ഹരിപ്പാട്: അമ്മയോടൊപ്പം കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത പതിമൂന്നുകാരിയെ ശല്യം ചെയ്ത സംഭവത്തിൽ എറണാകുളം സ്വദേശിയായ ബിജു (42)വിനെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 5.30 നായിരുന്നു സംഭവം. തൃശുർ – കൊല്ലം സൂപ്പർഫാസ്റ്റിൽ ആലപ്പുഴ വരെ ടിക്കറ്റെടുത്ത ബിജു ഇതേ ബസിൽ കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തു. അമ്പലപ്പുഴ കഴിഞ്ഞ ശേഷമാണ് ശല്യം ചെയ്ത വിവരം കുട്ടി മാതാവിനോട് പറയുന്നത്. തുടർന്ന് ബസ് ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസിനുള്ളിൽ കുട്ടി അമ്മയുടെ പിറകിലായിരുന്നു. അമ്പലപ്പുഴയ്ക്കു മുൻപുള്ള സ്ഥലം മുതൽ കുട്ടിയെ ഉപദ്രവിച്ചതാ കാം വീണ്ടും ഇയാൾ ദീര്‍ഘദൂര ടിക്കറ്റ് എടുക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു. അമ്പലപ്പുഴ സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ഇയാളുടെ മൊഴിയെടുത്ത ശേഷം അമ്പലപ്പുഴ പോലീസിന് കൈമാറും.
Read MoreDay: May 28, 2022
വയോധികയെ ചതിച്ച അരുണിനെ സിസിടിവി ചതിച്ചു; പെന്ഷന് തുക സബ് ട്രഷറിയില്‍നിന്നു തട്ടിയെടുത്ത ജൂണിയര്‍ സൂപ്രണ്ട് അറസ്റ്റില്‍
നെയ്യാറ്റിൻകര: വയോധികയുടെ പെൻഷൻ തുക പേമെന്റ് സബ് ട്രഷറിയിൽനിന്നു തട്ടിയെടുത്ത സംഭവത്തിൽ ജൂണിയർ സൂപ്രണ്ട് അറസ്റ്റിൽ. കോട്ടയം കറുകച്ചാൽ സബ് ട്രഷറി ജൂണിയർ സൂപ്രണ്ട് ചെങ്കൽ കോടങ്കര സ്വദേശി ആര്.യു. അരുൺ (38) ആണ് അറസ്റ്റിലായത്. കോട്ടയം സ്വദേശിനിയായ കെ.കെ. കമലമ്മയുടെ ചെക്ക് ലീഫ് വ്യാജ ഒപ്പിട്ട് അസല്‍ രേഖയായി ഉപയോഗിച്ച് 18,000 രൂപ നെയ്യാറ്റിന്‍കര പെന്ഷന് പേമെന്റ് സബ് ട്രഷറിയില്‍നിന്ന് അരുണ്‍ തട്ടിയെടുത്തതായാണ് കേസ്. തന്റെ പെൻഷൻ തുക മാറാനായി 18,000 രൂപയുടെ ചെക്ക് അരുണിനു കമലമ്മ കൈമാറിയിരുന്നു. കമലമ്മ നൽകിയ ചെക്കിൽ തിരുത്ത് ഉണ്ടെന്നു പറഞ്ഞ് അരുണ്‍ ചെക്ക് കൈക്കലാക്കി. പിന്നീട് ഇക്കഴിഞ്ഞ 19ന് നെയ്യാറ്റിൻകര പെൻഷൻ പേമെന്റ് സബ് ട്രഷറിയിൽ ചെക്ക് സമര്‍പ്പിച്ചു തുക പിന്‍വലിക്കുകയായിരുന്നു. ഇപ്രകാരം ഒരു പിന്‍വലിക്കല്‍ താന്‍ നടത്തിയിട്ടില്ലെന്ന കമലമ്മയുടെ പരാതിയെത്തുടര്‍ന്ന് ട്രഷറി ജോയിന്റ് ഡയറക്ടര്‍ നെയ്യാറ്റിന്‍കര പെന്ഷന്…
Read Moreഗീതാഞ്ജലി ശ്രീയിലൂടെ ബുക്കർ ഇന്ത്യയിലേക്ക് ; ഹിന്ദിയിൽ രചിച്ച ഒരു കൃതിക്ക് ബുക്കർ പുരസ്കാരം ലഭിക്കുന്നത് ആദ്യം
ലണ്ടൻ: വിഭജനകാലം ഒരു വൃദ്ധമാതാവിന്റെ ഓർമകളാ യി പുനരാവിഷ്കരിച്ച ഹിന്ദിനോവലായ ‘രേത് സമാധി’ യിലൂടെ ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് വിഖ്യാതമായ ബുക്കർ പുരസ്കാരം. യുഎസിൽനിന്നുള്ള ഡെയ്സി റോക്ക്വെൽ ‘ടൂംപ് ഓഫ് സാൻഡ്’എന്ന പേരിൽ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ കൃതിയാണ് 41.6 ലക്ഷം രൂപ (50,000 പൗണ്ട്) സമ്മാനത്തുകയുള്ള പുരസ്കാരത്തിന് അർഹമായത്. സമ്മാനത്തുക ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്ക്വെലും പങ്കുവയ്ക്കും. ഹിന്ദിയിൽ രചിച്ച ഒരു കൃതിക്ക് ആദ്യമായാണു ബുക്കർ പുരസ്കാരം ലഭിക്കുന്നത്. ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി. ഡൽഹിയിലാണു താമസം. മൂന്നു നോവലുകളും ഒട്ടേറെ ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018 ലാണു ‘ രേത് സമാധി’ പ്രസിദ്ധീകരിച്ചത്. പുരസ്കാരം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്നു ലണ്ടനിൽ നടന്ന ചടങ്ങിൽ ഗീതാഞ്ജലി പറഞ്ഞു.ഭർത്താവിന്റെ മരണത്തോടെ ഒപ്പംകൂടിയ കടുത്ത വിഷാദരോഗത്തെ മറികടക്കാൻ നിശ്ചയദാർഢ്യത്തോടെ ഒരു എൺപതുകാരി നടത്തുന്ന പരിശ്രമങ്ങളാണ് ‘രേത് സമാധി’യിൽ ഗീതാഞ്ജലി വിവരിക്കുന്നത്.…
Read Moreകുശലം പറഞ്ഞും സെൽഫിക്ക് ഒപ്പം കൂടിയും വനിതാ സമാജികരുടെ മനം കവർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: കുശലം പറഞ്ഞും സെൽഫിക്കും ഫോട്ടോയെടുപ്പിനും ഒപ്പം കൂടിയും വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തിൽ പ്രതിനിധികളുടെ മനം കവർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദേശീയ സമ്മേളന വേദിയിലാണ് ഗവർണർ ഇതര സംസ്ഥാന മന്ത്രിമാരുടെയും എംഎൽഎമാരുടെയും മനം കവർന്നത്. ഉച്ചയ്ക്ക് ശില്പശാല നടക്കുന്പോഴെത്തിയ ഗവർണറെ സ്പീക്കർ എം.ബി. രാജേഷ് സ്വീകരിച്ച് സദസ്യരുടെ മുൻ നിരയിലിരുത്തി. സെഷൻ അവസാനിച്ചതോടെ ഗവർണർക്കൊപ്പം പ്രതിനിധികൾ ഫോട്ടോയെടുക്കാൻ തിരക്കുകൂട്ടി. സമ്മേളന ഹാളിലെ ഫോട്ടോ സെഷൻ അവസാനിപ്പിച്ച് ഭക്ഷണം ഒരുക്കിയിരുന്ന നിയമസഭയിലെ സെല്ലുലാർ ഹാളിലേക്ക് ഗവർണറെ ആനയിച്ചു. ഗവർണർ ഭക്ഷണം കഴിച്ചശേഷം മറ്റുള്ളവർക്കു വിളന്പാനായിരുന്നു നിർദേശം. പക്ഷ,േ ഗവർണർ ഭക്ഷണം കഴിക്കാനിരുന്നില്ല. അതിനാൽ മറ്റുള്ളവർക്കു ഭക്ഷണം നൽകിതുടങ്ങി. ഈ സമയം ഗവർണർ ഭക്ഷണം കഴിക്കാനിരുന്ന വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടേയും എംഎൽഎമാരുടേയും സീറ്റിനരികിലേക്ക് തൊഴു…
Read Moreപ്രായം എഴുപത്തി രണ്ട്, ആരോഗ്യ പ്രശ്നം, 33 വര്‍ഷം എംഎല്‍എ; വിവാദപ്രസംഗത്തിൽ പി.സി. ജോര്‍ജിനു ജാമ്യം അനുവദിച്ചത് ഈ കാരണങ്ങൾ കണക്കിലെടുത്ത്….
കൊച്ചി: തിരുവനന്തപുരത്ത് വിവാദപ്രസംഗം നടത്തിയ കേസില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന് കര്‍ശന ഉപാധികളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം വെണ്ണലയിലെ കേസില്‍ മുന്‍കൂര്‍ ജാമ്യവും അനുവദിച്ചി ട്ടുണ്ട്. ഹര്‍ജികളിൽ ജസ്റ്റീസ് പി. ഗോപിനാഥാണ് വിധി പറഞ്ഞത്. 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്ജാമ്യവുമടക്കമുള്ള വ്യവസ്ഥകള്‍ ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലോ മതവികാരം വൃണപ്പെടുത്തുന്ന തരത്തിലോ പ്രസംഗമോ പ്രസ്താവനയോ പാടില്ലെന്നു നിര്‍ദേശമുണ്ട്. ശാസ്ത്രീയ പരിശോധനയടക്കമുള്ള അന്വേഷണ നടപടികളുമായി സഹകരിക്കണം. 72 വയസുള്ള പി.സി. ജോര്‍ജിന് ആരോഗ്യ പ്രശ്നങ്ങളുള്ളതും 33 വര്‍ഷം എംഎല്എയായിരുന്നെന്നതും കോടതി കണക്കിലെടുത്തു. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാമെന്നും വിധിയില്‍ പറയുന്നു. തിരുവനന്തപുരത്തെ കേസില്‍, മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്ന ഉപാധിയോടെ തിരുവനന്തപുരം മജിസ്ട്രേട്ട് കോടതി ജാമ്യം നല്‍കിയിരുന്നെങ്കിലും വെണ്ണലയിലെ പ്രസംഗത്തെത്തുടര്‍ന്ന് ജാമ്യം…
Read More