തിരുവല്ല: രണ്ടുമുറി വീടിന് വൈദ്യുതി ബിൽ 17,044 രൂപ. പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധവും ബോർഡ് വിച്ഛേദിച്ചു. പെരിങ്ങര പഞ്ചായത്തിലെ 12ാം വാർഡിൽ ആലഞ്ചേരിൽ വീട്ടിൽ വിജയനും കുടുംബവും ബോർഡിന്റെ മണിപ്പുഴ സെക്ഷൻ നൽകിയ അപ്രതീക്ഷിത ഇരുട്ടടിയിൽ പകച്ചിരിക്കുകയാണ്. വയോധികയും ഹൃദ്രോഗിയുമായ മാതാവും വിജയനും ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളുമാണ് ഈ വീട്ടിൽ താമസം. രണ്ട് എൽ.ഇ.ഡി ബൾബും രണ്ട് ഫാനും മാത്രമാണ് ആകെ പ്രവർത്തിക്കുന്നത്. വിജയന്റെ ജ്യേഷ്ഠസഹോദരൻ രമേശിന്റെ പേരിലാണ് കണക്ഷൻ എടുത്തിരിക്കുന്നത്. പ്രതിമാസം 500 രൂപയിൽ താഴെ മാത്രമായിരുന്നു ബിൽ. രണ്ടാഴ്ച മുമ്പാണ് 17,044 രൂപയുടെ ബിൽ മൊബൈൽ മുഖേന ലഭിക്കുന്നത്. ഇതേ തുടർന്ന് വിജയൻ കാവുംഭാഗത്തെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിൽ പരാതി നൽകി. അംഗീകൃത ഇലക്ട്രീഷ്യനെക്കൊണ്ട് വീട്ടിലെ വയറിങ് പരിശോധിപ്പിച്ച് മീറ്ററിന്റെ ചിത്രവും പകർത്തി നൽകാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. വീട് പരിശോധിച്ച ഇലക്ട്രീഷ്യൻ വയറിങ്…
Read MoreDay: March 22, 2023
റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ കള്ളപ്പണനിക്ഷേപം; സിനിമാക്കാരെ ഇഡി പൊക്കും
കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം നടന്നതായുള്ള പ്രാഥമിക കണ്ടെത്തിലിനെത്തുടര്ന്ന് സിനിമാപ്രവര്‍ത്തകരെ കേന്ദ്രീകരിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. ഫാരിസുമായി ബിസിനസ് ബന്ധമുള്ള സിനിമാപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. ആദായനികുതി (ഐടി) ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും നടക്കുന്ന ഐടി പരിശോധന ഇന്നലെയും തുടര്‍ന്നു. ആദായനികുതി വകുപ്പില്‍നിന്നും ഇഡി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഫാരിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഇടനിലക്കാര്‍ വഴി കൊച്ചിയിലടക്കം പലയിടത്തും ലാൻഡ് ബാങ്ക് സ്വന്തമാക്കിയെന്ന് നേരത്തെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി നീക്കം. ഫാരിസ് രജിസ്റ്റര്‍ ചെയ്ത കമ്പനികളെ സംബന്ധിച്ചും ഇഡി അന്വേഷണം നടത്തും.
