പല്ലി വര്‍ഗത്തിൽപ്പെട്ട ഭീമന്മാരാണു കൊമോഡോ ഡ്രാഗണുകൾ. ഇവ ഇര പിടിക്കുന്നതു കണ്ടാൽ ആരും ഭയന്നു പോകും. മാനുകളുടെയും മറ്റും മേൽ ചാടിവീഴുന്ന ഈ ഡ്രാഗണുകൾ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവയെ വയറ്റിലാക്കും. നമ്മുടെ വീടിന്റെ ഭിത്തിയിലിരിക്കുന്ന പല്ലികൾ ഇര പിടിക്കുന്നതു കണ്ടിട്ടില്ലേ, അതുപോലെതന്നെ! ഇന്‍സ്റ്റഗ്രാമില്‍ അനിമല്‍ പവേഴ്സ് എന്ന അക്കൗണ്ടില്‍ കൊമോഡോ ഡ്രാഗണുകൾ ഇര പിടിക്കുന്ന ഭയപ്പെടുത്തുന്ന വീഡിയോകളുണ്ട്. ഒറ്റച്ചാട്ടത്തിനു മാനിനെ വീഴിക്കുന്നതും അകത്താക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ഭീമന് പല്ലിയുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ ഒരു ശ്രമംപോലും നടത്താനാവാതെയാണ് മാന്‍ കീഴടങ്ങുന്നത്. മാനിന്റെ കഴുത്തില്‍ കടിച്ചുപിടിച്ച് തെല്ലിട വലിച്ചുകൊണ്ടുപോയശേഷമാണ് രാക്ഷസപ്പല്ലി വിഴുങ്ങുന്നത്. തലയാണ് ആദ്യം അകത്താക്കുന്നത്. തുടര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ത്തന്നെ ജീവനോടെ മാനിനെ പൂര്‍ണമായും വിഴുങ്ങുന്നു. ഇന്തോനേഷ്യയിലെ കൊമോഡോ, റിന്‍കാ, ഫ്ളോഴ്സ്, ഗിലി മൊണ്ടാംഗ് എന്നീ ദ്വീപുകളിലാണ് പല്ലി വംശത്തില്‍പ്പെടുന്ന കൊമോഡോ ഡ്രാഗണുകളെ കാണുന്നത്. ഉരഗങ്ങളായ വരനിഡേയ് കുടുംബത്തില്‍പ്പെടുന്ന ഇവയാണ് ലോകത്ത്…
Read MoreDay: March 17, 2023
രണ്ടു വിവാഹം കഴിച്ചെങ്കിലും വന്‍പരാജയമായി ! സിനിമാലോകവും കൈവിട്ടു; ജയറാമിന്റെ നായികയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…
ജയറാം-രാജസേനന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു കൊട്ടാരംവീട്ടില്‍ അപ്പൂട്ടന്. ഈ സിനിമയില്‍ ജയറാമിന്റെ നായികയായി എത്തയത് കന്നഡ നടി ശ്രുതിയായിരുന്നു. നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു കൊട്ടാരം വീട്ടിലെ അപ്പൂട്ടന്. അതുകൊണ്ട് തന്നെ മലയാളത്തില്‍ വേറെയും ഒരുപാട് സിനിമകള്‍ ചെയ്തപ്പോഴും ശ്രുതി അറിയപ്പെട്ടത് അപ്പൂട്ടന്റെ അമ്പിളിയായി തന്നെയാണ്. ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മമ്മൂട്ടിയൊടൊപ്പം ഒരാള്‍ മാത്രം, ഇലവംകോട് ദേശം, സ്വന്തം മാളവിക, സിഐ മഹാദേവന് അഞ്ചടി നാലിഞ്ച്, ബെന്‍ ജോണ്സണ്, മാണിക്യം, ശ്യാമം, സൈറ എന്നീ ചിത്രങ്ങളില്‍ ശ്രുതി അഭിനയിച്ചു. കന്നടയില്‍ നൂറോളം സിനിമകളിലും ചില ടിവി സീരിയലുകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. അതേസമയം തുടര്‍ച്ചയായി കുറേ ചിത്രങ്ങള്‍ പരാജയമായതിനെ തുടര്‍ന്ന് താരം സിനിമയില്‍ നിന്നും വലിയ ഒരു ഇടവേളയെടുത്തു. സിനിമയ്ക്ക് പുറമെ ശ്രുതിയുടെ ജീവിതവും വലിയ പരാജയമായിരുന്നു. സംവിധായകന് എസ് മഹേന്ദ്രനെ ആയിരുന്നു താരം ആദ്യം വിവാഹം…
