ബർമിംഗ്ഹാം: കോമണ്‍വെൽത്ത് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്കു തകർപ്പൻ ജയം. പൂൾ എയിൽ നടന്ന മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ എട്ടു വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. പാക്കിസ്ഥാൻ ഉയർത്തിയ 100 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വെറും 11.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. മഴയെത്തുടർന്നു മത്സരം 18 ഓവറായി ചുരുക്കിയിരുന്നു. 42 പന്തിൽ മൂന്നു സിക്സും എട്ടു ഫോറും ഉൾപ്പെടെ 63 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഓപ്പണർ സ്മൃതി മന്ഥാനയുടെ പ്രകടനമാണ് ഇന്ത്യയുടെ വിജയമുറപ്പിച്ചത്. ഷഫാലി വർമ (16), സബ്ബിനേനി മേഘന (14), ജെമിമ റോഡ്രിഗസ് (2*) എന്നിങ്ങനെയാണു മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ. നേരത്തേ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനായി 32 റണ്‍സെടുത്ത ഓപ്പണർ മുനീബ അലിക്കു മാത്രമാണു തിളങ്ങാനായത്. അക്കൗണ്ട് തുറക്കുംമുന്‍പേ പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ എതിരാളികളെ വരിഞ്ഞുമുറുക്കി. ആലിയ റിയാസ് (18),…
Read MoreDay: August 1, 2022
സംസ്ഥാനത്ത് ഇന്നു മുതൽ തീവ്രമഴ; മലയോരമേഖലയിലെ യാത്രക്കൾക്ക് നിയന്ത്രണം; എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ഇന്നു മുതൽ അഞ്ചു ദിവസം ശക്തമായ മഴ തുടരും. ദക്ഷിണേന്ത്യയ്ക്കു മുകളിൽ ചക്രവാതച്ചുഴി രൂപ്പപെട്ടതാണ് മഴ ശക്തമാകാൻ കാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. മണിക്കൂറില്‍ 55 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ അടുത്ത അഞ്ച് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പ്രദേശികമായി ചെറു മിന്നല്‍ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അംഗന്‍വാടികള്‍, സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്ക്കൂളുകള്‍ക്കു ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. മീനച്ചിൽ,…
Read Moreതട്ടിപ്പിന്റെ വലവിരിച്ച് ഓൺലൈൻ ആപ്പുകൾ..! ഒറ്റക്ലിക്കിൽ ലോൺ പാസായി, അക്കൗണ്ടിൽ പണവും വീണു; പണം അടയ്ക്കാനുള്ള ലിങ്കിൽ ക്ലിക്കു ചെയ്തപ്പോൾ നഷ്ടമായത് രണ്ടര ലക്ഷം
തളിപ്പറമ്പ്: ഓൺലൈൻ ലോൺ ആപ് വഴി തളിപ്പറമ്പ് സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയതായി പരാതി. തളിപ്പറമ്പ് കാര്യാമ്പലം സ്വദേശി രാഹുൽ ദാമോദരന്റെ 2.5 ലക്ഷം രൂപയാണ് ഓൺലൈൻ വഴി തട്ടിയെടുത്തത്. സംഭവത്തിൽ യുവാവ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. കഴിഞ്ഞ ജൂൺ ഒന്നിന് രാഹുലിന്റെ ഫോണിലേക്ക് ഓൺലൈൻ ആപ്പിൽനിന്നും ലോൺ ലഭിച്ചതായി വാട്സ് ആപ് സന്ദേശം വന്നിരുന്നു. അതുപ്രകാരം ലഭിക്കുന്ന 7500 രൂപ ഏഴു ദിവസത്തിനകം 10,000 രൂപയായി തിരിച്ചടയ്ക്കണമെന്നതായിരുന്നു അതിൽ പറഞ്ഞിരുന്നത്. അതിൽ ആവശ്യപ്പെട്ടതനുസരിച്ച് പാൻകാർഡിന്റെ കോപ്പി അയച്ചു കൊടുത്തതിന് പിന്നാലെ രാഹുലിന്റെ അക്കൗണ്ടിൽ 7500 രൂപ ക്രെഡിറ്റായതായി സന്ദേശം വന്നു. ഏഴു ദിവസം കഴിഞ്ഞ് പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ലിങ്കും മെസേജായി വന്നു. അതുപ്രകാരം രാഹുൽ പണം തിരിച്ചടച്ചെങ്കിലും അത് ക്രെഡിറ്റായില്ലെന്ന് കാണിച്ച് വീണ്ടും സന്ദേശമെത്തി. അതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ കൂടുതൽ ലോൺ ആപ്പുകളിൽ നിന്നും…
