അന്നു രാത്രി 11 മണി കഴിഞ്ഞിട്ടുണ്ടാവും. കേരളം ഇന്നും ഭീതിയോടെ ഓർമിക്കുന്ന കൊലയാളി സുകുമാരക്കുറുപ്പ് മറ്റു ചിലർക്കൊപ്പം ഇറച്ചി ആൽബിനെ കാണാൻ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലെത്തി. കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയായിരുന്ന ആൽബിന് അക്കാലത്ത് കശാപ്പുകടയുണ്ട്. രാത്രിയിൽ വെട്ടുന്ന പോത്തിന്റെ ഇറച്ചി വാങ്ങാനായിരുന്നില്ല സുകുമാരക്കുറുപ്പ് വന്നത്. തനിക്കൊരു മൃതദേഹം വേണമെന്നതായിരുന്നു സുകുമാര ക്കുറുപ്പിന്റെ ആവശ്യം. പറഞ്ഞ തൂക്കവും ഉയരവുമുള്ള മൃതദേഹം എത്തിച്ചുകൊടുത്താൽ 25,000 രൂപയാണ് പ്രതിഫലം പറഞ്ഞത്. മൃതദേഹം കിട്ടാനില്ലെങ്കിൽ ആരെയെങ്കിലും കൊലപ്പെടുത്തി ശരീരം എത്തിച്ചുകൊടുത്താലും മതി. ആൽബിന് ജയിലിൽ പോകേണ്ടിവന്നാൽ ഒരു ലക്ഷംരൂപ ആശ്രിതരെ ഏല്പിക്കാമെന്നും കുറുപ്പ് വാഗ്ദാനം ചെയ്തു. ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ തന്റെ ശരീരത്തോടു സാമ്യമുള്ളയാളുടെ മൃതദേഹം അന്വേഷിച്ചു സുകുമാരക്കുറുപ്പ് നടക്കുന്ന കാലമായിരുന്നു അത്. കൊലയും കുത്തും വെട്ടും ക്വട്ടേഷനും തൊഴിലാക്കിയ ആൽബിൻ നിരൂവിച്ചാൽ ഒരു മൃതദേഹം എത്തിക്കാനാകുമെന്ന് ആരോ പറഞ്ഞുവത്രേ.…
Read MoreDay: December 5, 2021
ഇനിയും ദ്രോഹിക്കരുതേ..! 2016 ഏപ്രിൽ 20ന് ഇവരുടെ മൂത്തമകൾ ശ്രുതി ആത്മഹത്യ ചെയ്തിരുന്നു… പക്ഷേ…
കണിച്ചാർ : ഇനിയും തങ്ങളെ ഇങ്ങനെ ദ്രോഹിക്കരുതേ…. രവിയും കുടുംബവും അപേക്ഷിക്കുകയാണ്. വിശപ്പ് സഹിക്കാനാകാതെ വിദ്യാർഥിയായ മകൾ ആത്മഹത്യ ചെയ്തു എന്ന നിലയിൽ നവമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെയാണ് കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം അങ്കണവാടിക്ക് സമീപം താമസിക്കുന്ന പെരുന്നൻ രവിയും കുടുംബവും പൊതു സമൂഹത്തിന് മുന്നിൽ അപേക്ഷയുമായി എത്തിയത്. 2016 ഏപ്രിൽ 20ന് ഇവരുടെ മൂത്തമകൾ ശ്രുതി ആത്മഹത്യ ചെയ്തിരുന്നു. അന്ന് തന്നെ ഒരു മാധ്യമം തങ്ങളുടെ കുട്ടി വിശപ്പ് സഹിക്കാൻ കഴിയാത്തതുമൂലമാണ് ജീവനൊടുക്കിയത് എന്ന് തെറ്റായ വാർത്ത നല്കിയിരുന്നു. സംഭവത്തിന്റെ നിജസ്ഥിതി മറ്റ് മാധ്യമങ്ങൾ തങ്ങളുടെ വീട്ടിലെത്തി മനസിലാക്കി റിപ്പോർട്ടും നല്കിയിരുന്നു. സഹോദരന് സൈക്കിൾ വാങ്ങി നൽകിയതു മൂലമുള്ള മനോവിഷമമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമായി മാതാപിതാക്കൾ പറയുന്നത്. കുട്ടി ആത്മഹത്യ ചെയ്ത ദിവസവും എല്ലാ ഭക്ഷണ സാധനങ്ങളും വീട്ടിലുണ്ടായിരുന്നു. ഒരു ദിവസം പോലും കുട്ടികൾ പട്ടിണി കിടക്കേണ്ട സാഹചര്യം…