Read Moreജീവതയ്ക്ക് സമാനമായ രൂപം തോളിലേറ്റി, അരിവാള്‍ ചുറ്റിക ചിഹ്നവും ഒട്ടിച്ച് താളം ചവിട്ടല്‍! സിപിഎം ജാഥയിൽ ജീവതയെ അവഹേളിച്ചതായി ആക്ഷേപം
മാന്നാർ: ക്ഷേത്രചാരമായ ജീവതയെ അവഹേളിക്കുന്ന തരത്തിൽ സിപിഎം ജാഥയിൽ അവതരിപ്പിച്ചതിനെതിരേ പ്രതിഷേധം. വിവിധ ഹിന്ദു സംഘടനകളും കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി.ഹിന്ദു ആചാരങ്ങളെ മാത്രം തിെരഞ്ഞുപിടിച്ച് അപമാനിക്കുന്ന കമ്യൂണിസ്റ്റ് നടപടിക്കെതിരെ ഹിന്ദു ഐക്യവേദി ബുധനൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ചെങ്ങന്നൂരിലെയും ഓണാട്ടുകരയിലെയും പ്രധാന ക്ഷേത്ര ആചാരമായ പറയ്ക്കെഴുന്നള്ളത്തിനെയാണ് ഇതിലൂടെ അപമാനിച്ചതെന്നാണ് ആക്ഷേപം. ക്ഷേത്രചാരമായ ജീവതയിൽ എഴുന്നള്ളത്തിനെയാണ് ബുധനൂരിലെ സി പി എംഇത്തവണ അപമാനിച്ചിരിക്കുന്നത്. ദേവിയെ തോളിലേറ്റി എതിരേൽക്കുന്ന ജീവതയ്ക്ക് സമാനമായ രൂപം തോളിലേറ്റി, അരിവാൾ ചുറ്റിക ചിഹ്നവും ഒട്ടിച്ചാണ് താളം ചവിട്ടൽ നടത്തിയത്. താലപ്പൊലിയും ഇലത്താളവും കുത്തുവിളക്കുമായി അകമ്പടി സേവിച്ചത് സി പി എം നേതാക്കളുമായിരുന്ന വെന്ന് ഇവർ ആരോപിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രയുടെ ചെങ്ങന്നൂർ സ്വീകരണത്തിനാണ് സി പി എം ബുധനൂർ ലോക്കൽ കമ്മറ്റി ജീവതയും താളമേളങ്ങളുമായി എത്തിയത്.…
Read Moreഅതാ നമ്പർ ഇല്ലാത്ത ഒരു ബൈക്ക്, പോലീസ് കൈ കാണിച്ച ഉടനെ ബൈക്ക് നിർത്തി, പക്ഷേ..! മെഡിക്കൽ സ്റ്റോറിൽനിന്നു ഗുളിക വാങ്ങി മറ്റൊരു പരിപാടി
മാന്നാർ: മെഡിക്കൽ സ്റ്റോറുകളിൽ നിന്നു ഗുളിക വാങ്ങി മയക്കുമരുന്ന് നിർമിക്കുന്ന ലോബിയിലെ പ്രധാനികൾ പിടിയിലായി. ഗുളികകളുമായി കാപ്പാ പ്രതി ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ജിതിൻ ലാൽ, അനന്ദു അരവിന്ദ് എന്നിവരാണ് മാന്നാർ പോലിസിന്റെ വലയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മാന്നാർ പോലിസ് സംഘം ആലുമൂട് ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് നമ്പർ ഇല്ലാത്ത ഒരു ബൈക്ക് ശ്രദ്ധയിൽ പെട്ടത്. പോലീസ് കൈ കാണിച്ച ഉടനെ ബൈക്ക് നിർത്തിക്കുകയും ചെയ്തു. ബൈക്കിൽ വന്നവരിൽ സംശയം തോന്നിയതു കാരണം നടത്തിയ പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയത്. ഡോക്ടറുടെ വ്യാജ കുറിപ്പ് ഉണ്ടാക്കിയാണ് പ്രതികൾ ഗുളികകൾ വാങ്ങുന്നത്. നൈട്രോസെപാം എന്ന പേരിലുള്ള ഗുളികയുടെ ഒൻപത് സ്ട്രിപ്പുകളിൽ നിന്ന് 86 ഗുളികകൾ പ്രതികളുടെ കയ്യിൽ നിന്ന് പോലിസ് പിടിച്ചെടുത്തു. ജില്ലയിലെ…
