കേരള സര്‍ക്കാരിന്റെ ഭൂമി കൈവിട്ടു പോകുന്നതിന് ഒത്താശ ചെയ്ത് ഗവണ്മെന്റ്. ഹാരിസണ്‍ കമ്പനി എട്ടു ജില്ലകളിലായാണ് സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള സിവില്‍ കേസ് നല്‍കിയത് നാല് ജില്ലകളില്‍ മാത്രമാണ്. നാല് ജില്ലകളിലായി മൊത്തം 29,426.50 ഏക്കര്‍ ഭൂമിയുടെ അവകാശമാണ് സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ മൊത്തം 49 ഇടങ്ങളിലാണ് ഭൂമി കണ്ടെത്തിയിട്ടുള്ളത്. എല്ലാ ജില്ലകളിലും ജില്ലാ കളക്ടര്‍മാരെയാണ് കേസിന് ചുമതലപ്പെടുത്തിയതെങ്കിലും നാലിടത്ത് ഇപ്പോഴും പ്രാഥമിക റിപ്പോര്‍ട്ട് പോലുമായിട്ടില്ല. ഇതിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. സര്‍ക്കാര്‍ അവകാശം ഉന്നയിച്ചതില്‍ നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമിയും ഉള്‍പ്പെടും. 2263.80 ഏക്കര്‍ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത്. ഹാരിസണ്‍ കൈവശം വെച്ചിരുന്നതും പിന്നീട് വിറ്റതുമായ ഭൂമികളിലാണ് പാട്ടക്കാലാവധി കഴിഞ്ഞതിന് സര്‍ക്കാര്‍ അവകാശം ഉന്നയിക്കുന്നത്. പല ജില്ലകളിലും അട്ടിമറി…
Read MoreDay: November 30, 2021
നാലുനില ഫ്ളാറ്റില്‍ തീപിടിത്തം; മൂന്ന് പേര്‍ക്കു പൊള്ളലേറ്റു; ഒരാളുടെ പരുക്ക് സാരമുള്ളത്; 80 ലക്ഷം രൂപയുടെ നാശം
കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് നാലു നില ഫ്ളാറ്റില്‍ തീപിടിത്തം. മൂന്നു പേര്‍ക്കു പൊള്ളലേറ്റു. ഇന്ന് രാവിലെ 7.30 -നാണ് കുന്നുംപുറത്തുള്ള അമൃത അവന്യൂ ഫ്ളാറ്റിൽ തീപിടിത്തമുണ്ടായത്. രണ്ടാമത്തെ നിലയിലാണ് തീയും പുകയും ആദ്യം ഉണ്ടായത്. ആ സമയത്ത് ഫ്ളാറ്റില്‍ ഒരു കുട്ടി ഉള്‍പ്പെടെ ഒമ്പതു പേര് ഉണ്ടായിരുന്നു. ഉടന്‍ തന്നെ ചേരാനല്ലൂര്‍ പോലീസും ഏലൂര്‍, ഗാന്ധിനഗര്‍, തൃക്കാക്കര, ആലുവ, ഫാക്ട് എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘവും സ്ഥലത്തെത്തി. എയര്‍ കണ്ടീഷന്‍ഡ് മുറികള്‍ ആയതിനാല്‍ പെട്ടെന്ന് പുക ഉയര്‍ന്നു. മറ്റു നിലകളിലേക്കു തീയും പടർന്നു. ഫ്ളാറ്റില്‍ അകപ്പെട്ടിരുന്നവരെ ഗ്ലാസ് ഡോറുകള്‍ പൊട്ടിച്ചാണ് പുറത്തിറക്കിയത്. പൂര്‍ണിമ, കൃഷ്ണപ്രിയ, ആയൂബ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പൂര്‍ണിമയുടെ പൊള്ളല്‍ സാരമായതാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നു. രണ്ടു മണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണയ്ക്കാനായത്. ഏകദേശം 80…
Read Moreകാമുകിമാരെ ആവശ്യമുണ്ട്..! കഞ്ചാവ് കടത്താൻ ലഹരി മാഫിയയുടെ ചൂണ്ട; ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ണൂർ പോലീസിന്
