കൊച്ചി: തുടർച്ചയായി വിവാദങ്ങളിലേക്കു വലിച്ചിഴക്കപ്പെടുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനു മാധ്യമങ്ങളിൽ പ്രതിരോധമൊരുക്കുന്നതിൽ പാർട്ടി പിന്നോട്ട്. പാർട്ടി ജാഥയിൽനിന്നു വിട്ടു നിൽക്കുന്നതും വിവാദ ഇടനിലക്കാരന് നന്ദകുമാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതും ഇ.പിക്കെതിരേയുള്ള ആയുധമായി പ്രയോഗിക്കാനും പാർട്ടിക്കുള്ളിൽ നീക്കമുണ്ട്. തനിക്കെതിരേ ചില രാഷ്ട്രീയകക്ഷികൾ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ഇ.പി. ജയരാജൻതന്നെ തുറന്നടിച്ചത് അദ്ദേഹത്തിനെതിരേയുള്ള നീക്കങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് നന്ദകുമാര്‍ ഭാരവാഹിയായ എറണാകുളം വെണ്ണല തൈക്കാട്ടുശേരി ക്ഷേത്രത്തിലെ ചടങ്ങില്‍ ഇ.പി. ജയരാജന് പങ്കെടുത്തത്. നന്ദകുമാറിന്റെ വീട്ടിൽ ജയരാജൻ എത്തി എന്ന നിലയിലായിരുന്നു ആദ്യഘട്ടത്തിലെ പ്രചാരണം. ക്ഷേത്രത്തിലെ സ്വകാര്യ ചടങ്ങില്‍ ഇ.പി. ജയരാജന് പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നാലെ പുറത്തു വന്നതോടെ വിവാദം ചൂടുപിടിച്ചത്. നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലാണ് ഇ.പി. എത്തിയത്. മുന്‍ കോണ്‍ഗ്രസ് നേതാവും ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രതിനിധിയുമായ കെ.വി. തോമസും ചടങ്ങില്‍ സംബന്ധിക്കുന്ന ചിത്രവും…
Read MoreDay: February 25, 2023
ഹോ, എന്തൊരു ചൂടാണ്… കുട്ടികളെ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്; കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണം
കൊച്ചി: വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ നിര്‍ദേശം. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളും സ്കൂള്‍ അധികൃതരും പ്രത്യേകം ശ്രദ്ധ ചെലുത്തണം. ധാരാളം വെള്ളം കുടിക്കണംനിര്ജലീകരണം തടയാന്‍ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതല്‍ സമയം ഏല്‍ക്കുന്നത് ഒഴിവാക്കണം. കുട്ടികള്‍ക്ക് വെയില് കൂടുതലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്ക്കുന്നില്ലെന്നു ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം അതാതു പഞ്ചായത്ത് അധികൃതരും അംഗനവാടി…
Read Moreഅച്ഛന്റേയും മകന്റേയും വഴക്ക് തീർക്കാനെത്തിയ ഡിവൈഎഫ്ഐ നേതാവ്കുത്തേറ്റു മരിച്ചു; ആക്രമത്തിൽ നാട്ടുകാർക്കും പരിക്ക്
പാലക്കാട്: അച്ഛനും മകനും തമ്മിലുള്ള വഴക്ക് തീര്‍ക്കാനിടപെട്ട ബന്ധുവും ഡിവൈഎഫ്ഐ പ്രവർത്തകനുമായ യുവാവ് കുത്തേറ്റു മരിച്ചു. പനയൂര്‍ പിഎച്ച്സിക്കു സമീപം കിഴക്കേകാരാത്തുപടി ശാന്തകുമാരിയുടെ മകന് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റാണ് ശ്രീജിത്ത്. ശ്രീജിത്തിന്റെ അമ്മാവന് കാരാത്തുപടി രാധാകൃഷ്ണനും മകന് ജയദേവനുമായുണ്ടായ വഴക്ക് തടയാന്‍ ചെന്നപ്പോയിരുന്നു സംഭവം. ബഹളത്തിനിടെ മദ്യലഹരിയിലായിരുന്ന ജയദേവന് മൂര്‍ച്ചയുള്ള ആയുധംകൊണ്ട് ശ്രീജിത്തിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്നലെ രാത്രി പതിനൊന്നോടെയാണു സംഭവം. ആക്രമണം തടയാൻ ചെന്ന അയല്‍വാസികളായ സന്തോഷ് ബാബു, രഞ്ജിത്ത്, മരുതി എന്നിവര്‍ക്കും പരിക്കേറ്റു. ശ്രീജിത്തിന്റെ മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. പരിക്കേറ്റവരും ഇവിടെ ചികിത്സ തേടി. പോലീസ് കസ്റ്റഡിയിലുള്ള ജയദേവനും പരിക്കുകളോടെ ചികിത്സയിലാണ്. ഷൊര്‍ണൂര്‍ പോലീസ് കേസെടുത്തു.
