ഹരിപ്പാട്: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട സുഹൃത്തിനെ കാണാനായി ഹോസ്റ്റലില്‍ നിന്ന് മുങ്ങിയ വിദ്യാര്‍ഥിനികളെ എറണാകുളത്തു നിന്ന് കണ്ടെത്തി. ഹരിപ്പാട്ടെ സ്വകാര്യ സ്കൂള്‍ ഹോസ്റ്റലില്‍ നിന്നുമാണ് ഇന്നലെ രാത്രിയോടെ 8, 10, 12 ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാർഥിനികളെ കാണാതെയായത്. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണ്‍ സ്വന്തമായി ഇല്ലാതിരുന്ന 13കാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ഇസ്റ്റഗ്രാം അക്കൗണ്ട ഉള്ളതായി രക്ഷിതാക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതരെ അറിയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ നിന്ന് മുങ്ങിയത്. കരീല കുളങ്ങര പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്ത് നിന്നും വിദ്യാര്‍ത്ഥിനികളെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടികളെ ഏറ്റുവാങ്ങുന്നതിനും കൂടുതല്‍ അന്വേഷണത്തിനുമായി കരിയിലകുളങ്ങര എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തേക്ക് തിരിച്ചിരിക്കുകയാണ്.
Read MoreDay: September 14, 2022
കാമുകനുമായി ഒന്നിച്ചു ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി മുന്‍ പഞ്ചായത്തംഗം ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കാമുകനുമായി ഒരുമിച്ചു ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ യുവതി ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി നോബിള്‍ നോബര്‍ട്ട് ആണ് പിടിയിലായത്. ഇടുക്കി വണ്ടന്മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ എബ്രഹാം ആണ് ഭര്‍ത്താവിനെ കുടുക്കാന്‍ കാമുകന്റെ സഹായത്തോടെ എംഡിഎംഎ ബൈക്കില്‍ ഒളിപ്പിച്ചത്. നോബിള്‍ നോബര്‍ട്ട് ആണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളില്‍ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും പോലീസ് സൂചിപ്പിച്ചു. ബംഗളൂരുവില്‍ നിന്നും ലഹരിമരുന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിലേക്ക് എത്തിക്കുന്ന ശൃംഖലയിലെ പ്രധാനിയാണ് ഇയാള്‍. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയായ നോബിള്‍ 2017 മുതല്‍ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നുണ്ട്. ഇടയ്ക്കിടെ സിം കാര്‍ഡും മൊബൈല്‍ ഫോണും മാറ്റുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ സൗമ്യ അടക്കം മൂന്നു പേര്…
Read Moreവീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ചു; ശബ്ദം ഉണ്ടാക്കാതിരിക്കാൻ വായില്‍ തുണിതിരുകി; നാൽപത്തിയഞ്ചുകാരൻ മണവാട്ടിയെ കുരുക്കി പോലീസ്
പന്തളം: ആരുമില്ലാത്ത സമയത്തു വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയുടെ വായില്‍ തുണി തിരുകി ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പന്തളം കടയ്ക്കാട് കുമ്പഴ വീട്ടില്‍ ഷാജിയാണ് (മണവാട്ടി – 45) അറസ്റ്റിലായത്.കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. മറ്റാരുമില്ലെന്ന് ഉറപ്പാക്കിയശേഷം വീട്ടിലെത്തിയ ഇയാള്‍ ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്നാണ് പരാതി. ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയെന്നും പരാതിയിലുണ്ട്. ഭീതിയിലായ വീട്ടമ്മ വിവരം പുറത്താരോടും പറഞ്ഞില്ല. എന്നാല്‍ തിങ്കളാഴ്ച ഇയാള്‍ വീണ്ടുമെത്തി. താന്‍ കാറുമായി വീണ്ടും വരുമെന്നും ഒപ്പം വരണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തയായ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്എച്ച്ഒ ശ്രീകുമാറും പോലീസ് സംഘവും അടൂരില്‍ നിന്നാണ് ഷാജിയെ അറസ്റ്റു ചെയ്തത്.
