വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യൂ (19) ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 8.30ന് അലബാമ മോണ്ട്ഗോമറിയിലായിരുന്നു സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു പെൺകുട്ടി. വീടിന്റെ മുകളിലെ നിലയിൽ താമസിച്ചിരുന്ന ആളിന്റെ തോക്കിൽനിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച് സുസന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളിപ്പറന്പിൽ ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ്. നാല് മാസം മുൻപാണ് ഇവർ ഗൾഫിൽനിന്നും അമേരിക്കയിലെത്തിയത്. സൂസന് രണ്ട് സഹോദരങ്ങൾ കൂടി ഉണ്ട്. നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകാംഗമായ ബോബൻ മാത്യൂ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗമാണ്. മസ്ക്കറ്റ് സെന്റ് ഓർത്തോഡോക്സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ…
Read MoreDay: November 30, 2021
ഒമിക്രോൺ ഭീതി: യുപിയിലെത്തിയ മറ്റൊരു വിദേശിക്ക് കൂടി കോവിഡ്; രോഗബാധിതരായ വിദേശികളുടെ എണ്ണം ഞെട്ടിക്കുന്നത്…
ലക്നോ: വിവിധ ലോക രാജ്യങ്ങളിൽ ഒമിക്രോൺ ഭീതി വർധിക്കുന്നതിനിടെ ഇന്ത്യയിൽ എത്തിയ ഒരു വിദേശിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ വൃന്ദാവൻ സന്ദർശിക്കാനെത്തിയ ഓസ്ട്രിയയിൽനിന്നുള്ള 41 കാരിക്കാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ മഥുരയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദേശികളുടെ എണ്ണം നാലായി. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയുമായി സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാവരും വൃന്ദാവൻ സന്ദർശിക്കാൻ എത്തിയവരാണ്. രോഗം സ്ഥിരീകരിച്ച എല്ലാവരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. വൃന്ദാവനിലെ ശീതൾ ഛായയിലെ ഗിരിധർ ആശ്രമത്തിലാണ് ഇവർ താമസിപ്പിച്ചിരുന്നതിനാൽ പ്രദേശം കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചതായും അധികൃതർ അറിയിച്ചു.
Read Moreപന്നിക്ക് വച്ചത് മനുഷ്യന് കൊണ്ടു..! വയനാട്ടിൽ കാട്ടുപന്നിയെ തുരത്തുന്നതിനിടെ യുവാവ് വെടിയേറ്റു മരിച്ചു; വെടിവെച്ചയാളെ തിരയുന്നു
വയനാട്: പാടത്തിറങ്ങിയ കാട്ടുപന്നിയെ തുരത്തുന്നതിനിടെ വെടിയേറ്റ് യുവാവ് മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. കമ്പളക്കാട് വച്ചാണ് ജയന് വെടിയേറ്റത്. ജയന്റെ കൂടെയുണ്ടായിരുന്ന ബന്ധു ശരുണിന് ഗുരുതരമായി പരിക്കേറ്റു. ശരുണിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ മറ്റാരോ വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഓർമയായത് ‘ദൂരദേശത്ത് താമസിച്ച’ ആദ്യ അറയ്ക്കൽ ബീവി! ആ പല്ലുകാട്ടിയുള്ള ചിരി ബീവിയുടെ ‘ട്രേഡ് മാർക്കാ’യിരുന്നു