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു പണം തട്ടിയ സംഭവം; ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും; നഷ്ടപ്പെട്ട പണം ഉത്തരവാദികളായവരിൽനിന്നു തിരിച്ചുപിടിക്കും
എം. സുരേഷ് ബാബുതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു വ്യാജരേഖകൾ ചമച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പ്തല നടപടിയെടുക്കാൻ വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്തു. റവന്യു വിഭാഗത്തിലെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥർക്കെതിരേ വിശദമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം സർക്കാരിന് റിപ്പോർട്ട് നൽകിയത്. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു വ്യാപകമായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവം സർക്കാരിന് അപമാനം ആയിരിക്കുന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിരേ ക്രിമിനൽ കേസ് ഉൾപ്പെടെ രജിസ്റ്റർ ചെയ്യും. നഷ്ടപ്പെട്ട പണം ഉദ്യോഗസ്ഥരിൽ നിന്നും ഇടനിലക്കാരിൽ നിന്നും ഈടാക്കുന്നതിനെക്കുറിച്ചും ആലോചിച്ച് വരികയാണ്. ഇത് സംബന്ധിച്ച് സർക്കാർ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ ദാക്ഷിണ്യമില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്. ചില സ്ഥലങ്ങളിൽ ഒരു ഡോക്ടറുടെ പേരിൽ നൂറ് കണക്കിന് ചികിത്സാ സർട്ടിഫിക്കറ്റുകൾ…
Read Moreകാലുമാറി ശസ്ത്രക്രിയ; സ്കാനിംഗ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഫോറന്‍സിക് പരിശോധനയ്ക്ക്’; അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ്
കോഴിക്കോട്: നാഷണൽ ആശുപത്രിയിലെ കാലുമാറി ശസ്ത്രക്രിയയിൽ വിശദമായ അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ്. ഇതു സംബന്ധിച്ച ശിപാർശ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അസി. കമ്മീഷണർ നൽകി. വീഴ്ച മറയ്ക്കാൻ ചികിത്സാരേഖകളിൽ മാനേജ്മെന്റ് തിരിമറി നടത്തിയെന്ന കുടുംബത്തിന്റെ പരാതി അന്വേഷിക്കാൻ ഫോറൻസിക് പരിശോധനയും നടത്തും. പ്രാഥമിക അന്വേഷണത്തിൽ തന്നെ ചികിത്സാ പിഴവ് വ്യക്തമായതോടെ പോലീസ്. ഡോ. പി. ബെഹിർഷാനെ പ്രതി ചേർത്ത് കേസെടുത്തിരുന്നു. പിന്നീടുള്ള അന്വേഷണത്തിനാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനമായത്. ഒരു വർഷക്കാലം ബെഹിർഷാനാണ് സജ്നയുടെ പരിക്കേറ്റ ഇടത് കാല് ചികിത്സിച്ചത്. പിന്നെ എന്തടിസ്ഥാനത്തിൽ ഓപ്പറേഷൻ തിയറ്ററിൽവച്ച് വലത് കാലിന് ശസ്ത്രക്രിയ നടത്താൻ തീരുമാനമെടുത്തുവെന്നതാണ് പ്രധാനമായും മെഡിക്കൽ ബോർഡ് പരിശോധിക്കുക. പ്രാഥമിക അന്വേഷണത്തിൽ ആരോഗ്യ വകുപ്പും ഡോക്ടർക്ക് പിഴവ് പറ്റിയെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർ അന്വേഷണത്തിനായി രൂപീകരിച്ച മെഡിക്കൽ സംഘം അടുത്ത ദിവസം അശുപത്രി മാനേജ്മെന്റ്, ഡോ.…
Read MoreBest 13+ Courting Sites To Fulfill Someone Online In 2023
