This app is principally developed for feminine customers and permits them to proceed with varied effects and filters. The face filter and audio filters permit you to select the people based on their working cameras and microphones respectively. It additionally permits you to join with desired people utilizing numerous filters. The filter selection could be based mostly on age, gender, hobbies, and different interests. You also can add the component of creativity through the use of varied effect choices. Whether you would possibly be an iOS user or an Android…
Read MoreDay: November 24, 2022
ആഗ്രഹിച്ചത് 2 കോടി മാത്രം, ലഭിച്ചത് 45 കോടി! മെഹ്സൂസിൽ ഇന്ത്യക്കാരനെ തേടിയെത്തിയ ഭാഗ്യം
യുഎഇ സന്ദർശിക്കണമെന്നത് കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ ഹിമാചൽപ്രദേശ് സ്വദേശി ദലീപിന്റെയും കുടുംബത്തിന്റെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു. 22 വർഷത്തിന് ശേഷം അതിന് സാധിച്ചതു ശരിക്കും സുവർണാവസരമായി– മെഹ്സൂസ് നറുക്കെടുപ്പിൽ 45 കോടിയോളം ഇന്ത്യൻ രൂപ(2 കോടി ദിർഹം) കൊണ്ടുപോകാനാണ് അദ്ദേഹം ദുബായിലെത്തിയത്. കഴിഞ്ഞ ശനിയാഴ്ച നടന്ന മെഹ്സൂസ് 102–ാം നറുക്കെടുപ്പിലാണ് അഞ്ചു ഭാഗ്യ നമ്പരുകളും കൃത്യമായി പ്രവചിച്ച് 48കാരൻ ഭാഗ്യവാനായത്. കുവൈത്തിൽ മെക്കാനിക്കൽ എൻജിനീയറായ ഇദ്ദേഹം 2020 മുതൽ ഭാഗ്യപരീക്ഷണം നടത്തിവരികയാണ്. മിക്കപ്പോഴും ഒന്നോ രണ്ടോ നമ്പരുകളായിരുന്നു ഒത്തുവന്നത്. എങ്കിലും നിരാശനാകാതെ പരീക്ഷണം തുടർന്നു. ഏറ്റവും കുറഞ്ഞ തുക(35 ദിർഹം) എന്നത് തന്നെയായിരുന്നു ഇദ്ദേഹത്തെ ഇൗ നറുക്കെടുപ്പിലേക്ക് ആകർഷിച്ചത്. ഒടുവിൽ ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ, മെഹ്സൂസിന്റെ 30–ാമത്തെ മൾട്ടി മില്യനയറായിത്തീർന്നു. 12, 24, 31, 39, 49 എന്നീ നമ്പറുകളാണു ഭാഗ്യം കൊണ്ടുവന്നത്. ആഗ്രഹിച്ചത് 2 കോടി…
Read Moreവഞ്ചിച്ചെന്ന് സംശയം, ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു! ഭര്‍ത്താവ് അറസ്റ്റില്‍
ഡല്‍ഹി: ശ്രദ്ധ വാക്കറുടെ കൊലപാതക വാര്‍ത്തയില്‍ രാജ്യം ഞെട്ടിയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ സീതാപൂരിലും സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തു. പങ്കജ് മൗര്യ എന്നയാള്‍ ഭാര്യ ജ്യോതിയെ ഇത്തരത്തില്‍ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തി. നവംബര്‍ എട്ടിന് ഗുലാരിഹ പ്രദേശത്ത് നിന്ന് ജ്യോതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷണത്തിനൊടുവില്‍ ജ്യോതിയുടെ ഭര്‍ത്താവ് പങ്കജ് മൗര്യ, ദുര്ജന് പാസി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ മയക്കുമരുന്നിന് അടിമയാണെന്നും പല ദിവസങ്ങളോളം മറ്റൊരാളൊപ്പമായിരുന്നു താമസം എന്നും ഇതിനെ തുടര്‍ന്ന് ബന്ധം വഷളാകുകയായിരുന്നുവെന്നും പങ്കജ് മൗര്യ പോലീസിനോട് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് സംശയിച്ചതിനെ തുടര്‍ന്നാണ് ജ്യോതിയെ കൊലപ്പെടുത്താന്‍ പങ്കജ് പദ്ധതിയിട്ടതെന്ന് സീതാപൂര്‍ പോലീസ് പറഞ്ഞു. ഇരുവരും വിവാഹിതരായിട്ട് പത്തുവര്‍ഷം കഴിഞ്ഞു. പങ്കജ് മൗര്യ ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷ്ണങ്ങളാക്കി മുറിക്കുകയായിരുന്നു. അവളുടെ മരണവിവരം പുറത്തറിയാതിരിക്കാനാണ്…
Read Moreമംഗളൂരൂ സ്ഫോടനം! കാദ്രിയിലെ മഞ്ജുനാഥ് ക്ഷേത്രത്തില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതി; ഉത്തരവാദിത്വം ഏറ്റെടുത്ത് പോലീസിന് ഭീകരസംഘടനയുടെ കത്ത്
മംഗളൂരൂ: ഓട്ടോയില്‍ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കര്‍ണാടക പോലീസിന് ഭീകരസംഘടനയുടെ കത്ത്. കാദ്രിയിലെ മഞ്ജുനാഥ് ക്ഷേത്രത്തില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയിട്ടതെന്ന് കത്തില്‍ പറയുന്നു. ഇസ്ലാമിക് റെസിസ്റ്റൻസ് കൗണ്‍സില്‍ എന്ന സംഘടനയുടെ പേരില്‍ ലഭിച്ച കത്തിന്റെ ആധികാരികത പോലീസ് പരിശോധിച്ച് വരികയാണ്. ഈ സംഘടനയേക്കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മുഹമ്മദ് ഷാരിഖ് എന്നയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് സ്ഫോടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള കത്ത് ലഭിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് മംഗളൂരു കങ്കനാടി ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയിലെ നാഗോരിക്ക് സമീപം ഓടുന്ന ഓട്ടോറിക്ഷയില്‍ സ്ഫോടനം നടന്നത്. ഷാരിഖ് കൈയില്‍ കരുതിയിരുന്ന സ്ഫോടകവസ്തു അബദ്ധത്തില്‍ പൊട്ടിതെറിക്കുകയായിരുന്നു. മംഗളൂരൂവിലെ നാഗൂരി ബസ് സ്റ്റാന്‍ഡില്‍ വന്‍ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍.