Read Moreവീണ്ടും ‘അങ്ങോട്ട്’ യാത്ര ചെയ്യാനിട്ട പദ്ധതി വിനയായി! സര്‍ക്കാരുകളെ പറ്റിച്ച് “പിഎംഒയുടെ അഡീഷണല്‍ ഡയറക്ടര്‍’ ചമഞ്ഞയാള്‍ അറസ്റ്റില്‍
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ജീവനക്കാരനെന്ന വ്യാജേന ജമ്മു സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച ആള് അറസ്റ്റില്‍. ഗുജറാത്തില്‍ നിന്നുള്ള കിരണ്‍ പട്ടേലാണ് പിടിയിലായത്. ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അഡീഷണല്‍ ഡയറക്ടര്‍ ചമഞ്ഞാണ് ഇയാള്‍ പല സര്‍ക്കാര്‍ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തത്. ഇസഡ് പ്ലസ് സെക്യൂരിറ്റി, ബുള്ളറ്റ് പ്രൂഫ് മഹീന്ദ്ര സ്കോര്‍പിയോ എസ്യുവി, പഞ്ചനക്ഷത്ര ഹോട്ടലിലെ ഔദ്യോഗിക താമസസൗകര്യം തുടങ്ങിയവയെല്ലാം ഇയാള്‍ക്ക് ജമ്മു സര്‍ക്കാര്‍ നല്കി. ഈ വര്‍ഷം തുടക്കത്തില്‍ ശ്രീനഗറിലെത്തിയ കിരണ്‍ ഔദ്യോഗിക ചര്‍ച്ചകളിലും പങ്കെടുത്തതായാണ് വിവരം. സുരക്ഷാ ജീവനക്കാരോടൊപ്പം ശ്രീനഗറില്‍ നില്‍ക്കുന്നതിന്റെ പല ചിത്രങ്ങളും അര്‍ധ സൈനിക വിഭാഗത്തിനൊപ്പമുള്ള വീഡിയോകളും ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. 10 ദിവസം മുമ്പാണ് കിരണ്‍ പട്ടേൽ അറസ്റ്റിലായത്. ശ്രീനഗറിലേക്ക് വീണ്ടും യാത്ര ചെയ്യാന്‍ പദ്ധതി ഇട്ടതാണ് ഇയാള്‍ക്ക് വിനയായത്. സിഐഡി വിഭാഗം ഇയാള്‍ വ്യാജനെന്ന് കണ്ടെത്തുകയായിരുന്നു. കിരണിന്റെ അറസ്റ്റ്…
Read Moreരാത്രി വൈകി, പുറത്തുപോകണമെന്ന് പറഞ്ഞപ്പോള്‍..! ലോ കോളജ് സംഘർഷം: എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് അധ്യാപിക
തിരുവനന്തപുരം: ലോ കോളജിലെ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് അസോസിയേറ്റ് പ്രഫസർ വി.കെ. സഞ്ജു. എസ്എഫ്ഐ പ്രവർത്തകരെ അകാരണമായി സസ്പെൻഡ് ചെയ്തുവെന്നാരോപിച്ച് എസ്എഫ്ഐ നടത്തിയ അധ്യാപക ഉപരോധിത്തിനിടെയായിരുന്നു സംഭവം. രാത്രി വൈകിയും ഉപരോധം തുടർന്നതോടെ പുറത്തുപോകണമെന്ന് പറഞ്ഞതിനാണ് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത് എന്ന് അധ്യാപിക അറിയിച്ചു. പുറത്തേക്ക് പോകാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് പ്രവർത്തകർ കെെയ്ക്ക് പിടിച്ച് തിരിച്ചെന്നും കെെയ്ക്ക് സാരമായി പരിക്കുണ്ടെന്നും അധ്യാപിക കൂട്ടിച്ചേർത്തു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം കാന്പസിൽ കെഎസ്യു-എസ്എഫ്ഐ സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് കെഎസ്യുവിന്റെ കൊടിമരം നശിപ്പിച്ചെന്ന പരാതിയിൽ 24 എസ്എഫ്ഐ പ്രവര്‍ത്തകരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
Read Moreകൈകാലുകള്‍ ജലസംഭരണിക്കുള്ളില്‍, തല അലമാരയ്ക്കുള്ളില്‍ ! മാതാവിനെ വെട്ടിനുറുക്കി അലമാരയില്‍ സൂക്ഷിച്ചു; മകളുടെ ആണ്‍സുഹൃത്തിനെ പൊക്കാന്‍ പോലീസ്
മുംബൈ: മാതാവിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വീട്ടില്‍ സൂക്ഷിച്ച സംഭവത്തില്‍ പുറത്തുനിന്ന് സഹായം കിട്ടിയോ എന്ന് പോലീസ് അന്വേഷിക്കുന്നു. പ്രതി റിംപിള്‍ ജെയിനിന്റെ ഉത്തര്‍പ്രദേശില്‍ ഉള്ള ആണ് സുഹൃത്തിനെ പോലീസ് ഉടന്‍ കസ്റ്റഡിയിലെടുക്കും. ഇയാൾക്കായി പോലീസ് സംഘം കാണ്‍പൂരിലേക്ക് തിരിച്ചു. കൊലപാതകം നടന്നുവെന്ന് സംശയിക്കുന്ന ദിവസങ്ങളില്‍ ഇയാള്‍ മുംബൈയില്‍ ഉണ്ടായിരുന്നു. ലാല്‍ബാഗിലെ ഇബ്രാഹിം കസര്‍ ചൗളില്‍ വസിക്കുന്ന വീണ പ്രകാശ് ജെയ്ന്‍(55) ആണ് ദാരുണമായി മരിച്ചത്. വീണയുടെ മകള്‍ റിംപിള്‍ ജെയ്ന്‍(24) മാതാവിനെ കൊലപ്പെടുത്തിയ ശേഷം മാര്‍ബിള്‍ കട്ടര്‍ ഉപയോഗിച്ച് ശരീരം വെട്ടിനുറുക്കി രണ്ട് മാസത്തോളം സൂക്ഷിച്ച് വയ്ക്കുകയായിരുന്നു. വീണയുടെ കൈകാലുകള്‍ വീട്ടിലെ ജലസംഭരണിക്കുള്ളില്‍ നിന്നും ശിരസ് അലമാരയ്ക്കുള്ളില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലുമാണ് പോലീസ് കണ്ടെത്തിയത്. എന്നാൽ മാതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ദുരൂഹത ഇപ്പോഴും അവശേഷിക്കുകയാണ്. കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്തെന്ന് ഇതുവരെ കണ്ടെത്താനായില്ല.
Read Moreയുവതിയുടെ ഹൃദയം പുറത്തെടുത്ത് കിഴങ്ങ് ചേര്‍ത്ത് കറിവെച്ചു കഴിച്ചു ! പിന്നാലെ ബന്ധുക്കളെയും വകവരുത്തി…
യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയം മുറിച്ചെടുത്ത് ഭക്ഷിക്കുകയും പിന്നീട് വേറെയും കൊലപാതകങ്ങള്‍ നടത്തുകയും ചെയ്ത 44കാരന് ജീവപര്യന്തം. ഓക്ലഹോമ സ്വദേശിയായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണെയാണു കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. 2021ലാണ് ഇയാള്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം നടത്തിയത്. ആന്‍ഡ്രിയ ബ്ലാന്‍കെന്‍ഷിപ്പ് (41) എന്ന യുവതിയെ കൊലപ്പെടുത്തിയ ലോറന്‍സ്, യുവതിയുടെ ഹൃദയം മുറിച്ചെടുത്ത് അതുമായി ബന്ധുവിന്റെ വീട്ടിലെത്തി ഉരുളക്കിഴങ്ങു ചേര്‍ത്തു പാകം ചെയ്തു കഴിച്ചു. പിന്നീട് കറി ബന്ധു ലിയോണ്‍ പൈ(67)ക്കും ഭാര്യ ഡെല്‍സിക്കും നല്കാന് ശ്രമിച്ചെന്നും ഇതിനു ശേഷം ലിയോണിനെയും അദ്ദേഹത്തിന്റെ നാല് വയസുകാരിയായ കൊച്ചുമകള്‍ കേയസ് യേറ്റ്സിനെയും വകവരുത്തിയെന്നുമാണ് കേസ്. മയക്കുമരുന്ന് കേസില്‍ പിടിയിലായ ലോറന്‍സിനെ 2017ല്‍ കോടതി 20 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. എന്നാല്‍ 2019ല്‍ ഇയാള്‍ക്ക് ശിക്ഷയിളവ് നല്‍കിയതിനെ തുടര്‍ന്ന് ജയില്‍ മോചിതനാവുകയായിരുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ലോറന്‍സ് കൊലപാതകം നടത്തിയത്. ഒരുകാലത്തും ക്ഷമിക്കാന്‍…