Read Moreപെണ്‍കുട്ടികളുമായുള്ള സൗഹൃദത്തെച്ചൊല്ലി വാക്കേറ്റം ! പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്; സോഡാകുപ്പി കൊണ്ട് അടിയേറ്റ് 17കാരന്റെ തലപൊട്ടി
പത്തനംതിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കയ്യാങ്കളി. നഗരത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്നിലായിരുന്നു വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് പോരടിച്ചത്. ഇതിനിടയില്‍ സോഡാകുപ്പി കൊണ്ട് അടിയേറ്റ് 17കാരന്റെ തലപൊട്ടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നഗരത്തെ നടുക്കിയ സംഭവം. പതിനേഴ് വയസില്‍ താഴെയുള്ളവരാണ് പോരടിച്ചവരിലധികവും. പ്രമാടം സ്വദേശിയായ പതിനേഴുകാരനാണ് തലയ്ക്ക് പരിക്കേറ്റത്. ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ പങ്കെടുത്ത നാലുപേരെ പത്തനംതിട്ട പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. വടശേരിക്കര, സീതത്തോട്, പ്രമാടം ഭാഗങ്ങളിലുള്ളവരാണ് ഇവര്‍. പോലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തി. പെണ്‍കുട്ടികളുമായുള്ള സൗഹൃദങ്ങളുടെ പേരിലുണ്ടായ തര്‍ക്കങ്ങളാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്. മുമ്പ് വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന ശേഷമാണ് പോര് വിളിച്ച് അടി നടത്തിയിരുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ സംഘര്‍ഷം. പരീക്ഷാ ദിവസമായ ഇന്നലെ സ്കൂള്‍ വിട്ട് ഉച്ചയ്ക്ക് സ്റ്റാന്‍ഡിലെത്തി സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു.…
Read Moreമിഷന് അരിക്കൊമ്പന്; രണ്ടാമത്തെ കുങ്കിയാന സൂര്യനും ചിന്നക്കനാലില്‍; ശനിയാഴ്ച ആനയെ മയക്കുവെടി വയ്ക്കും; പ്രദേശത്ത് നിരോധനാജ്ഞ
ഇടുക്കി: ചിന്നക്കനാല്‍, ഉടുമ്പന്‍ചോല മേഖലകളില്‍ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പനെ കുടുക്കാനുള്ള ദൗത്യസംഘത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികളില്‍ സംഘത്തെ സഹായിക്കാനുള്ള രണ്ടാമത്തെ കുങ്കിയാനയും എത്തി. വയനാട് മുത്തങ്ങ ആനപ്പന്തിയില്‍നിന്നുള്ള സൂര്യനാണ് ചിന്നക്കനാല്‍ സിമന്റ് പാലത്ത് ഇന്നു രാവിലെയോടെ എത്തിയത്. ഇതിനു മുമ്പും പല ദൗത്യത്തിലും സൂര്യന് പങ്കെടുത്തിട്ടുണ്ട്. 29കാരനായ സൂര്യന് വയനാട്ടിലെ പിഎം-2വിനെ പിടികൂടുന്നതില്‍ കോന്നി സുരേന്ദ്രനൊപ്പം ശക്തമായിനിന്ന ആനയാണ്. ആദ്യമെത്തിയ കുങ്കിയാന വിക്രം ചിന്നക്കനാലിലെ കാലാവസ്ഥയുമായി ഇണങ്ങിക്കഴിഞ്ഞു. സുരേന്ദ്രന്, കുഞ്ചു എന്നീ ആനകളും അടുത്ത ദിവസങ്ങളില്‍ ചിന്നക്കനാലില്‍ എത്തും. വനം വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നാലു കുങ്കിയാനകളെ ഉള്‍പ്പെടുത്തി ഒരു മിഷന് നടപ്പാക്കുന്നത്. അരിക്കൊമ്പനെന്ന കാട്ടാന ശക്തനും ബുദ്ധിമാനുമാണെന്നതും ഇടുക്കിയിലെ വ്യത്യസ്ത ഭൂപ്രകൃതിയും മനസിലാക്കിയാണ് ദൗത്യസംഘം ശ്രമകരമായ ജോലി നടപ്പാക്കാനൊരുങ്ങുന്നത്. അരിക്കൊമ്പന്റെ വിഹാരകേന്ദ്രങ്ങളില്‍ ഇവനെ എത്തിച്ചായിരിക്കും ദൗത്യം പൂര്‍ത്തിയാക്കുക.ശനിയാഴ്ച ആനയെ മയക്കുവെടി വയ്ക്കാനാണു പദ്ധതി.…
Read Moreആപ്പിന്റെ ഓഫസിൽ നിന്നുവന്ന വാഹനത്തിൽ മോദിവിരുദ്ധ പോസ്റ്റർ: ഡല്‍ഹിയില്‍ 6 പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പോസ്റ്ററുകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ആറ് പേര് അറസ്റ്റില്‍. ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കണമെന്ന് എഴുതിയ പോസ്റ്ററുകളില്‍ പതിപ്പിച്ചെന്നാണു പരാതി. സംഭവത്തില്‍ ഡല്‍ഹിയിലെ വിവിധ സ്റ്റേഷനുകളായി നൂറോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പ്രിന്റിംഗ് പ്രസ് ആക്ട്, സ്വത്ത് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നതെന്ന് പോലീസ് കമ്മീഷണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു. ആംആദ്മി പാര്‍ട്ടിയുടെ ഓഫീസില്‍നിന്നു പുറത്തേക്കുവന്ന വാനില്‍നിന്ന് മോദി വിരുദ്ധ പോസ്റ്ററുകള്‍ പിടിച്ചെടുത്തെന്നും അദ്ദേഹം പ്രതികരിച്ചു.
