സെല്ലിലിട്ടെങ്കിലും താഴിട്ട് പൂട്ടിയിരുന്നില്ല…! പുഴയിൽ ചാടിയ പ്രതിയുടെ മരണം; ഷാഫി പുഴയിലേക്കു ചാടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

തൊടുപുഴ: സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് പോലീസിനെ വെട്ടിച്ച് പുഴയിൽ ചാടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പ്രതി മുങ്ങി മരിച്ച സംഭവത്തിൽ സ്പെഷൽബ്രാഞ്ച് അന്വേഷണം തുടങ്ങി.

ഇടുക്കി സ്പെഷൽബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോർജിനാണ് വകുപ്പു തല അന്വേഷണച്ചുമതല.

ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം. കോലാനി പാറക്കടവ് കുളങ്ങാട്ട് ഷാഫി കെ.ഇബ്രാഹിം(29)ആണ് ഇന്നലെ രാവിലെ തൊടുപുഴയാറ്റിൽ മുങ്ങി മരിച്ചത്.

ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം. കഴിഞ്ഞ 30ന് നഗരത്തിലെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിലാണ് ഇന്നലെ രാവിലെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

താഴിട്ടു പൂട്ടിയില്ല

കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ഷാഫിയെ സെല്ലിലിട്ടെങ്കിലും താഴിട്ട് പൂട്ടിയിരുന്നില്ല. ഇതിനിടെ അകത്തു നിന്നും സെല്ലിന്‍റെ വാതിൽ തുറന്ന് ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

പോലീസുകാർ പിന്നാലെ ഓടിയെത്തിയെങ്കിലും പോലീസ് ക്വാർട്ടേഴ്സിന് സമീപത്ത് നിന്ന് ഇയാൾ തൊടുപുഴയാറ്റിലേക്ക് ചാടുകയായിരുന്നു.

500 മീറ്ററോളം ദൂരം പുഴയിൽ നീന്തിയ ശേഷം പിന്നീട് കാണാതായി. പോലീസ് പുഴയോരത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

ശ്രദ്ധക്കുറവെന്ന്

പിന്നീട് തൊടുപുഴ അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയെങ്കിലും സ്കൂബാ സംഘം മുല്ലപ്പെരിയാറിൽ ഡ്യൂട്ടിയിലായിരുന്നതിനാൽ പുഴയിൽ തിരച്ചിൽ നടത്താനായില്ല.

തുടർന്ന് കല്ലൂർക്കാട് നിന്നെത്തിയ സ്കൂബാ ടീം മലങ്കര ഡാമിന്‍റെ ഷട്ടറുകൾ താഴ്ത്തി വെള്ളമൊഴുക്ക് നിയന്ത്രിച്ച് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ പോലീസുകാർക്ക് ശ്രദ്ധക്കുറവുണ്ടായെന്നും വകുപ്പു തല അന്വേഷണത്തിനു ശേഷം നടപടിയെടുക്കുമെന്നും സ്റ്റേഷനിലെത്തിയ ജില്ലാ പോലീസ് മേധാവി ആർ.കറുപ്പസ്വാമി പറഞ്ഞു.

കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷനിൽ സൂക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോർജ് പറഞ്ഞു.

സ്റ്റേഷനിലുണ്ടായിരുന്നു പോലീസുകാരുടെ മൊഴി രേഖപ്പെടുത്തും. സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കും.

സിസിടിവി

ഷാഫി പുഴയിലേക്കു ചാടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. തഹസിൽദാരുടെ നേതൃത്വത്തിൽ ഇന്നു രാവിലെ ഇൻക്വസ്റ്റ് ആരംഭിച്ചു.

പോസ്റ്റുമോർട്ടം നടപടികൾ പൂർണമായി കാമറയിൽ പകർത്തും. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഷാഫി കഞ്ചാവ് വിൽപ്പന, മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Comment