സിജി ഉലഹന്നാൻ കണ്ണൂർ: അറയ്ക്കൽ സ്വരൂപത്തിന്റെ മുപ്പത്തൊന്‍പതാമത്തെ സുൽത്താനും ബീവിമാരിൽ പതിനാലാമത്തെ ബീവിയുമായിരുന്നു ഇന്നലെ അന്തരിച്ച സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി. അറയ്ക്കൽ സ്വരൂപം ഇപ്പോഴും മരുമക്കത്തായ സന്പ്രദായമാണ് പിന്തുടരുന്നത്. സ്ത്രീയായാലും പുരുഷനായാലും കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് സുൽത്താൻ. ഭരണാധികാരിയെ സ്ത്രീ-പുരുഷ ഭേദമന്യെ “സുൽത്താൻ’ എന്നുതന്നെയാണ് വിശേഷിപ്പിക്കുക. സ്ത്രീയെ “അറയ്ക്കൽ ബീവി’യെന്നും പുരുഷനെ “അലിരാജ’ എന്നും വിളിക്കും. നിലവിലെ സുൽത്താൻ മരിച്ചാൽ മൂന്നാംപക്കത്തെ പ്രാർഥന കഴിഞ്ഞശേഷമാണ് പിൻഗാമിയെ ആചാരപ്രകാരം വാഴിക്കുക. അതനുസരിച്ച് 2019 മേയ് എട്ടിന് വൈകുന്നേരം ബീവിയുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ ദൈവനാമത്തിൽ ഔദ്യോഗികമായി ആദിരാജ മറിയുമ്മ സ്ഥാനമേറ്റെടുത്തത്. വർഷങ്ങളോളം കേരളത്തിനുപുറത്ത് താമസിച്ച ഒരാൾ അറയ്ക്കൽ ബീവിയാകുന്ന ചരിത്രത്തിനാണ് അന്ന് അറയ്ക്കൽക്കെട്ട് സാക്ഷിയായത്. അറയ്ക്കൽ തറവാട്ടിലെ സ്ത്രീകൾ അടിയന്തര സാഹചര്യങ്ങളിലും ബന്ധുവീടുകളിലെ സന്ദർശനങ്ങൾക്കും മാത്രമേ പുറത്തുപോയിരുന്നുള്ളൂ. അപ്പോഴൊക്കെ മുഖവും…
Read Moreകോവിഡ് രോഗികളുടെ മൃതദേഹം ഒന്നേകാൽ വർഷമായി മോർച്ചറിയിൽ! ദുർഗന്ധം വമിക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടത് ശുചീകരണതൊഴിലാളികള്‍
ബംഗളൂരു: കോവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ 15 മാസമായി മോർച്ചറിയിൽ. ബംഗളൂരു രാജാജിനഗറിലെ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം. കെ.പി അഗ്രഹാര സ്വദേശി 62കാരനായ മുനിരാജു(62), ചാമരാജ്പേട്ട് സ്വദേശി ദുർഗ(40) എന്നിവരുടെ മൃതദേഹങ്ങളാണ് അഴുകിയ നിലയിൽ പഴയ മോർച്ചറിയിൽ കണ്ടെത്തിയത്. 2020 ജൂലൈയിലാണ് ദുര്‍ഗയെയും മുനിരാജുവിനെയും കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നില്ല. നഗരസഭയുടെ നേതൃത്വത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി മൃതദേഹങ്ങൾ ആശുപത്രിയിലെ പഴയ മോർച്ചറിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടിയതോടെ മോര്‍ച്ചറി പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. പഴയ മോർച്ചറി ആശുപത്രിയുടെ ഓക്സിജൻ പൈപ്പ് ലൈനിന് സമീപമായതിനാൽ അത് അടച്ചിടുകയും ചെയ്തു. എന്നാൽ പഴയ മോർച്ചറിയിൽ നിന്ന് ദുർഗയുടേയും മുനിരാജുവിന്റെയും മൃതദേഹങ്ങളും മാറ്റാൻ അധികൃതർ മറന്നുപോകുകയായിരുന്നു. ശനിയാഴ്ച ശുചീകരണതൊഴിലാളികളാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ…
Read Moreവീണ്ടും പക്ഷിപ്പനി ഭീതി! താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; മറ്റ് പ്രദേശങ്ങളിലേക്കും ഇതു വ്യാപിക്കുമെന്ന് ആശങ്ക
അമ്പലപ്പുഴ: കഴിഞ്ഞ തവണത്തേതു പോലെ ഈ വർഷവും ജില്ലയിൽ പല ഭാഗങ്ങളിലായി പക്ഷിപ്പനി ലക്ഷണങ്ങളോടെ താറാവുകൾ കൂട്ടമായി ചത്തൊടുങ്ങുന്നു. ജില്ലയിൽ ഇപ്പോൾ പുറക്കാടാണ് താറാവുകൾ കൂട്ടമായി ചത്തൊടുങ്ങിയത്. മറ്റ് പ്രദേശങ്ങളിലേക്കും ഇതു വ്യാപിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ താറാവുകൾ ചാകാൻ കാരണം പക്ഷിപ്പനിയാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഭോപ്പാലിൽ നിന്നുള്ള അന്തിമ പരിശോധനാ ഫലം കൂടി വന്നാൽ മാത്രമേ ഇതിൽ സ്ഥിരീകരണമുണ്ടാകു. എന്നാൽ പക്ഷിപ്പനി ലക്ഷണങ്ങളോടെയാണ് താറാവുകൾ ചാകുന്നതെന്നും കർഷകർ പറയുന്നു. കുടുതൽ താറാവുകൾ ചാകുന്നതോടെ ഇവയെ മറവു ചെയ്യാനുള്ള സൗകര്യം പോലുമില്ലാതെ കർഷകർ വിഷമിക്കുകയാണ്. ഏതാനും വർഷങ്ങളായി നവംബർ, ഡിസംബർ മാസങ്ങളിൽ പക്ഷിപ്പനി മൂലം താറാവുകൾ ചാകുന്നത് പതിവായിരിക്കുകയാണ്. ക്രിസ്മസ് വിപണി ലക്ഷ്യം വച്ചാണ് കർഷകർ താറാവുകളെ വളർത്തുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പക്ഷിപ്പനി ബാധയെത്തുടർന്ന് ഇവ ചാകുന്നതു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്.…
Read Moreകാസര്‍ഗോഡ് ജില്ലയിലെ എച്ച്ഐവി രോഗികളുടെ എണ്ണം കേട്ട് ഞെട്ടരുത്..! അമ്മയില്‍നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക് പകര്‍ന്നത് മാത്രം 59 എണ്ണം
കാസർഗോഡ്: ജില്ലയില്‍ നിലവില്‍ 857 എച്ച്ഐവി രോഗബാധിതരാണുള്ളത്. ഇതില്‍ 430 പേര് സ്ത്രീകളും 397 പേര് പുരുഷന്മാരും 14 പേര് ആണ്‍കുട്ടികളും 16 പേര് പെണ്‍കുട്ടികളുമാണ്. ജില്ലയില്‍ 59 എച്ച്ഐവി കേസുകളിലും അമ്മയില്‍നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക് അണുബാധ പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഏഴ് ജ്യോതിസ് കേന്ദ്രങ്ങളും 19 ഫെസിലിറ്റേറ്റഡ് ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് പരിശോധനാ കേന്ദ്രങ്ങള്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ലൈംഗികരോഗ ചികിത്സാ കേന്ദ്രമായ പുലരി, എച്ച്ഐവി ബാധിതരുടെ ചികിത്സക്കായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ഉഷസ്, സ്വവര്‍ഗാനുരാഗികള്‍, സ്ത്രീ ലൈംഗിക തൊഴിലാളികള്‍, ട്രാന്‍സ്ജെന്‍ഡര്‍സ്, അന്യസംസ്ഥാന തൊഴിലാളികള്‍, ട്രക്കേര്സ് എന്നീ ലക്ഷ്യ വിഭാഗങ്ങള്‍ക്കിടയില്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്ന അഞ്ച് സുരക്ഷാ പ്രോജക്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്. എച്ച്ഐവി പരിശോധന, എആര്‍ടി ചികിത്സ എന്നിവ സൗജന്യമാണ്. എച്ച്ഐവി ബാധിതനായി ഒരു കുട്ടിപോലും ജനിക്കരുത് എന്ന ലക്ഷ്യത്തോടെ ജില്ലയിലെ…
Read Moreജൂണിയര്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് സ്വന്തം ഫ്ളാറ്റിലേക്കു കൂട്ടിക്കൊണ്ടുപോയി..! റാഗിംഗ്; മംഗളൂരുവിൽ ഒമ്പത് മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
മംഗളൂരു: ജൂണിയര്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് സ്വന്തം ഫ്ളാറ്റിലേക്കു കൂട്ടിക്കൊണ്ടുപോയി റാഗ് ചെയ്ത് പണം തട്ടിയ കേസിൽ ഒമ്പത് മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. നഗരത്തിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന ഗുരുവായൂര്‍ സ്വദേശി പ്രവീഷ് (21), ഇടുക്കി തങ്കമണി സ്വദേശികളായ നന്ദു(19), അലന് (19), അഭി (19), തൃശൂര്‍ കണ്ടാണിശേരി ഗോപീകൃഷ്ണ (21), ചാവക്കാട് സ്വദേശികളായ വിഷ്ണു(22), ജാസില്‍ മുഹമ്മദ് (19), ഹസന് (21), ചെറുവത്തൂര്‍ സ്വദേശി ഷിഹാസ് (20) എന്നിവരെയാണ് പാണ്ഡേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ഏഴുപേര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. മംഗളൂരു ഇന്ദിര കോളജില്‍ ഒന്നാം വര്‍ഷ പാരാമെഡിക്കല്‍ വിദ്യാര്‍ഥികളായ കണ്ണൂര്‍ പാപ്പിനിശേരി വേളാപുരം സ്വദേശി അമല്‍ ഗിരീഷ് (21), സഹപാഠി കാര്‍ത്തിക് (20) എന്നിവര്‍ക്കുനേരേയാണ് അതിക്രമം നടന്നത്. നഗരത്തില്‍ ഷോപ്പിംഗിനിറങ്ങിയ ജൂണിയര്‍ വിദ്യാര്‍ഥികള്‍ വഴിയില്‍വച്ച് മുതിര്‍ന്ന വിദ്യാര്‍ഥികളെ കണ്ടുമുട്ടുകയായിരുന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍…
