കൊല്ലം: സുഹൃത്തിന്റെ പിതാവിനെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചതിലുള്ള വിരോധം നിമിത്തം യുവാവിനെ കഴുത്തിന് കുത്തി പരിക്കേല്പ്പിച്ചകേസിലെ പ്രതി പിടിയിൽ. ശക്തികുളങ്ങരസ്വദേശി തന്സീല്(24) ആണ് പോലീസ് പിടിയിലായത്. കന്നിമേല്‍ചേരി കോലാശ്ശേരില് ബിജുവിനെയാണ് പ്രതി ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ബിജുവിന്റെ സുഹൃത്തിന്റെ പിതാവിനെ പ്രതി മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ കൈയിൽ കരുതിയിരുന്ന സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ബിജുവിന്റെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ആഴത്തില്‍ പരിക്കേറ്റ ബിജുവിനെ ആശുപത്രില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസം ശക്തികുളങ്ങരയില്‍ വീടിന്റെ നിര്‍മ്മാണ സാമഗ്രികള്‍ മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത്. ഇതുകൂടാതെയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് തന്സീൽ. ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ…
Read MoreDay: February 28, 2023
നയന സൂര്യയുടെ മരണം: കഴുത്തിലെ മുറിവ് സംബന്ധിച്ച് കൂടുതൽ വ്യക്തത വേണം; ഫോറൻസിക് സർജന്റെ മൊഴി വീണ്ടുമെടുക്കാൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: യുവസംവിധായിക നയനാ സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് സർജൻ ഡോ.ശശികലയുടെ മൊഴി വീണ്ടും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. കഴുത്തിനേറ്റ പരിക്കാണ് നയനയുടെ മരണകാരണമെന്നാണ് ഫോറൻസിക് സർജൻ നേരത്തെ മൊഴി നൽകിയിരുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് ചോദ്യാവലി തയ്യാറാക്കിയുള്ള മൊഴിയെടുപ്പ്. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. കഴുത്തിലുള്ള മൂന്നു മുറിവുകളിൽ മൂന്നാമത്തെ മുറിവിനെക്കുറിച്ച് ക്രൈം ബ്രാഞ്ചിന് വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനായാണ് വീണ്ടും ഡോ.ശശികലയുടെ മൊഴിയെടുക്കുന്നത്. മൃതദേഹത്തിന് സമീപമുണ്ടായിരുന്ന പുതപ്പുകൊണ്ട് സ്വയം മുറുക്കിയാലും ഉണ്ടാകുന്ന പരിക്കുകളുമാകാം എന്നാണ് ക്രൈം ബ്രാഞ്ചിന് നൽകിയിരുന്ന മൊഴി. ആത്മഹത്യ സാധ്യത തള്ളിക്കളയാത്ത ഈ മൊഴി സംബന്ധിച്ച് വിദഗ്ദരിൽ നിന്നും ക്രൈംബ്രാഞ്ച് അഭിപ്രായം തേടിയിരുന്നു. സ്വയം പീഡിപ്പിക്കുന്ന ‘അസ്ഫിക്സിയോഫീലിയ’ എന്ന അവസ്ഥ വളരെ വിരളമാണെന്നും ഡോക്ടർ ആദ്യം നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൂടാതെ കൊലപാതക സാധ്യത…
Read Moreഒന്നരവയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗികമായി ഉപയോഗിച്ചു ! പ്രതിയ്ക്കായി പോലീസിന്റെ തിരച്ചില്‍…
സംസ്കരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗികമായി ഉപയോഗിച്ചതായി വിവരം. ഗുജറാത്തിലാണ് നടുക്കുന്ന സംഭവം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കുഞ്ഞ് ഫെബ്രുവരി 25നാണ് മരിച്ചത്. അന്നുതന്നെ മൃതദേഹം അടക്കം ചെയ്തു. പിറ്റേദിവസം മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെത്തിയ പിതാവ് കണ്ടത് കുഴിയില്‍ നിന്നു പുറത്തെടുത്ത മൃതദേഹമാണ്. കുഞ്ഞിന്റെ ശരീരത്തില്‍ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ബന്ധുക്കള്‍ വിവരം പോലീസിനെ അറിയിക്കുകയും പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിനായി രാജ്കോട്ടിലേക്ക് അയച്ചു. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്കാദ് പോലീസ്.
Read Moreലൈഫ് മിഷനിൽ പോര്: നിയമസഭയിൽ ഏറ്റുമുട്ടി മുഖ്യമന്ത്രിയും കുഴൽനാടനും; പിണറായിയെ വെല്ലുവിളിച്ചു മാത്യു കുഴൽനാടൻ
തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടി. ലൈഫ് മിഷൻ കോഴ നിയമസഭയിൽ അടിയന്തര പ്രമേയമായി പ്രതിപക്ഷം ഉന്നയിച്ചു. മാത്യു കുഴൽ നാടനാണ് വിഷയം സഭയിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രിയെ മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു. ശിവശങ്കറിന്റെ വാട്സാപ്പ് ചാറ്റുകൾ നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് മാത്യു ചോദിച്ചു. ലൈഫ് മിഷൻ കോഴക്കേസിൽ എം. ശിവശങ്കറിന്റെ അറസ്റ്റ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണം. ലൈഫ് മിഷനിൽ നടന്നത് ഏറ്റവും ശാസ്ത്രീയമായ അഴിമതിയാണ്. മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് പ്രതികൾ. ശിവശങ്കറും മുഖ്യമന്ത്രിയും സ്വപ്നയും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും മാത്യു ആരോപിച്ചു. ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചു. ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ മുഖ്യമന്ത്രി മറുപടി പറയണമെന്ന ആവശ്യവും അദ്ദേഹം നിഷേധിച്ചു. റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ ഇഡിക്കെതിരേ കേസ് കൊടുക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും മാത്യു പറഞ്ഞു.…
Read Moreആകാശ് തില്ലങ്കേരിയെയും കൂട്ടാളിയെയും ജയിലിലടച്ചു; നാടുകടത്തിയാൽ സിപിഎമ്മിന് ഭീഷണി
കണ്ണൂർ: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങളിലൂടെ സിപിഎമ്മിനെ വെട്ടിലാക്കിയ ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും അറസ്റ്റ് ചെയ്തത് കാപ്പയിലെ പ്രത്യേക വകുപ്പ് പ്രകാരം. നിലവിൽ കാപ്പ ആക്ട് 15 പ്രകാരം അറസ്റ്റ് ചെയ്ത് നാടുകടത്തലാണ് പതിവു രീതി. എന്നാൽ, നാടുകടത്തിയാലും സോഷ്യൽമീഡിയയിലൂടെ ആകാശും കൂട്ടാളിയും സിപിഎമ്മിന് ഭീഷണിയാകാൻ സാധ്യതയുണ്ട്. അതിനാൽ, കാപ്പാ-3 സെക്ഷൻ പ്രകാരം ജില്ലാ കളക്ടറുടെ ഉത്തരവിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്ന രീതിയാണ് ഇവർക്കെതിരേ പ്രയോഗിച്ചത്. അറസ്റ്റിലായ ഇവരെ ഇന്നു പുലർച്ചെ നാലോടെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. അതീവ സുരക്ഷയിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ഗുണ്ടാ ആക്ട് പ്രകാരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റിലായ കൊടും ക്രമിനലുകളാണ് ഈ ബ്ലോക്കിലുള്ളത്. മിക്ക സമയങ്ങളിലും ഇവിടെ സംഘർഷവും ഉണ്ടാകാറുണ്ട്.ഇന്നലെ വൈകുന്നേരം…
