നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പോലീസിന്റെ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്. ഷാഡോ പൊലീസും മെഡിക്കല്‍ കോളജ് പൊലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലില്‍നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയത്. 2.4 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ ഷാഡോ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിരമായി പതിനഞ്ചോളം പേര് ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.
Read MoreDay: January 18, 2022
കൺമുന്നിൽ മുങ്ങിത്താഴ്ന്ന് കൂട്ടുകാരൻ, നിരഞ്ജന്റെ മനഃസാന്നിധ്യം കൂട്ടുകാരനു പുതുജീവനായി
പുതുക്കാട്: പുഴയിൽ മുങ്ങിത്താഴ്ന്ന പതിനൊന്നുവയുകാരനെ ജീവിതത്തിലേക്കു മടക്കിയെത്തിച്ചതു കൂട്ടുകാരന്റെ മനസാന്നിധ്യം. നന്തിപുലം മായാന്പുറം മഠത്തിൽ സരസ്വതിയുടേയും സുരേഷ് ബാബുവിന്റെയും മകൻ നിരഞ്ജനാണ്(14) കുറുമാലി പുഴയിലെ കുമരഞ്ചിറ കടവിൽ മുങ്ങിത്താഴ്ന്ന കൂട്ടുകാരനെ രക്ഷിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ചെങ്ങാലൂർ സെന്റ് മേരീസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിയാണു നിരഞ്ജൻ. ഇതേ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അപകടത്തിൽപ്പെട്ടത്. പറന്പിൽ കളി കഴിഞ്ഞശേഷം പുഴയുടെ കുമരഞ്ചിറകടവിൽ കൈ കഴുകാനിറങ്ങിയപ്പോഴാണു കുട്ടി കാൽവഴുതി വെള്ളത്തിൽപോയത്. ആദ്യം പകച്ചുപോയ പിന്നീട് നിരഞ്ജൻ പുഴയിലേക്കു ചാടി കൂട്ടുകാരനെ കരയ്ക്കെത്തിക്കുകയായിരുന്നു.
Read Moreഅടിച്ചിറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു, 16പേർക്ക് പരിക്ക്! ഡ്രൈവറും കണ്ടക്ടറുമുൾപ്പടെ 46 പേർ ബസിലുണ്ടായിരുന്നു
ഏറ്റൂമാനൂർ: കോട്ടയം അടിച്ചിറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 16പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 2.30ന് എംസി റോഡിൽ കോട്ടയത്തിനും ഏറ്റുമാനൂരിനുമിടയിൽ അടിച്ചിറ ജംഗ്ഷനു സമീപമാണ് അപകടം. കോട്ടയത്തു നിന്നും മാട്ടുപ്പെട്ടിക്കു പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ഏറ്റുമാനൂർ, ഗാന്ധിനഗർ സ്റ്റേഷനുകളിൽ നിന്ന് പോലീസ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയതും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ഡ്രൈവറും കണ്ടക്ടറുമുൾപ്പടെ 46 പേർ ബസിലുണ്ടായിരുന്നു. അപകടത്തിന് തൊട്ടുമുന്‍പ് ഗാന്ധിനഗറിൽ ഒരു യാത്രക്കാരനെ ഇറക്കിയിരുന്നു. അടിച്ചിറ വളവിൽ വച്ചാണ് ബസിന് നിയന്ത്രണം നഷ്ടമായത്. കെഎസ്ടിപിയുടെ ഒരു സോളാർ വഴിവിളക്കും കെഎസ്ഇബിയുടെ ഒരു പോസ്റ്റും ഇടിച്ചു തകർത്ത ശേഷമാണ് ബസ് മറിഞ്ഞത്. സുധ കോട്ടയം, സാബു ശൂരനാട്, ജോഷി ആലുവ, ഐശ്വര്യ മൂന്നാർ, ജിനു കൊല്ലം, വിഷ്ണു മാട്ടുപ്പെട്ടി, സന്തോഷ് മാട്ടുപെട്ടി, ബിജു കൊല്ലം, ജിനിൻ അഞ്ചൽ, മുഹമ്മദ് പത്തനംതിട്ട, കൃഷ്്ണകുമാരി, നേമം,…
