ബിജു കുര്യന് ഇസ്രയേലില്‍ നല്ല ഭാവി ഉണ്ടാവില്ല; മുങ്ങിയ ബിജുവിനെ സഹായിച്ചാൽ കനത്തവില നൽകേണ്ടി വരും; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

തിരുവനന്തപുരം: കേരളത്തിൽനിന്ന് ആധുനിക കൃഷി രീതി പഠിക്കാനായി ഇസ്രയേലിലെത്തിയ സംഘത്തിൽനിന്ന് കാണാതായ ബിജു കുര്യനെ സഹായിക്കുന്നവർ കനത്ത വില നൽകേണ്ടി വരുമെന്ന് ഇന്ത്യൻ എംബസി. ഇസ്രയേലിൽ ആരെങ്കിലും ബിജു കുര്യനെ സഹായിക്കുന്നുണ്ടെങ്കിൽ അത് അവസാനിപ്പിക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ബിജു കുര്യന് ഇസ്രയേലില്‍ നല്ല ഭാവി ഉണ്ടാവില്ലെന്നും ബിജു ഇപ്പോള്‍ കീഴടങ്ങി തിരിച്ചുപോകാന്‍ തയാറായാല്‍ വലിയ കുഴപ്പുണ്ടാകില്ല. അല്ലെങ്കില്‍ ബിജു കുര്യനും സഹായിക്കുന്നവരും വലിയ വില നൽകേണ്ടി വരുമെന്ന് എംബസി മുന്നറിയിപ്പ് നൽകി.വിസ കാലാവധി മേയിൽ അവസാനിക്കുന്ന സാഹചര്യത്തിൽ ഉടൻ നാട്ടിലേക്ക് പോയാൽ ഇസ്രയേലിൽ നിയമനടപടികൾ നേരിടേണ്ടി വരില്ലെന്നും വിസ കാലാവധി കഴിഞ്ഞും തുടരാനാണ് തീരുമാനമെങ്കിൽ വലിയ അപകടമുണ്ടാകുമെന്നും ബിജുവിനെ സംരക്ഷിക്കുന്നവരും പ്രത്യാഘാതം നേരിടുമെന്നും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിനു പോയ സംഘത്തിൽ ഉണ്ടായിരുന്ന ബിജു കുര്യനെ 17ന് രാത്രിയിലാണ് കാണാതായത്.…

Read More

ഇടതിന് വോട്ടു ചെയ്തതിൽ പശ്ചാത്തപിക്കുന്നു; ‘ഇനി നയാപൈസ രാഷ്ട്രീയക്കാർക്കു സംഭാവന നൽകില്ല’; കടുത്ത വിമർശനവുമായി പ്രവാസി വ്യവസായി കെ.ജി. ഏബ്രഹാം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കുവൈറ്റിലെ പ്രമുഖ വ്യവസായിയും എൻബിടിസി മാനേജിംഗ് ഡയറക്ടറുമായ കെ.ജി. ഏബ്രഹാം. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽനിന്ന് സ്വരൂപിച്ച പണം അർഹരിൽ എത്തിയില്ലെന്നും ഇടതുപക്ഷത്തിന് വോട്ടു ചെയ്തതിൽ പശ്ചാത്തപിക്കുന്നുവെന്നും കെ.ജി.ഏബ്രഹാം പറഞ്ഞു. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽനിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. ഇനി സഹായങ്ങൾ സ്വന്തം നിലയിൽ നൽകാനാണ് തീരുമാനം. രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. അടച്ചിട്ട വീടുകൾക്ക് അധിക നികുതി ചുമത്തിയത് സർക്കാരിന്‍റെ അഹങ്കാരമാണ്. ഇടതുപക്ഷത്തിന് വോട്ട് ചെയ്തതിൽ ഇന്ന് പശ്ചാത്താപിക്കുന്നു- കുവൈറ്റിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കെ.ജി ഏബ്രഹാം പറഞ്ഞു.  പ്രവാസികളില്ലെങ്കിൽ കേരളം എങ്ങനെ ജീവിക്കും എന്നിട്ടും ചൂഷണം ചെയ്യുകയാണ്. ഇപ്പോൾ ഞാൻ മണ്ടനാക്കപ്പെട്ടു. ഗൾഫുകാരെയല്ലാതെ മറ്റാരെയും ഇവർക്ക് ചൂഷണം ചെയ്യാൻ കഴിയില്ല. ലബനോണിൽ സംഭവിച്ചതിനു സമാനമായി സമീപഭാവിയിൽ…

Read More

കാപികോ പൊളിക്കൽ: മിന്നൽ പരിശോധനയുമായി കളക്ടർ; പൊളിക്കൽ പൂർത്തിയാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിനു ചീഫ് സെക്രട്ടറിക്കെതിരെ കേസ്

