കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച് ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദിച്ചവശനാക്കി പണവും സ്വർണവും കവർന്ന കൊല്ലം സ്വദേശിനിക്കായി എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈക്കം സ്വദേശിയായ 34 കാരനെ യുവതി മൂന്നു സുഹൃത്തുക്കളുടെ സഹായത്തോടെ ഹണിട്രാപ്പിന് ഇരയാക്കിയത്. ക്രൂര മർദനംസോഷ്യൽ മീഡിയയിലൂടെയാണ് യുവാവ് ഇവരുമായി പരിചയത്തിലായത്. തുടർന്ന് ഫോണ്‍ വിളിയായി. കഴിഞ്ഞ എട്ടിന് എറണാകുളം ജനറൽ ആശുപത്രിക്ക് സമീപത്തെ ലോഡ്ജിലേക്ക് യുവതി ഇയാളെ വിളിച്ചുവരുത്തി. 205-ാം നന്പർ മുറിയിലെത്തിയ യുവാവിനെ യുവതിയും സുഹൃത്തുക്കളും ചേർന്ന് കസേരയിൽ കെട്ടിയിട്ട് വായിൽ തുണിതിരുകി ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ഒന്നേകാൽ പവന്റെ മാലയും ഒരുപവന്റെ ചെയിനും മോതിരവും 20,000 രൂപയുടെ ഫോണും പഴ്സിൽ നിന്ന് 5,000 രൂപയും കൈക്കലാക്കി. ബാങ്ക് അക്കൗണ്ടിൽ നിന്ന് 15,000 രൂപ മൊബൈൽആപ്പ് വഴി ഇവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ചശേഷം പ്രതികൾ മുങ്ങുകയായിരുന്നു.…
Read MoreDay: August 18, 2022
ഗവർണർക്കെതിരേ കണ്ണൂർ വിസി നാളെ ഹൈക്കോടതിയിലേക്ക്; പിന്തുണ അറിയിച്ച് സർക്കാർ
സ്വന്തം ലേഖകൻ കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരേ കണ്ണൂർ വിസി കോടതിയിലേക്ക്. ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരേയാണ് കണ്ണൂര്‍ വിസി ഡോ.ഗോപിനാഥ് രവീന്ദ്രന് നാളെ ഹൈക്കോടതിയെ സമീപിക്കുന്നത്. സർക്കാരിന്റെ പിന്തുണയോടെയാണ് വിസി കോടതിയെ സമീപിക്കുന്നത്. കണ്ണൂർ സർവകലാശാല ചട്ടപ്രകാരം സിണ്ടിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം. നിയമനം മരവിപ്പിച്ചതോടൊപ്പം കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനും നിയമന നടപടികൾക്കു മേൽനോട്ടം വഹിച്ചവർക്കും അടക്കം കാരണം കാണിക്കൽ നോട്ടീസും ഗവർണർ നൽകിയിരുന്നു. ഇതിന് നാളെ വിശദീകരണം നല്‍കുമെന്നാണ് വിസി പറഞ്ഞത്.വൈസ് ചാൻസലർക്കും നിയമന നടപടിയുമായി ബന്ധപ്പെട്ട ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ അടക്കമുള്ള എല്ലാവർക്കുമെതിരേ സ്വീകരിക്കേണ്ട അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. ഗവർണറെ…
Read Moreട്രെയിൻ തട്ടി മരിച്ച മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം; ശ്രീരാജിന്റേത് ആത്മഹത്യയെന്ന് പുന്നപ്ര പോലീസ്; ജന്മദിനാഘോഷ ത്തിനിടെ ഉണ്ടായ വാക്കേറ്റത്തിന് ശേഷം സംഭവിച്ചതെന്ത്?