Read Moreഅമ്മായി ചുട്ടത് മരുമോനുക്കായി ! 365 വിഭവങ്ങള്‍ ഒരുക്കി മരുമകനെ ഞെട്ടിച്ച് ഭാര്യവീട്ടുകാര്‍;വീഡിയോ വൈറല്‍…
വീട്ടിലേക്ക് മരുമക്കള്‍ വിരുന്നു വരുമ്പോള്‍ അവരെ ഭക്ഷണം കഴിപ്പിച്ച് മടുപ്പിക്കുന്നത് മിക്ക സ്ഥലങ്ങളിലുമുള്ള പതിവാണ്. ഇക്കാര്യത്തില്‍ ഒരുപടി കൂടി കടന്ന ആന്ധ്രയിലെ വീട്ടുകാരാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.365 തരം വിഭവങ്ങളാണ് ഭാര്യവീട്ടുകാര്‍ മരുമകനായി തയാറാക്കിയത്. ഈ സല്‍ക്കാരം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആന്ധ്രാപ്രദേശിലെ പടിഞ്ഞാറന്‍ ഗോദാവരിയിലെ സ്വര്‍ണവ്യാപാരി കൂടിയായ അത്യം വെങ്കിടേശ്വര റാവുവും ഭാര്യ മാധവിയും ചേര്‍ന്നാണ് ഭാവി മരുമകന് സായി കൃഷ്ണയ്ക്ക് വേണ്ടി വമ്പന്‍ സ്വീകരണം ഒരുക്കിയത്. ആന്ധ്രയുടെ പ്രധാന ഉല്‍സവങ്ങളില്‍ ഒന്നായ സംക്രാന്തി ദിനത്തിലാണ് ഈ സ്േനഹ വിരുന്ന്. ഈ ദിനത്തില്‍ മരുമക്കളെ വീട്ടിലേക്ക് ക്ഷണിച്ച സല്‍ക്കരിക്കുന്നത് ആന്ധ്രയില്‍ പതിവാണ്. കല്യാണം ഉറപ്പിച്ച ശേഷം വരുന്ന പ്രധാന ദിനം ആഘോഷമാക്കാന്‍ ഈ കുടുംബം തീരുമാിച്ചു. വീട്ടിലേക്ക് എത്തുന്ന മരുമകനായി 30 വ്യത്യസ്ഥ ഇനം കറികള്‍, ചോറ്, ബിരിയാണി, പുളിഹോര, 100 പരമ്പരാഗത പലഹാരങ്ങളും മധുരങ്ങളും 15…
Read Moreനവ മാധ്യമങ്ങളിൽ അശ്ലീല ചിത്രം തിരഞ്ഞവർ പിടിയിൽ ! അശ്ലീലം തെരഞ്ഞ സിം കാര്‍ഡ് ആരുടെയൊക്കെയാണെന്ന് അറിയാമോ…?
കൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റർ നെറ്റിൽ തെരഞ്ഞവർക്കും പങ്കുവച്ചവർക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായിരുന്നു ജില്ലയിലെ പരിശോധനകളും. നാല് അസിസ്റ്റന്റ് കമ്മീഷണർമാരുടെയും ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ ഇരുപത്തിരണ്ട ് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുകയും പങ്കുവയ്ക്കുകയും ചെയ്ത പതിനേഴോളം ഡിജിറ്റൽ ഉപകരണങ്ങളാണ് പോലീസ് പിടച്ചെടുത്ത് കോടതി മുഖാന്തിരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക്ക് സയൻസ് ലാബിലേക്ക് അയച്ചത്. കൊല്ലം സിറ്റി പരിധിയിൽപ്പെട്ട കൊല്ലം വെസ്റ്റ്, ഇരവിപുരം, കണ്ണനല്ലൂർ, പാരിപ്പളളി, ചവറ, തെക്കുംഭാഗം അഞ്ചാലുമ്മൂട്, കൊട്ടിയം, കരുനാഗപ്പളളി എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് പതിനാല് കേസുകളിലായി മൊബൈൽ ഫോണ്‍, ലാപ്പ്ടോപ്പ്, ഡസ്ക്ടോപ്പ്, വൈഫൈ ഡോംഗിൾ, സിംകാർഡുകൾ തുടങ്ങിയ പതിനേഴ് ഉപകരണങ്ങളാണ് പിടികൂടിയത്. സൈബറിടങ്ങളിൽ കുട്ടികളെ സംബന്ധിച്ച അശ്ലീലം തെരഞ്ഞവരാണ്…
Read Moreപറപ്പൂരിലെ നായ്ക്കുട്ടികൾ ഇനി തെരുവിൽ അലയില്ല; മലപ്പുറത്തെ നവീൻ പുത്തൂരിന്റെ വീട്ടിലെ സ്നേഹമുള്ള വീട്ടുകാവൽക്കാരാകും
