സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തിയതിന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസറും എല്ലുരോഗ വിദഗ്ധനുമായ ഡോ. എം.അബ്ദുള്‍ ഗഫൂറിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്ചത്. അന്വേഷണവിധേയമായിട്ടാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്നാണ് ചട്ടം. ഡോ. എം.അബ്ദുള്‍ ഗഫൂറിനെതിരെ വിജിലന്‍സില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ബുധനാഴ്ച പരിശോധന നടത്തി. രാവിലെ പത്തരയ്ക്ക് വിജിലന്‍സ് സംഘം സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോള്‍ മുറിയില്‍ രോഗികളെ പരിശോധിക്കുകയായിരുന്നു ഡോ. ഗഫൂര്‍. ഒന്നരമണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ട വിജിലന്‍സ് സംഘം ഡോക്ടറുടെ മൊഴിയെടുത്ത് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Read MoreDay: March 17, 2023
കൊച്ചി നഗരസഭ സമരത്തിനിടെ ആക്രമണം; നാല് പേർക്കെതിരേ വധശ്രമത്തിന് കേസ്;യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകൻ കസ്റ്റഡിയിൽ
കൊച്ചി: കൊച്ചി കോര്പറേഷന് ഉപരോധത്തിനിടെയുണ്ടായ സംഘര്‍ഷത്തിൽ കോര്പറേഷന് സെക്രട്ടറിയേയും ജീവനക്കാരെയും മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഇതില്‍ ഒരു കോര്പറേഷന് ജീവനക്കാരനും ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. കോര്പറേഷന് സെക്രട്ടറി ബാബു അബ്ദുല്‍ ഖദീറിന്റെ പരാതിയിലാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ലാല്‍ വര്‍ഗീസാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. നഗരസഭ ഉപരോധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെ 500 പേര്‍ക്കെതിരേ സെന്‍ട്രല്‍ പോലീസ് കേസെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയത്, അന്യായമായി സംഘം ചേര്‍ന്നത്, മാര്‍ഗതടസമുണ്ടാക്കിയത് എന്നിവയുള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഏതാനും ദിവസം മുമ്പു നടന്ന താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ അക്രമം നടത്തിയ കേസില്‍ ഉള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജെറിന് ജെസിനെ…
Read Moreസ്വര്‍ണം കടത്തണമെന്നില്ല, അല്ലാതെയും പണക്കാരനാകാം! രഹസ്യവിവരം പ്രോത്സാഹിപ്പിക്കാന്‍ കസ്റ്റംസ്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനുദിനമെന്നോണം സ്വര്‍ണം പിടികൂടുകയാണ്. ഒന്നിന് പിറകേ ഒന്നായി സ്വര്‍ണം പലരീതികളില്‍ കടത്തുകയും പിടിക്കപ്പെടുകയും വലപൊട്ടിച്ച് രക്ഷപ്പെടുകയും ചെയ്യുന്നവർ ഏറെ. എന്തായാലും കസ്റ്റംസിന് പിടിപ്പത് പണിയാണ്. സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് കിലോഗ്രാമിന് 1.5 ലക്ഷം വരെ പ്രതിഫലം നല്കുമെന്നറിയിച്ചിരിക്കുകയാണ് കസ്റ്റംസ്. വിവരം തരുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. ഫോണ്‍: 0483-2712369.ഈ വര്‍ഷം 82 കേസുകളിലായി 35 കോടി വിലമതിക്കുന്ന 65 കിലോഗ്രാമോളം സ്വര്‍ണമാണ് കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇതില്‍ 25 എണ്ണം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലും മറ്റുള്ളവ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലുമാണ്. 12 കേസുകളിലായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ വിദേശകറന്‍സിയും പിടിച്ചിട്ടുണ്ട്.