Here, you presumably can meet new people from practically all the world’s international places, however it looks as if most users on TalkLiv are from Asia. The most popular international locations, based mostly on what we noticed there, are China, Japan, Korea, the Philippines, Thailand, and Vietnam. Another nice attribute is you can choose what sort of relationship you’re on the lookout for, in distinction to other chat web sites and apps. Most of the purchasers are college-educated, and it’s actually one of many best on-line chatting rooms in relation…
Read Moreമോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ വ്യാജ സീലും ഒപ്പും ഉപയോഗിച്ച് ‘സ്വന്തം സാക്ഷ്യപത്രം’; ടൂറിസ്റ്റ് ബസുടമകളുടെ തട്ടിപ്പ് പൊളിച്ച് എംവിഐ
കോഴിക്കോട്: സ്കൂള്‍ വിനോദയാത്രയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം സ്വയം തയാറാക്കി ബസുടകള്‍. കോഴിക്കോട്ടെ രണ്ട് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ (എംവിഐ) വ്യാജ സീലും ഒപ്പും ഉപയോഗിച്ചാണ് ടൂറിസ്റ്റ് ബസുടമകള്‍ വ്യാജ സാക്ഷ്യപത്രം തയാറാക്കിയത്. നഗരത്തിലെ ഒരു സ്കൂളില്‍നിന്ന് വിനോദയാത്ര പോകാന്‍ ടൂറിസ്റ്റ് ബസുടമകള്‍ സ്വയം തയാറാക്കിയ സാക്ഷ്യപത്രത്തിൽ എംവിഐ പ്രവീണ്‍ രാജിന്റെ വ്യാജ ഒപ്പും സീലുമാണ് ചേർത്തിരിക്കുന്നത്. സാക്ഷ്യപത്രത്തിന് മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയിട്ടുള്ള പ്രത്യേക ഫോറത്തില്‍ വിവരങ്ങള്‍ സ്വയം എഴുതിചേര്‍ത്തു. ഫെബ്രുവരി ഒന്‍പതിനുള്ള യാത്രയ്ക്ക് തലേദിവസം വാഹനം പരിശോധിച്ചതായി കാണിച്ചു. ഇതുവരെ ഇത്തരത്തിലുള്ള ആറെണ്ണമാണ് കണ്ടെത്തിയത്. ഇതിൽ നാലെണ്ണത്തിൽ പ്രവീണ്‍ രാജിന്റെ ഒപ്പും സീലുമാണ്. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോഴിക്കോട് ആർടിഒയ്ക്ക് പരാതി നൽകി. തുടർന്ന് ആർടിഒ നടക്കാവ് പോലീസില്‍ പരാതി നല്കി. വടക്കാഞ്ചേരിയില്‍ വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പെട്ട് ഒന്‍പത് വിദ്യാര്‍ഥികള്‍…
Read Moreപുഴയും കായലും കടലും കൈവെള്ളയിലൊതുക്കി അന്‍പതിലേറെ ജീവനുകള്‍ രക്ഷിച്ച് ചാള്സണ് ജൈത്രയാത്ര തുടരുന്നു
പീറ്റർ ഏഴിമല പയ്യന്നൂര്‍: പുഴയും കായലും കടലും കൈവെള്ളയിലൊതുക്കി ലോക റെക്കോര്‍ഡിനുടമയായ ചാള്സണ് ഏഴിമല ഇന്ന് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. നൂറുമിനിട്ടിനുള്ളില് 124 പേരെ ശാസ്ത്രീയമായി നീന്തല്‍ പഠിപ്പിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയതിനൊപ്പം, സംസ്ഥാന ലൈഫ്ഗാര്‍ഡായി ജോലിചെയ്യുന്നതിനിടയില്‍ അന്‍പതിലേറെപ്പേരെ മരണമുഖത്തുനിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ചാള്സണ്. ജീവിതസമരത്തിലെ വേഷങ്ങള്അന്പത്തൊന്നുകാരനായ ചാള്സണ് ഇതിനകം പിന്നിട്ട വഴികളും പകര്‍ന്നാടിയ വേഷങ്ങളും ആരേയും അത്ഭുതപ്പെടുത്തും. കുന്നരു, കൊല്ലം പടപ്പക്കര, രാമന്തളി എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്നു പഠിക്കാനും വൈദികനാകാനുമായിരുന്നു ആഗ്രഹം. എന്നാല്‍ കൊല്ലത്തുനിന്നും ഏഴിമലയിലേക്ക് ചേക്കേറിയ കുടുംബത്തിന്റെ അവസ്ഥ ഈ ആഗ്രഹങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. ഇതേതുടര്‍ന്ന് കുടുംബം പോറ്റാനായി പിതാവ് പീറ്ററിന്റെ കൂടെ മത്സ്യബന്ധനം. പിതാവിന്റെ മരണത്തെ തുടര്‍ന്ന് സഹോദരങ്ങളുടെ പഠനത്തിന് വരുമാനമെത്താതെ വന്നപ്പോള്‍ കഠിനാദ്ധ്വാനം ആവശ്യമായ പുഴമണല്‍ മുങ്ങിവാരലിലേക്ക് തിരിഞ്ഞു. പുതിയ പുഴക്കര, വളപട്ടണം, നാറാത്ത് എന്നിവിടങ്ങളിലായി മൂത്ത സഹോദരന് ബാബുവുമൊത്ത്…
