കോട്ടയം: ഒരിടവേളയ്ക്കു ശേഷം കോട്ടയത്തെ ആകാശപാത വീണ്ടും വാര്‍ത്താ വിവാദത്തിലേക്ക്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജില്ലയില്‍ വിവിധപരിപാടികള്‍ക്ക് എത്തിയ ദിവസം തന്നെ ആകാശപാത നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ചവരുത്തിയെന്ന ആരോപണവുമായി സ്ഥലം എംഎല്‍എ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രംഗത്തെത്തിയതോടെയാണ് വിവാദം കൊഴുത്തത്. തൃശൂരും കൊല്ലത്തും ആകാശപാത പൂര്‍ത്തിയായെന്നും കോട്ടയത്തെ ആകാശപാത നിര്‍മണത്തില്‍ ഒരു അശാസ്ത്രീയതയുമില്ലെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറയുന്നത്. ഇതിനിടയില്‍ നഗരത്തില്‍ ആകാശപത നിര്‍മിക്കാന്‍ സാധിക്കില്ലെന്നും ആകാശപാത പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായി സിപിഎം ജില്ലാ നേതൃത്വവും രംഗത്തെത്തിയിരിക്കുകയാണ്. തട്ടിക്കൂട്ടി ഇനി നിര്‍മിച്ചാലും നഗരത്തിലെ ജനങ്ങള്‍ക്ക് ആകാശപാതകൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍ പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ ആകാശപാതയുടെ നിര്‍മാണത്തില്‍ ഉണ്ടായിട്ടില്ല. സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അനാസ്ഥയാണ് ഉണ്ടായതെന്നും പൊളിച്ചുമാറ്റാന്‍ കോടതി വരെ നിര്‍ദേശിച്ച ആകാശപാതയുടെ കാര്യത്തില്‍ തിരുവഞ്ചൂര്‍…
Read MoreDay: September 14, 2022
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പത്തൊമ്പതുകാരി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.മുണ്ടക്കയം കോടമല വീട്ടിൽ മനോജ് മകൻ നിതിൻ മനോജ് (19), മുണ്ടക്കയം പാറത്തോട് വെള്ളാപ്പള്ളിൽ വീട്ടിൽ തങ്കപ്പൻ മകൻ നിതിൻ (33), കൊക്കയാർ ഭാഗത്ത് കുമ്പുക്കൽ വീട്ടിൽ ജോബി സെബാസ്റ്റ്യൻ മകൾ അഞ്ജലി സെബാസ്റ്റ്യൻ (19) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. നിതിൻ മനോജ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തന്റെ സുഹൃത്തുക്കളുടെ സഹായത്താൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു പരാതി. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്നുള്ള അന്വേഷണത്തിൽ ഇവരെ കണ്ടെത്തുകയുമായിരുന്നു. പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ സഹായിച്ച കുറ്റത്തിനാണ് മനോജിനെയും, അഞ്ജലിയെയും അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച് ഷിന്റോ പി കുര്യൻ, എസ്,ഐ അരുൺ തോമസ്, എഎസ്ഐ ഷൈമ, സിപി മാരായ റോഷ്ന, നൗഷാദ്,അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ…
Read Moreബസിലെ കുതിരയ്ക്കൊപ്പം കുതിക്കുന്ന കുതിര; മറയൂരിലെ കുതിരയോട്ടം സമൂഹമാധ്യമത്തിൽ വൈറലാകുന്നു
മറയൂര്‍: ടൂറിസ്റ്റ് ബസിൽ പതിച്ചിരിക്കുന്ന ത്രീ ഡി ചിത്രത്തിനൊപ്പം ഓടുന്ന സാക്ഷാൽ കുതിര കൗതുകമായി. ബസിൽ പതിച്ചിരിക്കുന്ന കുതിരയുടെ ചിത്രത്തോട് അടുപ്പം തോന്നി ഒപ്പം കൂടിയിരിക്കുന്ന കുതിര ഇപ്പോൾ നാട്ടിൽ താരമാണ്. തമിഴ്നാട്ടിലെ പേരൂര്‍ ബസ് സ്റ്റാൻഡിലെത്തുന്ന ബസിലെ കുതിരയുടെ ചിത്രത്തോടു സൗഹൃദം കൂടുന്ന കുതിരയാണ് വാർത്തകളിൽ നിറയുന്നത്. സമീപവാസിയായ അരുണാചലത്തിന്റേതാണ് കുതിര. ഉച്ചയ്ക്ക് 1.30നാണ് കോയമ്പത്തൂര്‍ പൊള്ളാച്ചി റോഡില്‍ സര്‍വീസ് നടത്തുന്ന ബസ് പേരൂരിലെത്തുന്നത്. സവാരിക്ക് ഉപയോഗിക്കുന്ന കുതിര മറ്റ് ജോലികള്‍ ഒന്നും ഇല്ലെങ്കിൽ ബസ് കേന്ദ്രത്തില്‍ എത്തും. 1.40ന് ബസ് പൊള്ളാച്ചിയിലേക്കു പോകുമ്പോള്‍ ബസിലെ കുതിരയോടൊപ്പം മീറ്ററുകളോളം ഓടിയ ശേഷമാണ് അരുണാചലത്തിന്റെ കുതിര മടങ്ങിപ്പോകുന്നത്. ബസിന് ഒപ്പം പായുന്ന കുതിരയെ കാണാൻ ആളുകൾ കൂടുന്നതും പതിവായിട്ടുണ്ട്.
