കാട്ടാക്കട : സാനിറ്റൈസർ കുടിച്ച ഗൃഹനാഥൻ മരിച്ചു. മലയിൻകീഴ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട പേയാട് ചന്തമുക്ക് മേലെപുല്ലുവിള വീട്ടിൽ രാജേന്ദ്രൻ ( 56 ) ആണ് മരിച്ചത്. സ്ഥിരമായി മദ്യപിക്കുന്നയാളാണ് രാജേന്ദ്രൻ. മദ്യത്തിന് പകരം സ്ഥിരമായി സാനിറ്റൈസർ കുടിക്കാറുണ്ടെന്നും വീട്ടുകാർ മൊഴി നൽകിയതായി പോലീസ് പറയുന്നു. കഴിഞ്ഞ ദിവസവും സാനിറ്റൈസർ കുടിച്ചതിനെ തുടർന്ന് വയറുവേദന വരികയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.
Read MoreDay: January 18, 2022
ആ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്ത് ? ശബ്ദ സാമ്പിള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നു…
നടിയെ ആക്രമിച്ച കേസിലെ വിഐപിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പല വഴിയ്ക്ക് പുരോഗമിക്കുമ്പോള്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ സംശയമുനയില്‍ നിര്‍ത്തി ക്രൈംബ്രാഞ്ച്. ശരത്തിന്റെ ശബ്ദ സാംപിള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ശരത്തിന്റെയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജിന്റെയും വീടുകളില്‍ പോലീസ് പരിശോധന നടത്തി. നടിയെ അക്രമിച്ചതിലും അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും നിര്‍ണായകമായ ഇടപെടല്‍ നടത്തിയ ആളാണ് വിഐപി. ദിലീപുമായി അടുത്ത ബന്ധമുള്ള പലരെയും വിഐപിയുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ചെങ്കിലും വ്യക്തമായ തെളിവുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് ശരത്തിലേയ്ക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശരത്തിനോട് ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. ഇതിനെത്തുടര്‍ന്നാണ് കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ആലുവ തോട്ടുമുഖത്തുള്ള വീട്ടില്‍ റെയ്ഡ് നടത്തിയത്. ആറു മണിക്കൂറാണ് റെയ്ഡ് നീണ്ട് നിന്നത്. ഈ സമയം ശരത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. ശരത്ത് ഒളിവിലാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതും സംശയമുന ശരത്തിലേക്ക്…
Read Moreവളര്‍ത്തു നായയെ കെട്ടഴിച്ചു വിട്ടു ! ആണ്‍കുട്ടിയെ പിറ്റ്ബുള്‍ കടിച്ചു കീറുന്നത് നോക്കിനിന്ന് ആസ്വദിച്ചു; പട്ടിയുടെ ഉടമകള്‍ അറസ്റ്റില്‍…
വളര്‍ത്തു നായയെ അഴിച്ചു വിട്ട് ആണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പട്ടിയുടെ ഉടമസ്ഥര്‍ പിടിയില്‍. വീട്ടുകാരുമായുള്ള തര്‍ക്കത്തിനിടെ, ആണ്‍കുട്ടിയെ ആക്രമിക്കാന്‍ നായയെ ഉടമസ്ഥര്‍ കെട്ടഴിച്ചു വിടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഗൗതം ബുദ്ധനഗര്‍ ജില്ലയിലാണ് സംഭവം. കുട്ടിയെ വളര്‍ത്തുനായ ആക്രമിക്കുന്ന സമയത്ത് ഉടമസ്ഥര്‍ നോക്കിനിന്നതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്. കുട്ടിയുടെ കുടുംബവുമായുള്ള തര്‍ക്കത്തിനിടെയാണ് സംഭവം നടന്നതെന്ന് ബദല്‍പുര്‍ പൊലീസ് പറയുന്നു. ഉടമസ്ഥരായ രവിന്ദറും സൗരഭും വളര്‍ത്തുനായയുടെ കെട്ടഴിച്ചുവിടുകയായിരുന്നു. കുട്ടിയെ വളര്‍ത്തുനായ ആക്രമിക്കുന്നത് നോക്കിനിന്ന് ഇരുവരും ആസ്വദിച്ചതായും പരാതിയില്‍ പറയുന്നു. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് രവിന്ദറിനെയും സൗരഭിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ഒളിവിലാണെന്നും ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറയുന്നു.
