കാസര്‍ഗോഡ്: ശാരീരിക അവശതകള്‍ മാറ്റാന്‍ മന്ത്രവാദ ചികിത്സയ്ക്ക് വിധേയയായ യുവതി മരിച്ചു. ബെള്ളൂര്‍ പഞ്ചായത്തില്‍ തോട്ടകമൂല കോളനിയിലെ പ്രമീള(21)യാണ് മരിച്ചത്. ഇടയ്ക്കിടെ വിവിധ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. അനാരോഗ്യത്തിന് ശാശ്വത പരിഹാരം തേടിയാണ് മന്ത്രവാദ ചികിത്സ നടത്തിയതെന്ന് പറയുന്നു. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് നാടന്‍ ചികിത്സ നടത്തുന്നവര്‍ കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കുകളുടെ ഉള്‍പ്രദേശങ്ങളില്‍ സുലഭമാണ്. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ക്കെതിരായ പ്രചാരണവും ഇവര്‍ നടത്തുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളില്‍ കുടുങ്ങി ദിവസങ്ങള്‍ക്കു മുമ്പാണ് കുടുംബാംഗങ്ങള്‍ യുവതിയെ മന്ത്രവാദിയുടെ അടുത്തെത്തിച്ചതെന്ന് പറയുന്നു. എന്നാല്‍ ചികിത്സ തുടങ്ങിയപ്പോള്‍ തന്നെ യുവതിയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമാവുകയും ബുധനാഴ്ച വൈകിട്ട് മരണം സംഭവിക്കുകയുമായിരുന്നു. കുടുംബാംഗങ്ങള്‍ ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെങ്കിലും പട്ടികവര്‍ഗ വകുപ്പിനു കീഴിലെ ഉദ്യോഗസ്ഥര്‍ സംഭവം അന്വേഷിക്കുന്നുണ്ട്. ഉള്‍പ്രദേശങ്ങളിലെ കോളനികളില്‍ നേരത്തേയും ഇത്തരം മരണങ്ങള് സംഭവിച്ചിട്ടുള്ളതായി പറയുന്നു. തോട്ടകമൂല കോളനിയിലെ ബാലകൃഷ്ണന്റെയും ഗിരിജയുടെയും മകളാണ്…
Read MoreDay: August 25, 2022
ദിലീപ് കേസിൽ അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമം ! ഷോണ്‍ ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
ജിബിൻ കുര്യൻ കോട്ടയം: ദിലീപ് കേസിൽ വ്യാജ സ്ക്രീൻ ഷോട്ടുകളുണ്ടാക്കി അന്വേഷണത്തെ വഴി തെറ്റിച്ചു എന്ന കേസുമായി ബന്ധപ്പെട്ട് പി.സി. ജോർജിന്റെ മകനും കോട്ടയം ജില്ലാപഞ്ചായത്തംഗവും ജനപക്ഷം നേതാവുമായ അഡ്വ. ഷോണ്‍ ജോർജി (ചാക്കോച്ചൻ)ന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ഇന്നു രാവിലെയാണ് ഈരാറ്റുപേട്ട ചേന്നാടു കവലയിലുള്ള പ്ലാത്തോട്ടത്തിൽ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘമെത്തിയത്. വ്യാജ സ്ക്രീൻ ഷോട്ട് നിർമിച്ച ഫോണ്‍ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് നടത്തുകയാണ്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി അമ്മിണിക്കുട്ടൻ, തൃശൂർ ക്രൈംബ്രാഞ്ച് എസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്. ദിലീപിന്റെ സഹോദരനുമായി ഷോണ്‍ ജോർജ് സംസാരിച്ചതിന്റെ തെളിവുകളുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. റെയ്ഡ് നടന്നു കൊണ്ടിരിക്കുന്ന സമയം വീട്ടിൽ പി. സി. ജോർജും ഭാര്യ ഉഷയും ഷോണ്‍ ജോർജും ഭാര്യ പാർവതിയുമുണ്ട്. റെയ്ഡ് വിവരമറിഞ്ഞ നിരവധി ജനപക്ഷം പ്രവർത്തകരും വീട്ടിലെത്തിയിട്ടുണ്ട്.