Read Moreതെരുവുനായ ആക്രമണം; പ്രതിവര്‍ഷം കടിയേൽക്കുന്നത് ലക്ഷം പേര്‍ക്ക്; 6 വർഷത്തിനിടെ നഷ്ടപരിഹാരം 881 പേര്‍ക്ക്
സ്വന്തം ലേഖകന്‍കൊച്ചി: സംസ്ഥാനത്ത് പ്രതിവര്‍ഷം ഒരു ലക്ഷത്തോളം പേര്‍ക്കു തെരുവുനായ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നുണ്ടെങ്കിലും ആറു വർഷത്തിനിടെ നഷ്ടപരിഹാരത്തുക ലഭിച്ചത് 881 പേര്‍ക്ക് മാത്രം. നഷ്ടപരിഹാരത്തിന് അപേക്ഷിച്ചവരാകട്ടെ അയ്യായിരത്തോളം പേരും. തെരുവുനായ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കാനായി സുപ്രീംകോടതി നിര്‍ദേശപ്രകാരം നിയോഗിച്ച ജസ്റ്റീസ് സിരിജഗന് കമ്മിറ്റിയുടെ കണക്കാണിത്. നഷ്ടപരിഹാരത്തിനു സമീപിച്ചാല്‍ പരിശോധിച്ച് ആവശ്യമായ തുക നിശ്ചയിച്ച് പണം നല്‍കാനുള്ള നിര്‍ദേശം സര്‍ക്കാരിനു നല്‍കുകയാണ് കമ്മിറ്റിയുടെ ചുമതല. പരിക്കിന്റെ ആഴം, പരിക്കേറ്റവരുടെ പ്രായം, ജോലി ചെയ്യാന്‍ കഴിയാത്ത ദിവസങ്ങള്‍, അംഗവൈകല്യം സംഭവിക്കൽ, ശരീരഭാഗങ്ങള്‍ വികൃതമാകൽ എന്നിവയെല്ലാം പരിഗണിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്. പരിക്കേല്‍ക്കുന്ന ആള് കൃത്യമായ വിവരങ്ങളും ചികിത്സാരേഖയും സഹിതം വെള്ളക്കടലാസില്‍ അപേക്ഷ തയാറാക്കി കൊച്ചിയിലുള്ള ഓഫീസില്‍ എത്തിക്കണം. പരാതിക്കാരന് ഒരുതവണ കമ്മിറ്റിക്കു മുന്നില്‍ ഹിയറിംഗിനായി ഹാജരാകേണ്ടിയും വരും. അഭിഭാഷകന്റെ സാന്നിധ്യം ആവശ്യമില്ല. കമ്മിറ്റി നിശ്ചയിക്കുന്ന നഷ്ടപരിഹാരം നല്‍കാമെന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍…
Read MoreMonkey App: An Inappropriate Teen App Not Protected To Use! Revealed
Additionally, the privateness assertion states that the app cannot assure information safety as a finish results of inherent nature of the online and its associated know-how. Monkey is an net video chat service that’s equivalent to Omegle or Chat Roulette, with a TikTok sort interface. Users can discuss to strangers from all all over the world via webcam. Either means, they’re finding out a talent but when you’re on the lookout for an app that’s primarily about letter recognition, this isn’t the one to get. This quick paced game is…
Read MoreObtain Random Video Chat Free Greatest Software Program & Apps
The sheer flexibility of the software brings home the necessity of the individual, whether it’s networking, making friends, or just meeting anyone. One of its options includes trying to find strangers close by your location. As of writing, it has 318 million customers throughout 190 countries worldwide. More than anything else, it’s a trendy social media network that depends on video and film messengers to speak with other people. Its interface is easy-to-use, and there are simply navigable choices to make using this platform a breeze. But fortunately, with the…
