സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷണി ഉപയോഗം നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നിയന്ത്രണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഡിജിപിക്ക് നിര്‍ദേശം നല്കി. 2020ലെ പുതിയ ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പ്രാബല്യത്തിലായിട്ടും വിവിധ മത വിഭാഗങ്ങളിലെ ആരാധനാലയങ്ങളില്‍ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നു ബാലാവകാശ കമ്മിഷന് ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. കുട്ടികള്‍, പ്രായം ചെന്നവര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് ഉച്ചഭാഷിണികളില്‍ നിന്നുള്ള അമിത ശബ്ദം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഉത്തരവില്‍ വ്യക്തമാക്കി. 2020 ലെ കേന്ദ്ര ചട്ടം പ്രകാരം സര്‍ക്കാര്‍ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, വിരുന്നു ഹാള്‍, അടിയന്തര യോഗങ്ങള്‍ നടക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ അല്ലാതെ രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല.
Read MoreDay: May 28, 2022
‘പോലീസ് സമചിത്തതയോടെ പെരുമാറണം’; പനങ്ങാട് പോലീസ് ഇൻസ്പെക്ടർക്ക് താക്കീത് നൽകി മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: പ്രകോപനം ഉണ്ടാവുന്ന സന്ദർഭങ്ങളിൽ പോലും സമചിത്തത കൈവിടാതെ സംയമനത്തോടെ പോലീസ് പെരുമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്. പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്നവരോട് നല്ല രീതിയിൽ പെരുമാറണമെന്നത് പോലീസിന്റെ കൃത്യനിർവഹണത്തിന്റെ ഭാഗമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. നെട്ടൂർ സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിശദീകരണം.വാടക വീടിന്റെ ഉടമസ്ഥനുമായുള്ള തർക്കത്തെ തുടർന്നാണ് പരാതിക്കാരി ഭർത്താവിനൊപ്പം എറണാകുളം പനങ്ങാട് പോലീസ് സ്റ്റേഷനിലെത്തിയത്. പരാതിക്കാരിയുടെ ഭർത്താവ് നൽകിയ പരാതിയിൽ ഇൻസ്പെക്ടർ ഇരുകക്ഷികളെയും വിളിച്ചുവരുത്തി സംസാരിച്ചു. ഇതിനിടയിൽ അതിരൂക്ഷമായ ഭാഷയിൽ ആക്രോശിച്ച ഇൻസ്പെക്ടർ തന്നെ സ്റ്റേഷനിൽനിന്ന് ഇറക്കിവിട്ടതായി പരാതിക്കാരി വ്യക്തമാക്കുന്നു. കമ്മീഷൻ എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണറിൽനിന്നു റിപ്പോർട്ട് വാങ്ങി. പരാതിയിൽ പനങ്ങാട് ഇൻസ്പെക്ടർക്ക് താക്കീത് നൽകിയെന്നും പരാതിക്കാരി സിവിൽ കോടതിയിൽ പരാതി നൽകിയിട്ടുണ്ടെന്നും പരാതിക്ക് കോടതി മുഖാന്തിരം പരിഹാരം കാണാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിയും റിപ്പോർട്ടും…
Read Moreപി.ടിയുടെ മരണത്തെ മുഖ്യമന്ത്രി ആഘോഷമായി കണ്ടു; തൃക്കാക്കരയിൽ വിജയം ഉറപ്പാണെന്ന് ഉമ തോമസ്
കൊച്ചി: പി.ടി. തോമസിന്റെ മരണത്തെമരണത്തെ മുഖ്യമന്ത്രി ആഘോഷമായി കണ്ടെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയും പി.ടി. തോമസിന്റെ ഭാര്യയുമായ ഉമ തോമസ്. അദ്ദേഹത്തിന്റെ മരണത്തെ സൗഭാഗ്യമെന്ന് മുഖ്യമന്ത്രി പരാമർശിച്ച സാഹചര്യം പോലും ഉണ്ടായിയെന്നും ഉമ തോമസ് പറഞ്ഞു. തൃക്കാക്കരയിൽ തനിക്ക് വിജയം ഉറപ്പാണെന്ന് ഉമ വ്യക്തമാക്കി. തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണത്തിൽ ജോ ജോസഫിന്റെ ഭാര്യയോടൊപ്പമാണെന്ന് താനെന്നും ഉമ തോമസ് പറഞ്ഞു. തനിക്കെതിരെയും സൈബർ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
Read Moreവ്യാജ വീഡിയോ പ്രചരണം; വി.ഡി. സതീശൻ നൽകുന്നത് മോശം സന്ദേശമെന്ന് മന്ത്രി പി രാജീവ്
കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോ പ്രചാരണത്തിൽ അപലപിക്കാൻ പോലും യുഡിഎഫ് നേതാക്കൾ തയാറായില്ലെന്ന് മന്ത്രി പി. രാജീവ്. വീഡിയോ പ്രചരിപ്പിച്ചത് നിസാരവത്കരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകുന്നത് മോശം സന്ദേശമാണ്. ജനങ്ങൾ യുഡിഎഫിന്റെ ഹീനമായ രാഷ്ട്രീയം മനസിലാക്കുമെന്നും രാജീവ് പറഞ്ഞു. യുഡിഎഫ് അനുകൂലികൾക്ക് പോലും അംഗീകരിക്കാനാവാത്ത പ്രചാരണമാണ് യുഡിഎഫ് നടത്തിയതെന്നും രാജീവ് വിമർശിച്ചു. വ്യാജ വീഡിയോ പ്രചാരണം ഹീനമായ പ്രവൃത്തിയാണ്. വിഷയത്തിൽ യുഡിഎഫ് അനുകൂലികൾ പോലും ഇടതിനോടൊപ്പം നിൽക്കും. ഇടതുപക്ഷം ഒരിക്കൽ പോലും വ്യക്തിഹത്യയിലേക്ക് കടന്നിട്ടില്ല. വികസനം മാത്രമാണ് ചർച്ച ചെയ്തതെന്നും മന്ത്രി രാജീവ് വ്യക്തമാക്കി.
