പ്രദീപ് ഗോപി യാത്രയായത് അഞ്ചു ദശകങ്ങളായി സംഗീതോപാസനയിൽ വ്യാപൃതനായ ഗാനരചയിതാവും സംഗീത സംവിധായകനുമായിരുന്ന ആലപ്പി രംഗനാഥ്. കഴിഞ്ഞയാഴ്ചയാണ് ഹരിവരാസന പുരസ്കാരം നൽകി ആലപ്പി രംഗനാഥിനെ ആദരിച്ചത്. കച്ച സംഗീത സംവിധായകനുള്ള സംഗീതനാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. സിനിമാ, നാടകം, ലളിതഗാനം, ഭക്തിഗാനം എന്നിങ്ങനെ വിവിധ മേഖലകളിലായി നിരവധി മലയാള ഗാനങ്ങൾ ചിട്ടപ്പെടുത്തിയ പ്രതിഭയാണ് ആലപ്പി രംഗനാഥ്. ശാസ്ത്രീയ സംഗീതത്തിന്റെ വിശുദ്ധി നിലനിർത്തിക്കൊണ്ട് സുഗമ സംഗീതത്തിന്റെ മധുരവസന്തങ്ങൾ സൃഷ്ടിക്കാനുള്ള അനുപമ സിദ്ധിയാൽ അനുഗ്രഹീതനായിരുന്നു ആലപ്പി രംഗനാഥ്. 1,500 ലേറെ ചലച്ചിത്രഗാനങ്ങളിലൂടെയും നിരവധി ആൽബം ഗാനങ്ങളിലൂടെയും തലമുറകളുടെ സംഗീതഭാവുകത്വത്തെ നവീകരിക്കാൻ സാധിച്ച ഇദ്ദേഹത്തിന്റെ പ്രതിഭാ വിലാസം ഒളിമിന്നുന്നത് അയ്യപ്പഭകതി ഗാനങ്ങളിലാണ്. ഭക്തരുടെ മനസുകളിൽ സമർപ്പണ ഗാനത്തിന്റെയും ദർശനപുണ്യത്തിന്റെയും ഇന്പം നിറച്ച സംഗീതജ്ഞനായിരുന്നു ആലപ്പി. സ്വാമി സംഗീതം ആലപിക്കും… എൻ മനം പൊന്നന്പലം… എല്ലാ ദുഃഖവും തീർത്തു തരൂ… മകര സംക്രമ…
Read MoreDay: January 17, 2022
വായ്പ്പുണ്ണ് (1) പിന്നിൽ വിളർച്ച മുതൽ അലർജി വരെ
സ്ത്രീപുരുഷഭേദമെന്യേ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ ആഫ്തസ് സ്റ്റൊമറ്റൈറ്റിസ് എന്നാണു വിളിക്കുന്നത്. ലോകത്താകെയുള്ള ജനങ്ങളിൽ 20 ശതമാനം പേരും ഈ രോഗംമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്വൃത്താകൃതിയോടുകൂടിയതും ആഴംകുറഞ്ഞതുമായ (സാധാരണയായി ഒരു സെൻറിമീറ്ററിൽ താഴെയുള്ളത്) വ്രണങ്ങൾ ഇടയ്ക്കിടെ വായ്ക്കകത്തെ ശ്ലേഷ്മസ്തരത്തിൽ ഉണ്ടാവുകയും ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ഇത് ഉണങ്ങുകയും ചെയ്യുന്നു. വർഷത്തിൽ ഇതു പലതവണ ആവർത്തിക്കപ്പെടാം. വ്രണങ്ങളുണ്ടാകുന്പോൾ രോഗിക്ക് സംസാരിക്കാനും ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടനുഭവപ്പെടുന്നു. അതായത് രോഗിയുടെ സാമൂഹികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നർഥം. ഇങ്ങനെ പലതവണ ആവർത്തിക്കപ്പെടുന്പോൾ വായ്ക്കകത്ത് നിരവധി പൊറ്റകൾ രൂപപ്പെടുകയും ഇത് നാവിന്റെയും മുഖത്തെ മാംസപേശികളുടെയും ചലനത്തെ ബാധിക്കുകയും ചെയ്യുന്നു. വിളർച്ചസാധാരണ കാണുന്ന വായ്പുണ്ണിന് പലതരം കാരണങ്ങളുണ്ട്. ഇരുന്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി12 എന്നിവയുടെ അഭാവംമൂലമുള്ള വിളർച്ചയാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ ശാരീരികവും മാനസികവുമായ സമ്മർദങ്ങൾ…
Read Moreഅമേരിക്കയിൽ ജൂതവിശ്വാസികളെ ബന്ദിയാക്കിയത് ബ്രിട്ടീഷ് പൗരൻ; ഭീകരാക്രമണമെന്ന് സ്ഥിരീകരണം
ഡാളസ്: അൽക്വയ്ദ ബന്ധമുള്ള പാക് വനിത ആഫിയ സിദ്ദിഖിയെ ജയിൽമോചിതയാക്കണമെന്നാവശ്യപ്പെട്ട് ടെക്സസിലെ യഹൂദ സിനഗോഗിൽ റബ്ബി അടക്കം നാലു പേരെ ബന്ദികളാക്കിയ സംഭവത്തിൽ അക്രമിയെ തിരിച്ചറിഞ്ഞു. ബ്രിട്ടീഷ് പൗരൻ മാലിക് ഫൈസൽ അക്രം ആണ് അധികൃതർ അറിയിച്ചു. നടന്നത് ഭീകരാക്രമണമെന്നും സ്ഥിരീകരിച്ചു. അതേസമയം മാലിക് മാനസിക രോഗിയെന്ന് സഹോദരൻ പറഞ്ഞു. സംഭവത്തെ കുടുംബം ശക്തമായി അപലപിച്ചു. ബ്രിട്ടനും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. രണ്ട് യുവാക്കളെ ബ്രിട്ടൻ അറസ്റ്റു ചെയ്തു. ഭീകരാക്രമണത്തിന് ഇവർ മാലിക്കിനെ സഹായിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റു ചെയ്തത്.പത്തു മണിക്കൂർ നീണ്ട നാടകത്തിനൊടുവിലാണ് ബന്ദികളെ മോചിതരാക്കിയത്. ഡാളസിലെ കോളീവില്ലിലുള്ള കോൺഗ്രിഗേഷൻ ബേത് ഇസ്രയേൽ സിനഗോഗിൽ ശനിയാഴ്ച രാവിലെ പതിനൊന്നിനു സാബത്ത് ചടങ്ങുകൾ ആരംഭിക്കവേ ആയിരുന്നു സംഭവം. ചടങ്ങുകളുടെ ഫേസ്ബുക്ക് ലൈവിനിടെ അക്രമിയുടെ ശബ്ദവും കേൾക്കാമായിരുന്നു. ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്നും തന്റെ സഹോദരിയെ ഫോണിൽ കിട്ടണമെന്നും ഞാൻ മരിക്കാൻ…