Read Moreസെക്രട്ടേറിയറ്റിലെ ‘മുങ്ങൽ വിദഗ്ധർക്ക്’ ഇനി ശന്പളമില്ല; ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് മേലുദ്യോഗസ്ധർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കിയതിന് പിന്നാലെ ജീവനക്കാര്‍ പഞ്ച് ചെയ്തശേഷം മുങ്ങുന്നു. ഇവർക്കെതിരേ കർശന നടപടിയെടുക്കാൻ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി.പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്ന ജീവനക്കാര്‍ക്ക് ഇനി ശമ്പളം നല്‍കേണ്ടെന്നാണ് തീരുമാനം. ജോലിയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ അച്ചടക്ക നടപടി അടക്കം നിര്‍ദേശിച്ചിട്ടുണ്ട്. കീഴുദ്യോഗസ്ഥര്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് മേൽ ഉദ്യോഗസ്ഥരാണ്. ജോലിയില്‍ വീഴ്ച വരുത്തുന്നവരുടെ വിവരങ്ങള്‍ അക്കൗണ്ട് സെഷനെ കൃത്യസമയത്ത് അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
Read Moreരാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു ! കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം…
രാജ്യത്ത്് കോവിഡ് കേസുകല്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കര്‍ണാടക എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. അണുബാധ തടയാന്‍ മതിയായ നടപടികള്‍ കൈക്കൊള്ളണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കേസുകളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് എട്ടിന് 2,082 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കില്‍ മാര്‍ച്ച് 15ന് 3,264 കേസുകളായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 700 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷന് എന്നിവ കര്‍ശനമാക്കണെമെന്നും കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു. ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ടെന്ന് കേന്ദ്രം പറഞ്ഞു.
Read Moreഇന്ത്യൻ ചലച്ചിത്രതാരത്തിനുനേരേ യുഎസിൽ ആക്രമണം; ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു അതിക്രമം; യുവാവിന്റെ ശ്രദ്ധതെറ്റിയപ്പോൾ…
കാലിഫോർണിയ: ജിമ്മിൽ വ്യായാമം ചെയ്യുകയായിരുന്ന ഇന്ത്യൻ ചലച്ചിത്ര താരത്തിനുനേരേ ആക്രമണം. ബോളിവുഡ് നടനായ അമൻ ധലിവാളാണ് ആക്രമണത്തിന് ഇരയായത്. കാലിഫോർണിയയിലെ പ്ലാനറ്റ് ഫിറ്റ്നസിൽ വ്യായാമം നടത്തുന്നതിനിടെയാണ് ധലിവാൾ ആക്രമിക്കപ്പെട്ടത്. കോടാലിയുമായി എത്തിയ അക്രമി ധലിവാളിന്റെ ശരീരത്തിൽ ആയുധം വച്ചു ഭീഷണിപ്പെടുത്തുകയും മുറിവേൽപ്പിക്കുകയും ചെയ്തു. ജിമ്മിലെ മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയ അക്രമി ഏറെനേരം താരത്തെ ബന്ദിയാക്കി നിർത്തി. അക്രമിയുടെ ശ്രദ്ധ തെറ്റിയ വേളയിൽ ധലിവാൾ ഇയാള മലർത്തിയടിച്ചു. തുടർന്ന് ജിമ്മിലെ മറ്റുള്ളവർ ചേർന്ന് അക്രമിയെ തടഞ്ഞുവയ്ക്കുകയായിരുന്നു. തലയിലും നെഞ്ചിലും പരിക്കേറ്റ ധലിവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണകാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Read More‘നിങ്ങൾക്കു വേണ്ടെങ്കിലും ഞങ്ങൾക്കു വേണം ഈ നേതാവിനെ’; കെ. മുരളീധരനെ പിന്തുണച്ച് ഫ്ലക്സ് ബോർഡ്
കോഴിക്കോട്: കെ. മുരളീധരനെ പിന്തുണച്ച് കോഴിക്കോട് നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ. “നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങൾക്ക് വേണം ഈ നേതാവിനെ’ എന്നെഴുതിയ ഫ്ലക്സ് ബോർഡുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് പോരാളികൾ എന്ന പേരിലാണ് ബോർഡുകൾ. നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്ന് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് കെ. മുരളീധരൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അച്ചടക്കം പാലിക്കണമെന്നു ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷന്റെ മുന്നറിയിപ്പ് നോട്ടീസ് കിട്ടിയതിന് പിന്നാലെയാണു താൻ ഇനി ഒരു മത്സരത്തിനുമില്ലെന്ന് മുരളി പ്രഖ്യാപിച്ചത്. തർക്കം പരിഹരിച്ചുവെന്നും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചെന്നും ഹൈക്കമാന്‍ഡ് അവകാശപ്പെടുമ്പോഴാണ് താഴെത്തട്ടില്‍ പ്രവര്‍ത്തകര്‍ ഫ്ളക്സുകളായി രംഗത്തെത്തിയിരിക്കുന്നത്.
