കോഴിക്കോട്: മാനസിക വൈകല്യമുള്ള യുവതിയെ ബസിൽ മാനഭംഗപ്പെടുത്തിയ സംഭവം കേരളത്തെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു. ഡൽഹി പീഡനത്തിന് സമാനമായി വാഹനത്തിൽ വച്ചുള്ള പീഡനം കേരളത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരുന്നത്. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് കേസിലെ മുഖ്യപ്രതി പിടിയിലായത്. 2021 ജൂലൈ നാലിനായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ചേവായൂരിലെ വീട്ടിൽനിന്ന് രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മൂന്നുപേർ ചേർന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് പിടികൂടിയെങ്കിലും പ്രധാന പ്രതി ഇന്ത്യേഷ് കുമാർ ഒളിവിലായിരുന്നു ഇത്രയും നാൾ. ഇയാളെ പിടികൂടാത്തതിൽ പ്രതിഷേധവും ശക്തമായിരുന്നു. ഒടുവിൽ മെഡിക്കൽ കോളജ് അസി. കമ്മീഷണർ കെ. സുദർശനും സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് സേലത്ത് വച്ചാണ് പന്തീർപാടം പാണരുക്കണ്ടത്തിൽ ഇന്ത്യേഷ് കുമാർ (38)നെ പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ കുന്നമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ…
Read MoreDay: February 28, 2023
സഖാക്കാളോട് കളിച്ചാൽ ..! ട്രാഫിക് നിയമം തെറ്റിച്ച യുവാവിന് പെറ്റിയടിച്ചു; സഖാവാണെന്ന് പറഞ്ഞിട്ടും സത്യസന്ധതയോടെ ജോലി ചെയ്തു; തലസ്ഥാനത്തുനിന്ന് വിളിയെത്തി, അഭിനന്ദനം പ്രതീക്ഷിച്ച പോലീസുകാരന് കിട്ടിയത്…
പി. ജയകൃഷ്ണൻപെറ്റിക്കേസുകളുടെ ക്വാട്ട തികയാത്തതിന്റെ വേവലാതിയിലാണ് ഗ്രേഡ് എസ്ഐയായ പോലീസ് ഉദ്യോഗസ്ഥൻ ചുട്ടുപൊള്ളുന്ന വെയിലത്ത് റോഡിലിറങ്ങിയത്. ട്രാഫിക് റൂൾസ് തനിക്കു പുല്ലാണെന്ന മട്ടിൽ വണ്ടിയിൽ പാഞ്ഞുവന്നയാളെ സിനിമാസ്റ്റൈലിൽ കൈയോടെ പൊക്കുകയുംചെയ്തു. ഒരുത്തനെ കിട്ടിയതിന്റെ ആവേശത്തിൽ പിഴ അടപ്പിക്കാൻ രസീത് കുറ്റിയെടുത്ത് തയാറെടുക്കുന്നതിനിടെയാണ് ചവിട്ടിയത് മൂർഖൻ പാന്പിനെയാണെന്ന് എസ്ഐ മനസിലാക്കിയത്. “സഖാവാണ് കളി തന്നോട് വേണ്ടെന്ന്’ പിടിയിലായ കക്ഷി പറഞ്ഞെങ്കിലും എസ്ഐ പിൻമാറിയില്ല. ‘മുഖ്യമന്ത്രിയുടെ ഓഫീസില്‍വരെ പിടിത്തമുള്ള ആളാണെന്ന’ മുന്നറിയിപ്പിലും പതറിയില്ല. സത്യസന്ധമായി ജോലി ചെയ്യുകയല്ലേ, പിന്നെ എന്താ പ്രശ്നം എന്നു സ്വയം മനസിൽ ചോദിച്ചുകൊണ്ട് പിഴയപ്പിച്ചിട്ടേ ആ പിടിപാടുകാരനെ വിട്ടുള്ളൂ. കണ്ണൂര്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷല്‍ പരിധിയിൽ നാലാളു കാൺകെയായിരുന്നു സംഭവം. പെറ്റിക്കേസുകളുടെ എണ്ണം കൂട്ടിയതിന്റെ ആശ്വാസത്തിലും ഭീഷണിക്കു വഴങ്ങാതിരുന്നതിന്റെ ത്രില്ലിലുമായിരുന്നു എസ്ഐ. പക്ഷേ, ത്രില്ല് തീരാൻ അധികം സമയം വേണ്ടിവന്നില്ല. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുനിന്ന് ഇടിത്തീപോലെ…
Read More