആശ്വസിപ്പിക്കാൻ നേതാക്കളായ ബെന്നി ബഹനാനും അൻവർ സാദത്തും റോജിയുമെല്ലാം ഏറെ പാടുപ്പെട്ടു. ഞങ്ങളുടെ മകൾക്കു വേണ്ടി പോരാടുന്നവരോടുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് മോഫിയയുടെ മാതാപിതാക്കൾ മടങ്ങിയത്.

Read More

തെരുവുനായ ഓടിച്ച് കിണറ്റിൽ വീണ വിദ്യാർഥി അദ്ഭുതകരമായി രക്ഷപ്പെട്ടു; മനോധൈര്യം കൈവിടാതെ കിണറ്റിൽ കിടന്നത് രണ്ടു മണിക്കൂർ

കുന്നംകുളം: ആൾമറയില്ലാത്ത കിണറ്റിൽ വീണ് മനസാന്നിധ്യംകൊണ്ടും ആത്മധൈര്യം കൊണ്ടും രക്ഷപ്പെട്ട് വീണ്ടും ജീവിതത്തിലേക്കു തിരിച്ചെത്തി അഞ്ചാം ക്ലാസുകാരൻ നാടിന് അഭിമാനമായി. മരത്തംകോട് വെള്ളിത്തിരുത്തി തലേങ്ങാട്ടിൽ നാരായണൻ – ജയശ്രീ ദന്പതികളുടെ മകൻ നവീൻ കൃഷ്ണ എന്ന അഞ്ചാം ക്ലാസുകാരൻ കഴിഞ്ഞ ദിവസം വൈകീട്ട് സൈക്കിളിൽ പോകുന്പോഴാണ് തെരുവുനായ്ക്കൾ എതിരെ ഓടിവന്നത്. ഈ സമയം പകച്ച കുട്ടി വണ്ടി നിർത്തി ആൾതാമസമില്ലാത്ത കിടന്നിരുന്ന ഒരു വീടിന്‍റെ പിറകുവശത്തേക്ക് ഓടി. ഓടിവന്ന കുട്ടി കാടുമൂടി കിടന്നിരുന്ന കിണറ്റിലേക്കു വീഴുകയായിരുന്നു. നിറയെ വെള്ളം ഉണ്ടായിരുന്ന കിണറ്റിൽ ആത്മസംയമനം കൈവിടാതെ ഈ മിടുക്കൻ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ സ്വയം നടത്തി. കിണറ്റിൽ കിടന്നിരുന്ന ഒരു കന്പിൽ പിടിക്കുകയും കിണറിലെ പാന്പേരിയിൽ പിടിച്ചു നിൽക്കുകയും ചെയ്തു. കഴിഞ്ഞവർഷം നീന്തൽ പരിശീലിച്ച നവീൻ അതുകൊണ്ടുതന്നെ മുങ്ങാതെ നിന്നു. ഏറെനേരം കിണറ്റിലെ വരിയിൽ പിടിച്ചുനിന്ന നവീൻ ഉറക്കെ പരസഹായത്തിനായി…

Read More

ദയവ് ചെയ്ത് ഇത് അവസാനിപ്പിക്കൂ ! വളരെയധികം ശ്വാസം മുട്ടിക്കുകയാണ് ഇവര്‍; അപേക്ഷയുമായി ആര്യ…

നടി,അവതാരക എന്നീ നിലകളില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടയാളാണ് ആര്യ. നടിയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച പല വാര്‍ത്തകളും പ്രചരിച്ചിട്ടുണ്ട്. ബിഗ്ബോസ് ഷോയില്‍ പങ്കെടുക്കവെയാണ് തനിക്ക് ഒരു പ്രണയമുണ്ടെന്ന കാര്യം ആര്യ വെളിപ്പേടുത്തിയിരുന്നത്. എന്നാല്‍ പിന്നീട് അയാള്‍ തന്നെ വഞ്ചിച്ച് പോയതായും ആര്യ പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ വ്യക്തി ജീവിതത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് എതിരെ ശക്തമായി പ്രതികരിക്കുകയാണ് നടി. ആര്യയുടെ വാക്കുകളിങ്ങനെ, ‘ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഇപ്പോഴത്തെ ജോലി എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളാണ് വാര്‍ത്തയായി പ്രചരിക്കുന്നത്. അതൊക്കെ എന്നെയും എന്റെ അടുത്ത ബന്ധുക്കളെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അയച്ച് ചോദ്യം ചെയ്തും പരിഹസിച്ച് കൊണ്ടും ആളുകള്‍ എത്തുന്നത് വളരെയധികം ശ്വാസം മുട്ടിക്കുകയാണ്. എല്ലാവരെയും സംബന്ധിച്ച് ഇത് വളരെയധികം സെന്‍സിറ്റീവായ കാര്യമാണെന്ന്…