Read Moreവർഷങ്ങൾക്ക് മുൻപ് അവിചാരിതമായി പരിചയപ്പെട്ടു! ശരീരത്തിന്റെ ചലനശേഷിക്ക് പരിമിതികളുള്ള ശ്രുതിയുടെ ജീവിതത്തിന് കരുതലായി ജയരാജ്
മൂവാറ്റുപുഴ: ശരീരത്തിന്റെ ചലനശേഷിക്ക് പരിമിതികളുള്ള ശ്രുതിയുടെ ഇനിയുള്ള ജീവിതത്തിന് കരുതലായി ജയരാജ് ഒപ്പമുണ്ടാകും. സെറിബെൽ പൾസി രോഗത്തെ തുടർന്ന് ജനനം മുതൽ ചലനശേഷിക്ക് പ്രശ്നങ്ങളുണ്ടായിരുന്ന തൃക്കളത്തൂർ പുഞ്ചക്കാലായിൽ സുകുമാരൻ-സുജ ദന്പതികളുടെ മകൾ ശ്രുതിയെ തൃക്കാരിയൂർ മോളത്തേകുടിയിൽ ശിവൻ-രാജമ്മ ദന്പതികളുടെ മകനായ ജയരാജ് താലികെട്ടി ജീവിതത്തിന്റെ ഭാഗമാക്കി. സൗദിയിൽ എൻജിനീയറാണ് ജയരാജ്. മൂവാറ്റുപുഴ അർബൻ ബാങ്കിലെ സീനിയർ ക്ലാർക്കായ ശ്രുതിയുടെ ജീവിതത്തിന്റെ ഏറിയ പങ്കും മോട്ടോർ ഘടിപ്പിച്ച വീൽ ചെയറിലാണ്. രണ്ട് കാലുകൾക്കും ഒരു കൈയ്ക്കും പൂർണമായും സ്വാധീനമില്ല. ഭാഗികമായി സ്വാധീനമുള്ള ഒരു കൈകൊണ്ടാണ് ബാങ്ക് ജോലികളടക്കം ചെയ്തുവരുന്നത്. വർഷങ്ങൾക്ക് മുൻപ് അവിചാരിതമായി പരിചയപ്പെട്ട ജയരാജ് വിവാഹത്തിന് താല്പര്യം പ്രകടിപ്പിച്ചെങ്കിലും ശ്രുതി തന്റെ പരിമിതികളുടെ ബോധ്യത്താൽ തുടക്കത്തിൽ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഒടുവിൽ തന്നെ ചികിത്സിക്കുന്ന അമൃത ആശുപത്രിയിലെ ഡോ. കൃഷ്ണകുമാറിന്റെ ഉപദേശം ഉൾക്കൊണ്ട് ജരാജിനോട് ശ്രുതി സമ്മതം അറിയിച്ചു. ഇരു…
Read Moreരണ്ടു മക്കളിൽ ഒരു മകൻ നേരത്തെ മരിച്ചു; മറ്റൊരു മകൻ ദൂരെയെവിടെയോ ഭാര്യയുടെ വീട്ടിൽ! തങ്കമ്മയ്ക്ക് തണലായി പീസ് വാലി
മൂവാറ്റുപുഴ: തങ്കമ്മയ്ക്ക് തണലായി പീസ് വാലി എത്തി. മക്കളാൽ സംരക്ഷിക്കപ്പെടാതെ കഴിഞ്ഞ അഞ്ചു മാസമായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന 70 വയസുള്ള തങ്കമ്മയെയാണ് പീസ് വാലി കഴിഞ്ഞ ദിവസം ഏറ്റെടുത്തത്. കോതമംഗലം വരപ്പെട്ടി കാക്കാട്ടൂർ സ്വദേശിനിയാണ് തങ്കമ്മ. രണ്ടു മക്കളിൽ ഒരു മകൻ നേരത്തെ മരിച്ചു. മറ്റൊരു മകൻ ദൂരെയെവിടെയോ ഭാര്യയുടെ വീട്ടിൽ മൂന്ന് പെണ്മക്കളോടൊപ്പവും. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന തങ്കമ്മ നിരന്തരമായ അസുഖങ്ങളെത്തുടർന്ന് അഞ്ചു മാസം മുന്‍പാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തുന്നത്. കൂടെ ആരും ഇല്ലാതെ നാളുകൾ കടന്നുപോയി. ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാരാണ് തങ്കമ്മയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുത്തിരുന്നത്. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാതിരുന്ന തങ്കമ്മ മലമൂത്ര വിസർജ്യത്തിലാണ് പലപ്പോഴും കിടന്നിരുന്നത്. തങ്കമ്മയുടെ ദയനീയവസ്ഥ ശ്രദ്ധയിൽപ്പെട്ട മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരാണ് വിഷയം പൊതുപ്രവർത്തകരെ അറിയിച്ചത്. വിവരമറിഞ്ഞ പീസ് വാലി പ്രവർത്തകർ തങ്കമ്മയെ ആശുപത്രിയിലെത്തി സന്ദർശിച്ചു.…