Read Moreഅബുദാബിയിലെ ഡ്രോൺ ആക്രമണം! തിരിച്ചടിച്ച് സൗദി സഖ്യസേന; ഹൂതികളുടെ ശക്തികേന്ദ്രത്തിൽ വ്യോമാക്രമണം
അബുദാബി: അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്കി സൗദി സഖ്യസേന. യമനിലെ ഹൂതി ശക്തികേന്ദ്രമായ സനായിൽ സൗദി സഖ്യസേന വ്യോമാക്രമണം നടത്തി. സനയിൽ വ്യോമാക്രമണം ആരംഭിച്ചതായി സൗദിയുടെ ഔദ്യോഗി വാർത്താ ഏജൻസി ട്വിറ്ററിൽ അറിയിച്ചു. ഹൂതികളുടെ വാർത്താ ചാനലായ അൽ-മസീറ ടിവി സഖ്യസേനയുടെ ആക്രമണം സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ അക്രമണങ്ങളില്‍ ഹൂതികളുടെ മിസൈല്‍ സംവിധാനം തകര്‍ത്തതായി സഖ്യസേന അവകാശപ്പെട്ടു. അബുദാബിയിലെ മുഹമ്മദ് ബിൻ സയീദ് നഗരത്തിൽ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പെട്രോളിയം സംഭരണടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയും കൊല്ലപ്പെട്ടിരുന്നു. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ മുസാഫാ ഐസിഎഡി 3 മേഖലയിലെ മൂന്നു സംഭര ണടാങ്കാണു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ആറു പേർക്കു പരിക്കേറ്റു. സ്ഫോടനത്തെത്തുടർന്നുണ്ടായ തീ നിയന്ത്രണവിധേയമാക്കി. ചെങ്കടലിൽ യുഎഇ ചരക്കുകപ്പലിലെ ഏഴ് ഇന്ത്യക്കാരുൾപ്പെടെ ജീവനക്കാരെ ഹൂതികൾ…
Read Moreശ്രീധരൻപിള്ളയുടെ പുസ്തകലോകം… തിരക്കുക ൾക്കിടയിലും വായനയും എഴുത്തും തപസ്യയാക്കിയപ്പോൾ എഴുതിയത് 143 പുസ്തകങ്ങൾ
ജോമി കുര്യാക്കോസ് ദിവസം രണ്ടു മണിക്കൂറെങ്കിലും എഴുത്തിനായി മാറ്റിവയ്ക്കാതെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയ്ക്ക് ഉറക്കം വരില്ല. തിരക്കുക ൾക്കിടയിലും വായനയും എഴുത്തും തപസ്യയാക്കിയ ശ്രീധരൻപിള്ള ഇതിനോടകം വിവിധ വിഷയങ്ങളിലായി എഴുതിയത് 143 പുസ്തകങ്ങൾ. മാസത്തിൽ ഒരു പുസ്തകമെങ്കിലും എഴുതി പ്രസിദ്ധീകരിക്കുകയെന്ന ശ്രമകരമായ അധ്വാനത്തിന് ഇദ്ദേഹം വിശ്രമം നൽകാറില്ല. സജീവ രാഷ്ട്രീയ പ്രവർത്തകർ വായനയിലും പുസ്തക രചനയിലും ശ്രദ്ധ കേന്ദ്രീകരിക്കുക അപൂർവമാണ്. രാഷ്ട്രീയവും അഭിഭാഷകജോലിയും നിലവിൽ ഗവർണർ പദവിയും വഹിക്കുന്ന പി.എസ്. ശ്രീധരൻപിള്ള ഇത്തരത്തിലാണ് വ്യത്യസ്തനാകുന്നത്. എഴുത്തിന്റെ ഗഹനതയിലും പ്രസംഗത്തിന്റെ പാണ്ഡിത്യത്തിലും കയ്യൊപ്പു ചാർത്തിയശേഷമാണ് ഭരണഘടനാ പദവിയായ ഗവർണർ സ്ഥാനത്തേക്ക് അഡ്വ. പി.എസ്. ശ്രീധരൻപിള്ള കടന്നുവന്നത്. മിസോറാം ഗവർണറായി എത്തിയശേഷം തന്റെ രചനകൾ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാക്കാൻ ഒരിക്കലും താത്പര്യപ്പെട്ടിട്ടില്ല. തീക്ഷ്ണമായ ജീവിതാനുഭവങ്ങളും അഭിഭാഷക – രാഷ്ട്രീയമേഖലകളിൽ കണ്ടറിഞ്ഞ വാസ്തവങ്ങളും നേർക്കാഴ്ചകളുമാണ് തന്നിലെ എഴുത്തുകാരനെ ഉത്തേജിപ്പിക്കുന്നതെന്ന് ശ്രീധരൻ…