Read Moreഅഭിമാനമുള്ള മാതാവാണ് ഞാന്‍..! മക്കള്‍ക്കായി ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും; ഒപ്പം വിജയ് യേശുദാസും ദർശനയും
മക്കള്‍ക്ക് വേണ്ടി ഒരുമിച്ചിരിക്കുകയാണ് നടന് ധനുഷും ഐശ്വര്യ രജനീകാന്തും. വിവാഹമോചനത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മക്കളായ യാത്രയുടെയും ലിംഗയുടെയും സ്കൂളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായാണ് ഇരുവരും എത്തിയത്. ഏറെ ഞെട്ടലോടെയായിരുന്നു സിനിമ ലോകം ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞ വാര്‍ത്ത അറിഞ്ഞത്. ഇവര്‍ക്കൊപ്പം ഗായകന് വിജയ് യേശുദാസും ദര്‍ശനയുമുണ്ട്. ധനുഷ്-ഐശ്വര്യ ദമ്പതികളുടെ മൂത്ത മകന് യാത്രയെ സ്കൂളിലെ സ്പോര്‍ട്സ് ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കനായാണ് ഇവരുവരും ഒന്നിച്ചെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 18 വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹബന്ധം അവസാനിപ്പിച്ചത്. എത്ര മനോഹരമായാണ് ഒരു ദിവസം തുടങ്ങുന്നത്. എന്റെ ആദ്യത്തെ കുട്ടി ഇന്ന് സ്കൂള്‍ സ്പോര്ടസ് ക്യാപ്റ്റനായി സത്യപ്രതിഞ്ജ ചെയ്യുന്നത് കാണുന്നു. അഭിമാനമുള്ള മാതാവാണ് ഞാന്‍. എത്ര വേഗമാണ് അവര്‍ വളരുന്നത്. ഐശ്വര്യ രജനീകാന്ത് സമൂഹമാധ്യമത്തില്‍ കുറിച്ചു. ദർശനയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
Read Moreസന്തോഷത്തിന്റെ ബാല്യം നൊമ്പരമാകുമ്പോ ൾ..! മൊബൈലിന്റെ ദുരുപയോഗവും, ലഹരി ഉപയോഗവും കുട്ടികളെ അപകടത്തിലേക്ക് തള്ളിയിടുന്നു; ഏഴു മാസത്തിനിടെ 109 പോക്സോ കേസുകൾ
പത്തനംതിട്ട: ജില്ലയിൽ മുന്‍പെങ്ങുമുണ്ടാകാത്ത വിധത്തിൽ പോക്സോ കേസുകളുടെ എണ്ണം പെരുകുന്നു. ചെറുപ്രായക്കാരായ കുട്ടികൾക്കു നേരേ ഉണ്ടാകുന്ന പീഡനങ്ങളെ സംബന്ധിച്ചു പോലീസും ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിലുമൊക്കെ പഠനം നടത്തിവരികയാണ്. ചെറുപ്രായത്തിലുണ്ടാകുന്ന പക്വതയില്ലാത്ത പല ബന്ധങ്ങളുമാണ് പീഡനത്തിലേക്കു വഴിവയ്ക്കുന്നതെന്നാണ് കണ്ടെത്തൽ. ഏഴു മാസം കൊണ്ട് 109 പോക്സോ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 62 കേസുകളും ബാലപീഡനങ്ങൾ തന്നെയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 29 പീഡന കേസുകളാണുണ്ടായത്. ഈ വർഷം അത് ഇരട്ടിയിലധികമായി.നാലും അഞ്ചും വയസ് മുതൽ 17 വയസുവരെയുള്ള കുട്ടികൾ ജില്ലയിൽ വിവിധ രീതികളിൽ ആക്രമണം നേരിടുകയാണ്. ഇതിൽ ക്രൂരമായ ബലാത്സംഗം അടക്കമുണ്ട്. സന്തോഷത്തിന്റെ ബാല്യം നൊന്പരമായ കുട്ടികൾ പലരും ഇന്നു കൗൺസലിംഗുകൾക്കടക്കം വിധേയപ്പെട്ടു ജീവിതത്തിലേക്കു തിരികെവരാനുള്ള ശ്രമത്തിലാണ്. രക്ഷിതാക്കളും അധ്യാപകരും കുട്ടികളെ കുറെക്കൂടി ജാഗ്രതയോടെ ശ്രദ്ധിക്കേണ്ട കാലഘട്ടമാണെന്നാണ് കൗൺസലിംഗ് മേഖലയിലുള്ളവരുടെ അഭിപ്രായം. 16, 17…