Read Moreസിനിമാ സ്റ്റൈൽ ചേസിംഗ്; പോക്സോ കേസ് പ്രതിയെ ഓടിച്ചിട്ടു പിടിച്ച് വനിതാ എസ്ഐ; അമിതവേഗത്തിലെത്തിയ കാറിടിച്ച് പോലീസുകാർക്ക് പരിക്ക്
പാലാ: പോക്സോ കേസിലെ പ്രതിക്കു പിന്നാലെ സിനിമാ സ്റ്റൈൽ ചേസിംഗ്. പരിക്ക് വകവയ്ക്കാതെയും പിന്നാലെ പോയി പ്രതിയെ പിടിച്ച് വനിതാ എസ്ഐയും പോലീസുകാരും. ഇന്നലെ രാമപുരം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ചക്കാന്പുഴ വലിയമരുത് ഭാഗത്ത് വച്ചാണ് പോക്സോ കേസിലെ പ്രതിയും കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയുമായ മുളക്കുളം പെരുവ അവർമ്മ കാപ്പിക്കരയിൽ ആകാശിനെ(26) സാഹസികമായി കൂത്താട്ടുകുളം പോലീസ് പിടികൂടിയത്. ആകാശ് വാഹനമിടിപ്പിച്ചതിനെത്തുടർന്നു കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐ ശാന്തി കെ. ബാബു, പോലീസുകാരായ രജീഷ്, ജോഷി, രഞ്ജിത്ത്, ബിജുജോണ്‍, അനൂപ്, ജയേഷ് എന്നിവർക്ക്് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 10നായിരുന്നു സംഭവങ്ങൾ. കൂത്താട്ടുകുളം സ്റ്റേഷനിൽ പോക്സോ കേസിൽ വാറണ്ട് പ്രതിയായ ആകാശ് കാറിൽ പാലാ റൂട്ടിൽ പോയിട്ടുണ്ടെന്നു വിവരം കിട്ടിയതിനെത്തുടർന്നാണ് വനിതാ എസ്ഐ ശാന്തിയും പോലീസുകാരും പിന്നാലെ പോലീസ് ജീപ്പിൽ പാഞ്ഞത്. പാലായിലെത്തിയ ആകാശ്…
Read Moreപുതുമുഖ നടിയെ പീഡിപ്പിച്ച കേസ്; ക്രെഡിറ്റ് കാർഡ് നൽകിയത് നടിയോ? സഹായിച്ച സിനിമാക്കാരും കുടുങ്ങും
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ്ബാബുവിന് ക്രെഡിറ്റ് കാർഡ് നൽകിയത് നടിയോ? ഇക്കാര്യങ്ങൾ തെളിയിക്കുന്നതിനായി വിജയ്ബാബുവിനെ സഹായിച്ചവരെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കൊച്ചി സിറ്റി പോലീസ്. സിനിമാരംഗത്തുള്ള രണ്ടു പേരെ കേന്ദ്രീകരിച്ചാണ് നിലവിൽ പോലീ്സ് അന്വേഷണം നടക്കുന്നത്. രണ്ടു ക്രെഡിറ്റ് കാർഡുകൾ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ വഴി ദുബായിൽ എത്തിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്ന്തൃശൂർ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണു വിജയ്ബാബുവിന്റെ സുഹൃത്തായ വ്യക്തി നെടുന്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാർഡുകൾ കൈമാറിയത് എന്നാണ് വിവരം. കൂടാതെ, വിജയബാബുവിനെതിരേ നടി നൽകിയ പരാതി പിൻവലിപ്പിക്കാൻ ശ്രമം നടന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിനിമാമേഖലയിലെ മറ്റൊരാളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവരെ ചോദ്യം ചെയ്യുമെന്നാണ് പോലീസ് ഉന്നതർ…
Read Moreമുമ്പും വിളിച്ചിട്ടുണ്ട്…കൊച്ചുകുട്ടിയെ എന്തിനിങ്ങനെ ഉപദ്രവിക്കുന്നു ! വിദ്വേഷ മുദ്രാവാക്യത്തെ ന്യായീകരിച്ച് കുട്ടിയുടെ പിതാവ്…
ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ആണ്‍കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെ ന്യായീകരിച്ച് പിതാവ്. ഇത് പുതിയ മുദ്രാവാക്യമൊന്നുമല്ലെന്നും എന്‍.ആര്.സി, സി.എ.എ പ്രതിഷേധത്തിലും ഇതേ മുദ്രാവാക്യം അവന് വിളിച്ചിട്ടുണ്ടെന്നും പിതാവ് മാധ്യമങ്ങളോടു പ്രതികരിച്ചു. കുട്ടിയുടെ പിതാവിനെ കൊച്ചിയില്‍നിന്ന് പോലീസ് ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം. കുട്ടിയുടെ പിതാവിന്റെ വാക്കുകള്‍ ഇങ്ങനെ…’ഇപ്പോള്‍ വിവാദമായത് എന്തുകൊണ്ടാണെന്ന് അറിയില്ല. എന്‍.ആര്.സി, സി.എ.എ റാലിക്കിടെ പഠിച്ച മുദ്രാവാക്യമാണത്. ആരും പഠിപ്പിച്ചതല്ല. അതില്‍ ഏതെങ്കിലും മതത്തേ കുറിച്ചോ മറ്റോ ഒന്നും പറഞ്ഞിട്ടില്ല. സംഘപരിവാറിനെ മാത്രമാണ് വിമര്‍ശിച്ചത്. എന്തിനാണ് ചെറിയ കുട്ടിയെ ഇങ്ങനെ ഉപദ്രവിക്കുന്നത് ? വിവാദങ്ങളില്‍ ഒരു കഴമ്പുമില്ല. എന്താണ് ഉദ്ദേശ്യമെന്നും അറിയില്ല. താന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവൊന്നുമല്ലെന്നും എന്തെങ്കിലും പരിപാടികള്‍ ഉണ്ടെങ്കില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്യാറുള്ളത്’ കുട്ടിയുടെ പിതാവ് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവം വ്യാപക…
Read More423003 നെ 428008 ആക്കിയപ്പോൾ ലോട്ടറി വിൽപനക്കാരന് നഷ്ടം 5000; ലോട്ടറി ടിക്കറ്റ് തിരുത്തിയുള്ള പണം തട്ടിപ്പ് വ്യാപകമാകുന്നു
പൊൻകുന്നം: ലോട്ടറി ടിക്കറ്റിലെ നന്പർ തിരുത്തിയുള്ള പണം തട്ടിപ്പ് വ്യാപകമാകുന്നു. വ്യാഴാഴ്ച നടന്ന കാരുണ്യപ്ലസ് ലോട്ടറി (കെഎൻ 422) യുടെ ടിക്കറ്റിലാണ് 5000, 2000 രൂപകളുടെ തട്ടിപ്പ് ഇന്നലെ രാവിലെ പൊൻകുന്നത്ത് നടന്നത്. നടന്നു ലോട്ടറി വിൽപന നടത്തുന്ന പൊൻകുന്നം സ്വദേശികളായ കോയപ്പള്ളി കൊടുമണ്ണിൽ കെ.എം. ജേക്കബിന്റെ 5000 രുപാ, നരിയനാനി മരംകൊള്ളിൽ കെ.എം. ജോസഫിന്റെ 2000 രുപാ വീതമാണ് തിരുത്തിയ ടിക്കറ്റ് കൊടുത്ത് പണം തട്ടിയെടുത്തത്. ഇവർ പൊൻകുന്നം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 423003 എന്ന ഒറിജനൽ ടിക്കറ്റിലെ അവസാന അക്കമായ മൂന്ന് തിരുത്തി എട്ടെന്നാക്കിയായിരുന്നു തട്ടിപ്പ്. 428008 എന്ന നന്പറിലുള്ള ലോട്ടറി മൊത്ത വ്യാപാര സ്ഥാപനത്തിൽ സ്കാനറിൽ പരിശോധിച്ചതിനാലാണ് തട്ടിപ്പ് മനലായത്. അപ്പോഴേക്കും ടിക്കറ്റ് തിരുത്തി ബൈക്കിൽ വന്നയാൾ രക്ഷപെട്ടിരുന്നു. പ്രായമായവരും കാലുകൾ വയ്യാതെ നടന്നും നിരങ്ങിയും കച്ചവടം നടത്തുന്നവരും കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിലുള്ള…
Read Moreവീട്ടില്‍ ലിംഗ നിര്‍ണയ പരിശോധന ! പെണ്കുട്ടിയാണെന്നു കണ്ടാല്‍ ഉടന്‍ ഗര്‍ഭച്ഛിദ്രം; ആശാവര്‍ക്കര്‍ അടക്കമുള്ളവര്‍ പിടിയില്‍; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…