റെൻകണ്ണൂർ: കാമുകിമാർക്കായി ഇൻസ്റ്റഗ്രാമിൽ ചൂണ്ടയിട്ടു കഞ്ചാവ്-മയക്കുമരുന്ന് മാഫിയ. കഴിഞ്ഞ ദിവസം കണ്ണൂരിൽ പിടിയിലായ കഞ്ചാവുസംഘത്തിൽനിന്നാണ് കാമുകിമാരെകൊണ്ടു നടത്തുന്ന കഞ്ചാവ്, മയക്കുമരുന്ന് കടത്തിനെക്കുറിച്ചു ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ണൂർ പോലീസിന് ലഭിച്ചത്. യുവാവിനെ മർദിച്ച സംഭവത്തിൽ എട്ടംഗ സംഘത്തിലെ അഞ്ചുപേരെയാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്പനയെക്കുറിച്ചു പോലീസിന് ഒറ്റിക്കൊടുത്തുവെന്ന് പറഞ്ഞാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. ഈ സംഭവത്തിലെ എട്ടുപേരിൽ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായിട്ടുള്ള ഒരാളുടെ കാമുകിയായ താമരശേരി സ്വദേശിനി ബംഗളൂരു എയർപോർട്ടിലാണ് ജോലി ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി ഈ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്നു പ്രണയത്തിലാകുകയായിരുന്നു. ഈ പെൺകുട്ടിയെ ലഹരി നല്കി പ്രതി വശീകരിക്കുകയും ചെയ്തു. തുടർന്ന്, കേരളത്തിലേക്കു പലതവണ ഈ പെൺകുട്ടിയെ ഉപയോഗിച്ചു കഞ്ചാവും മയക്കുമരുന്നും കടത്തിയതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.…
Read Moreകണ്ണമ്പ്ര വ്യവസായ പാർക്ക് വരുമ്പോൾ… വീടും സ്ഥലവും വിട്ടൊഴിയാനുള്ള അന്ത്യശാസനതീയതി കഴിഞ്ഞു; ഭൂവുടമകൾ അങ്കലാപ്പിൽ
വടക്കഞ്ചേരി: കണ്ണന്പ്ര വ്യവസായ പാർക്കിനായി ഏറ്റെടുക്കുന്ന പ്രദേശത്തുനിന്നും സ്ഥലവും വീടും വിട്ടു ഒഴിയണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള അന്ത്യശാസന തിയതി ഇന്നലെ അവസാനിച്ചിരിക്കെ വീട്ടുകാരെല്ലാം അങ്കലാപ്പിലാണ്. ഭൂമിക്ക് ലഭിക്കുന്ന നഷ്ടപരിഹാരം എത്രയെന്ന് പോലും അറിയിക്കാതെ തങ്ങൾ എവിടേക്ക് പോകുമെന്ന ആധിയാണ് കർഷകർ പങ്കുവെക്കുന്നത്. 29ന് വൈകിട്ട് അഞ്ചിന് മുന്‍പ് വീടും സ്ഥലവും ഒഴിയണമെന്നായിരുന്നു ലാൻഡ് അക്വിസിഷൻ നടത്തുന്ന കിൻഫ്രയുടെ സ്പെഷ്യൽ തഹസിൽദാരുടെ നോട്ടീസ്. 10 ദിവസം മുന്‍പ് മാത്രമാണ് ഈ നോട്ടീസ് ഭൂവുടമകൾക്ക് ലഭിച്ചത്. ഭൂമിയെ സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട് എന്നതല്ലാതെ എത്ര തുക എന്നോ അത് എപ്പോൾ കിട്ടും എന്നോ എങ്ങനെ കിട്ടും എന്നൊന്നും ഇനിയും വ്യക്തമാക്കിയിട്ടില്ല. ഒഴിഞ്ഞു പോയില്ലെങ്കിൽ പോലീസ് ഇടപെടലിലൂടെ നടപടി നടത്തും എന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. അന്ത്യശാസന തിയതി ഇനിയും നീട്ടി കിട്ടുമെങ്കിലും നഷ്ടപരിഹാര തുക കയ്യിൽ കിട്ടാതെ മറ്റൊരു സ്ഥലം വാങ്ങാനോ വീടുപണി…
Read Moreസിനിമജീവിതം വിട്ട് വിശ്രമിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല ! ഇപ്പോള്‍ ആരും തന്നെ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ടിപി മാധവന്…
മലയാളികളുടെ ഇഷ്ടനടന്മാരില് ഒരാളായിരുന്നു ടിപി മാധവന്. പതിറ്റാണ്ടുകള്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മാധവന് ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമജീവിതം നയിക്കുകയാണ്. സിനിമ ജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ലെന്ന് പറയുകയാണ് അദ്ദേഹം. ആര്‍ക്കും ബുദ്ധിമുട്ട് ആകരുത് എന്ന് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നത് എന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. അഭിനയിക്കുമ്പോള്‍ സിനിമയോ സീരിയലോ എന്ന് നോക്കാറില്ല. നല്ല കഥയാണോ കഥാപാത്രമാണോ എന്ന് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. നല്ല കഥകള്‍ സിനിമയില്‍ നിന്നോ സീരിയലില്‍ നിന്നോ ലഭിച്ചാലും ചെയ്യുമായിരുന്നു. സിനിമാജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ല. ചൂയിംഗം കഴിക്കും പോലെയാണ് അഭിനയിക്കുന്തോറും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് മാത്രമാണ് തോന്നിയിട്ടുള്ളത്. ആരും തന്നെ വന്ന് സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഇന്ന് ടെലിഫോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടല്ലോ. എപ്പോള്‍ വേണമെങ്കിലും വിളിക്കാമല്ലോ. ഗുരുവായി താന്‍ കാണുന്നത് നടന്…
Read Moreനിലമ്പതിപാലങ്ങളിൽ മനുഷ്യ ജീവനുകൾ പൊലിയുന്നു; അഗ്നിപരീക്ഷണം തുടങ്ങിയിട്ട് വർഷം 50 വർഷം; മേൽപ്പാല നിർമ്മാണം വൈകുന്നതിൽ ജനരോഷേം ശക്തം
ചിറ്റൂർ : ആലാംകടവ് പുഴപ്പാലത്തിൽ കവിഞ്ഞൊഴുകുന്ന വെള്ളത്തിൽ വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ നടന്നു മറുവശം സഞ്ചരിക്കുന്ന അഗ്നിപരീക്ഷണം തുടങ്ങിയിട്ട് വർഷം അന്‍പതു പിന്നിട്ടു. ചിറ്റൂർ പുഴയ്ക്കു കുറുകെ മൂലത്തറ, ആലാംകടവ്, വിളയോടി, പാറക്കങ്ക, പാലത്തുള്ളി എന്നിവിടങ്ങളിലാണ്് നിലന്പതിപ്പാലങ്ങളുള്ളത്. ഇതിൽ വിളയോടി, പാലത്തുള്ളി എന്നിവയിൽ സഞ്ചാരയോഗ്യമായ മേൽപ്പാലങ്ങൾ വർഷങ്ങൾക്ക് മുൻപ് തന്നെ നിർമ്മിച്ചിരുന്നു. മറ്റുമൂന്നു നിലന്പതികളിലും കാലോചിതമായ നവീകരണം ഉണ്ടാവാത്തത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. മുൻപ് ചിറ്റൂർപുഴയിൽ ജലനിരപ്പ് കൂടി പാലങ്ങൾ കവിഞ്ഞൊഴുകി ഗതാഗതം തടസപ്പെടുന്നത് വർഷത്തിൽ ഒന്നാ രണ്ടോ തവണ മാത്രമായിരുന്നു. എന്നാൽ ഈ വർഷം നിലന്പതികളിൽ വെള്ളം കയറി ഗതാഗത തടസമുണ്ടായിരിക്കുന്നത് പത്തു തവണയാണ്. ഈ സമയങ്ങളിൽ അശ്രദ്ധമായി നിലന്പതികൾകടക്കാൻ ശ്രമിച്ചതിനാൽ നാലു യാത്രക്കാർ ബൈക്കുമായി പുഴയിൽ വീണ് അപകടങ്ങൾ നടന്നിരുന്നു. നാട്ടുകാരുടെ അവസരോചിതമായ രക്ഷാപ്രവർത്തനങ്ങളാണ് അപകടത്തിൽപ്പെട്ടവർക്ക് പുനർജന്മം ലഭിക്കാൻ കാരണമായത്.നിലവിലുള്ള നിലന്പതിപ്പാലങ്ങൾക്ക് വീതി കുറവാണെന്നതിനാൽ ഒരു…
Read Moreആർസിസിയിൽ രക്തകോശങ്ങളുടെ വില വർധിപ്പിച്ച നടപടിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം : റീജണൽ കാൻസർ സെന്ററിൽ (ആർസിസി) രക്തകോശങ്ങളുടെ വില വർധിപ്പിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് കേസെടുത്തു. ആർസിസി ഡയറക്ടർ നാലാഴ്ചയ്ക്കകം വില വർധിപ്പിക്കാനുണ്ടായ സാഹചര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 960 രൂപയാണ് വർധിപ്പിച്ച വില. 2019 ൽ കോശങ്ങളുടെ വില 600 രൂപയായിരുന്നു. 2020 ൽ ഇത് 1700 രൂപയായി വർധിപ്പിച്ചു. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ രക്തബാങ്കിൽ ഇതിന്റെ വില 600 രൂപയാണ്. ജനറൽ ആശുപത്രിയിൽ സൗജന്യമായാണ് നൽകുന്നതെന്ന് പരാതിയിൽ പറയുന്നു. മുൻ നഗരസഭാ കൗൺസിലർ ജി.എസ്. ശ്രീകുമാറും പൊതുപ്രവർത്തകനായ ജോസ് വൈ ദാസും സമർപ്പിച്ച പരാതിയിലാണ് നടപടി.