Read Moreരജനിയുടെ നായികയോ ഐശ്വര്യ ! റോബോ സിനിമയുടെ സമയത്ത് സംഭവിച്ച രസകരമായ അനുഭവം തുറന്ന് പറഞ്ഞ് രജനി കാന്ത്
“”ഞാനിത് ഒട്ടും അതിശയോക്തി ചേര്‍ത്തല്ല പറയുന്നത്. ഞാന്‍ ഒരിക്കല്‍ ബംഗളൂരുവില്‍ പോയിരുന്നു. എന്റെ സഹോദരന്റെ വീട് അവിടെയാണ്. അവിടെ ചെന്നപ്പോള്‍ അടുത്ത വീട്ടില്‍ താമസിക്കുന്ന ഒരു രാജസ്ഥാന് സ്വദേശി വന്നു. ഞാന്‍ ഉണ്ടെന്ന് അറിഞ്ഞ് കാണാന്‍ വന്നതാണ്. നന്ദുലാല്‍ എന്നാണ് അയാളുടെ പേര്. അറുപത് വയസിന് മുകളില്‍ പ്രായമുണ്ട്. അയാള്‍ എന്റെ അടുത്ത് വന്ന് രജനീ, എന്താണ് നിന്റെ മുടിയൊക്കെ പോയല്ലോ എന്ന് പറഞ്ഞു. ആ പോയി പോട്ടെ പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്ന് ഞാന്‍ മറുപടി കൊടുത്തു. പിന്നെ എങ്ങനെ പോകുന്ന റിട്ടയര്‍മെന്റ് ജീവിതം, സുഖമല്ലേ എന്നയാള്‍ ചോദിച്ചു. ഞാന്‍ അഭിനയിക്കുന്നുണ്ട് ഇപ്പോഴൊരു സിനിമയില്‍, റോബോ എന്നാണ് പേര് എന്ന് ഞാന്‍ പറഞ്ഞു. ആഹാ കൊള്ളാമെന്ന് നന്ദുലാല്‍. ഐശ്വര്യ റായ് ആണ് നായിക എന്ന് ഞാന്‍ ഇത്തിരി തലക്കനത്തോടെ തന്നെ പറഞ്ഞു. ആഹാ അത് നന്നായി നല്ല…
Read Moreമനുഷ്യ വിസര്‍ജ്യം മണത്തുനോക്കാന്‍ താല്പര്യമുള്ളവര്ക്ക് വമ്പന്‍ ശമ്പളം വാഗ്ദാനം ചെയ്ത് യു.കെ കമ്പനി…
മികച്ച ശമ്പളമുള്ള ഒരു ജോലി എല്ലാവരുടെയും ആഗ്രഹമാണ്. അത്തരക്കാരെ ലക്ഷ്യം വച്ച് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി കഴിഞ്ഞദിവസം ഒരു ജോലിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജോലിയുടെ സ്വഭാവം അറിഞ്ഞാല്‍ പലരും ഒരുപക്ഷെ മൂക്കുപൊത്തിയേക്കും. മനുഷ്യവിസര്‍ജ്യം മണത്തു നോക്കലാണ് ജോലി. പൂമെലിയെ അതാണ് പോസ്റ്റിന്റെ പേര്. ട്രെയിനിയായി ജോലിക്കെത്തുന്നവര്‍ക്ക് സാലറി 1.48 ലക്ഷം രൂപ. അധികമാരും ഈ ജോലിയെപ്പറ്റി കേട്ടുകാണില്ല. കാരണം ലോകത്താദ്യമായാണ് ഇങ്ങനൊരു ജോലി ഒരു കമ്പനി പ്രഖ്യാപിക്കുന്നത്. യു.കെയിലെ ന്യുട്രീഷന്‍ ബ്രാന്‍ഡായ ഫീല്‍ കംപ്ലീറ്റ് ആണ് ഈ വിചിത്ര പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആളുകള്‍ മികച്ച ഒരു ജോലിയ്ക്കു വേണ്ടി പരക്കം പായുന്ന ഈ കാലത്ത് ഈ ജോലിയ്ക്ക് ആളെക്കിട്ടുമെന്നു തന്നെയാണ് കമ്പനിയുടെ പ്രതീക്ഷ.
Read Moreഇനിയുള്ള സമയം ഉയിരിനും ഉലഗത്തിനും വേണ്ടി; നായൻതാര അഭിനയം നിർത്തുന്നു?