അമ്പലപ്പുഴ: യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. ദുരൂഹതയെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പുന്നപ്ര പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ ശ്രീരാജാണ് (നന്ദു-20) ഞായറാഴ്ച രാത്രി 8.10ന് വണ്ടാനം ശിശുവിഹാറിനു പടിഞ്ഞാറ് റെയിൽവേ ട്രാക്കിനു സമീപം കുറ്റിക്കാട്ടിൽ മരിച്ചനിലയിൽ കണ്ടത്. വൈകിട്ട് ആറു മുതലാണ് യുവാവിനെ കാണാതായത്. തുടർന്നുള്ള തെരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. അയൽവീട്ടിലെ ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുത്തതിനുശേഷം സുഹൃത്തുക്കളിലെ ചിലരുമായി വാക്കേറ്റം ഉണ്ടായിയിരുന്നു. ഇതേത്തുടർന്ന് വൈകിട്ടോടെ പൂമീൻപൊഴിക്കു സമീപത്തുവച്ച് ഇരുകൂട്ടർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിന്റെ വക്കിലെത്തിയതായി ബന്ധുക്കൾ പറയുന്നു. ഇതിനുശേഷമാണ് റെയിൽവേ ട്രാക്കിനു സമീപം മൃതദേഹം കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പിതാവ് ബൈജു പുന്നപ്ര പോലീസിനു പരാതി നൽകി. സംശയമുള്ളവരുടെ പേരെടുത്ത് പറയുന്നുണ്ടെങ്കിലും അവരെ ചോദ്യം ചെയ്യാൻ പോലീസ് തയാറായിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. അതേസമയം ശ്രീരാജിന്റേത് ആത്മഹത്യയാണെന്നാണ് പുന്നപ്ര പോലീസ് പറയുന്നത്.…
Read Moreകർഷകദിനത്തിൽ അച്ഛനും മകനും ഒരേ ദിനം കർഷക അവാർഡ്; ആനന്ദമന്ദിരം ആഹ്ലാദത്തിൽ
പൂവന്തുരുത്ത്: ഒരേ ദിനം കർഷക അവാർഡ് ഏറ്റുവാങ്ങിയതിന്റെ ആഹ്ലാദത്തിൽ അച്ഛനും മകനും.കോട്ടയം പൂവന്തുരുത്ത് ആനന്ദമന്ദിരത്തിൽ വി.എസ്. കൃഷ്ണകുമാറിനും മകൻ അയുഷ് കൃഷ്ണയ്ക്കുമാണ് ഒരേ ദിനം കർഷക അവാർഡ് ലഭിച്ചത്. കൃഷ്ണകുമാറിനു കർഷകമോർച്ച പനച്ചിക്കാട് മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡും ആയുഷിനു പനച്ചിക്കാട് പഞ്ചായത്തിന്റെ മികച്ച കുട്ടിക്കർഷകനുള്ള അവാർഡുമാണ് ലഭിച്ചത്. ഇരുവരും ഇന്നലെ കർഷകദിനത്തിൽ അവാർഡ് ഏറ്റുവാങ്ങി. പശു, കോഴി, താറാവ്, ഗിനി, പ്രാവ്, മീൻ തുടങ്ങിയവയും വിവിധ പച്ചക്കറികളും ഇവർ കൃഷി ചെയ്യുന്നുണ്ട്. കൃഷിയിൽ പിതാവിനൊപ്പമുള്ള സജീവ പങ്കാളിത്തം കണക്കിലെടുത്താണ് ആയുഷിന് അവാർഡ് നൽകിയത്. മൂലേടം അമൃത ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആയുഷ് കൃഷ്ണ. കൃഷ്ണകുമാറിന്റെ ഭാര്യ മിനു ആർ. നായരും മകൾ അദിതി കൃഷ്ണയും കൃഷികാര്യങ്ങളിൽ പിന്തുണയുമായി ഒപ്പമുണ്ട്.
Read Moreഎൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡർ മരിച്ചനിലയിൽ; മരണക്കുറിപ്പ് കണ്ടെത്തിയിട്ടില്ലാത്തതിനാൽ മരണകാരണം വ്യക്തമല്ലെന്ന് പോലീസ്
കോട്ടയം: എൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം, ചാലപ്പറന്പ്, സംസ്കൃതിയിൽ ബ്രിഗേഡിയർ എം. നരേന്ദ്രനാഥ് സാജൻ (എം.എൻ. സാജൻ, 54) നെയാണ് തൂങ്ങിമരിച്ചനിലയിൽ യൂണിഫോം മാറ്റുന്നതിനുള്ള ഗസ്റ്റ് റൂമിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 10.30 നാണ് സംഭവം. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണക്കുറിപ്പ് കണ്ടെത്തിയിട്ടില്ലാത്തതിനാൽ മരണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.എൻസിസിയുടെ എട്ട് ബറ്റാലിയനുകളുടെ ഗ്രൂപ്പ് കമാൻഡറാണ് മരിച്ച സാജൻ. ഒരുവർഷം മുന്‍പാണ് കോട്ടയം എൻസിസിയിലെത്തിയത്. ഷില്ലോങ്ങിലെ ഗുർഖ റൈഫിൾസിൽ സെൻട്രൽ കമാൻഡന്റായിരുന്നു. ഇവിടെനിന്നാണ് കോട്ടയം എൻസിസി ഗ്രൂപ്പ് കമാൻഡറായി എത്തുന്നത്. ഭാര്യ: പ്രസീദ. മക്കൾ: ഗായത്രി, പാർവതി (വിദ്യാർഥികൾ). അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിൽ സുഹൃത്തുക്കളും ബന്ധുക്കളും വൈക്കം: തിരക്കുകളിൽനിന്നൊഴിഞ്ഞ് ഭാര്യയും മക്കളുമായി ശാന്തമായി കഴിയണമെന്ന ആഗ്രഹത്തിലാണ് ബ്രിഗേഡിയർ എസ്. നരേന്ദ്രനാഥ് സാജൻ ഒന്നരവർഷം മുന്‍പ് ജന്മനാട്ടിലേക്ക് മടങ്ങിവന്നത്. വളരെ സ്നേഹത്തോടെ…