Read Moreഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം
പത്തനംതിട്ട: വെള്ളികുളം കല്ലുപാലത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മരിച്ചത് അച്ഛനും മക്കളും. ഇടുക്കി ചക്കുപള്ളം സ്വദേശി ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി. ചാണ്ടി എന്നിവരാണ് മരിച്ചത്. മരിച്ച ചാണ്ടി മാത്യു പാസ്റ്റര്‍ ആണ്. പരുമല ഗ്രിഗോറിയോസ് കോളജില്‍ എംസിഎ വിദ്യാര്‍ഥിനിയാണ് ബ്ലെസി ചാണ്ടി, കഴിഞ്ഞ പത്ത് വര്‍ഷമായി പത്തനംതിട്ട കുമ്പനാട് ആണ് ഇവര്‍ താമസിക്കുന്നത്. ഇവരെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് കാറിലുണ്ടായിരുന്ന വിദ്യാര്‍ഥിനിയുടെ കോളജ് ഐഡി കാര്‍ഡിലെ വിവരങ്ങളില്‍ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. വെണ്ണിക്കുളം കല്ലുപാലത്ത് ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. കെഎല്‍ ഒന്ന് എജെ 2102 എന്ന നമ്പരിലുള്ള മാരുതി കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍പ്പോയ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേക്ക് മറിയുകയായിരുന്നു. കാര്‍ തോട്ടില്‍ 15 മിനുട്ടോളം മുങ്ങിക്കിടന്നു. കഴിഞ്ഞദിവസത്തെ കനത്തമഴയെത്തുടര്‍ന്ന് തോട്ടില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു.…
Read Moreകുളിപ്പിച്ച് വൃത്തിയാക്കി, പുതുവസ്ത്രവും ധരിപ്പിച്ച് പുതുജീവിതത്തിലേക്ക് കൈപിടിച്ചു..! വ്രണങ്ങളുമായി വഴിയരികിൽ കിടന്ന വയോധികനു പോലീസ് തുണയായി
പാലക്കാട്: എസ്ബിഐ ജംഗ്ഷനിലെ വഴിയരികിൽ ചെരുപ്പുകുത്തിയായിരുന്ന തമിഴ്നാട് സ്വദേശിയായ വൃദ്ധന് സഹായവുമായി നോർത്ത് സ്റ്റേഷനിലെ പോലീസുകാരൻ സായൂജ് നന്പൂതിരിയും പൊതു പ്രവർത്തകനായ നാഗരാജ് കൽപ്പാത്തിയും. അവരെ സഹായിക്കാൻ പിങ്ക് പോലീസ് ഉദ്യോഗസ്ഥരായ സൈറ ബാനു, പ്രവീണ, ഹോംഗാർഡായ വിജയൻ എന്നിവരും ചേർന്നപ്പോൾ അവശനായ വൃദ്ധൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ദേഹമാസകലം വ്രണമായി കിടക്കുന്ന വൃദ്ധനെ ശ്രദ്ധയിൽ പെട്ടപ്പോൾ സായൂജ് നന്പൂതിരി നാഗരാജിനെ കൂടി വിളിക്കുകയായിരുന്നു. ഇവർ ചേർന്ന് ഇത്തരത്തിൽ അനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.ഇവർ വൃദ്ധനെ കുളിപ്പിച്ച് വൃണങ്ങൾ വൃത്തിയാക്കുന്നതു കണ്ടപ്പോൾ പിങ്ക്പോലീസും ഹോം ഗാർഡും കൂടെ കൂടുകയായിരുന്നു. കുളിപ്പിച്ച് വസ്ത്രം മാറ്റിയതും ലക്ഷ്മി ആശുപത്രിയിലെ ചിത്ര സിസ്റ്റർ വന്നു മുറിവെല്ലാം മരുന്നു വച്ചു കെട്ടി.ഇനി ഇദ്ദേഹത്തെ ശ്രദ്ധിക്കാനം പരിചരിക്കാനും ഞങ്ങൾ ഉണ്ടെന്ന് സായൂജ് നന്പൂതിരി പറഞ്ഞു.