Read Moreപട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഡോക്ടര്‍ പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ കേരളത്തിലുള്ളൂ ! ഹരീഷ് പേരടിയുടെ പ്രതികരണം…
കേരളത്തില്‍ കഴിഞ്ഞ ഏതാനും നാളുകളായി ഒരു പ്രധാന ചര്‍ച്ചാവിഷയമാണ് തെരുവുനായ ശല്യം. ദിവസേന നിരവധി ആളുകളാണ് തെരുവ് നായ്ക്കളുടെ അക്രമണത്തിന് ഇരകളാകുന്നത്. പലയിടത്തും ആളുകള്‍ വിഷം വെച്ച് നായ്ക്കളെ കൊല്ലുന്നതും പതിവായിരിക്കുകയാണ്. പല നായ്ക്കള്‍ക്കും പേവിഷ ബാധ ഉണ്ടെന്നതും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നു. എന്നാല്‍ നായ്ക്കളെ കൊലപ്പെടുത്തുന്നതിനെതിരെ ചില മൃഗസ്നേഹികളുടെ പ്രതിഷേധവും ഉയരുന്നുണ്ട്. പല സെലിബ്രിറ്റികളും ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നടന് ഹരീഷ് പേരടി നടത്തിയ അഭിപ്രായപ്രകടനമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടര്‍ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാല്‍ തിരാവുന്ന പ്രശ്നമേയുള്ളു കേരളത്തില്‍ എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടര്‍…
Read More15 കോടി നൽകാമെന്ന് പറഞ്ഞ് 32 ലക്ഷം കൈക്കലാക്കി മുങ്ങി; പിടികിട്ടാപുള്ളി ജോസഫിനെ കോഴിക്കോടെത്തിച്ചത് പോലീസിന്റെ തന്ത്രം
കോഴിക്കോട്: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാൾ പോലീസ് പിടിയിൽ. എറണാകുളം സ്വദേശിയിക്ക് ബിസ്നസ് ആവശ്യത്തിന് 15 കോടി രൂപ നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാളിൽ നിന്ന് 32 ലക്ഷം രൂപ കൈപ്പറ്റി മുങ്ങിയ വട്ടമറ്റത്തിൽ വി.സി. ജോസഫ് (50) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. വർഷങ്ങളായി വിവിധ പേരുകളിൽ കേരളത്തിന് പുറത്ത് താമസിച്ചു വരികയായിരുന്ന പ്രതിയെ തന്ത്രപരമായി കോഴിക്കോട് എത്തിച്ച് പിടികൂടുകയായിരുന്നു. നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർമാരായ എസ്.ബി. കൈലാസ് നാഥ്, കെ. ശ്രീഹരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാർ, പി. ലെനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലെ പല ജില്ലകളിലും പ്രതി സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു. പ്രതിയെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Read Moreജീവന് രക്ഷിക്കാന്‍ ‘തനിവഴി’… നായകളെ കൊല്ലാന്‍ പ്രദേശവാസികളുടെ ‘ക്വട്ടേഷൻ’… സര്‍ക്കാര്‍ നിയമവഴിക്ക്
സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരുവുനായ ഭീതി അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കേ സംസ്ഥാനത്ത് പലയിടത്തും തെരുവുനായകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. തെരുവുനായ അക്രമം കുറയ്ക്കാന്‍ സര്‍ക്കാര്‍ നിയമപരമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഭീതിയിലായ ഒരു വിഭാഗം ആളുകള്‍ തന്നെ നായകളെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തിരുക്കുന്നതെന്ന വിവരമാണുള്ളത്. തങ്ങളെയും ബാധിക്കുന്ന പ്രശ്നമായതിനാല്‍ തന്നെ പ്രദേശവാസികളുടെ ‘കട്ട’ സപ്പോര്‍ട്ടും ഇതിന് പിന്നിലുണ്ട്.നായകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന വിവരം ചില തദ്ദേശസ്ഥാപനങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തെരുവുനായകെള കൊല്ലേണ്ടെതെങ്ങനെയെന്ന തരത്തില്‍ ‘ഡോകടേഴ്സ് കുറിപ്പുകളും’ പ്രചരിക്കുന്നുണ്ട്. ഇത് കൂടി കണ്ട് മുന്നിട്ടിറങ്ങുന്നവരും ഏറെ. സമീപകാലത്തായാണ് നായകള്‍ ചത്തൊടുങ്ങുന്നത് വര്‍ധിച്ചിരിക്കുന്നത്. അതേസമയം ഇതിനെതിരേ മൃഗസ്നേഹികള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. നായകളെ കൊന്നതാണെന്ന് കണ്ടെത്തിയാല്‍ കേസെടുക്കാമെന്നിരിക്കേ ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധസര്ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് ആവശ്യം. എന്നാല്‍ അലഞ്ഞു തിരിയുന്ന നായ്ക്കളെ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ മൃഗസ്നേഹികള്‍ തന്നെ രംഗത്ത് വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.…
Read Moreഗോവയില്‍ കോണ്‍ഗ്രസിനെ വിഴുങ്ങി ബിജെപി ! ആകെയുള്ള 11 എംഎല്‍എമാരില്‍ പ്രതിപക്ഷ നേതാവടക്കം എട്ടു പേര് ബിജെപിയിലേക്ക്…
ഗോവയില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിച്ചു കൊണ്ട് പ്രതിപക്ഷ നേതാവുള്‍പ്പെടെ എട്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അടക്കമാണ് ബിജെപിയില്‍ ചേരുന്നത്. ഗോവയില്‍ നിലവില്‍ കോണ്‍ഗ്രസിന് 11 എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ എട്ടുപേര്‍ പോകുന്നതോടെ അംഗസംഖ്യ മൂന്നായി ചുരുങ്ങും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയിലാണ് കോണ്‍ഗ്രസ് ഗോവയില്‍ വീണ്ടും തിരിച്ചടി നേരിടുന്നത്. നേരത്തെയും ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചെക്കേറിയതിനെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളെ കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം എംഎല്‍എമാരെ ആരാധനാലയങ്ങളില്‍ എത്തിച്ചും പ്രതിജ്ഞ എടുപ്പിച്ചിരുന്നു.
Read Moreരാഹുലിനെ വരവേൽക്കാൻ ഡിസിസി ഓഫീസിനു കാവിപൂശി; പെയിന്റടിക്കൽ വിവാദം കൊഴുക്കുന്നു; തൃശൂരിലെ കോൺഗ്രസ് ഓഫീസിന്റെ ഇപ്പോഴത്തെ കളർ ഇങ്ങനെ…
തൃശൂർ: ഡിസിസി ഓഫീസ് കാവി പൂശിയത് ചർച്ചയായി. വിവാദമായപ്പോൾ കാവിപ്പുറത്ത് പച്ച നിറം അടിച്ച് പിടിച്ചു നിൽക്കാൻ ശ്രമിക്കുയാണ് കോൺഗ്രസ് നേതാക്കൾ. കാവി പെയിന്റടിച്ചത് പുറത്ത് ചർച്ചയായതോടെയാണ് പെയിന്റ് മാറ്റിയടിക്കാൻ നേതാക്കൾ നിർദ്ദേശിച്ചത്.രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു മുന്നോടിയായാണ് ഡിസിസി ഒാഫീസ് പെയിന്റടിച്ച് മനോഹരമാക്കാൻ തീരുമാനിച്ചത്. ഇന്നലെ കാവി നിറം ചുവരിൽ അടിക്കുന്പോൾ നേതാക്കളടക്കമുള്ളവർ ഡിസിസിയിൽ ഉണ്ടായിരുന്നു. എന്നാൽ രാത്രിയിൽ പെയിന്റിന്റെ നിറം ചർച്ചയായപ്പോൾ അതി രാവിലെത്തന്നെ തൊഴിലാളികളെ എത്തിച്ച് കാവി മാറ്റി അടിക്കുകയാണ്. ഓഫീസിന് കാവിയടിച്ച് ബിജെപി മുഖഛായയാക്കിയെന്ന് പറഞ്ഞ് കോൺഗ്രസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചൂടൻ ചർച്ചയായിട്ടുണ്ട്. നേതാക്കളുടെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നിട്ടുള്ളത്.