Read Moreനിയമസഭയിലെ കൈയാങ്കളി; പോലീസ് അന്വേഷണം ഉടൻ വേണ്ടെന്ന് നിയമസഭാ സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസിൽ പോലീസ് അന്വേഷണത്തിന് ഉടൻ അനുമതി നൽകേണ്ടതില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനം. എംഎൽഎമാരുടെയും നിയമസഭാ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്താനും സംഘർഷവുമായി ബന്ധപ്പെട്ട സിസിടിവി കാമറ ദൃശ്യങ്ങൾ ശേഖരിക്കുന്നതിനും മ്യൂസിയം പോലീസ് നിയമസഭാ സെക്രട്ടറിക്ക് രേഖാമൂലം അപേക്ഷ നൽകിയിരുന്നു. അനുമതി നൽകി പ്രതിപക്ഷ എംഎൽഎമാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്നു പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസിന്റെ അപേക്ഷയിൽ ഉടൻ അനുമതി നൽകേണ്ടതില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനമെടുത്ത്. സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആന്‍ഡ് വാർഡും ഭരണപക്ഷ എംഎൽഎമാരായ എച്ച്. സലാമിനെതിരെയും സച്ചിൻദേവിനെതിരെയും ഡെപ്യൂട്ടി ചീഫ് മാർഷലിനെതിരെയും കേസെടുത്തിരുന്നു. പ്രതിപക്ഷ എംഎൽഎ സനീഷ്കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്. വാച്ച് ആൻഡ് വാർഡ് ഷീനയുടെ പരാതിയിൽ ഉമ തോമസ്, കെ.കെ. രമ, പി.കെ. ബഷീർ, സനീഷ്കുമാർ ഉൾപ്പെടെ ഏഴ് പ്രതിപക്ഷ…
Read Moreപെൺകുട്ടിയുടെ മുറിയിൽ കയറിവസ്ത്രങ്ങൾ വലിച്ചുകീറി ;വളപട്ടണത്ത് 2 പേർക്കെതിരേ പോക്സോ കേസ്
വളപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ കയറി വസ്ത്രങ്ങൾ വലിച്ചുകീറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർക്കെതിരേ പോക്സോ നിയമ പ്രകാരം കേസെടുത്തു. കഴിഞ്ഞ എട്ടിന് രാത്രി 10 ഓടെ ചിറക്കൽ കാഞ്ഞിരത്തറയിലായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാക്കൾ പെൺകുട്ടിയുടെ മുറിയിൽ കയറി വസ്ത്രങ്ങൾ വലിച്ചുകീറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കൾ ഓടിയെത്തുന്പോഴേക്കും യുവാക്കൾ രക്ഷപ്പെടുകയായിരുന്നു.