Read More2016ല്‍ 14 വയസുള്ള പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ…! സന്ധ്യ വിവാഹിതയാണ്, ഒരു കുട്ടിയുടെ അമ്മയും; ആണ്‍വേഷത്തില്‍ കഴിയുന്ന യുവതി റിമാൻഡിൽ
മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ആണ്‍വേഷത്തില്‍ കഴിയുന്ന യുവതി റിമാൻഡില്‍. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27) ആണ് റിമാൻഡിലായത്. മാവേലിക്കര സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയ കേസിലാണു പ്രതിയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് കോടതില്‍ ഹാജരിക്കി റിമാന്റ് ചെയ്തത്. കൂടുതല്‍ അന്വേഷസണത്തിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു. സെക്സ് റാക്കറ്റുമായുള്പ്പെടെയുള്ള സന്ധ്യയുടെ ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് പറയുന്നു. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ സന്ധ്യയെ തൃശൂരില്‍ നിന്നാണു പിടികൂടിയത്. അറസ്റ്റിലായ സന്ധ്യ 2016ല്‍ 14 വയസുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചതിനു കാട്ടാക്കട സ്റ്റേഷനില്‍ 2 പോക്സോ കേസ് നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. 2016ല്‍ കാട്ടാക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറുമാസം സിക്ഷിക്കപ്പെട്ട…
Read Moreയുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനു മുന്നിൽ തള്ളിയ സംഭവം! നഗ്നനാക്കി കന്പിവടി ഉപയോഗിച്ച് തല്ലിച്ചതച്ചു; കണ്ണ് കുത്തിപ്പൊട്ടിക്കാനും ശ്രമം; നടന്നത് കൊടിയ മർദനം
കോട്ടയം: ഗുണ്ടാ സംഘത്തിന്റെ അക്രമത്തിൽ കൊല്ലപ്പെട്ട ഷാനിനു അതി കൂര്രമായ മർദ്ദനമാണ് ഏറ്റത്. ഷാനിന്റെ ദേഹത്ത് ക്രൂരമർദ്ദനത്തിന്റെ നാൽപതോളം അടയാളങ്ങളുണ്ടെന്ന് ഇൻക്വസ്്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയ്ക്കേറ്റ് അതി കഠിനമായ പരിക്കും തലച്ചോറിലെ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. കീഴൂക്കുന്ന ഭാഗത്തു നിന്നാണ് ഷാനിനെ ഞായറാഴ്ച രാത്രി ഗുണ്ട ജോമോന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. രക്തം