Read Moreബിജെപി മണ്ഡ ലം പ്രസിഡന്റുമാർ സഞ്ചരിച്ചിരുന്ന കാറിൽ പാമ്പ്! വനംവകുപ്പിന്റെ പാമ്പ് പിടിത്തക്കാരനെ വിളിച്ചു വരുത്തിയെങ്കിലും പാമ്പിനെ കിട്ടിയില്ല, ഒടുവില്…
പുതുക്കാട്: ബിജെപി മണ്ഡ ലം പ്രസിഡന്റുമാർ സഞ്ചരിച്ചിരുന്ന കാറിൽ പാന്പിനെ കണ്ടതു പരിഭ്രാന്തി പരത്തി. നിയുക്ത മണ്ഡലം പ്രസിഡന്റുമാരായ അരുൺ പന്തല്ലൂർ, എ.ജി. രാജേഷ് എന്നിവർ സഞ്ചരിച്ച കാറിലാണു പാന്പിനെ കണ്ടത്. പുതുക്കാട് സിഗ്നലിൽ വച്ചാണ് കാറിന്റെ മീറ്റർ ബോർഡിൽ പാന്പിനെ കണ്ടത്. സ്റ്റിയറിംഗിലേക്കു പാന്പ് വന്നതോടെ ഇരുവരും കാർ നിർത്തി പുറത്തേക്കിറങ്ങി. പിന്നീട് ഡാഷ് ബോർഡിനുള്ളിലേക്കു പാന്പ് കടന്നതോടെ ഇവർ ആന്പല്ലൂരിലെ സർവീസ് സെന്ററിൽ കാർ എത്തിക്കുകയായിരുന്നു. വനംവകുപ്പിന്റെ പാന്പ് പിടിത്തക്കാരനെ വിളിച്ചു വരുത്തി കാർ പരിശോധിച്ചെങ്കിലും ഡാഷ് ബോർഡിനുള്ളിൽ അകപ്പെട്ട പാന്പിനെ പിടികൂടാൻ കഴിഞ്ഞില്ല. പിന്നീട് കാർ പേരാന്പ്രയിലെ വർക്ക്ഷോപ്പിൽ എത്തിച്ച് ഡാഷ് ബോർഡ് അഴിച്ചുമാറ്റുകയായിരുന്നു.
Read Moreപോലീസും ജനപ്രതിനിധികളും ചേർന്നു പണം എണ്ണിത്തിട്ടപ്പെടുത്തി! ഭിക്ഷാടക മരിച്ചപ്പോൾ ബാക്കിയായ തുക കേട്ട് ഞെട്ടരുത്…
ആലുവ: ജീവിതത്തിന്റെ അവസാനനാളുകളിൽ ഭിക്ഷാടകയായി ജീവിച്ച വയോധിക മരിച്ചപ്പോൾ ബാക്കിയുണ്ടായിരുന്നത് അഞ്ച് ലക്ഷത്തോളം രൂപയുടെ സന്പാദ്യം. എടത്തല കുഴുവേലിപ്പടി ജമാഅത്ത് മസ്ജിദിന്റെ കെട്ടിടത്തിൽ വാടകയ്ക്കു താമസിച്ചിരുന്ന മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73) ആണ് ലക്ഷങ്ങളുടെ സന്പാദ്യം ബാക്കിവച്ചു വിടപറഞ്ഞത്. ഇവരുടെ മരണശേഷം വാടകവീട്ടിൽ പോലീസ് നടത്തിയ തെരച്ചിലിലാണ് നോട്ടുകെട്ടുകളുടെ ശേഖരം ലഭിച്ചത്. വീട്ടിലെ അലമാരയിൽനിന്നു 1,67,620 രൂപ ലഭിച്ചു. ഭിക്ഷയായി ലഭിച്ച10, 20, 100 നോട്ടുകളായിരുന്നു ഇവയിലേറെയും. ചുരുട്ടി കൂട്ടിയ നിലയിലായിരുന്നു നോട്ടുകൾ. മൂന്ന് ലക്ഷം രൂപ പണയം നൽകിയാണ് ഇവർ വാടകവീട്ടിൽ താമസിച്ചിരുന്നത്. ഈ തുക കൂടി കൂട്ടുമ്പോൾ സന്പാദ്യം അഞ്ച് ലക്ഷത്തോളം വരും. പോലീസും ജനപ്രതിനിധികളും ചേർന്നു പണം എണ്ണിത്തിട്ടപ്പെടുത്തി. മസ്ജിദ് മുറ്റത്തെ ഭിക്ഷാടനത്തിലൂടെയാണ് ഈ തുകയത്രയും വയോധിക സമ്പാദിച്ചതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഐഷാബി മരിച്ചത്. ഇവരെ പുറത്തേക്കു കാണാതായതോടെ നാട്ടുകാർ അന്വേഷിച്ചപ്പോൾ…
Read Moreഡിസംബര് നഷ്ടത്തിന് 29 വയസ്.! മോനിഷ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അമ്പത് വയസ് തികയുമായിരുന്നു…