Read Moreതലസ്ഥാനത്തെ വീട്ടമ്മയ്ക്കുനേരേയുണ്ടായ ആക്രമണം; പ്രതി മുങ്ങിയിട്ട് പത്ത് ദിവസം; ഇരുട്ടിൽ തപ്പി പോലീസ്
തിരുവനന്തപുരം: പാറ്റൂരിൽ വീട്ടമ്മയ്ക്കുനേരെയുണ്ടായ ആക്രമണ കേസിലെ പ്രതിയെ സംഭവം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും പിടികൂടാനാകാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. സംശയത്തിന്റെ പേരിൽ പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും യഥാർഥ പ്രതിയെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല. ഇന്നലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അക്രമത്തിന് പിന്നിൽ ഇയാളാണെന്ന് തെളിയിക്കാനുള്ള തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതിയെ പിടികൂടാൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഹെൽമറ്റ് ധരിച്ച ഒരു യുവാവ് കടന്ന് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്റെ നന്പറോ അക്രമിയുടെ മുഖമോ വ്യക്തമല്ല. ഈ രൂപം കുടുതൽ വ്യക്തത വരുത്താനായി സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രദേശത്ത് സ്വകാര്യസ്ഥാപനങ്ങളിലും കടകളിലും സ്ഥാപിച്ചിരിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് പോലീസ് പറയുന്നത്. സ്ത്രീകൾക്കുനേരേ അക്രമവും പീഡനവും നടത്തുന്ന സ്വഭാവക്കാരെ…
Read Moreപരസ്പരം കണ്ടമാത്രയിൽ സൗഹൃദമായി; പിന്നെ ഒന്നിച്ചിരുന്നു മദ്യം കഴിച്ചു; പൂസായപ്പോൾ അഭിലാഷ് തനിസ്വഭാവം പുറത്തെടുത്തു; യുവാവിന്റെ പരാതിയിലെ കാര്യങ്ങൾ ഞെട്ടിക്കുന്നത് …
കൊച്ചി: മദ്യം നല്കി അബോധാവസ്ഥയില്‍ ആക്കിയശേഷം യുവാവിന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതിയെ എറണാകുളം സെന്‍ട്രല്‍ പോലീസ് കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ. കേസുമായി ബന്ധപ്പെട്ട് ഇടുക്കി ചെറുതോട് തെയ്യക്കാട് വീട്ടില്‍ അഭിജിത്ത് (21) ആണ് പിടിയിലായത്. കഴിഞ്ഞ 11നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വച്ചു പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചെടുത്ത പ്രതി, ഇയാളെ മദ്യപിക്കാനായി എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇവിടെ വച്ച് മദ്യം നല്കി അബോധാവസ്ഥയിലാക്കിയ ശേഷം പരാതിക്കാരന്റെ ഒന്നര പവന്റെ സ്വര്‍ണമാല, മൊബൈല്‍ ഫോണ്‍, ഹെഡ്സെറ്റ്, 60 പൗണ്ട്, 3000 രൂപ എന്നിവ മോഷ്ടിച്ചെടുത്തു. കൂടാതെ ഇയാളുടെ എടിഎം കാര്‍ഡ് എടുക്കുകയും മര്‍ദിച്ച് പിന് നമ്പര്‍ കൈക്കലാക്കിയ ശേഷം നാല് പ്രാവശ്യമായി 40,000 രൂപ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. പ്രതിയില്‍നിന്നും…
Read Moreസ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവർക്കെതിരായ പരാതി; തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തും
തളിപ്പറമ്പ്: സ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവർക്കെതിരായ കേസിൽ സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസന്വേഷണത്തിന് കണ്ണൂർ റൂറൽ എസ്പി ഹേമലത ഐപിഎസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ പിൻവലിക്കാൻ കടമ്പേരി സ്വദേശിയായ വിജേഷ് പിള്ള എന്നയാൾ സമീപിച്ച് 30 കോടി വാഗ്ദാനം ചെയ്തുവെന്നും സമ്മതിച്ചില്ലെങ്കിൽ അവസാനിപ്പിച്ചുകളയുമെന്നും പറഞ്ഞതായി സ്വപ്ന സുരേഷ് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരായാണ് സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് പരാതി നൽകിയതും തളിപ്പറമ്പ് പൊലീസ് കേസെടുക്കുകയും ചെയ്തത്. ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാവിശ്യപ്പെട്ടാണ് കെ. സന്തോഷ് പരാതി നൽകിയത്
Read More