Read Moreകോളജ് ക്യൂട്ടീസ് ! മനോഹരമായ ക്യാമ്പസ് പ്രണയകഥ
പ്രേക്ഷകനെ ആകർഷിക്കുന്ന മനോഹരമായ ഒരു ക്യാമ്പസ് കഥ അവതരിപ്പിക്കുകയാണ് കോളജ് ക്യൂട്ടീസ് എന്ന ചിത്രം. ബിഗ് സലൂട്ട് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എ.കെ. ബി കുമാർ, എ.കെ. ബി മൂവി ഇന്റർനാഷണലിനു വേണ്ടി നിർമാണം, രചന, സംവിധാനം നിർവഹിക്കുന്ന കോളജ് ക്യൂട്ടീസ് ഓഗസ്റ്റ് അഞ്ചിന് തിയറ്ററിലെത്തും. കലാതിലക പട്ടം നേടിയ കോളേജ് ക്യൂട്ടിയായ റോസിയും കോളേജിലെ ഏറ്റവും സമർഥനായ വിദ്യാർഥി ജോണിയും തമ്മിലുള്ള പ്രണയ കഥയാണ് കോളജ് ക്യൂട്ടീസ് എന്ന ചിത്രത്തിലൂടെ സംവിധായകൻ എ.കെ.ബി. കുമാർ പറയുന്നത്.2021-ലെ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട മുംബൈ മലയാളിയായ നിമിഷ നായരാണ് പ്രധാന കഥാപാത്രമായ റോസിയെ അവതരിപ്പിക്കുന്നത്. പ്രശസ്ത പരസ്യകലാകാരനായ ആൻസ് സത്യന്റെ മകൻ അനയ് സത്യനാണ് നായകനായി എത്തുന്നത്. എ.കെ.ബി മൂവി ഇന്റർനാഷണലിനു വേണ്ടി, എ.കെ.ബി. കുമാർ, നിർമാണം, രചന, സംവിധാനം നിർവഹിക്കുന്ന കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിന്റെ…
Read Moreനിക്ഷേപത്തുകയില്ല, ബാങ്കിന്റെ മെഡിക്കൽ സ്റ്റോറിൽനിന്ന് മരുന്നു വാങ്ങിത്തീർത്തോളൂ…! കരുവന്നൂരിൽ നിക്ഷേപകരുടെ കണ്ണീർക്കാഴ്ച
ഇരിങ്ങാലക്കുട: കരസേനയിൽ ഗറില്ല സൈനികനും പോലീസിൽ എസ്ഐയുമായിരുന്ന മാപ്രാണം സ്വദേശി എടത്തിരുത്തിക്കാരൻ വീട്ടിൽ ജോണ്സൻ തന്റെ സന്പാദ്യം നിക്ഷേപിച്ചത് കരുവന്നൂർ സഹകരണ ബാങ്കിലാണ്. രാജ്യത്തെയും ജനങ്ങളെയും 38 കൊല്ലം സേവിച്ച ജോൺസന് ഇപ്പോൾ ചികിത്സയ്ക്കു പണമില്ലാത്ത സ്ഥിതിയാണ്. ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിൽനിന്നു മരുന്നു വാങ്ങാനും ഇതിനുള്ള പണം നിക്ഷേപത്തിൽ നിന്നു കൊടുക്കാനുമാണു ലഭിച്ചിരിക്കുന്ന നിർദേശം. രണ്ടു പെണ്മക്കളുടെ വിവാഹശേഷം ബാക്കിയായതും കുറിയിലൂടെ സ്വരൂപിച്ചതുമായ തുകയാണ് ബാങ്കിലുള്ളത്. 20 വർഷത്തെ സൈനിക സേവനത്തിൽ 18 വർഷവും കരസേനാധിപന്റെ സുരക്ഷാച്ചുമതലയുളള ഗറില്ല വിഭാഗത്തിലായിരുന്നു ജോണ്സൻ. വിരമിക്കലിനു ശേഷം പോലീസിൽ കോണ്‍സ്റ്റബിളായി. 18 വർഷത്തിനുശേഷം വിരമിച്ചത് എസ്ഐയായി. ഇതിനിടെ കാലുകൾക്കു സ്വാധീനം നഷ്ടപ്പെടുന്ന രോഗംബാധിച്ച് രണ്ടുവർഷം മുന്‍പു കിടപ്പിലായി. കേരളത്തിൽ ഇതിനുള്ള വിദഗ്ധ ചികിത്സയില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിവഴി വിദേശത്തുനിന്നു മരുന്നുകൾ വരുത്തിയായിരുന്നു ചികിത്സ. വലിയ ചെലവ് ഇതിനു വേണ്ടിവന്നു.…
Read Moreമൂന്നു കഞ്ചാവ് ചെടികള്‍, രണ്ടു മാസം വളര്‍ച്ച..! വാടക വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ
ഉപ്പള: വാടകവീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവ് അറസ്റ്റിൽ. കുബനൂർ ബേക്കൂർ കണ്ണാടിപ്പാറയിലെ കെ.പി.നജീബ് മഹ്ഫൂസിനെ (22) ആണ് കുന്പള എസ്ഐ വി.കെ.അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുമ്പള ബംബ്രാണ കളത്തൂർ റോഡിലെ വാടക ക്വാർട്ടേഴ്സിന്റെ ടെറസിൽ കഞ്ചാവ് കൃഷി ഉണ്ടെന്നു ഇൻസ്പെക്ടർ പി.പ്രമോദിനു ലഭിച്ച വിവരത്തെത്തുടർന്നാണ് പോലീസ് സംഘം പരിശോധന നടത്തിയത്. മൂന്നു കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഇതിനു രണ്ടു മാസം വളർച്ചയുണ്ടായിരുന്നു. കുടിവെള്ളം വിതരണം ചെയ്യാനുപയോഗിക്കുന്ന 20 ലിറ്റർ വെള്ളം കൊള്ളുന്ന കാനിന്റെ മുകൾ ഭാഗം മുറിച്ചുമാറ്റി മണ്ണുനിറച്ചാണ് ഇയാൾ ഇവ നട്ടുപിടിപ്പിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാർഥിയായ നജീബ് മഹ്ഫൂസ് കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും വിൽപനയ്ക്കും സ്വന്തം ആവശ്യത്തിനുമായി ഉപയോഗിക്കാനാണു കൃഷി നടത്തിയതെന്നും സംശയിക്കുന്നതായും പോലീസ് പറഞ്ഞു. പത്തുവർഷം വരെ തടവുശിക്ഷ…
Read Moreതന്റെ രാഷ്ട്രീയ ഭാവിയും കുടുംബ ജീവിതവും തകർക്കാനും വേണ്ടി അവര്‍..! വ്യാജ പ്രൊഫൈലുണ്ടാക്കി അശ്ലീല ചിത്രം പ്രചരിപ്പിച്ചതായി പരാതി
കല്ലുവാതുക്കൽ: ബിജെപിയുടെ ജില്ലാ സമിതി അംഗവും കല്ലുവാതുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എസ്. സത്യപാലന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീല ചിത്രം പ്രചരിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണർക്ക് എസ്. സത്യപാലൻ പരാതി നൽകി. രാഷ്ട്രീയ ശത്രുക്കൾ വ്യാജ പ്രൊഫൈലുണ്ടാക്കി തന്നെ അപകീർത്തിപ്പെടുത്താനും തേജോവധം ചെയ്യാനും തന്റെ രാഷ്ട്രീയ ഭാവിയും കുടുംബ ജീവിതവും തകർക്കാനും വേണ്ടി നടത്തിയ ബോധപൂർവമായ നടപടിയാണ് ഇതെന്ന് പരാതിയിൽ പറയുന്നു. ജില്ലയിൽ ബിജെപി അധികാരത്തിലെത്തിയ ഏക ഗ്രാമ പഞ്ചായത്ത് കല്ലുവാതുക്കലാണ്. അതിന് നേതൃത്വം നൽകിയ എന്നെയും കല്ലുവാതുക്കൽ പഞ്ചായത്ത് ഭരണ സമിതിയേയും തകർക്കാനും തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തെ അവഹേളിക്കാനും വേണ്ടിയുള്ളതാണ് ഇത്തരം നീചമായ പ്രവൃത്തി. ഒരു പ്രത്യേക സോഷ്യൽ മീഡിയ ഗ്രൂപ്പ് എനിക്കെതിരെയും കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിനെതിരെയും ദീർഘ നാളുകളായി വ്യാജ പ്രചരങ്ങളും അവഹേളനപരമായ സന്ദേശങ്ങളും അയയ്ക്കുകയും ചെയ്തു കൊണ്ടിരിക്കുകയുമാണ്. അത്തരം ശ്രമത്തിന്റെ ഫലമായാണ്…
Read Moreസ്കൂളിൽ നടന്ന കൗൺസിലിംഗില്‍ എല്ലാം വിദ്യാർഥിനി വെളിപ്പെടുത്തി! മദ്രസ അധ്യാപകനും ഓട്ടോ ഡ്രൈവറും പിടിയിൽ
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ മദ്രസ അധ്യാപകനും, ഓട്ടോ ഡ്രൈവറും പോലീസിന്റെ പിടിയിലായി. പെരുമ്പാവൂരിൽ താമസിക്കുന്ന തൊടുപുഴ ഇടവെട്ടി വാഴമറ്റം അബ്ദുൾ സലാം(52), ഓട്ടോ ഡ്രൈവർ ഈസ്റ്റ് കടുങ്ങല്ലൂർ കാട്ടിലെപറമ്പിൽ രഞ്ജിത്(28) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. പീഡനം സംബന്ധിച്ച വിവരം വിദ്യാർഥിനി സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് വെളിപ്പെടുത്തിയത്. 2019ൽ ആയിരുന്നു സംഭവം. സ്കൂൾ അധികൃതരുടെ പരാതിയെത്തുടർന്ന് സിഐ എൽ. അനിൽകുമാർ, എസ്ഐമാരായ എം.എസ്. ഷെറി, അബ്ദുൾ റൗഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read More