Read More

ഷാഡോ പോലീസ് ചമഞ്ഞ് തട്ടിയെടുത്തത് 10 ലക്ഷം; ഒളിവിൽപോയ പ്രതിയെ  നാല് വർഷത്തിന് ശേഷം  കുടുക്കി പോലീസ്

ചാവക്കാട്: ഷാഡോ പോലീസ് ചമഞ്ഞ് സ്കൂട്ടർ തടഞ്ഞുനിർത്തി 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാളെ വീണ്ടും പിടികൂടി.മാള പൊയ്യ കോളംവീട്ടിൽ ജിബിൻരാജിനെ(48)യാണ് എസ്എച്ച്ഒ കെ.എസ്. സെൽവരാജിന്‍റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. തട്ടിപ്പു കേസിൽ നേരത്തെ അറസ്റ്റിലായ ജിബിൻരാജ് കോടതിയിൽനിന്നു ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. നാലുവർഷത്തിനുശേഷമാണ് അറസ്റ്റു ചെയ്തത്. 2017 ഏപ്രിൽ 15 നായിരുന്നു പോലീസ് ക്വാർട്ടേഴ്സിനു സമീപം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന അബ്ദുൾ വഹാബിനെ തടഞ്ഞുനിർത്തി പത്തുലക്ഷം രൂപ തട്ടിയെടുത്തത്. ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർ കാറിൽ എത്തി തടഞ്ഞാണ് ഷാഡോ പോലീസാണെന്നു പറഞ്ഞ് അബ്ദുൾ വഹാബിനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയത്. സംഭവത്തിൽ നാലുപേരെയും അറസ്റ്റു ചെയ്തു. ജാമ്യത്തിൽ ഇറങ്ങി ജിബിൻരാജ് ഒളിവിൽ പോയി. രാത്രി വീട്ടിൽ വരുന്നുണ്ടെന്നറിഞ്ഞാണ് അറസ്റ്റ്. എസ്ഐ എം. യാസിൻ, എഎസ്ഐ വിനോദ്, സിപിഒമാരായ എസ്. ശരത്ത്, കെ.…

Read More

ദേ പണിതു, ദാ പൊളിച്ചു… പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച നവീകരണം ഇടിച്ച് പൊടിച്ച് പിഡബ്ല്യുഡി

സ്വന്തം ലേഖകൻതിരുവില്വാമല: ലക്ഷങ്ങൾ ചെലവിട്ടു പഞ്ചായത്ത് പണിത കൈവരിയും മറ്റും ഇടിച്ചുതകർത്തു പിഡബ്ല്യുഡിയുടെ അതിക്രമം. മാസങ്ങൾക്കു മുൻപ് തിരുവില്വാമല പാന്പാടി സെന്‍ററിൽ ടൗണ്‍ സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി 10 ലക്ഷം രൂപ ചെലവിൽ ചെയ്ത നവീകരണ പ്രവർത്തനങ്ങളാണ് റോഡ് പണിയോടനുബന്ധിച്ച് പിഡബ്ല്യുഡി അധികൃതർ പൊളിച്ചു മാറ്റിയിരിക്കുന്നത് . തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് പാന്പാടി സെന്‍ററിൽ ചെക്ക്ഡാമിലേക്കുള്ള റോഡരുകിലെ കൈവരിയും അതിനോടു ചേർന്ന് ടൈൽസ് പാകിയും മറ്റു പണികൾ ചെയ്ത് ഭംഗിയാക്കി ഉദ്ഘാടനം നടത്തിയത്. റോഡിനോടു ചേർന്ന് പാകിയ ടൈൽസുകളാണ് ഇപ്പോൾ റോഡ് വീതികൂട്ടുന്നതിന്‍റെ ഭാഗമായി ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ചു മാസങ്ങൾക്കുള്ളിൽ അതെല്ലാം പൊളിച്ചു കളഞ്ഞ പിഡബ്ല്യുഡിയുടെ നടപടിക്കെതിരെ നാട്ടുകാർ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അധികം ആദ്യം ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഈ സ്ഥലം സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായാണ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച് മോടി…

Read More

കോഴി വിലയെ മറികടന്ന് തക്കാളിയും മുരങ്ങക്കായയും;ഇതിനിടെ നേന്ത്രക്കായ്ക്ക് സംഭവിച്ചതു കണ്ടോ..!