പറപ്പൂർ: തെരുവുനായ്ക്കുട്ടികളും അത്ര മോശക്കാരല്ലെന്നത് ആളുകൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കയാണ്. അവയെ ദത്തെടുക്കാനും വളർത്താനുമൊക്കെ തയാ റായി ഇപ്പോൾ ആളുകൾ കേരളത്തിലെവിടെയും എത്തുന്നു. കഴിഞ്ഞ ദിവസം പറപ്പൂരിലാണ് അത്തരമൊരു ദത്തെടുക്കൽ നടന്നത്. പറപ്പൂർ സ്വദേശി നവീൻ പുത്തൂരിന്റെ വീട്ടിലെത്തിയ തെരുവുപട്ടി പ്രസവിച്ചു. നാലു നായ്ക്കുട്ടികൾ. വളർത്തുന്നതിനു സൗകര്യമില്ലാത്തതിനാൽ ക്ഷണിക്കാതെ എത്തിയ അതിഥികളെ ഉപേക്ഷിക്കേണ്ട സാഹചര്യം വന്നപ്പോഴാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വാർത്ത നല്‍കിയത്. ഇതു കണ്ട മലപ്പുറം സ്വദേശി അഗിൻ പറപ്പൂരിലെത്തി. ഒരു നായ്ക്കുട്ടിയെ മാത്രം ദത്തെടുക്കാനാണ് അഗിൻ എത്തിയത്. പക്ഷേ, മൂന്ന് നായ്ക്കുട്ടികളെയും കൊണ്ടാണ് മലപ്പുറത്തേക്കു മടങ്ങിയത്. നാലാമത്തെ നായ്ക്കുട്ടിയെ മറ്റൊരു പറപ്പൂർക്കാരൻ ദത്തെടുക്കുവാൻ സന്നദ്ധത അറിയിച്ചതിനാൽ തെരുവുനായ്ക്കൾക്കു വീണ്ടും തെരുവിലേക്കിറങ്ങേണ്ടി വന്നില്ലെന്നതാണ് ആശ്വാസം. ഇത്തരത്തിൽ തെരുവുനായ്ക്കളെ ദത്തെടുക്കാൻ ആളുകൾ തയാറായാൽ ഒരു പരിധിവരെ തെരുവുനായ് ശല്യം കുറയ്ക്കുവാൻ സാധിക്കുമെന്നും നവീൻ പറയുന്നു. തെരുവുനായയാണെന്നു കരുതി തിരിഞ്ഞുനോക്കാതിരിക്കരുത്. നല്ല…
Read Moreവിറകടുപ്പ് വില്ലനോ ? വിറകടുപ്പില്‍ പാകം ചെയ്യുന്നത് ഗുരുതര ആരോഗ്യപ്രശ്നത്തിനിടയാക്കും…കുറിപ്പ് വൈറലാകുന്നു…
ഇന്ന് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഗ്യാസ് കണക്ഷന് ഉണ്ടെങ്കിലും പണ്ട് ഭക്ഷണം പാകം ചെയ്യുന്നതിന് മുഖ്യമായും ആശ്രയിച്ചിരുന്നത് വിറകിനെയായിരുന്നു. വിറകടുപ്പില്‍ പാകം ചെയ്യുന്ന ഭക്ഷണത്തിന് സ്വാദ് കൂടും എന്ന ധാരണ വച്ചു പുലര്‍ത്തുന്നവരാണ് പലരും. ഇന്ന് വിറകടുപ്പില്‍ പാകം ചെയ്യുന്ന ഭക്ഷണം എന്ന് പറഞ്ഞ് റസ്റ്ററന്റുകളെ മാര്‍ക്കറ്റ് ചെയ്യുന്നവര്‍ പോലുമുണ്ട്. ഈ സാഹചര്യത്തില്‍ വളരെ ശ്രദ്ധേയമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് രസതന്ത്രജ്ഞനും പ്രവാസി എഴുത്തുകാരനുമായ സുരേഷ് സി പിള്ള. വിറകടുപ്പില്‍ ഭക്ഷണം പാകം ചെയ്യുന്നത് കൂടുതല്‍ രുചികരമാകുമെന്നതിന് തെളിവുകളില്ലെന്നു മാത്രമല്ല വിറകടുപ്പിലെ പാചകം ആരോഗ്യത്തിനു ഹാനികരമാവുമെന്നും സുരേഷ് പിള്ളയുടെ കുറിപ്പില്‍ പറയുന്നു. സുരേഷ് പിള്ളയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: വിറകിൽ പാചകം ചെയ്താൽ സ്വാദ് കൂടും, ചോറും കറികളും വിറകടുപ്പിൽ ഉണ്ടാക്കണം എന്ന് നിർബന്ധം പിടിക്കുന്നവർ ധാരാളം ഉണ്ട്. “വിറകടുപ്പിൽ പാചകം ചെയ്ത” എന്ന്…
Read Moreപലർക്കും പേടിയാണ് ! പെരിട്ടോണിയല്‍ ഡയാലിസിസിനോട് മുഖംതിരിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വൃക്കരോഗികൾ; എന്താണ് പെരിട്ടോണിയൽ ഡയാലിസിസ് ?