Read Moreനടപടിക്രമങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കി! ഖത്തറിൽ മരിച്ച മിൻസയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
കോട്ടയം: കഴിഞ്ഞ ദിവസം ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ കുടുങ്ങി മരിച്ച നാലുവയസുകാരി മിൻസയുടെ മൃതദേഹം ഇന്നു രാവിലെ നാട്ടിലെത്തിക്കും. രാവിലെ എട്ടരയോടെ മൃതദേഹം നെടുന്പാശേരിയിൽ എത്തിക്കുമെന്നാണ് വിവരം. സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കു മെന്നു വീട്ടുകാർ അറിയിച്ചു. നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കിയാണ് രണ്ടു ദിവസത്തിനകം നാട്ടിലേക്ക് എത്തിക്കാൻ ഖത്തർ സർക്കാർ ക്രമീകരണം ചെയ്തത്. ഖത്തർ വിദ്യാഭ്യാസ മന്ത്രി ബുഥെയ്ന ബിൻത് അലി അൽ നുഐമി, കുട്ടിയുടെ പിതാവ് അഭിലാഷിനെയും മറ്റു കുടുംബാം ഗങ്ങളെയും വീട്ടിലെത്തി സന്ദർശിച്ച് ആശ്വസിപ്പിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന ഖത്തർ സർക്കാർ മിൻസ മറിയം ജേക്കബ് പഠിച്ചിരുന്ന കിന്റർഗാർട്ടൻ അധികൃതർക്കെതിരേയും സ്കൂൾ ബസ് ജീവനക്കാർക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്. സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ മിൻസ കനത്ത ചൂടേറ്റാണ് മരിച്ചത്. കോട്ടയം ചിങ്ങവനം കൊച്ചുപറന്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദന്പതികളുടെ ഇളയ മകൾ മിൻസ അഞ്ചാം…
Read Moreഅഭിരാമിയുടെ മരണം! അന്വേഷണം ആവശ്യപ്പെട്ട് എസ്എന്‍ഡിപി; മുറിവ് കഴുകിയ തിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ പെരുനാട് സ്വദേശിനിയായ അഭിരാമി(12)യുടെ മരണത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തു ഗുരുതര അനാസ്ഥയുണ്ടായതായി എസ്എന്‍ഡിപി യൂണിയന് ഭാരവാഹികള്‍. ആരോഗ്യവകുപ്പ് നല്കിയ മൂന്നു ഡോസ് വാക്സിനുകളും സ്വീകരിച്ച അഭിരാമിയുടെ മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ജില്ലയിലെ വിവിധ എസ്എന്‍ഡിപി യൂണിയന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിര്‍ധന കുടുംബത്തിനു സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണം. റാന്നി പെരുനാട് മന്ദപ്പുഴ ഷീലാഭവനില്‍ ഹരിഷ്കുമാറിന്റെയും രജനിയുടെയും മകളായ അഭിരാമി(12)യെ ഓഗസ്റ്റ് 13ന് രാവിലെ വീടിനു സമീപം പാലുവാങ്ങാന്‍ പോകുമ്പോഴാണ് നായ കടിക്കുന്നത്. നിലത്തുവീണ കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ണിലും നായ കടിച്ചു. കണ്ണിനു സമീപം ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. മാതാപിതാക്കള്‍ പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അഭിരാമിയെ ആദ്യം എത്തിച്ചുവെങ്കിലും അവിടെ ആരും ഇല്ലാതിരുന്നതിനാല്‍ വിവരം അറിഞ്ഞെത്തിയ പെരുനാട് പോലീസാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു വേണ്ട വാഹനസൗകര്യം ചെയ്തു…
Read More