Read Moreതന്റെ കല്യാണത്തിന് സ്വര്‍ണം വേണ്ട എന്ന് മകള്‍ ! നിര്‍ധന കുടുംബങ്ങള്‍ക്ക് 21 സെന്റ് ദാനം ചെയ്ത് അന്ത്രു; കൈയ്യടിച്ച് ആളുകള്‍…
സ്വന്തം കല്യാണത്തിന് നിറയെ സ്വര്‍ണമണിഞ്ഞ് സുന്ദരിയായി നില്‍ക്കുന്നത് ഒട്ടുമിക്ക മലയാളി പെണ്‍കുട്ടികളുടെയും ആഗ്രഹമാണ്. എന്നാല്‍ തന്റെ കല്യാണത്തിന് സ്വര്‍ണം വേണ്ടെന്ന് പിതാവിനോടു കട്ടായം പറഞ്ഞ ആളാണ് ഷെഹ്ന ഷെറിന് എന്ന പെണ്‍കുട്ടി. മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ കോരമ്മന്‍കണ്ടി അന്ത്രുവിന്റെ മകളാണ് ഷെഹ്ന ഷെറിന്. തന്റെ വിവാഹത്തിന് വിവാഹസമ്മാനമായി സ്വര്‍ണം വേണ്ടെന്ന മകളുടെ വാക്ക് സന്തോഷത്തോടെ ഏറ്റെടുത്തി നിര്‍ധനര്‍ക്ക് കൈത്താങ്ങാവുക ആയിരുന്നു ഈ പിതാവ്. ഉപ്പാ എന്റെ കല്യാണത്തിന് സ്വര്‍ണം തരേണ്ട, ആ പണം കൊണ്ട് നമുക്ക് പ്രയാസമനുഭവിക്കുന്നവര്‍ക്ക് താങ്ങാവാം എന്ന ഷെഹന ഷെറിന്റെ വാക്കാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ അന്ത്രുവിന് ഏറെ സന്തോഷം പകര്‍ന്നത്. ജീവകാരുണ്യ പ്രവര്‍ത്തകനായ അന്ത്രുവിന് മകളുടെ ഈ നിര്‍ദ്ദേശം കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വിവരം മകളെ വിവാഹം കഴിക്കുന്ന കോട്ടപ്പള്ളിയിലെ ചങ്ങരംകണ്ടി മുഹമ്മദ് ഷാഫിയേയും കുടുംബത്തേയും അറിയിച്ചു. അവരും തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്കി. ഇതോടെയാണ് അങ്ങനെ…
Read Moreസദാനന്ദന്റെ സമയം… മക്കളുടെ കടംവീട്ടണം, വീട് നന്നാക്കണം; ക്രിസ്മസ് പുതുവത്സര ബമ്പർ അടിച്ച സദാനന്ദന്റെ കൊച്ചുകൊച്ചു മോഹങ്ങൾ ഇങ്ങനെ…
കോട്ടയം: കിട്ടിയ പണം ഉപയോഗിച്ച് വീടു നന്നാക്കണമെന്നും മക്കളുടെ കടബാധ്യത തീർക്കണമെന്നും ക്രിസ്മസ് പുതുവത്സര ബന്പർ ലോട്ടറിയുടെ 12 കോടി ഒന്നാം സമ്മാനം ലഭിച്ച പെയിന്റിംഗ് തൊഴിലാളി കോട്ടയം കുടയംപടി പാണ്ഡവം ഓളിപ്പറന്പിൽ സി. എൻ. സദാനന്ദൻ പറഞ്ഞു. ദൈവത്തിന്റെ അനുഗ്രഹമാണെന്നും സന്തോഷമുണ്ടെന്നും ടിക്കറ്റ് ഉയർത്തിക്കാട്ടി സദാനന്ദൻ കൂട്ടിച്ചേർത്തു. ഇന്നലെ രാവിലെ എടുത്ത ടിക്കറ്റിനാണ് ഉച്ചക്കുശേഷം നടന്ന നറുക്കെടുപ്പിലാണു ഭാഗ്യം കടാക്ഷിച്ചത്. കുടയംപടിയിലുള്ള വിൽപനക്കാരനിൽ നിന്നും സദാനന്ദൻ എടുത്ത എക്സ് ജി 218582 ടിക്കറ്റിനാണ് ഒന്നാം സമ്മാനംലഭിച്ചത്. 