Read Moreമീനത്തിൽ റിക്കാർഡിട്ട് സ്വർണം; പവന് 200 രൂപ കൂടിയപ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; ഇന്നത്തെ ഞെട്ടിക്കുന്ന വിലയിങ്ങനെ
സീമ മോഹന്‍ലാല്‍കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റിക്കാര്‍ഡിലെത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,380 രൂപയും പവന് 43,040 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു സ്വര്‍ണവില റിക്കാര്ഡിലെത്തിയിരുന്നത്. അന്ന് ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമായിരുന്നു. അമേരിക്കയിലെ മൂന്നു ബാങ്കുകളുടെയും സ്വിറ്റസര്‍ലണ്ടിലെ ഒരു ബാങ്കിന്റെയും തകര്‍ച്ചയും രൂപയുടെ ദുര്‍ബലാവസ്ഥയും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് വിപണി നല്കുന്ന സൂചന. 1973 ല്‍ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 27.50 രൂപയായിരുന്നു. പവന് വില 220 രൂപയുമായിരുന്നു. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്നലെ ഒരു…
Read Moreഇതു ശ്രദ്ധിക്കാം..! ചൂടുകാല വാഹന യാത്രയിൽ ടയറിൽ ശ്രദ്ധവേണം; മുന്നറിയിപ്പുമായി പോലീസ്
കൊച്ചി: ചൂടുകാലത്തെ യാത്രകളില്‍ വാഹനത്തിന്റെ ടയറുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. പകല്‍ സമയത്ത് റോഡുകളില്‍ പ്രത്യേകിച്ച് ഹൈവേകളില്‍ അസഹനീയമായ ചൂടായതിനാല്‍ യാത്രകളില്‍ അപകടങ്ങള്‍ പതിയിരിപ്പുണ്ടെന്ന മുന്നറിയിപ്പാണ് കേരള പോലീസ് നല്‍കുന്നത്. റോഡിലെയും അന്തരീക്ഷത്തിലെയും അമിതമായ ചൂടും വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന ചൂടും മൂലം കാലപ്പഴക്കം ചെന്ന ടയറുകള്‍ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. ഉയര്‍ന്ന ചൂടുമൂലം ടയറുകളില്‍ സംഭവിക്കാവുന്ന വിള്ളലും പൊട്ടലുമെല്ലാം അപകടത്തിന് കാരണമാകുന്നു. ഇതു ശ്രദ്ധിക്കാംയാത്രക്ക് മുമ്പ് പ്രത്യേകിച്ച്, ദീര്‍ഘദൂര യാത്രകള്‍ക്ക് മുമ്പ് ടയറുകളുടെ പ്രവര്‍ത്തനക്ഷമത നിര്‍ബന്ധമായും പരിശോധിക്കണം. തേയ്മാനം സംഭവിച്ച ടയറുകള്‍, കാലപ്പഴക്കമുള്ള ടയറുകള്‍ എന്നിവ മാറ്റി ഗുണനിലവാരമുള്ള ടയറുകള്‍ ഇടുക. ടയറില്‍ കാറ്റ് കുറവാണെങ്കില്‍ അത് ഘര്‍ഷണം വര്‍ധിപ്പിക്കും. ഇത് മൂലം അധികമായി ചൂടുണ്ടാക്കുന്നതിനാല്‍ ടയറിന്റെ തേയ്മാനം കൂടും. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും സ്റ്റെപ്പിനി അടക്കമുള്ള ടയറുകളിലെ വായുമര്‍ദ്ദം പരിശോധിപ്പിച്ച് കുറവുണ്ടെങ്കില്‍ നികത്തണം.
Read More