Read Moreമുറിയില്‍ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതിന്റെ സൂചനകൾ; സജീവും അര്‍ഷാദും ലഹരി ഉപയോഗിച്ചിരുന്നു; ഇടപാടുകളെക്കുറിച്ചുള്ള തർക്കമാകാം ക്രൂരമായ കൊലയ്ക്ക് പിന്നിലെന്ന് പോലീസ്
കൊച്ചി/കാസർഗോഡ്: കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് കാസർഗോട്ട് പിടിയില്‍. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണ (22) യെ കൊലപ്പെടുത്തിയ കേസിൽ കോഴിക്കോട് ഇരിങ്ങൽ സ്വദേശി അർഷാദിനെ (27) യാണ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പിടികൂടിയത്. അർഷാദിന് യാത്രാസൗകര്യമൊരുക്കിയതിന് കോഴിക്കോട് സ്വദേശി അശ്വന്തിനെയും (23) പിടികൂടി.ഇൻഫോപാർക്കിനു സമീപം ഇടച്ചിറ ഒക്സോണിയ ഫ്ലാറ്റിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസത്തോളം പഴക്കമുള്ള മൃതദേഹം പുതപ്പും മറ്റും ഉപയോഗിച്ച് കെട്ടിമറച്ച് ഫ്ലാറ്റിലെ പൈപ്പ് ഡക്ടിൽ ഒളിപ്പിച്ചനിലയിലായിരുന്നു. കൊലപാതകത്തിനുശേഷം ഒളിവിൽ പോയ അർഷാദ് കർണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കാസർഗോഡ് പോലീസിന്റെ പിടിയിലായത്. മൊബൈൽ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇയാളിലേക്ക് പോലീസെത്തിയത്. കോഴിക്കോട് രാമനാട്ടുകരയിലായിരുന്നു അര്‍ഷാദിന്റെ മൊബൈൽ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷൻ. പ്രതികളിൽനിന്ന് 1560 ഗ്രാം കഞ്ചാവ്,…
Read Moreനിങ്ങളാണ് യഥാര്‍ഥ സൂപ്പര്‍ സ്റ്റാര്‍! ശ്രീലങ്ക സന്ദര്‍ശിച്ച മമ്മൂട്ടിയുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ക്രിക്കറ്റ് താരം സനത് ജയസൂര്യ
ശ്രീലങ്ക സന്ദര്‍ശിച്ച മമ്മൂട്ടിയുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ക്രിക്കറ്റ് താരം സനത് ജയസൂര്യ. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് താരം ശ്രീലങ്കയിലെത്തിയത്. തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രതിനിധിയായ ജയസൂര്യക്കൊയ്പ്പം സമയം ചലവിടാന്‍ മമ്മൂട്ടി എത്തിയത്. ശ്രീലങ്കന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ജയസൂര്യ. സമൂഹമാധ്യമത്തിലൂടെയാണ് താരം സന്തോഷം പങ്കുവച്ചത്. മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടിയെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. നിങ്ങള്‍ യഥാര്‍ഥ സൂപ്പര്‍ സ്റ്റാറാണ്. ശ്രീലങ്കയില്‍ വന്നതിന് നന്ദി. എല്ലാവരെയും ശ്രീലങ്ക കാണാനും ആസ്വാദിക്കാനും സ്വാഗതം ചെയ്യുന്നു. ജയസൂര്യ കുറിച്ചു. ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്ധനുമായി മമ്മൂട്ടി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം ശ്രീലങ്കയെ മുഴുവനായും ബാധിച്ചിരുന്നു. ടൂറിസം വിനോദത്തെയും വളരെ സാരമായി ഇത് ബാധിച്ചു.
Read Moreജീവിതത്തിലൊരിക്കലും ഇനി തായ് എയർവെയ്സിൽ കയറില്ല; വിമാനത്തിൽ വെച്ച് സംഭവിച്ച ദുരനുഭവം തുറന്ന് പറഞ്ഞ് സ്രിയ
തായ് എയര്‍വെയ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി നസ്രിയ നസീം. ബാഗ് വിമാനത്തില്‍ വച്ച് നഷ്ടമായെന്നും ഇക്കാര്യം അവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും യാതൊരു സഹായവും നല്‍കിയില്ലെന്നും നടി ആരോപിക്കുന്നു. സമൂഹമാധ്യമത്തിലൂടെ തായ് എയര്‍വെയ്സിനെ ടാഗ് ചെയ്താണ് നടി വിമര്‍ശനം ഉന്നയിച്ചത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍ലൈന്റെ ഭാഗത്തുനിന്നോ അവരുടെ ജീവനക്കാരുടെ അടുത്ത് നിന്നോ എനിക്ക് ഇത്തരത്തില്‍ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല. ബാഗ് നഷ്ടപ്പെട്ടു. എന്നാല്‍ അതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ യാതൊരു പരിഗണനയും സഹായവും അവര്‍ നല്‍കിയില്ല. ഇനി ജീവിതത്തിലൊരിക്കലും തായ് എയര്‍വെയ്സ് ഉപയോഗിക്കില്ല. നടി കുറിച്ചു.
Read More