Read Moreആരാണ് ആ ചുവന്ന ഷര്ട്ടുകാരന്..? തലസ്ഥാനത്ത് വീണ്ടും സ്ത്രീക്കു നേരെ ആക്രമണം; പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: മ്യൂസിയം അതിക്രമത്തിനു സമാനമായ രീതിയില്‍ തലസ്ഥാനത്ത് വീണ്ടും സ്ത്രീക്കു നേരെ ആക്രമണം. വഞ്ചിയൂരില്‍ നടക്കാനിറങ്ങിയ സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് ഇന്ന് രാവിലെ ആക്രമിക്കപ്പെട്ടത്. ഇരുചക്രവാഹനത്തിലെത്തിയ പ്രതി വഴിയിലൂടെ നടന്ന സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ആക്രമണം പ്രതിരോധിക്കുന്നതിനിടെ ഇവര്‍ നിലത്ത് വീണു. വീഴ്ചയില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ചുവന്ന ഷര്‍ട്ട് ധരിച്ചയാളാണ് ആക്രമണം നടത്തിയത്. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതിയുടെ വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Read Moreഭിത്തിയില്‍ പലഭാഗത്തും രക്തക്കറയുണ്ടായിരുന്നു! ഇടുക്കിയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്
ഇടുക്കി: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കുമ്പിടിയാക്കൽ ചിന്നമ്മ ആന്റണിയാണ് ബുധനാഴ്ച മരിച്ചത്. കൊലപാതകശേഷം ഗ്യാസ് തുറന്നുവിട്ട് മൃതദേഹം കത്തിച്ചുകളഞ്ഞതാണെന്നാണ് നിഗമനം. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. വീട്ടിലെ അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടന്നസ്ഥലത്ത് മറ്റ് സാധനങ്ങള്‍ക്കൊന്നും തീപിടിച്ചിരുന്നില്ല. ഭിത്തിയില്‍ പലഭാഗത്തും രക്തക്കറയുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് വിശദമായ അന്വഷണം നടത്താന്‍ പോലീസ് തീരുമാനിച്ചത്. മൃതദേഹം 80ശതമാനം കത്തിക്കരിഞ്ഞിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം ഗ്യാസ് സിലിണ്ടറിന്റെ ഓസ് പകുതി വച്ച് മുറിച്ചു മാറ്റിയതിന് ശേഷം കത്തിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. ചിന്നമ്മയും മകനും കുടുംബവുമാണ് ഇവിടെ താമസിച്ചിരുന്നത്. രാവിലെ ഒന്‍പത് വരെ ചിന്നമ്മയുടെ മകന്റെ മകള്‍ ഇവിടെയുണ്ടായിരുന്നു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കുട്ടി സ്കൂളില്‍ പോയി. ഈ കുട്ടി വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി ഉടന്‍തന്നെ പിതാവിനെ വിവരം…
Read Moreമദ്യത്തിന് വില കൂട്ടിയതിനു പിന്നിൽ വൻ അഴിമതി! ആരോപണവുമായി രമേശ് ചെന്നിത്തല; പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: മദ്യത്തിന് വില കുട്ടിയതിന് പിന്നിൽ വൻ അഴിമതിയെന്ന് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്. ഇന്ത്യൻ നിർമിത മദ്യത്തിന്റെ നികുതി ഒഴിവാക്കിയതിന്റെ നേട്ടം കിട്ടിയത് വൻകിട മദ്യനിർമാതാക്കൾക്കാണ്. മുൻ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ചെയ്യാൻ മടിച്ചത് എം.ബി.രാജേഷ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. മദ്യത്തിന് ഏറ്റവും കൂടിയ വിലയുള്ള സംസ്ഥാനമായി കേരളം മാറുകയാണ്. സിപിഎമ്മുമായി വൻകിട മദ്യക്കമ്പനികൾ ഉണ്ടാക്കിയ ധാരണയനുസരിച്ചാണ് നികുതി ഒഴിവാക്കിയത്. ഈ തീരുമാനം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനത്തിന് മേൽ വലിയ ഭാരമാണ് പാൽവില വർധനവുകൊണ്ട് ഉണ്ടായത്. കോർപ്പറേഷൻ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കത്തെഴുതിയെന്ന് സമ്മതിച്ച ഡി.ആർ.അനിലും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുമാണ് യഥാർഥ പ്രതികൾ. ഇവരെ രക്ഷിക്കാനാണ് പോലീസ് ശ്രമമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Read Moreയൂണിഫോമിന് അളവെടുക്കാന്‍ വന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു !തയ്യല്ക്കാരന് കനത്തശിക്ഷ വിധിച്ച് കോടതി…