Read Moreമുസ്ലിം പുരുഷന് ഒന്നിലേറെ വിവാഹം കഴിക്കുന്നതോ തലാക്ക് ചൊല്ലുന്നതോ തടയാന്‍ കോടതിയ്ക്കാവില്ല ! ഹൈക്കോടതിയുടെ നിരീക്ഷണം…
ഒന്നിലേറെ വിവാഹം കഴിക്കുന്നതില്‍ നിന്നോ തലാക്ക് ചൊല്ലുന്നതില്‍ നിന്നോ ഒരാളെ തടയാന്‍ കുടുംബക്കോടതിയ്ക്ക് സാധിക്കില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് നിരീക്ഷിച്ചു. തലാക്ക് ചൊല്ലുന്നതില്‍നിന്നു തന്നെ വിലക്കിയ ചവറ കുടുംബ കോടതി ഉത്തരവിനെതിരെ കൊല്ലം സ്വദേശി നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ആദ്യ രണ്ടു തലാക്കും ചൊല്ലിയ ഹര്‍ജിക്കാരനെതിരെ ഭാര്യ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കുടുംബ കോടതി മൂന്നാം തലാക്ക് ചൊല്ലുന്നതില്‍നിന്നു ഹര്‍ജിക്കാരനെ വിലക്കി. വീണ്ടും വിവാഹം കഴിക്കാനുള്ള നീക്കം തടയണമെന്ന ഹര്‍ജിയിലെ ആവശ്യവും കോടതി അംഗീകരിച്ചു. ഇതിനെതിരെയാണ് ഹൈക്കോടതിയിലെ അപ്പീല്‍. വ്യക്തിനിയമം അനുവദിക്കുന്ന വിധത്തിലുള്ള പ്രവൃത്തിയില്‍നിന്ന് ഒരാളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ കോടതികളുടെ അധികാരം പരിമിതമാണ്. വ്യക്തിനിയമ പ്രകാരം ഒരാള്‍ക്ക് ഒരേസമയം ഒന്നിലധികം…
Read Moreനിക്ക് ജൊവാന്‍സ് സ്വവര്‍ഗാനുരാഗിയോ? തുറന്നുപറഞ്ഞ് മുന്‍ കാമുകി
ഗായകനും പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായ നിക്ക് ജൊവാന്സിനെക്കുറിച്ച് മനസ് തുറന്ന് നിക്കിന്റെ മുന്‍ കാമുകി സെലീന ഗോമസ്. സ്ക്രീം ക്വീൻസ്, കിംഗ്ഡം എന്നീ ചിത്രങ്ങളിൽ സ്വവർഗാനുരാഗിയായി അഭിനയിച്ച നിക്കിനെ കുറിച്ച് പറഞ്ഞതിന് ശേഷം നിക്ക് യഥാര്‍ഥ ജീവിതത്തില്‍ സ്വവര്‍ഗാനുരാഗി ആണോ എന്ന് ഒരു ചോദ്യവും ഉയർന്നു. ഇതിനാണ് സെലീന മറുപടി നൽകിയത്. നിക്കും താനും പ്രണയിച്ചിട്ടുണ്ടെന്നും ഒരുമിച്ച് ജീവിച്ചിട്ടുണ്ടെന്നും സെലീന വ്യക്തമാക്കി. എന്നാല്‍ സ്വവര്‍ഗാനുരാഗി ആണെന്ന തോന്നല്‍ ഒരു ശതമാനം പോലും ഉണ്ടായിട്ടില്ലെന്നുമാണ് സെലീന മറുപടി പറഞ്ഞത്. 2008-2009 കാലഘട്ടങ്ങളില്‍ പ്രണയത്തിലായിരുന്ന നിക്കും സെലീനയും ഒരു വര്‍ഷത്തിന് ശേഷം വേര്‍പിരിഞ്ഞു. പലയിടത്തും സെലീന നിക്കിനെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. 2018ലാണ് നടി പ്രിയങ്ക ചോപ്രയുമായി നിക്ക് പ്രണയത്തിലാകുന്നത്. പിന്നീട് നിരവധി പൊതുപരിപാടികളില്‍ ഇവർ സ്ഥിരം സാന്നിധ്യമായിരുന്നു. ഡിസംബറില്‍ ഇരുവരും വിവാഹിതരായി. 2022 ജനുവരിയില്‍ വാടക ഗര്‍ഭധാരണത്തിലൂടെ ദമ്പതികള്‍ക്ക് ഒരു…