അനുമോൾ ജോയ് കണ്ണൂര്‍: ആശുപത്രിയിലെത്താതെ വീടുകളില്‍ത്തന്നെ സ്വയം ചെയ്യാവുന്ന പെരിട്ടോണിയല്‍ ഡയാലിസിസ് സൗകര്യത്തോട് മുഖംതിരിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലയിലെ വൃക്കരോഗികൾ. കോഴിക്കോട് ജില്ലയില്‍ അഞ്ഞുറോളം രോഗികള്‍ പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യുന്നുണ്ടെങ്കിൽ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രയോജനപ്പെടുത്തിയത് എട്ടുപേര്‍ മാത്രമാണ്. കാസർഗോഡ് അഞ്ചിൽ താഴെ മാത്രമാണ്. ഭയമാണ് പലരെയും പെരിട്ടോണിയൽ ഡയാലിസിസ് ചെയ്യുന്നതിൽനിന്നു പിന്നോട്ടുവലിക്കുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. നാലു മാസം മുന്‍പാണ് കണ്ണൂരും കാസർഗോഡും പെരിട്ടോണിയല്‍ ഡയാലിസിസ് തുടങ്ങിയത്. 32 മുതൽ 75 വയസ് വരെയുള്ളവരാണ് നിലവിൽ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസിനായി മുന്നൂറോളം വൃക്കരോഗികളുണ്ട്. വൃക്കരോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഇത് ഇനിയും വര്‍ധിക്കും. പെരിട്ടോണിയല്‍ ഡയാലിസിസിന് തയാറായാല്‍ കൂടുതല്‍ പേര്‍ക്ക് ഡയാലിസിസ് കൂടുതല്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. സ്വയം ഡയാലിസിസ് ചെയ്യുന്നതിനുള്ള പരിശീലനം ആശുപത്രിയില്‍നിന്ന് നല്‍കും. ഇത്രയും സൗകര്യമുണ്ടായിട്ടും ആളുകള്‍ കൃത്യമായി…
Read Moreപേരുപോലെ തന്നെ..! സാഹസിക ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടകേന്ദ്രം; വേനലിൽ മഴച്ചാർത്തായി ഉരുളിക്കുണ്ടും കലിക്കോടും
എം.വി. അബ്ദുൾ റൗഫ് ശ്രീകണ്ഠപുരം: സന്ദർശകത്തിരക്കിൽ മലയോരത്തെ വെള്ളച്ചാട്ടങ്ങൾ. പൈസായി ഉരുളിക്കുണ്ട് വെള്ളച്ചാട്ടവും പാറ്റക്കൽ കലിക്കോട് വെള്ളച്ചാട്ടവുമാണ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായി മാറിയത്. ബ്ലാത്തൂർ, കല്യാട് മേഖലകളിലെ മലമടക്കുകൾ താണ്ടി കുന്നിറങ്ങി പതഞ്ഞൊഴുകി വരുന്ന കാട്ടരുവികളാണ് രണ്ടു സ്ഥലങ്ങളിലും വെള്ളച്ചാട്ടമായി മാറുന്നത്. പൈസായി ലിറ്റിൽ ഫ്ലവർ സെമിനാരി വഴി വരുന്ന