മഞ്ഞുപെയ്യുന്ന ഡിസംബർ മാസം ഒരു വർഷത്തിന്റെ കൊഴിഞ്ഞുപോക്കിനൊപ്പം പോയകാലത്തെ നഷ്ടങ്ങളുടെ ഓർമപ്പെടുത്തൽ കൂടിയാണ്. 29 വർഷങ്ങൾക്കു മുന്പ് തോരാതെ മഞ്ഞുപെയ്ത ഒരു ഡിസംബർ പുലരിയിലാണ് പ്രതിഭകൊണ്ട ് ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞ് എന്ന് എംടി വാസുദേവൻനായർ വിശേഷിപ്പിച്ച നടി മോനിഷയെ നഷ്ടമായത്. 29 വർഷങ്ങൾ. മോനിഷ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അന്പത് വയസ് തികയുമായിരുന്നു. മോനിഷയ്ക്കെന്നും മലയാളികളുടെ ഓർമച്ചെപ്പിൽ നിറയൗവനമാണ്. 1992 ഡിസംബർ അഞ്ചിന് രാജ്യം അയോധ്യാ സംഘർഷാവസ്ഥയുടെ മുൾമുനയിൽ നിൽക്കുന്ന ദിവസമായിരുന്നു ആ ദുരന്തം. അടുത്ത ദിവസത്തെ പത്രങ്ങളിൽ പുഷ്പഹാരങ്ങൾക്കിടയിൽ വാടിയ പൂവു പോലെ കിടന്ന മോനിഷയുടെ മുഖം മനസുകളുടെ തീരാനോവായി. തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്ന മോനിഷ നൃത്തപരിപാടിയുടെ റിഹേഴ്സലുമായി ബന്ധപ്പെട്ട് ബാംഗളൂരിലെ വീട്ടിലേക്ക് തിരിച്ചുപോകുന്ന യാത്രയിലായിരുന്നു. കൊച്ചിയിൽനിന്നും ബാംഗളൂരിലേക്കുള്ള ഫ്ളൈറ്റ് പിടിക്കുന്നതിനായാണ് അമ്മ ശ്രീദേവി ഉണ്ണിക്കൊപ്പം അതിരാവിലെ തിരുവനന്തപുരത്തുനിന്നും അംബാസിഡർ കാറിൽ യാത്രതിരിച്ചത്. അയോധ്യ…
Read Moreസ്വന്തമായി ജീവിക്കണം…! മൂന്നുമാസം മുമ്പ് കാണാതായ പെണ്കുട്ടിയെ മുംബൈയിൽ കണ്ടെത്തി; സൂര്യ കൃഷ്ണയ്ക്ക് അഭയം നല്കിയത് റെയിൽവേ സ്റ്റേഷനിൽവച്ച് പരിചയപ്പെട്ട വ്യക്തി
ആലത്തൂർ: പാലക്കാട് ആലത്തൂരിൽനിന്നു കാണാതായ കോളജ് വിദ്യാർത്ഥിനി സൂര്യ കൃഷ്ണയെ (21) മുംബൈ താനെയിൽനിന്നു കണ്ടെത്തി. മുംബൈയിൽ തമിഴ്നാട് സ്വദേശി രമേഷ് സ്വാമിയുടെ കുടുംബത്തോടൊപ്പമായിരുന്നു താമസം. മുംബൈയിൽ എത്തിയ ശേഷം റെയിൽവേ സ്റ്റേഷനിൽവച്ച് പരിചയപ്പെട്ട വ്യക്തിയാണ് സൂര്യയെ തമിഴ് കുടുംബത്തിൽ എത്തിച്ചത്. താൻ അനാഥയാണെന്നും പോകാൻ മറ്റിടങ്ങളില്ല എന്നും പറഞ്ഞപ്പോൾ തനിക്ക് ഈ കുടുംബം അഭയം നൽകുകയായിരുന്നുവെന്നു സൂര്യ പോലീസിനോടു പറഞ്ഞു. സ്വന്തമായി ജീവിക്കണം എന്ന ആഗ്രഹത്തോടെയാണ് നാടുവിട്ടതെന്നാണ് സൂര്യ കൃഷ്ണയുടെ മൊഴി. ഓഗസ്റ്റ് മുപ്പതാം തീയതിയാണ് പുതിയങ്കം തെലുങ്കത്തറ രാധാകൃഷ്ണന്റെയും സുനിതയുടെയും മകളായ സൂര്യകൃഷ്ണയെ ആലത്തൂരിൽനിന്നു കാണാതായത്. ആലത്തൂർ ടൗണിലെ ബുക്ക് സ്റ്റാളിൽനിന്നു പുസ്തകം വാങ്ങാൻ എന്നുപറഞ്ഞ് രാവിലെ പതിനൊന്നിനുശേഷം വീട്ടിൽനിന്നിറങ്ങിയ സൂര്യ കൃഷ്ണ തിരിച്ചെത്താത്തതിനെതുടർന്നാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്. ബിഎ ഇംഗ്ലീഷ് രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് സൂര്യ കൃഷ്ണ. ആലത്തൂരിനടുത്തുള്ള ബസ് സ്റ്റോപ്പിലേക്കു സൂര്യകൃഷ്ണ നടന്നു…