തൃശൂർ: കോഴിയിറച്ചിയെക്കാൾ വില തക്കാളിക്കും മുരിങ്ങക്കായയ്ക്കും. കോഴിയിറച്ചിക്ക് 90 രൂപ കിലോയ്ക്കു വിലയുള്ളപ്പോഴാണു തക്കാളിയുടെ വില 110 രൂപയും മുരിങ്ങക്കായ്ക്കു 150 രൂപയുമെത്തിയിരിക്കുന്നത്. തക്കാളിക്കു പല കടകളിലും പല വിലയാണ്. ഒരാഴ്ചമുന്പ് കോഴി വില 80 രൂപ വരെയെത്തിയിരുന്നു.കിലോയ്ക്ക് 40 വരെയെത്തി നിന്ന തക്കാളിയാണ് ഒറ്റയടിക്കു കോഴിവിലയെയും മറികടന്ന് 120 ലേക്കെത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ മഴയെ ആശ്രയിച്ചാകും ഇനിയും തക്കാളിയുടെ വില ഉയരുമോ താഴുമോ എന്നു പറയാനാകൂവെന്നു പച്ചക്കറി വ്യാപാരികൾ പറഞ്ഞു. മുരിങ്ങക്കായയ്ക്ക് കുറച്ചു ദിവസങ്ങളായി വില ഉയർന്നു തന്നെ നിൽക്കുകയാണ്. വില പല കടകളിലും വ്യത്യസ്തമാണെന്നതും പച്ചക്കറി വാങ്ങിക്കാനെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നു. വില എവിടെയാണു കുറവെന്നു നോക്കി പാഞ്ഞു നടക്കുന്നവരെയും മാർക്കറ്റുകളിൽ കാണാം. ഇതേസമയം നേന്ത്രക്കായുടെ വില കുത്തനെതാണു. രണ്ടര കിലയോക്ക് 100 രൂപയാണ് മിക്ക സ്ഥലങ്ങളിലും വില. പച്ചക്കറി വില കുതിക്കുന്പോൾ നേന്ത്രവാഴ കർഷകർതിരിച്ചടിയാണു നേരിടുന്നത്. സബോള…

Read More

അമിത പലിശയ്ക്ക് പണം കടം നൽകി, തവണ മുടങ്ങി! പണം പിരിക്കാൻ എത്തിയ ഇയാളും കൂട്ടാളിയും ചേർന്ന് വീട്ടിൽ കയറി ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ…

കൊല്ലം: യുവതിയെ വീട്ടിൽ കയറി ലൈംഗീക ഉദ്ദേശത്തോടെ കടന്ന് പിടിച്ചയാൾ പോലീസ് പിടിയിലായി. കണ്ണനല്ലൂർ കളളിക്കാട് തൊടിയിൽ പുത്തൻ വീട്ടിൽ മുഹമ്മദ് റാഫി (38) ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളി അമിത പലിശയ്ക്ക് യുവതിക്ക് പണം കടം നൽകിയിരുന്നു. തവണ മുടങ്ങിയതിനെ തുടർന്ന് പണം പിരിക്കാൻ എത്തിയ ഇയാളും കൂട്ടാളിയും ചേർന്ന് യുവതിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. അമ്മയെ ആക്രമിക്കുന്നത് കണ്ട ് തടസം പിടിക്കാൻ എത്തിയ പതിമൂന്ന്കാരിയായ മകളെയും ഇവർ ദേഹോപദ്രവം ഏൽപ്പിക്കുകയും കുട്ടിയുടെ മുന്നിൽ യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. തുടർന്ന് യുവതിയും മകളും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. യുവതിയുടെ പരാതിയിൽ കൊട്ടിയം പോലീസാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

Read More

വാർത്ത തുണയായി; വളർത്തമ്മ സീതയുടെ കണ്ണുനീരിന്‍റെ ഫലം; കുഞ്ഞനെ സഹായിക്കാൻ സജനയെത്തി;മരുന്നുകളുടെഫലം കണ്ടുതുടങ്ങി….