Read More‘വേഗ’ എത്താൻ വൈകും! എസി ബോട്ടിൽ കുറഞ്ഞ ചെലവിൽ വേമ്പനാട്ടു കായൽപ്പരപ്പിന്റെ ഭംഗി ആസ്വദിക്കാൻ ഇനിയും കാത്തിരിക്കണം
കോട്ടയം: ഓണാവധിയിൽ പടിഞ്ഞാറൻമേഖലയുടെ ഭൂപ്രകൃതി ആസ്വദിക്കാനെത്തുന്നവർക്കു കുറഞ്ഞ ചെലവിൽ എസി ബോട്ടിലൂടെ യാത്ര ആസ്വദിക്കാൻ ഇനിയും കാത്തിരിക്കണം. കോട്ടയം- ആലപ്പുഴ- കുമരകം പാസഞ്ചർ കം ടൂറിസ്റ്റ് സർവീസായി എത്തുന്ന വേഗ ബോട്ട് സർവീസ് ആരംഭിക്കാൻ കാലതാമസം നേരിടുകയാണ്. ഇത്തവണത്തെ ഓണത്തിന് ‘’വേഗ ബോട്ട് ‘’ കോട്ടയത്ത് എത്തുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും വൈകും. കോട്ടയത്തിന് അനുവദിച്ചിരിക്കുന്ന വേഗ ബോട്ടിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പുതിയ ബോട്ട് നിർമാണം പൂർത്തിയായാൽ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ജലഗതാഗത വകുപ്പ് അധികൃതർ പറ33273യുന്നത്. കോവിഡ് പ്രസിന്ധിക്കും വെള്ളപ്പൊക്ക ഭീഷണിക്കും ശേഷം നിരവധി വിനോദസഞ്ചാരികളാണ് പടിഞ്ഞാറൻ മേഖലയിലേക്ക് എത്താനൊരുങ്ങുന്നത്. ഓണാവധിയും എത്തുന്നതോടെ വിനോദ സഞ്ചാരികളുടെ എണ്ണം കൂടും. ഇപ്പോൾ കായൽപ്പരപ്പിലെ യാത്രയ്ക്ക് ആയിരങ്ങളും പതിനായിരങ്ങളുമാണ് സ്വകാര്യ ഹൗസ് ബോട്ടുകളും ശിക്കാര ബോട്ടുകളും ഈടാക്കുന്നത്. സീസണാകുന്നതോടെ ഇനിയും ചാർജ് കൂടും. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ എസി ബോട്ടിലൂടെ…
Read Moreകുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകന്, നന്മയുള്ളവര്‍ക്ക് മാത്രം കഴിയുന്ന ഒന്ന് ! ഉത്തര്‍പ്രദേശിലെ വേറിട്ട ഒരു പോലീസുകാരനെക്കുറിച്ച്…
മറ്റുള്ളവരുടെ മനസില്‍ ഇടംപിടിക്കുക എന്നത് നന്മയുള്ളവര്‍ക്ക് മാത്രം കഴിയുന്ന ഒന്നാണ്. ഇത്തരത്തിൽ കുട്ടികളുടെ ഹൃദയത്തെ തൊടാറുള്ളത് മിക്കവാറും അവരുടെ അധ്യാപകരായിരിക്കും. അത്തരത്തിലൊരു അധ്യാപകനെക്കുറിച്ചാണിത്. എന്നാലിദ്ദേഹം അധ്യാപകന് മാത്രമല്ല ഒരു പോലീസ് ഉദ്യോഗസ്ഥന് കൂടിയാണ്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ സര്‍ക്കാര്‍ റയില്‍വേ പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിളായ രോഹിത് കുമാര്‍ യാദവാണ് ഈ വേറിട്ട അധ്യാപകന്. റയില്‍വേയിലെ തന്റെ ജോലിക്ക് ശേഷം പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന ഇദ്ദേഹം അവരുടെ പ്രിയപ്പെട്ട പോലീസ് ടീച്ചറായിരുന്നു. 2018 സെപ്റ്റംബര്‍ മുതല്‍ ഡ്യൂട്ടി സമയം കഴിഞ്ഞ് സിക്കന്ദ്രപൂര്‍ കര്ണ് ബ്ലോക്കിലെ 125 കുട്ടികളെ പഠിപ്പിച്ചു വരികയായിരുന്നു രോഹിത്. കൊരാരി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍ ഭിക്ഷാടനം നടത്തുന്ന ദരിദ്രകുടുംബങ്ങളിലെ കുട്ടികളെയാണ് ഇദ്ദേഹം ഇത്തരത്തില്‍ പഠിപ്പിച്ചിരുന്നത്. ഇതിനായി “ഹര് ഹാത്ത് മേ കലാം പാഠശാല’ എന്നൊരു ഓപ്പണ്‍ വിദ്യാലയവും അദ്ദേഹം തുടങ്ങിയിരുന്നു. കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളും മറ്റും സ്വന്തം…