Read Moreനാളികേരം പൊതിക്കുന്ന ഇരുമ്പ് എളാങ്കുകൊണ്ട്…! ഭർത്താവിനെ അടിച്ചുകൊന്ന ഭാര്യക്കു ജീവപര്യന്തം കഠിനതടവ്; 2019 ജൂണിലാണ് സംഭവം
തൃശൂർ: ഉറങ്ങിക്കിടന്ന ഭർത്താവിനെ എളാങ്ക്കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കു ജീവപര്യന്തം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ. മാള അണ്ണല്ലൂർ പുഴക്കര പ്രേംനഗർ കോളനിയിലെ പരമേശ്വരനെ (61) കൊലപ്പെടുത്തിയ കേസിൽ ഭാര്യ രമണി(58) ക്കാണ് തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.ജെ. വിൻസന്റ് ശിക്ഷ വിധിച്ചത്. 2019 ജൂണിലാണ് സംഭവം. രാത്രി കിടന്നുറങ്ങുകയായിരുന്ന പരമേശ്വരന്റെ തലയിൽ നാളികേരം പൊതിക്കുന്ന ഇരുമ്പ് എളാങ്കുകൊണ്ട് നിരവധി തവണ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു കേസിൽ പ്രതിയായ മകനെ ജാമ്യത്തിലിറക്കാൻ പരമേശ്വരൻ വീടു വിൽക്കുമെന്ന സംശയത്തിൽ കൊല നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. വീടിന്റെ ആധാരം പരമേശ്വരൻ എടുത്തുകൊണ്ടുപോയിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച എളാങ്ക് ഉൾപ്പെടെയുള്ള തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കി. ഇവരുടെ രണ്ടു മക്കൾ അടക്കം 34 സാക്ഷികളെയും കോടതി വിസ്തരിച്ചിരുന്നു. പുലർച്ചെ രണ്ടുമണിയോടെ ശബ്ദം കേട്ട് ഉണർന്നു നോക്കുമ്പോൾ അമ്മ അച്ഛനെ…
Read Moreഈ മാസം 13 മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധം! സ്പെഷൽ സ്കൂളുകൾ എട്ടിനു തുറക്കാം; വാക്സിനെടുക്കാത്ത അധ്യാപക, അനധ്യാപകർ 1,707
തിരുവനന്തപുരം: 13 മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളുടെ ബസ് കണ്സഷൻ അടക്കമുള്ള കാര്യങ്ങളിലെ ആശയക്കുഴപ്പം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം നിർബന്ധമാക്കിയത്. സ്വകാര്യ ബസ് കണ്സഷനുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പഠിക്കുന്ന സ്പെഷൽ സ്കൂളുകളും ഹോസ്റ്റലുകളും എട്ടിനു തുറക്കാം. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും അന്നു മുതൽ സ്കൂളിൽ വരാമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വാക്സിനെടുക്കാത്ത അധ്യാപക, അനധ്യാപകർ 1,707 തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 1,707 പേർ വാക്സിൻ എടുക്കാനുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ ദിവസംവരെയുള്ള കണക്കാണ് ഇത്. വാക്സിൻ എടുക്കാത്തവരുടെ പേരുവിവരങ്ങൾ പുറത്തുവിടുന്നതു സംബന്ധിച്ച് ഇപ്പോൾ ആലോചനയില്ല. കുട്ടികളുടെ സുരക്ഷയാണ് സർക്കാരിനു പ്രധാനമെന്നും എല്ലാവരും സഹകരിക്കുമെന്നാണ്…
Read More