Read More‘നേരിട്ടത് കടുത്ത അവഗണന, പ്ലീനറി സമ്മേളനത്തിന് പോകേണ്ടെന്ന് വച്ചത് ഹൃദയവേദനയോടെ’; ആഞ്ഞടിച്ച് മുല്ലപ്പള്ളി
കോഴിക്കോട്: ഹൃദയവേദനയോടെയാണ് റായ്പുരിൽ നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിന് പോവേണ്ടെന്ന് തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയിൽ കനത്ത അവഗണനയാണ് താൻ നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനാൽ സ്വയം വിട്ടുനിൽക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്ലീനറി സമ്മേളനത്തിന് പോകാൻ വിമാനടിക്കറ്റ് വരെ എടുത്തതാണ്. എപ്പോഴാണ് വരികയെന്നോ വരുമല്ലോയെന്നോ അന്വേഷിച്ച് ആരും വിളിച്ചില്ല. എന്നെ വേണ്ടെങ്കില്‍ പിന്നെ എന്തിനാണ് പ്രയാസപ്പെട്ട് പോവുന്നതെന്ന് മനസില്‍ തോന്നി. അതുകൊണ്ട് പോയില്ല. കെ. സുധാകരന് തൊട്ടുമുന്‍പ് പ്രസിഡന്റായിരുന്ന ആളാണ് ഞാന്‍. എന്നാൽ പ്രസിഡന്റായശേഷം ഇന്നുവരെ ഒരു കാര്യത്തിനും എന്നെ ബന്ധപ്പെട്ടിട്ടില്ല. ഞാന്‍ കെപിസിസി അംഗമായ അഴിയൂരില്‍നിന്ന് എന്റെ ഒഴിവില്‍ മറ്റൊരാളെ വയ്ക്കുമ്പോള്‍ സാമാന്യമര്യാദയുടെ പേരില്‍ എന്റെ അഭിപ്രായം തേടേണ്ടതല്ലേ. അതുണ്ടായില്ല. കെപിസിസി, മണ്ഡലം, ബ്ലോക്ക്, ഡിസിസി തലത്തില്‍ പുനഃസംഘടനകള്‍ നടക്കുന്നതെല്ലാം മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിയുന്നത്. ഇത്രയും അവഗണന നേരിട്ട മുന്‍ കെപിസിസി പ്രസിഡന്റ് വേറേ ഉണ്ടാവില്ല.…
Read More800 വർഷം മുമ്പ് ഒളിപ്പിച്ചുവച്ച നിധിശേഖരം കണ്ടെത്തി; സ്വത്തുവകകൾ നഷ്ടമാകാതിരിക്കാൻ ആരോ ഒളിപ്പിച്ചതാകാമെന്നു നിഗമനം
ബെർലിൻ: 800 വര്‍ഷം മുൻപ് ആരോ ഒളിപ്പിച്ചുവച്ച നിധിശേഖരം ജർമനിയിൽ കണ്ടെത്തി. ബെർലിനിൽനിന്നു 335 മൈൽ വടക്ക് പടിഞ്ഞാറായി ഷ്ളെസ് വിഗ് -ഹോൾസ്റ്റീൻ പ്രവിശ്യയിലെ ബുസ്ഡോർഫിന് സമീപം ഡെന്മാര്ക്ക് അതിര്‍ത്തിക്കടുത്തുള്ള ഹൈതാബു എന്ന എന്ന പുരാതന നഗരത്തിലാണു വിലപിടിപ്പുള്ള നിധിശേഖരം കണ്ടെത്തിയത്. നിധിശേഖരത്തിൽ ഉണ്ടായിരുന്ന 30 ഓളം സ്വര്‍ണനാണയങ്ങളിൽ പലതും 1202 മുതൽ 1241 വരെ ഭരിച്ചിരുന്ന ഡാനിഷ് രാജാവായ വാൾഡെമർ രണ്ടാമന്റെ ഭരണകാലത്തേതാണെന്നു കരുതുന്നു. നാണയങ്ങള്‍ക്കിടയില്‍ പുരാതനമായ ഒരു തുണിയുടെ ചില ഭാഗങ്ങളും കണ്ടെത്തി. ഒപ്പം സ്വർണം പൂശിയ രണ്ട് മോതിരങ്ങൾ, ഒരു മോതിരത്തിന്റെ കഷണം, മറ്റ് ചില ചെറിയ സ്വർണപ്പാളികള്‍ എന്നിവയും ലഭിച്ചു. വൈക്കിംഗ് കാലഘട്ടത്തിലെ പ്രധാന വ്യാപാരകേന്ദ്രത്തിനു സമീപം കണ്ടെത്തിയ നിധിശേഖരം, ഹൈതാബു നഗരം യുദ്ധത്തിലോ മറ്റോ നശിപ്പിക്കപ്പെട്ടശേഷം സ്വത്തുവകകൾ നഷ്ടമാകാതിരിക്കാൻ ആരോ ഒളിപ്പിച്ചതാകാമെന്നു പുരാവസ്തു വിദഗ്ധര്‍ പറയുന്നു. സന്നദ്ധപ്രവര്‍ത്തകനായ നിക്കി ആന്‍ഡ്രിയാസ്…
Read More