Read Moreപഹയൻമാർ അന്ന്കണ്ടിരുന്നെങ്കിൽ; പത്ത് വർഷങ്ങൾക്ക് മുമ്പ് കാലം തെറ്റി വന്ന സിനിമയായിരുന്നു രണ്ടാം ഭാവമെന്ന് ലാൽ ജോസ്
രണ്ടാം ഭാവം എന്ന സിനിമ വലിയ പരാജയമായി. എന്റെ കരിയറിൽ ഇടയ്ക്കിടെ ഞാൻ കേൾക്കുന്ന കമന്റുണ്ട്. നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല സിനിമ രണ്ടാം ഭാവമായിരുന്നെന്ന്. എനിക്ക് ഭയങ്കര ദേഷ്യം തോന്നും. ഈ പഹയൻമാർ അന്ന് തിയറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ എന്റെ സിനിമ പരാജയപ്പെടില്ലായിരുന്നു. ഒരുപാട് അധ്വാനിച്ച സിനിമയായിരുന്നു. പിന്നീട് പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ന്യൂ ജനറേഷൻ സിനിമകളിൽ കണ്ട പല കാര്യങ്ങളും രണ്ടാം ഭാവം എന്ന സിനിമയിൽ കണ്ടിരുന്നു. അത് മാത്രമായിരുന്നു എന്റെ ആശ്വാസം. കാരണം പത്ത് വർഷങ്ങൾക്ക് മുമ്പ് കാലം തെറ്റി വന്ന സിനിമയായി. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ ഏറ്റവും നല്ല മുഹൂർത്തങ്ങളിൽ ചിലത് രണ്ടാം ഭാവം എന്ന സിനിമയിലുണ്ടായിരുന്നു. -ലാൽ ജോസ്
Read Moreഭാര്യയുടെ സംസ്കാരത്തിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ച 58കാരന് കനത്തശിക്ഷ വിധിച്ച് കോടതി…
ഭാര്യയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബന്ധുവിന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 58കാരന് കഠിനശിക്ഷ വിധിച്ച് കോടതി. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി.എന്‍ വിനോദ് ശിക്ഷിച്ചത്. ഏഴു വര്‍ഷം കഠിനതടവും 50000 രൂപ പിഴയുമാണ് ശിക്ഷ. 2017 നവംബര്‍ 21 നായിരുന്നു സംഭവം. ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശത്തു നിന്നെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ വീട്ടില്‍ നിര്‍ത്തി പ്രതിയുടെ മകനോടൊപ്പം ഷോപ്പിങിന് പോയപ്പോഴായിരുന്നു സംഭവം. ഭയന്നു പോയ കുട്ടി പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് വിദേശത്ത് തിരിച്ചെത്തിയപ്പോള്‍ സ്കൂളില്‍വെച്ചാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ ഇ-മെയിലൂടെ ഒല്ലൂര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതോടെ പോലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. പരാതിയിലുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പ്രതി കുറ്റം ചെയ്ത സാഹചര്യം…
Read Moreഅനിയത്തി വേഷത്തിൽ നിന്ന് മാറ്റം കിട്ടിയത് ചതുരത്തിൽ; ദേവരാഗത്തിൽ ശ്രീദേവി ചെയ്ത പോലൊരു വേഷം ചെയ്യാൻ മോഹിച്ച് സ്വാസിക
ഇതുവരെ ചെയ്തതെല്ലാം പാവം, അനിയത്തിക്കുട്ടി വേഷങ്ങളായിരുന്നു. അതില്‍ നിന്ന് മാറ്റം വന്നത് ചതുരം ചെയ്തപ്പോഴാണ്. സ്ഥിരം റോളുകളില്‍ നിന്ന് മാറ്റി ചിന്തിക്കാമെന്ന് ആളുകള്‍ക്ക് തോന്നുമെന്നൊരു പ്രതീക്ഷയുണ്ട്. എന്നാല്‍ ഇങ്ങനെയൊരു കഥാപാത്രമല്ല കാത്തിരുന്നത്. ശ്രീദേവി ദേവരാഗത്തില്‍ ചെയ്തപോലെ ഒരെണ്ണമായിരുന്നു ആഗ്രഹിച്ചത്. 13 വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നു. പക്ഷേ ആത്മസംതൃപ്തി തരുന്ന ഒരു കഥാപാത്രത്തിലേക്ക് എത്തിയില്ല. വാസന്തി അങ്ങനെയൊരു സിനിമയായിരുന്നെങ്കിലും അധികമാളുകള്‍ അത് കണ്ടിരുന്നില്ല. ചതുരം വന്നപ്പോള്‍ യെസ് പറഞ്ഞില്ലെങ്കില്‍ വലിയ നഷ്ടമാകുമെന്ന് തോന്നി. -സ്വാസിക
Read More