കട്ടപിടിച്ച്… തുടർന്ന് മാങ്ങാനം, പാന്പാടി, ആനത്താനം, മണർകാട് പ്രദേശങ്ങളിലെ പോക്കറ്റ് വഴികളിലൂടെ ഓട്ടോയിൽ ഷാനിനെ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. മാങ്ങാനത്തിനു സമീപമുള്ള ഗ്രൗണ്ടിൽ വച്ചാണ് കൂടുതൽ മർദ്ദനവും നടത്തിയത്. ഷർട്ടും പാന്റും അടിവസ്ത്രവും ഉൗരിമാറ്റി ഷാനിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. കണ്ണു കുത്തി പൊട്ടിക്കാൻ ശ്രമിച്ചു. ഇതിനെ തുടർന്ന് കണ്ണിൽ രക്തം കട്ടപിടിച്ച് വീർത്തു നീരുവച്ച നിലയിലാണ്. വയർ, പുറം, നെഞ്ച് തല തുടങ്ങിയ ഭാഗങ്ങളിലാണ് മുറിവുകൾ ഏറെയും. മുറിവുകൾക്കു പുറമേ…
Read Moreവിളവിൽ നെല്ല് ചതിച്ചെങ്കലും വൈക്കോലിൽ കർഷകനു പൊന്നിൻ വില; നെല്ലിന്റെ നഷ്ടക്കണക്കുകൾ നികത്താൻ വൈക്കോൽ തുണയായ സന്തോഷത്തിൽ കർഷകർ
ഒറ്റപ്പാലം: നെല്ല് നൂറുമേനിയില്ല… വൈക്കോലിൽ കർഷകനു പൊന്നിൻ വില. അന്യസംസ്ഥാനങ്ങളിലേക്കു കയറ്റിപോകുന്ന വൈക്കോലിന് ഇത്തവണ പൊന്നിൻ വില കിട്ടിയ സന്തോഷത്തിലാണ് കർഷകർ. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ നെല്ലിത്തിരി കുറഞ്ഞെങ്കിലും വൈക്കോലിനു ലഭിക്കുന്ന വിലയിൽ നഷ്ടം നികത്താനുള്ള ശ്രമത്തിലാണു കർഷകർ. വൈക്കോൽ കെട്ടിന് 300 രൂപ വരെ വില ലഭിക്കുന്നുണ്ട്. വിവിധ പ്രതിസന്ധികൾ നേരിട്ട കർഷകർക്ക് ഇതുവലിയ അനുഗ്രഹമായി തീർന്നിരിക്കുകയാണ്.കൊയ്ത്തുകഴിഞ്ഞതും തുടങ്ങിയതുമായ പാടശേഖരങ്ങൾ വൈക്കോലിനു നല്ല ഡിമാന്റുണ്ട്. ഇതുകൊണ്ടുതന്നെ നല്ല വിലയിൽ വിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു കർഷകർ. നെല്ലിന്റെ നഷ്ടക്കണക്കുകൾ നികത്താൻ കർഷകന്റെ ഇപ്പോഴത്തെ ചെറിയ ആശ്രയമായി വൈക്കോൽ മാറിയിട്ടുണ്ട്. കഴിഞ്ഞവർഷം 110-170 രൂപവരെ വില ലഭിച്ച കെട്ടുകൾക്കാണ് ഈ വർഷം കൂടുതൽ തുക കർഷകർക്കു ലഭിക്കുന്നത്. ഒരു ചുരുട്ട് വൈക്കോൽ വിൽക്കുന്പോൾ നാലുരൂപ മുതൽ അഞ്ചുരൂപ വരെയാണ് ലഭിച്ചിരുന്നത്. യന്ത്രമുപയോഗിച്ച് വൈക്കോൽ കെട്ടുകളാക്കണമെങ്കിൽ കർഷകന് 30-35 രൂപ ചെലവും…
Read Moreപാലായിലെ ബസ് സ്റ്റാൻഡിൽ പോലീസിന്റെ പരിശോധന! കംഫർട്ട് സ്റ്റേഷനിലെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…