Read Moreസുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി ! അഞ്ചുപേര്‍ അറസ്റ്റില്‍…
തമിഴ്നാട്ടില്‍ 40കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.വിരുതുനഗര്‍ ജില്ലയിലെ അറുപ്പുകോട്ടയിലാണ് സംഭവം. കാറില്‍ പോവുകയായിരുന്ന സ്ത്രീയെ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഓഗസ്റ്റ് 22ന് വൈകുന്നേരമാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അയല്‍വാസിയായ സുഹൃത്തിനൊപ്പമാണ് സ്ത്രീ കാറില്‍ സഞ്ചരിച്ചിരുന്നത്. ഇവരെ പിന്തുടര്‍ന്ന ഏഴംഗ സംഘം ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ കാര്‍ തടഞ്ഞുനിര്‍ത്തി സുഹൃത്തിനെ മര്‍ദിച്ചവശനാക്കിയ ശേഷം സ്ത്രീയെ തട്ടിക്കൊണ്ടുപോവുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന പണവും ആഭരണങ്ങളും മൊബൈലും സംഘം തട്ടിയെടുത്തു. സ്ത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Read Moreകാലവും പാലവും സാക്ഷി..! വിമര്‍ശകര്‍ അറിയേണ്ട തിയോ അച്ചന്റെ പോരാട്ടവീര്യത്തെക്കുറിച്ച്…
വാക്കുകളെ പ്രവര്‍ത്തികളുമായി സമന്വയിപ്പിക്കുന്ന ചിലരുണ്ട്. അവരെയാണ് ജനങ്ങള്‍ നേതാവെന്നും നായകനെന്നും അംഗീകരിക്കാറ്. അത്തരത്തിലുള്ള ഒരാളാണ് തിയോ അച്ചന് എന്നറിയപ്പെടുന്ന ഫാദര്‍ തീയോഡേഷ്യസ് അലക്സ് ഡിക്രൂസ്. ഫാദര്‍ തീയോഡേഷ്യസ് അലക്സ് ഡിക്രൂസ് എന്നു പറഞ്ഞാല്‍ ഒരുപക്ഷെ സാധാരണ ആളുകള്‍ക്ക് പെട്ടെന്ന് പിടികിട്ടണമെന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന സമരത്തില്‍ മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിച്ച ഒരു വെെദികനെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ കാര്‍ക്കശ്യവും പോരാട്ടത്തിലുള്ള നിശ്ചയ ദാര്‍ഢ്യവുമാണ് ഇത്തരത്തില്‍ ആ വൈദികനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഈ തീപ്പൊരി വാക്കുകളുടെ ഉടമയാണ് തീയോ അച്ചന്. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് പിന്നാലെ സൈബര്‍ ലോകത്ത് ചിലര്‍ ഇദ്ദേഹത്തിനെതിരെ വ്യാപക ആക്രമണം അഴിച്ചിടുവിടുകയുണ്ടായി. സംഘടിത ആക്രമണങ്ങള്‍ക്ക് മുന്നില്‍ തിയോ അച്ചന് പതറുമെന്നാണ് ഇക്കൂട്ടര്‍ കരുതിയിരുന്നത്. എന്നാലത് സംഭവിച്ചില്ല. അതിന്റെ കാരണമെന്താണെന്ന് തീയോ അച്ചന്റെ ചരിത്രമറിയാവുന്ന എല്ലാവര്ക്കും മനസിലാകും. സാധാരണക്കാരന്റെ നീതിക്കായുള്ള അദ്ദേഹത്തിന്റെ…
Read More