Read Moreമെമ്പറേ വീഡിയോ കൊള്ളാമോ! വനിതാ പഞ്ചായത്ത് അംഗത്തിന് അശ്ലീല വീഡിയോ അയച്ചു നൽകി; പ്രതി ദേവരാജനെ കുടുക്കി പോലീസ്
നെടുമങ്ങാട്: വനിതാ പഞ്ചായത്ത് അംഗത്തിന് അശ്ലീല വീഡിയോ അയച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി വിളവൻകോട് വെള്ളാംകോട് പന്തലവിള ഡോർ നമ്പർ 1/150 വിജയകുമാർ (ദേവരാജ്,40 )നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. വനിതാ പഞ്ചായത്ത് അംഗത്തിന്റെ മൊബൈൽ ഫോണിലേക്ക് പത്തോളം അശ്ലീല വീഡിയോകൾ അയച്ചെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. നെടുമങ്ങാട് എഎസ്പി രാജ് പ്രസാദിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ , എസ്ഐ സുനിൽ ഗോപി എന്നിവർ ചേർന്നാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Read Moreകഴുത്തിന് താഴെയായി കുത്തിയ കത്തി ഒടിഞ്ഞുകയറി; വിദ്യാർഥി സംഘർഷത്തിൽ കണ്ടത് പോലീസിനോട്പറഞ്ഞ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു
നെടുമങ്ങാട് :വിദ്യാർഥിസംഘർഷത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ ഒരു സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. നെടുമങ്ങാട് കച്ചേരി നടയിൽ പൂക്കടയിൽ ജോലിക്ക് നിൽക്കുന്ന വെള്ളനാട് കൂവകൂടി സ്വദേശി അരുണിനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിലും പരിസര പ്രദേശങ്ങളിലും വിദ്യാർഥികൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ അരുൺ സാക്ഷി പറഞ്ഞിരുന്നു. നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിലെ ഹാജ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു .ഗുരുതരമായി പരുക്കേറ്റ അരുണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയ കത്തി അരുണിന്റെ കഴുത്തിന് താഴെയായി തുളച്ചു കയറി ഒടിഞ്ഞ നിലയിലായിരുന്നു. മെഡിക്കൽ കോളജിൽ അടിയന്തര ശാസ്ത്രക്രിയ നടത്തി കത്തി പുറത്തെടുത്തു. നെടുമങ്ങാട് പോലീസ് അനേഷണം ആരംഭിച്ചു.
Read Moreബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദ സാധ്യത;സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; ഇന്നും കനത്ത മഴ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദം രൂപപ്പെട്ടാൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആഡമാൻ കടലിൽ ഇന്നു വൈകുന്നേരത്തോടെ പുതിയ ന്യുനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. ബുധനാഴ്ചയോടെ മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കന്യാകുമാരി ഭാഗത്തും ശ്രീലങ്ക തീരത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും ബുധനാഴ്ചയും സാധാരണ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ…
Read More