Read Moreരാജ്യാന്തരയാത്രകൾക്കു കർക്കശ മാർഗ നിർദേശങ്ങൾ! മറ്റു രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർ രണ്ടാഴ്ചയോളം സ്വയം നിരീക്ഷണത്തിൽ പോകണം
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഒമിക്രോണ്‍ വൈറസ് കോവിഡ് പ്രതിരോധത്തിൽ പുതിയ വെല്ലുവിളികൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ വിദേശത്തു നിന്നെത്തുന്നവർക്ക് പുതുക്കിയ മാർഗ നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ വൈറസ് വകഭേദം പല രാജ്യങ്ങളിലും പ്രതിസന്ധി ഉണ്ടാക്കിയിട്ടുള്ള സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽനിന്നു വരുന്ന എല്ലാ യാത്രക്കാരും കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും കോവിഡ് നെഗറ്റീവ് ആർടിപിസിആർ പരിശോധന ഫലം കൈയിൽ കരുതുകയും വേണം. വൈറസുകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർ ഇന്ത്യയിലെത്തിയതിനു ശേഷം ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകണം. പോസിറ്റീവാകുന്ന സാന്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. ഒമിക്രോണ്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാൽ കർശനമായ ക്വാറന്റൈൻ നടപടികൾ സ്വീകരിക്കും. അപകട സാധ്യത കൂടിയ രാജ്യങ്ങളിൽനിന്നു വരുന്നവരുടെ പരിശോധനാ ഫലം നെഗറ്റീവയാലും ഇവർ ഏഴു ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം. അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാരെ മുഴുവനായും…
Read Moreജോലി ചെയ്യുന്നതിന് ലോകസഭ ഒരു ആകർഷകമായ സ്ഥലമാ..! വനിതാ എംപിമാർക്കൊപ്പം സെൽഫി; ശശി തരൂരിനെതിരേ വിമർശനം; പ്രശ്നമായത് അടിക്കുറുപ്പ്
സ്വന്തം ലേഖകൻ ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ വനിതാ എംപിമാർക്കൊപ്പം സെൽഫിയെടുത്ത ശശി തരൂരിനെതിരേ വിമർശനം. വിവിധ പാർട്ടികളിൽനിന്നുമുള്ള വനിതാ എംപിമാർക്കൊപ്പം നിൽക്കുന്ന ചിത്രം ശശി തരൂർ അടിക്കുറുപ്പോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് ചിലർ വിമർശനങ്ങളുമായി എത്തിയത്. ജോലി ചെയ്യുന്നതിന് ലോകസഭ ഒരു ആകർഷകമായ സ്ഥലമാണെന്ന അടിക്കുറിപ്പാണ് വിമർശനങ്ങൾക്ക് കാരണമായത്. തൃണമൂൽ എംപിമാരായ നസ്രത് ജഹാൻ, മിമി ചക്രബർത്തി, പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യ പ്രണീത് കൗർ, എൻസിപി എംപി സുപ്രിയ സുലെ, കോണ്‍ഗ്രസ് എംപി മാരായ ജോതിമണി, തമിഴച്ചി തങ്കപാണ്ഡ്യ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ശശി തരൂർ പങ്കുവച്ചത്. സ്ത്രീകളുടെ അന്തസിന് ഇണങ്ങുന്ന വിധത്തിലുള്ള പ്രസ്താവനയല്ല ശശി തരൂർ പങ്കുവച്ചത് എന്നായിരുന്നു ചിലർ ഉയർത്തിയ വിമർശനം. വിമർശനങ്ങളെ തുടർന്ന് ശശി തരൂർ ഖേദം പ്രകടിപ്പിച്ചു. തൃണമൂൽ എംപിയും…
Read More