മുസ്ലിം പുരുഷന്‍ ഒന്നിലേറെ വിവാഹം കഴിക്കുന്നതോ തലാക്ക് ചൊല്ലുന്നതോ തടയാന്‍ കോടതിയ്ക്കാവില്ല ! ഹൈക്കോടതിയുടെ നിരീക്ഷണം…

ഒന്നിലേറെ വിവാഹം കഴിക്കുന്നതില്‍ നിന്നോ തലാക്ക് ചൊല്ലുന്നതില്‍ നിന്നോ ഒരാളെ തടയാന്‍ കുടുംബക്കോടതിയ്ക്ക് സാധിക്കില്ലെന്ന് ഹൈക്കോടതി.

വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് നിരീക്ഷിച്ചു.

തലാക്ക് ചൊല്ലുന്നതില്‍നിന്നു തന്നെ വിലക്കിയ ചവറ കുടുംബ കോടതി ഉത്തരവിനെതിരെ കൊല്ലം സ്വദേശി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

ആദ്യ രണ്ടു തലാക്കും ചൊല്ലിയ ഹര്‍ജിക്കാരനെതിരെ ഭാര്യ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കുടുംബ കോടതി മൂന്നാം തലാക്ക് ചൊല്ലുന്നതില്‍നിന്നു ഹര്‍ജിക്കാരനെ വിലക്കി.

വീണ്ടും വിവാഹം കഴിക്കാനുള്ള നീക്കം തടയണമെന്ന ഹര്‍ജിയിലെ ആവശ്യവും കോടതി അംഗീകരിച്ചു. ഇതിനെതിരെയാണ് ഹൈക്കോടതിയിലെ അപ്പീല്‍.

വ്യക്തിനിയമം അനുവദിക്കുന്ന വിധത്തിലുള്ള പ്രവൃത്തിയില്‍നിന്ന് ഒരാളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഇത്തരം കാര്യങ്ങളില്‍ കോടതികളുടെ അധികാരം പരിമിതമാണ്. വ്യക്തിനിയമ പ്രകാരം ഒരാള്‍ക്ക് ഒരേസമയം ഒന്നിലധികം വിവാഹങ്ങള്‍ ആകാം.

നിയമം അങ്ങനെ അനുവദിക്കുന്നിടത്തോളം കോടതിക്ക് അതു തടയാനാവില്ല. മതവിശ്വാസവും ആചാരവും അനുസരിച്ചുള്ള ഒരാളുടെ പ്രവൃത്തിയില്‍ കോടതിക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Related posts

Leave a Comment