കെ.കെ. അർജുനൻവെളപ്പായ: സ്വന്തം കുഞ്ഞിനെപ്പോലെ പരിചരിക്കുന്ന കുഞ്ഞനെന്ന വളർത്തുനായ ഒന്നു കണ്ണു തുറക്കാൻ പ്രാർഥനയോടെ കഴിയുന്ന സീതയുടെ കണ്ണുനീരിനു ഫലമുണ്ടാകുന്നു. കുഞ്ഞനെ രക്ഷിച്ചെടുത്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സജനയെന്ന മൃഗസംരക്ഷണ ഓഫീസറെത്തി. പ്രൊബേഷനിലുള്ള മൃഗസംരക്ഷണ ഓഫീസറായ സജന ദീപിക യിലെ വാർത്ത കണ്ടാണു വെളപ്പായ ചൈനാ ബസാറിലുള്ള സീതയുടെ വീടു തേടിയെത്തി യത്. വന്ധ്യംകരണ ശസ്ത്രക്രിയക്കായി പിടിച്ചുകൊണ്ടുപോയ വളർത്തുനായ് പിന്നീട് ഗുരുതരാവസ്ഥയിൽ ആകെ തളർന്ന് കിടപ്പിലായതും ചികിത്സിക്കാൻ സീതയ്ക്കു കമ്മൽവരെ വിൽക്കേണ്ടിവന്നതും ദീപിക പ്രസിദ്ധീക രിച്ചിരുന്നു. സീതയുടെ വീട്ടിലെത്തിയ സജന, കുഞ്ഞ ന്‍റെ അവസ്ഥ പരിശോധിക്കുകയും കൊക്കാലെ മൃഗാശുപത്രിയിലേക്കു കൊണ്ടുപോയി അവിടെ ഡോ. സിന്ധുവിനെ കാണിക്കുകയും ചെയ്തു. ആന്‍റിബയോട്ടിക്കുകൾ നൽകിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. ഹോമിയോ മരുന്നുകൾ കൂടുതൽ ഫല പ്രദമെന്ന് അറിഞ്ഞതോടെ ഹോമിയോ മരുന്നുകൾ നൽകിത്തുടങ്ങി. തീരെ കിടപ്പിലായിരുന്ന കുഞ്ഞൻ ഇതോ ടെ ചെറുതായി തല പൊക്കിത്തുടങ്ങിയിട്ടുണ്ട്. നേരത്തെ…

Read More

വെളുക്കാന്‍ തേച്ചത് പാണ്ടായി !ചൈനക്കാര്‍ക്ക് വിവാഹത്തോടുള്ള താല്‍പര്യം കുറയുന്നു ! ചൈനയ്ക്ക് വിനയായത് അമേരിക്കന്‍വല്‍ക്കരണം…

ചൈനയില്‍ ജനനനിരക്ക് കുറയുന്നുവെന്ന വിവരം ചൈനീസ് ഗവണ്‍മെന്റിനെ ഒട്ടൊന്നുമല്ല ആശങ്കാകുലരാക്കുന്നത്. ഇതോടൊപ്പം വിവാഹിതാകുന്നവരുടെ എണ്ണവും കുറയുന്നുവെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചൈനയിലെ വിവാഹ രജിസ്‌ട്രേഷനുകളുടെ എണ്ണം തുടര്‍ച്ചയായ ഏഴാം കൊല്ലവും കുറഞ്ഞു. 2021-ന്റെ ആദ്യ മൂന്നു പാദങ്ങളില്‍ രാജ്യത്ത് മൊത്തം 5.87 ദശലക്ഷം ദമ്പതികളാണ് വിവാഹിതരായത്. 2020-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് അല്പം കുറവാണിത്. ഇതോടൊപ്പം ജനനനിരക്കും കുറയുന്നു. 1978-നുശേഷം ആദ്യമായാണ് ജനനനിരക്ക് ഒരു ശതമാനത്തില്‍ താഴെയെത്തുന്നത്. ജനസംഖ്യാപരമായ പ്രതിസന്ധി രൂക്ഷമായപ്പോള്‍, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒറ്റക്കുട്ടിനയം റദ്ദാക്കി 2016-ലാണ് രണ്ട് കുട്ടികള്‍ വരെ അനുമതി നല്‍കിയത്. മൂന്നു കുട്ടികള്‍ വരെയാവാമെന്ന് ഇക്കൊല്ലം നിയമം പരിഷ്‌കരിച്ചുവെങ്കിലും വലിയ മാറ്റമുണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സമസ്ത മേഖലകളിലും അമേരിക്കയെ കടത്തിവെട്ടാനുള്ള ശ്രമം നടത്തുന്ന ചൈനയ്ക്ക് വന്‍തിരിച്ചടിയാണ് പുതിയ വിവരങ്ങള്‍. അമേരിക്കന്‍വല്‍ക്കരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠനം നിര്‍ബന്ധമാക്കിയിരുന്നു. മാത്രമല്ല പാശ്ചാത്യലോകത്തിനു…

Read More