രാജ്യത്ത് പെണ്‍ഭ്രൂണഹത്യകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിരോധിച്ചത്. എന്നാല്‍ ഇതിനു തുരങ്കം വയ്ക്കുന്ന നടപടികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്നും രഹസ്യമായി നടന്നു വരുന്നുണ്ട്. ഇത്തരത്തില്‍ ഒഡീഷയിലെ ബെര്‍ഹാംപുരില്‍ അനധികൃത ലിംഗനിര്‍ണയവും ഗര്‍ഭച്ഛിദ്രവും നടത്തിവന്നിരുന്ന വമ്പന്‍ റാക്കറ്റാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. ലിംഗ നിര്‍ണയ പരിശോധനകേന്ദ്രം നടത്തിയിരുന്ന ആളും ഇയാളുടെ ക്ലിനിക്കില്‍ ഗര്‍ഭിണികളെ എത്തിച്ചിരുന്ന ആശ വര്‍ക്കറും അടക്കം 13 പേരെയാണ് പിടികൂടിയത്. രഹസ്യകേന്ദ്രത്തില്‍ അള്‍ട്രാസൗണ്ട് സ്കാനിങ് മെഷീനുകള്‍ ഉപയോഗിച്ച് ലിംഗനിര്‍ണയം നടത്തിയിരുന്ന പ്രതികള്‍, പെണ്‍കുട്ടിയാണെന്ന് കണ്ടെത്തിയാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. ബെര്‍ഹാംപുര്‍ സ്വദേശിയായ ദുര്‍ഗ പ്രസാദ് നായിക്കാണ് അങ്കുലി, ആനന്ദ് നഗറിലെ വീട്ടില്‍ അനധികൃത ലിംഗ നിര്‍ണയ പരിശോധന കേന്ദ്രം നടത്തിവന്നിരുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇയാളുടെ നേതൃത്വത്തില്‍ വമ്പന്‍ സംഘം പ്രവര്‍ത്തിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം ഉച്ചയോടെ ഇയാളുടെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കില്‍…
Read Moreമനോനില തെറ്റിയപ്പോൾ എല്ലാം മറന്നു; നവജാതശിശുവിനെ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; എന്തിനിങ്ങനെ ചെയ്തെന്ന ചോദ്യത്തിന് യുവതി നൽകിയ മറുപടി ഞെട്ടിക്കുന്നത്…
ചേർത്തല: 21 ദിവസം പ്രായമുള്ള നവജാത ശിശുവിനെ പ്ലാസ്റ്റിക് കൂടിലാക്കി അമ്മ തോട്ടിലെറിഞ്ഞ സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിന്റെ ചികിത്സ തുടരുന്നു. കുഞ്ഞ് ഇൻക്യുബേറ്ററിലാണ്. അമ്മയും ഒപ്പമുണ്ട്. അമ്മ പ്രത്യേക നിരീക്ഷണത്തിലാണ് കൗൺസലിംഗ് ഉൾപ്പെടെ മാനസിക രോഗ ചികിത്സയും തുടങ്ങി. അമ്മയ്ക്കതിരേ വധശ്രമത്തിനും ജുവനൈൽ ആക്ട് പ്രകാരവും കേസ് എടുത്തതായി അർത്തുങ്കൽ പോലീസ് പറഞ്ഞു. അർത്തുങ്കൽ ചേന്നവേലിയിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.കിടപ്പുമുറിയിൽ നിന്നു കുഞ്ഞിനെ പ്ലാസ്റ്റിക് കൂടിലാക്കി വീടിനു സമീപത്തെ തോടിൽ ഇടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഭർതൃസഹോദരനാണ് ഉടനെ കണ്ടതും രക്ഷപ്പെടുത്തിയതും. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. അമ്മയ്ക്ക് മാനസിക പ്രശ്നം ഉള്ളതായാണ് വിവരം. ഏഴാം മാസം പ്രസവം നടന്നതിനാൽ വീട്ടിൽ അമ്മയും കുഞ്ഞും പ്രത്യേക മുറിയിൽ നിരീക്ഷണത്തിലായിരുന്നു. രണ്ടു വയസുള്ള മൂത്തകുട്ടിയെ കാണാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തയാറായതെന്നാണ് അമ്മ…
Read More