തയ്യല്‍ക്കടയില്‍ യൂണിഫോമിന് അളവെടുക്കാനെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച തയ്യല്ക്കാരന് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് 17 വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. ഏഴു വര്‍ഷം മുമ്പു നടന്ന സംഭവത്തിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. തളിക്കുളം കാളിദാസാനഗര് കറുപ്പന് വീട്ടില്‍ രാജനെയാണ്(51) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം.സ്കൂള്‍ യൂണിഫോം തയ്ക്കുന്നതിനു അളവെടുക്കുന്നതിനായി വീട്ടില്‍ വന്ന ബാലികയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് വാടാനപ്പിള്ളി പോലീസില്‍ പോക്സോ കേസ് പ്രകാരമുള്ള പരാതി നല്‍കിയത്. വാടാനപ്പിള്ളി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടറായിരുന്ന ഡി ശ്രീജിത്താണ് തുടര്‍ന്ന് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍(പോക്സോ) കെ എസ് ബിനോയി ഹാജരായി.കേസില്‍ 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും,തൊണ്ടിമുതലുകളും ഹാജരാക്കുകയും,ശാസ്ത്രീയ തെളിവുകള്‍…
Read Moreനഴ്സിംഗ് വിദ്യാര്‍ഥിയായിരുന്നു അവള്..! അന്യജാതിക്കാരനെ പ്രണയിച്ച മകളെ അമ്മ കൊലപ്പെടുത്തി; ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ ആശുപത്രിയില്‍
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിനെ തുടര്‍ന്ന് 20കാരിയായ പെണ്‍കുട്ടിയെ അമ്മയാണ് കൊലപ്പെടുത്തിയത്. കോയമ്പത്തൂരില്‍ നഴ്സിംഗ് വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടി. തങ്ങളുടെ സമുദായത്തില്‍പ്പെട്ട ഒരാളുമായി മകളുടെ വിവാഹം നടത്താന്‍ ബന്ധുക്കള്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലനടന്നത്. മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Read Moreപാൽ വില കേരളം 6 രൂപ കൂട്ടി തമിഴ്നാട് 3 രൂപ കുറച്ചു; ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പാൽ വിലയീടാക്കുന്ന സംസ്ഥാനം കേരളം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ മിൽമ പാലിന് വില വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഡിസംബർ ഒന്നു മുതൽ ലിറ്ററിന് ആറു രൂപയാണ് കൂടുന്നത്. അതേസമയം, സംസ്ഥാനത്ത് പാൽ വില കൂട്ടിയപ്പോൾ തമിഴ്നാട് സർക്കാർ പാൽ വില കുറച്ചു. പൊതുമേഖലാ സ്ഥാപനം മുഖേനയാണ് തമിഴ്നാട്ടിൽ പാൽ വിതരണം നടക്കുന്നത്. പാൽ വാങ്ങാൻ പൊതുജനങ്ങൾക്കായി ഡിസ്കൗണ്ട് കാർഡും ഏർപ്പെടുത്തിയിട്ടുണ്ട് സർക്കാർ. പാൽവില മൂന്നു രൂപ കുറച്ചപ്പോഴുണ്ടാകുന്ന നഷ്ടം നികത്താൻ സർക്കാർ സബ്സിഡി നൽകിയിരിക്കുകയാണ്. ടോൺഡ് മിൽക്ക് ലിറ്ററിന് 43 രൂപയായിരുന്നത് 40 ആയി കുറഞ്ഞു. അതേസമയം ഡിസ്കൗണ്ട് കാർഡുള്ളവർക്ക് 37 രൂപയ്ക്കു ലഭിക്കും. സ്റ്റാന്റേഡൈസ്ഡ് മിൽക്ക് 47 രൂപായിരുന്നത് 44 ആയി കുറഞ്ഞു. കാർഡുള്ളവർക്ക് 42 രൂപയ്ക്കും ലഭിക്കും. ഈ സാഹചര്യത്തിലാണ് തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിൽ ലിറ്ററിന് ആറുരുപ വർധിപ്പിച്ചത്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പാൽ വിലയീടാക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിന്റെ മറ്റൊരു…
Read More