റോഡിന്റെ ഒരു ഭാഗത്തുകൂടിയാണ് ഉരുളിക്കുണ്ട് വെള്ളച്ചാട്ടം ഒഴുകുന്നത്. പൈസായി സെമിനാരി-ബ്ലാത്തൂർ റോഡിലെ ഉരുളിക്കുണ്ടിൽ ഇപ്പോൾ നിത്യേനയെത്തുന്നത് നിരവധി സന്ദർശകരാണ്. ഉരുളിക്കുണ്ടിൽ 50 അടിയോളം താഴ്ചയിലേക്ക് മടക്കുകളായി പതഞ്ഞൊഴുകുന്ന വെള്ളത്തിൽ ഉല്ലസിക്കുന്നതിന് മറ്റു ജില്ലകളിൽനിന്നുവരെ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. പാറക്കൂട്ടങ്ങളിൽ തട്ടിത്തടഞ്ഞും വേരുകൾക്കിടയിൽ കൂടിയും ഒഴുകിയെത്തുന്ന വെള്ളം കലങ്ങുന്നില്ലെന്നതും കൊടുംവെയിലിലും കുളിർമ നഷ്ടപ്പെടുന്നില്ലെന്നുമുള്ള സവിശേഷതയുമുണ്ട്. ഏതുസമയവും നല്ല തണുത്ത വെള്ളമായതിനാലും ഭൂപ്രകൃതിയുടെ പ്രത്യേകതയും കാരണം ഇവിടെ ഒരിക്കൽ വന്നെത്തുന്നവർ തന്നെ വീണ്ടും വീണ്ടും സന്ദർശകരായി മാറുകയാണ്. വെള്ളച്ചാട്ടത്തിന് താഴെ ഉരുളിപോലെ…
Read Moreപ്രേംനസീർ ചിത്രത്തിലെ പിക്നിക്ക് ഹാൾ മ്യൂസിയമാക്കാൻ ശ്രമിച്ചു; ഇപ്പോൾ ഹാളുമില്ല, മ്യൂസിയവുമില്ല
കാട്ടാക്കട: പിക്നിക്ക് എന്നപേരിൽ ശശികുമാർ സംവിധാനം ചെയ്ത പ്രേംനസീർ ചിത്രത്തിലെ പിക്നിക്ക് ഹാൾ.. നെയ്യാർഡാമിലെ ആകർഷകമായി മാറിയ ആ ഹാൾ ചിത്രീകരണത്തിന് വേദിയായപ്പോൾ ചിത്രത്തിന് ഇട്ട പേരും അതായിരുന്നു. സഞ്ചാരികൾക്ക് അടയാളമായിരുന്ന പിക്നിക്ക് ഹാൾ ഇടിച്ചു നിരത്തി ഇവിടെ മ്യൂസിയം സ്ഥാപിക്കാൻ നടത്തിയ ശ്രമം എങ്ങും എത്തിയില്ല. 2017 ൽ തുടങ്ങിയ പദ്ധതി ഇപ്പോൾ എങ്ങും എത്താത്ത നിലയിൽ. മുൻപ് വിവാഹങ്ങൾക്കും മറ്റു പരിപാടികൾക്കും പിക്നിക് ഹാൾ പൊതുജനങ്ങൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. അന്ന് ഡാമിലെ പിക്നിക്ക് ഹാൾ ആയിരുന്നു എല്ലാം. നെയ്യാറിലെ രാഷ്ട്രീയ പാർട്ടികളുടെ ഉൾപ്പെടെ മിക്ക സമ്മേളനങ്ങളും ചേരുന്നതും ഇവിടെ വച്ചായിരുന്നു. ഡാമിലെത്തുന്ന സഞ്ചാരികൾക്ക് കൂടി ഉപകാരപ്പെട്ട ഒന്നായിരുന്നു പിക്നിക്ക് ഹാൾ. സിനിമ കൂടി ഹിറ്റ് ആയതോടെ പിക്നിക്ക് ഹാളിന്റെ പേരും വർധിച്ചു. എന്നാൽ കാലപ്പഴക്കം കാരണം ഹാൾ ഉപയോഗശൂന്യമായതോടെ പൊതു പരിപാടികൾക്ക് ഇവിടെ ആരും…
Read More