കോട്ടയം: പാലാ കൊട്ടാരമറ്റം സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാലായിലെ മൂന്നു ബസ് സ്റ്റാൻഡുകളിലും പോലീസ് പരിശോധന കർശനമാക്കി. ഇന്നലെ നടത്തിയ പരിശോധനയിൽ കൊട്ടാരമറ്റം ബസ്സ്റ്റാൻഡിലെയും പാലാ ടൗണ്‍ ബസ് സ്റ്റാൻഡിലെയും കംഫർട്ട ്സ്റ്റേഷനിൽ ജീവനക്കാരെ മദ്യപിച്ച നിലയിൽ കണ്ടെത്തി. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരമറ്റം കംഫർട്ട് സ്റ്റേഷനിലെ ജീവനക്കാരൻ തങ്കപ്പൻ (60), ടൗണ്‍ ബസ് സ്റ്റാൻഡിലെ ജീവനക്കാരൻ മാത്യു ജോണ്‍ (38)എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരും അമിതമായി മദ്യപിച്ച് ലക്കു കെട്ട അവസ്ഥയിലായിരുന്നു. ഇരുവർക്കുമെതിരെ കേസെടുത്തു. സ്ത്രീകൾ ഉൾപ്പെടെ നിരവധി യാത്രക്കാർ കംഫർട്ട് സ്്റ്റേഷനിലെ ജീവനക്കാർക്കെതിരെ പരാതി നൽകിയിരുന്നു. നഗരസഭ അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കംഫർട്ട് സ്റ്റേഷൻ കരാറുകാരെ വിളിച്ചു വരുത്തി ജീവനക്കാരുടെ മദ്യപാനത്തിനെതിരെ കർശന നിർദേശം നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് ബസ്റ്റാൻഡിൽ ബസിനുള്ളിൽ പട്ടാപ്പകൽ പീഡനം നടന്നത്.…
Read Moreഓപ്പറേഷൻ കാവൽ’ അറസ്റ്റിലൊതുങ്ങി! കോട്ടയത്ത് ഗുണ്ടാവാഴ്ച; ക്രിമിനലുകളുടേയും കുറ്റവാളികള്‍ എന്ന് സംശയിക്കുന്നവരുടേയും നീക്കങ്ങൾ മനസിലാക്കുന്നതിൽ പോലീസ് പരാജയപ്പെടുന്നു
കോട്ടയം: മയക്കുമരുന്ന് കടത്ത്, മണൽകടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമണങ്ങൾ എന്നിവ തടയുന്നതിനും ഇവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയരാക്കുന്നതിനുമായി പോലീസ് ആവിഷ്കരിച്ച ഓപ്പറേഷൻ കാവൽ പാളുന്നു. പേരിനു കുറച്ചു പേരെ റെയ്ഡ് ചെയ്തു പിടിച്ചുവെങ്കിലും ഭൂരിപക്ഷവും ആയുധങ്ങളുമായി കൊലവിളിച്ചു നാട്ടിലിറങ്ങിയിരിക്കുകയാണ്. ഇതിൽ കാപ്പ ചുമത്തി ജില്ലയിൽ നിന്നും ഓടിച്ചവരുമുണ്ട്. തിരുവനന്തപുരത്ത് യുവാവിന്റെ വെട്ടിയെടുത്ത കാലുമായി ബൈക്കിൽ കറങ്ങി വഴിയിൽ വലിച്ചെറിഞ്ഞ സംഭവവും യുവാവിനെ കൊന്നു ശവശരീരം ചുമന്നു പോലീസ് സ്റ്റേഷനിലേക്കു വലിച്ചെറിഞ്ഞ കോട്ടയത്തെ സംഭവവും കേട്ടും കണ്ടും കേരളം ഞെട്ടിലിലാണ്. ക്രിമിനൽകേസിലെ പ്രതികളുടേയും കുറ്റവാളികൾ എന്ന് സംശയിക്കുന്നവരുടേയും നീക്കങ്ങൾ മനസിലാക്കുന്നതിൽ പോലീസ് പരാജയപ്പെടുന്നു. കാപ്പ ചുമത്തി ജില്ലയിൽ നിന്നും മാറ്റിയവർ പോലും തിരിച്ചുവന്നിട്ടും ഇവരുടെ നീക്കം അറിയുന്നതിൽ പോലീസ് പരാജയപ്പെടുകയാണെന്ന ആക്ഷേപം ശക്തമാണ്. പോലീസ് ഗുണ്ടാപ്പട്ടിക തയാറാക്കിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷവും ഇപ്പോഴും വെളിയിലാണ്. ഇവരാണ് നാട്ടിൽ…
Read More