പൂച്ചാക്കൽ: തീരദേശ പരിപാലനനിയമം ലംഘിച്ചു നിർമിച്ച കാപികോ റിസോർട്ട് പൊളിക്കുന്ന നടപടിക്കിടെ ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന. ചേർത്തല പാണാവള്ളി പഞ്ചായത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമിച്ച കാപികോ റിസോർട്ട് ഇതുവരെ പൂർണമായും പൊളിച്ചുനീക്കാത്തതിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് കളക്ടറുടെ സന്ദർശനം. റിസോർട്ട് പൊളിച്ചുനീക്കൽ വൈകുന്നതിനെയാണ് സുപ്രീം കോടതി വിമർശിച്ചത്. മാർച്ച് 20ന് മുമ്പ് പൊളിക്കൽ പൂർത്തിയാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിനു ചീഫ് സെക്രട്ടറിക്കെതിരെ കേസ് എടുക്കുമെന്നും കോടതി മുന്നറിയിപ്പു നൽകിയിരുന്നു. ആലപ്പുഴയിലെ ജനസമ്പർക്ക സമിതിയാണ് പൊളിക്കൽ വൈകുന്നു എന്നു ചൂണ്ടിക്കാണിച്ചു കോടതിയെ സമീപിച്ചത്. 34 എണ്ണം പൊളിച്ചുജില്ലാ കളക്ടർ വി. ആർ. കൃഷ്ണതേജയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഇന്നലെയാണ് സന്ദർശിച്ചത്. കാപികോ റിസോർട്ടിലെ 54 വില്ലകളിൽ 34 വില്ലകൾ പൂർണമായി പൊളിച്ചുനീക്കിയിട്ടുണ്ട്. ഏഴു വില്ലകൾ ഭാഗികമായി പൊളിച്ചു. 13 എണ്ണ‌മാണ് പൊളിക്കാൻ അവശേഷിക്കുന്നത്.ഓഫീസ്…

Read More

സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി; ഭീഷണിപ്പെടുത്തി അശ്ലീല സീരിയലിൽ അഭിനയിപ്പിച്ചു; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ

തിരുവനന്തപുരം: ഭീഷണിപ്പെടുത്തി അശ്ലീല വെബ്‌സീരിസില്‍ അഭിനയിപ്പിച്ചെന്ന പരാതിയില്‍ സംവിധായിക അറസ്റ്റില്‍. സംവിധായിക ലക്ഷ്മി ദീപ്തയാണ് അറസ്റ്റിലായത്. അരുവിക്കര പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.കേസില്‍ ലക്ഷ്മിയുടെയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി നേരത്തേ തള്ളിയിരുന്നു. സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരിയലിൽ അഭിനയിപ്പിച്ചെന്നാണ് പരാതി. യുവാവിന്‍റെ പരാതിയില്‍ ഒടിടി പ്ലാറ്റ്‌ഫോം ഉടമകള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.

Read More

”ഗോവിന്ദാ… ഗോവിന്ദാ..! പണിവേണേ ജാഥയ്ക്ക് വന്നോണം; പാര്‍ട്ടി ജാഥയ്ക്ക് പോയില്ലെങ്കില്‍ പണിയുണ്ടാകില്ല; തൊഴിലുറപ്പ് തൊഴിലാളികൾക്ക് പഞ്ചായത്തംഗത്തിന്‍റെ ഭീഷണി

കണ്ണൂര്‍: എം.വി.ഗോവിന്ദന്‍ നയിക്കുന്ന സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പഞ്ചായത്തംഗം അയച്ച ഭീഷണി സന്ദേശം പുറത്ത്. കണ്ണൂര്‍ മയ്യില്‍ പഞ്ചായത്തംഗം സി.സുചിത്ര വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശമാണ് പുറത്തുവന്നത്. ജാഥയ്ക്ക് പോകാത്തവര്‍ക്ക് ജോലി നല്‍കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ബുധനാഴ്ചയാണ് തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കിയത്. ഇതില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകിട്ടാണ് സുചിത്ര വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശമിട്ടത്. നാളെ ഗോവിന്ദന്‍റെ ജാഥയുടെ പരിപാടി രാവിലെ തളിപ്പറമ്പിലാണ്. മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികളും അതില്‍ പങ്കെടുക്കണം. പണിയുള്ള വാര്‍ഡിലെല്ലാം പണി ലീവാക്കിയാണ് പോകുന്നത്. ആരും ഒഴിഞ്ഞുപോകരുത്. വരാന്‍ പറ്റാത്ത ആള്‍ക്കാരുണ്ടെങ്കില്‍ എന്നെ വിളിക്കാം. ഞാന്‍ അവരോട് അതിനുള്ള ഉത്തരം തന്നേക്കാം. അല്ലാതെ, പരിപാടിക്കൊന്നും പോകാത്ത ആള്‍ക്കാരാണെങ്കില്‍ അടുത്ത പണിന്‍റെ കാര്യം അന്നേരം നമ്മള്‍ ചിന്തിക്കാം എന്നാണ് സന്ദേശം.

Read More