72 കാരനായ സദാനന്ദൻ ഇന്നലെ രാവിലെ പച്ചക്കറിയും മറ്റും വാങ്ങാനായി കടയിൽ പോയപ്പോഴാണ് കുടയംപടി കുന്നേൽപ്പറന്പിൽ ശെൽവനിൽ നിന്നും ടിക്കറ്റ് എടുത്തത്. വില്പനക്കാരന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ടിക്കറ്റെടുത്തത്. മൂന്ന് ടിക്കറ്റ് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ഒന്നെടുക്കാനും ശെൽവൻ നിർബന്ധിക്കുകയായിരുന്നു. ആദ്യ രണ്ടു തവണയും നിരസിച്ച സദാനന്ദൻ പിന്നീട് ടിക്കറ്റ്…
Read Moreഅഴുക്കുചാലിലെ വെള്ളം കുടിച്ചാല്‍ 2000 രൂപ തരാമെന്ന് യുവാക്കള്‍ ! വെല്ലുവിളി ഏറ്റെടുത്ത് വയോധികന്; വീഡിയോ വൈറലാകുന്നു…
അഴുക്ക്ചാലിലെ മലിനമായ ജലം കുടിച്ചാല്‍ 2000 രൂപ തരാമെന്ന യുവാക്കളുടെ വെല്ലുവിളി സ്വീകരിച്ച് മലിനജലം കുടിക്കുന്ന വയോധികന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. കടുത്ത വിമര്‍ശനത്തിനാണ് ഇത് വഴിവെച്ചിരിക്കുന്നത്. മധ്യപ്രദേശിലെ വിദിഷയിലെ ജവതി ഗ്രാമത്തിലാണ് സംഭവമെന്നാണ് ലഭിക്കുന്ന വിവരം. ജനുവരി 13ന് നടന്ന സംഭവമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്. 60 വയസുകാരനായ പന്നലാല്‍ എന്ന വ്യക്തിയാണ് അഴുക്കുചാലിലെ മലിനജലം കുടിച്ചത്. ഓടയ്ക്ക് സമീപം നിന്ന യുവാക്കളുടെ വെല്ലുവിളി സ്വീകരിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. തന്റെ കൈയ്യിലുണ്ടായിരുന്ന വെറ്റില അഴുക്കുവെള്ളത്തില്‍ വീണു. ഞാന്‍ അതെടുത്ത് ശുദ്ധ വെള്ളത്തില്‍ കഴുകിയ ശേഷം ഉപയോഗിച്ചു. ഈ സമയം അവിടെ ഉണ്ടായിരുന്ന യുവാക്കള്‍ 2,000 രൂപ തരാം മലിനജനം കുടിച്ച് കാണിക്കാമോ എന്ന് ചോദിച്ച് വെല്ലുവിളിക്കുകയായിരുന്നു. ഈ വെല്ലുവിളിയാണ് പന്നലാല്‍ ഏറ്റെടുത്തത്. യുവാക്കള്‍ പറഞ്ഞ പോലെ പണം തന്നെന്നും ഇയാള്‍ പറയുന്നു.