തെന്നിന്ത്യൻ സൂപ്പർ താരം, ലേഡി സൂപ്പർസ്റ്റാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന മലയാളി കൂടിയായ നയൻതാര അഭിനയം നിർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. തന്റെ സ്വകാര്യ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും ഇതിന്റ ഭാഗമായി അഭിനയം താൽകാലികമായി നിർത്തുകയാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. വാടകഗർഭത്തിലൂടെ അമ്മയായ താരം തന്റെ ഇരട്ടക്കുട്ടികളായ ഉയിരിനും ഉലഗത്തിനും വേണ്ടി ഇനിയുള്ള സമയം നീക്കിവയ്ക്കുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ. കഴിഞ്ഞ ഒക്ടോബറിലാണ് നയൻതാര ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. റിപ്പോർട്ടുകൾ അനുസരിച്ച് നയൻതാര തന്റെ അഭിനയ ജീവിതത്തിൽനിന്നു മാറി തന്റെ മക്കളിലേക്കും വിഘ്നേഷിനൊപ്പമുള്ള തന്റെ പ്രൊഡക്ഷൻ ഹൗസിലേക്കും ശ്രദ്ധ മാറ്റുന്നു എന്നാണു പുറത്തു വരുന്ന വിവരങ്ങൾ. നയൻതാരയും വിഘ്നേഷും റൗഡി പിക്ചേഴ്സ് സഹ ഉടമകളാണ്. ഈ വാർത്ത ആരാധകരെ ഞെട്ടിക്കുന്നതാണ്. എന്നാൽ റിപ്പോർട്ടിന്റെ ആധികാരികതയിൽ സ്ഥിരീകരണമായിട്ടില്ല. ഇത് സംബന്ധിച്ച് നയന്‍താരയോ വിഘ്നേഷ് ശിവനോ ഔദ്യോഗിക…
Read Moreയുവാവിന്റെ മൊബൈലില്‍ നിന്ന് കിട്ടിയത് അയല്‍വാസിയായ 12കാരിയുടെ നഗ്നദൃശ്യം ! കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പ്രതി…
സംസ്ഥാനത്ത് ഓപ്പറേഷന് പി ഹണ്ട് പുരോഗമിക്കുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ കൂടിവരികയാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക പരിശോധനയില്‍ ഇക്കാര്യം വ്യക്തമായെന്ന് ഇന്റലിജന്‍സ് ഐജി പി.പ്രകാശ് പറഞ്ഞു. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമുണ്ടെന്നും പോലീസ് കണ്ടെത്തി. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും ഉള്‍പ്പെടുന്ന 270 ഉപകരണങ്ങള്‍ കണ്ടെത്തി. ഇതില്‍ മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്ക്, മോഡം, മെമ്മറി കാര്‍ഡുകള്‍, ലാപ്ടോപ് എന്നിവ ഉള്‍പ്പെടും. കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷന് പി ഹണ്ടില്‍, ഇടുക്കിയില്‍നിന്നു പിടിയിലായ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് അയല്‍വാസിയായ 12 വയസ്സുകാരിയുടെ നഗ്നദൃശ്യങ്ങള്‍ ആയിരുന്നു. ഇതേ ദൃശ്യങ്ങള്‍ ഇയാള്‍ മറ്റു പല ഗ്രൂപ്പുകളിലേക്കും കൈമാറിയിട്ടുമുണ്ട്. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ചോദ്യംചെയ്യലില്‍ യുവാവ് സമ്മതിച്ചു.…
Read More8 മണിയായിട്ടും വീട്ടിൽ ആരെയും കാണാനില്ല! അയൽവാസികൾ നടത്തിയ അന്വേഷണത്തില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; സംഭവം പറവൂരില്‍
പറവൂർ: ഒരു വീട്ടിൽ അമ്മയെയും മരുമകളെയും മരിച്ച നിലയിൽ കണ്ടെത്തി.തുരുത്തിപ്പുറം കുണ്ടേട്ടിൽ പരേതനായ ലക്ഷ്മണൻ ഭാര്യ സരോജിനി (92) ഇവരുടെ മകൻ പരേതനായ സതീശന്റെ ഭാര്യ അംബിക (55) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സരോജിനിയെ കിടപ്പുമുറിയിലും,അംബികയെ അടുക്കളയിലെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവർ മാത്രമാണ് ഈ വീട്ടിൽ താമസം ഇന്ന് രാവിലെ 8 മണിയായിട്ടും വീട്ടിൽ ആരെയും കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് വിവരം അറിയുന്നത്.
Read More