കോൺഗ്രസ് ഒന്നടങ്കം ബിജെപിയിലേക്കു പോകുന്നുവെന്ന് സംഭവത്തെ ഇടതു സൈബർ പോരാളികൾ പരിഹസിക്കുകയാണ്. ഭാരത് ജോഡോ യാത്രയുടെ തീം ആയി കാക്കി ട്രൗസറിന് തീ പിടിക്കുമ്പോൾ എന്ന മുദ്രാവാക്യം ഉയർത്തിയത് ഏറെ ചർച്ചയായിരുന്നു.…
Read Moreനാലംഗകുടുംബത്തെ പെരുവഴിയിലാക്കി കേരള ബാങ്ക് ജപ്തി ! ഗൃഹനാഥന് വീട്ടിലില്ലാത്തപ്പോള്‍ ബോര്‍ഡ് വച്ചു; നടപടി വിവാദമാകുന്നു…
കണ്ണൂരില്‍ നാലംഗകുടുബത്തെ ജപ്തിയുടെ പേരില്‍ പെരുവഴിയിലാക്കിയ കേരള ബാങ്കിന്റെ നടപടി വിവാദമായി. കൂത്തുപറമ്പ് പുറക്കളത്തില്‍ വയോധികയും മകളും കൊച്ചുമക്കളുമാണു വീടിന് പുറത്തായത്. സുഹ്റയുടെ ഭര്‍ത്താവ് ഇല്ലാതിരുന്ന സമയത്താണ് ബാങ്കുകാര് ജപ്തി നടത്തിയത്. തുടര്‍ന്ന് വീട് ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അതിക്രമിച്ച് കയറരുതെന്നും ബോര്‍ഡ് വച്ചു. കൂത്തുപറമ്പ് പുറക്കളം സ്വദേശി പി.എം. സുഹ്റയുടെ വീടും സ്ഥലവുമാണു ജപ്തി ചെയ്തത്. ഭവനവായ്പയുടെ പലിശയടക്കം 19 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെയാണു ബാങ്ക് നടപടി. ഒറ്റത്തവണ തീര്‍പ്പാക്കലിനു നാളെവരെ ബാങ്ക് അനുവദിച്ച സമയപരിധി നിലനില്‍ക്കേയായിരുന്നു ജപ്തി. 2012-ലാണ് സുഹ്റ 10 ലക്ഷം രൂപ ഭവനവായ്പയെടുത്തത്. 4,30,000 രൂപ തവണകളായി തിരിച്ചടച്ചെങ്കിലും പിന്നീട് മുടങ്ങി. മകളുടെ മരണവും സ്ഥിര വരുമാനമുള്ള ജോലി ഇല്ലാതിരുന്നതും വായ്പ മുടങ്ങാന്‍ കാരണമായെന്നു സുഹ്റ പറഞ്ഞു. വീട് വിറ്റ് വായ്പ തീര്‍ക്കാന്‍ സാവകാശം ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അധികൃതര്‍ വഴങ്ങിയില്ലെന്നാണ് ആരോപണം.…
Read Moreവെള്ളാപ്പള്ളിയും കുടുംബവും ഗവര്‍ണറെ സന്ദര്‍ശിച്ചു; മണിക്കൂറുകൾ ചെലവഴിച്ച വെള്ളാപ്പള്ളിക്ക് പേന സമ്മാനിച്ച് ആരിഫ് മുഹമ്മദ്ഖാൻ
ചേർത്തല: ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ ക്ഷണം സ്വീകരിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കുടുംബസമേതം രാജ്ഭവനിൽ എത്തി. അവിട്ടം നാളിലായിരുന്നു വെള്ളാപ്പള്ളി രാജ്ഭവനിൽ എത്തിയത്. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ചേർത്തല ശ്രീനാരായണ കോളജിൽ 2021 ഡിസംബർ അഞ്ചിന് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ഗവർണർ വെള്ളാപ്പള്ളിയെ ക്ഷണിച്ചത്. രാജ്ഭവനിൽ എത്തിയ വെള്ളാപ്പള്ളി ഗവർണർക്ക് ഓണപ്പുടവ കൈമാറി.ഗവർണർ വെള്ളാപ്പള്ളിക്ക് ഒരു പേനയും സമ്മാനിച്ചു. അത്താഴം കഴിച്ച് മണിക്കൂറുകൾ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ഭാര്യ പ്രീതി നടേശൻ, മകൾ വന്ദന, മരുമകൻ ശ്രീകുമാർ എന്നിവരും വെള്ളാപ്പള്ളിക്ക് ഒപ്പമുണ്ടായിരുന്നു.
Read More