Read Moreഎല്ലാവർക്കും എന്നെ കാണുമ്പോൾ ഓർമ്മ വരുന്നത്; അത് കേൾക്കുമ്പോൾ എനിക്കും വലിയ സന്തോഷമെന്ന് ശരത്
പത്രം സിനിമയില്‍ ഇബ്നു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മറക്കാന്‍ പറ്റാത്ത സിനിമയാണത്. 1999 ലായിരുന്നു. എന്റെ കൊമേഴ്ഷ്യല്‍ ഹിറ്റ് എന്ന് പറയാവുന്ന ആദ്യത്തെ ചിത്രമായിരുന്നു അത്. സ്ഫടികം ജോര്‍ജ് ചേട്ടന്റെ ഓപ്പോസിറ്റ് നിന്നാണ് അന്നത്തെ ഫൈറ്റ് സീന്‍. അന്ന് ടെക്നോപാര്‍ക്ക് ഇത്രയും ആയിട്ടില്ല. ജോഷി സാര്‍ അവിടെ നൂറോളം വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തിട്ടാണ് എയര്‍പോര്‍ട്ട് പോലെ ആക്കുന്നത്. രാവിലെ മുതല്‍ തന്നെ നമ്മള് തല്ല് കൊള്ളുകയാണ്. പക്ഷേ സ്ഫടികം ജോര്‍ജ് ചേട്ടനെ പോലെ ഒരാളുടെ മുന്നില്‍ കത്തി ഉയര്‍ത്തി കാണിക്കുന്നത് കാണുമ്പോള്‍ തിയറ്ററില്‍ ആളുകള്‍ കൈയടിച്ചു. അത് കണ്ടപ്പോഴാണ് ശരിക്കും സന്തോഷമായത്. അതേ സമയം ഇപ്പോഴും എന്നെ ഇപ്പോഴും കൃഷ്ണനായി കാണുന്ന ആളുകള്‍ ഉണ്ട്. കൃഷ്ണനെ ഓര്‍ക്കുമ്പോള്‍ എന്റെ രൂപം മനസിലേക്ക് വരുമെന്നാണ് പലരും പറയാറുള്ളത്. ശ്രീകൃഷ്ണനെ കാണുമ്പോള്‍ ശരത്തിനെ ഓര്‍ക്കുന്നു എന്ന് പറഞ്ഞ് കേള്‍ക്കുന്നത് തന്നെ…
Read Moreഭക്ഷണം ഒരിക്കലും വേസ്റ്റാക്കരുത് അന്നതിനായി ഒരുപാട്പേര് കഷ്ടപ്പെടുന്നു; മനോജ് കെ ജയനെ ലാലേട്ടൻ ഓർമിപ്പിച്ചു…
മനോജ് കെ ജയന്. സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് കോവളത്ത് നടക്കുന്ന സമയം. രാവിലെ 7.30ന് ഷൂട്ടിംഗ് തുടങ്ങി. ഒറ്റ സ്ട്രെച്ചിന് എടുത്തു തീര്‍ക്കേണ്ടതായതുകൊണ്ട് രാവിലെ ഭക്ഷണം കുറച്ചു താമസിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ സംവിധായകന് അമല്‍ നീരദ് ബ്രേക്ക് എടുക്കാന്‍ പറഞ്ഞു. അങ്ങനെ ലാലേട്ടന് എന്നെയും ഭക്ഷണം കഴിക്കാന്‍ വിളിച്ചു. വേറെ സ്ഥലമില്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പജേറോയിലാണ് ഞങ്ങള്‍ ഇരുന്നത്. ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയുമൊക്കെയായിരുന്നു ഭക്ഷണം. ഞാന്‍ സാമ്പാര്‍ കഴിക്കില്ല, ചമ്മന്തിയുടെ ആളാണ് ഞാന്‍.എന്നാല്‍ കഴിച്ചു തുടങ്ങിയതും ചമ്മന്തി വളിച്ചു പോയെന്ന് മനസിലായി. എന്നാല്‍ ഒന്നും മിണ്ടാതെ ആസ്വദിച്ചു കഴിക്കുകയാണ് അദ്ദേഹം. എങ്ങനെയാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നതെന്ന് അദ്ഭുതപ്പെട്ടിരിക്കുകമ്പോഴാണ് അദ്ദേഹം എന്നെ നോക്കിയത്. എന്താ മനോജ് കഴിക്കുന്നില്ലേ എന്ന് ചോദിച്ചു. ഇല്ല ലാലേട്ടാ ചമ്മന്തി അല്‍പ്പം മോശമാണെന്ന് പറഞ്ഞു. പിന്നെന്തിനാ മോനെ ഇത്രയും ഇഡ്ഡലിയൊക്കെ എടുത്ത് വേസ്റ്റാക്കുന്നത്. ഭക്ഷണം…
Read Moreഒമിക്രോണ്‍ അത്ര നിസാരക്കാരനല്ല ! ഒമിക്രോണ്‍ ബാധിച്ചവരില്‍ രോഗമുക്തിയ്ക്കു ശേഷവും പുറംവേദന തുടരുന്നുവെന്ന് കണ്ടെത്തല്‍…
ഒമിക്രോണ്‍ വകഭേദം ബാധിച്ചവരില്‍ രോഗമുക്തിയ്ക്കു ശേഷവും കടുത്ത പുറംവേദന തുടരുന്നതായി ഡോക്ടര്‍മാര്‍. പല രോഗികളിലും പുറത്തിന്റെ കീഴ്ഭാഗത്തായി വേദനയും കടുത്ത പേശി വലിവും അനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണ്‍ ബാധിച്ചവരിലാണ് നീണ്ടു നില്ക്കുന്ന പുറംവേദന കാണപ്പെടുന്നതെന്നാണ് ഇവര്‍ പറയുന്നത്. ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ഒമൈക്രോണ്‍ ലക്ഷണങ്ങളെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അനാലിസിസില്‍ പറയുന്നു. യുകെ ആസ്ഥാനമായുള്ള സോയ് കോവിഡ് ആപ്പ് ഓക്കാനം, വിശപ്പില്ലായ്മയും ഒമൈക്രോണ്‍ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തി. അതേസമയം പല രോഗികളും രോഗമുക്തിക്ക് ശേഷവും പുറം വേദനയെ പറ്റി പരാതിപ്പെടാറുണ്ടെന്നും ഇതിന്റെ കാരണം വിശദീകരിക്കാനായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ സാര്‍സ് കോവ്-2 ജീനോമിക്സ് കണ്‍സോര്‍ഷ്യത്തിലെ ശാസ്ത്രജ്ഞര്‍ ബിഎ.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ മൂന്ന് ഉപവകഭേദങ്ങളാണ് ഒമൈക്രോണിന്…
Read Moreഎന്തിന് അമിത പ്രാധാന്യം നല്കുന്നു! ഞാനൊരു ചിത്രം പോസ്റ്റ് ചെയ്താല്‍ പോലും അത് സൂം ചെയ്ത് എന്തെങ്കിലും കണ്ടു പിടിക്കുമെന്ന് പ്രിയങ്ക ചോപ്ര
ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. തന്നേക്കാള്‍ പത്ത് വയസ് കുറവുള്ള പോപ്പ് ഗായകന് നിക്ക് ജൊനാസിനെ പ്രിയങ്ക പ്രണയിച്ചതും വിവാഹം കഴിച്ചതും വലിയ വാര്‍ത്തയായിരുന്നു. പ്രായ വ്യത്യാസത്തിന്റെ പേരില്‍ പ്രിയങ്കയും നിക്കും പലപ്പോഴും സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്ക് ഇരയാകാറുണ്ട്.അടുത്തയിടെ പ്രിയങ്കയും നിക്കും പിരിയുന്നതായി ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പ്രിയങ്ക ചോപ്ര തന്റെ സോഷ്യല്‍ മീഡിയയിലെ പേരില്‍ നിന്നും നിക്കിന്റെ സര് നെയിം എടുത്ത് മാറ്റിയതായിരുന്നു അഭ്യൂഹങ്ങളുടെ ഉറവിടം. നാളുകള്‍ക്ക് മുമ്പ് സമാന്തയും നാഗ ചൈതന്യയും തമ്മില്‍ വിവാഹ ബന്ധം അവസാനിപ്പിച്ച വിവരം പുറത്ത് വിടും മുമ്പ് സമാന്തയും സമാനമായ രീതിയില്‍ സര് നെയിം മാറ്റിയിരുന്നു. ഇതോടെയാണ് പ്രിയങ്കയും നിക്കും പിരിയുകയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. പ്രിയങ്കയുടെ അമ്മ മധു ചോപ്ര പെട്ടെന്നു തന്നെ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു.…
Read More