യുഎസ്: അമേരിക്കയിൽ ആഡംബരപൂർവം പണിത ഒരു വീട് വിൽപനയ്ക്കു വച്ചിരിക്കുന്നു. അടിസ്ഥാന വില ഒരു കോടി രൂപ. പരസ്യം കണ്ടു വീട് ആവശ്യമുള്ള നിരവധിപ്പേർ എത്തുന്നുണ്ടെങ്കിലും വരുന്നവർ നിമിഷങ്ങൾക്കുള്ളിൽ സ്ഥലം കാലിയാക്കുകയാണ്. വീടിന്റെ വിലയോ, സൗകര്യങ്ങളുടെ കുറവോ ഒന്നുമല്ല പ്രശ്നം. വീടു കണ്ടു ഭയന്നിട്ടാണ് മിക്കവരും സ്ഥലംവിടുന്നത്. വീടിന്റെ പേരും നിർമാണരീതിയുമാണ് ആളുകളെ വിരട്ടുന്നത്. ‘ഹൗസ് ഓഫ് ടെറർസ്’ (ഭീകരതയുടെ ഭവനം) എന്നാണ് വീടിനിട്ടിരിക്കുന്ന പേര്. രണ്ടേക്കർ സ്ഥലത്താണ് വീട് ഒരുക്കിയിരിക്കുന്നത്. പുറത്തുനിന്ന് ഒരാൾ വരുന്പോൾ ആദ്യം കയറിച്ചെല്ലുന്നത് ശവപ്പറമ്പിനെ ഓർമിപ്പിക്കുന്ന ഒരു പൂന്തോട്ടത്തിലേക്കാണ്. വീടിനകത്തേക്കു കയറിയാൽ ചങ്കിടിക്കുന്ന കാഴ്ചകളാണു മുറികളിൽ. മേൽക്കൂരയിൽനിന്നു തൂങ്ങിയാടുന്ന അസ്ഥികൂടങ്ങളും തലയോട്ടികളും. ശവപ്പെട്ടി വരെ ഇന്റീരിയർ ഡെക്കറേഷന്റെ ഭാഗമായി വീടിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.അടുക്കളയുടെ ഭാഗങ്ങൾ അലങ്കരിച്ചിരിക്കുന്നതു തലയോട്ടികൾകൊണ്ടാണ്. ശൂന്യമായ ഒരു സ്കൂൾ ബസും ഒരു ശവശരീരത്തിൽ പരീക്ഷണം നടത്തുന്ന ഗവേഷകന്റെ പൂർണകായ പ്രതിമയും…
Read MoreDay: March 25, 2023
‘സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി അനീതികൾക്കെതിരേ വിരൽ ചൂണ്ടിയപ്പോൾ…’ രാഹുൽഗാന്ധിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ പലരും ഇന്ന് അയാളെ ഭയപ്പെടുന്നുവെന്നാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്. വിവാദ പ്രസംഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ പാർലമെന്റിൽ രാഹുലിനെ അയോഗ്യനാക്കിയിരുന്നു. ഇതിനുശേഷമാണ് ഹരീഷ് പ്രതികരിച്ചത്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…‘രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വന്തം അമ്മയുടെ ചിതയിലേക്ക് നോക്കി നിൽക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചിൽ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനും വേണ്ടി രക്തസാക്ഷിയാവുമെന്ന്. സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ പലരും ഇന്ന് അയാളെ ഭയപ്പെടുന്നു. അയോഗ്യതകൾ കൽപ്പിക്കുന്നു. അതുകൊണ്ടുതന്നെ ജനാധിപത്യത്തിൽ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു. അയാളുടെ സത്യന്വേഷണ പരീക്ഷണങ്ങൾക്കൊപ്പം..’.
Read Moreചാരായക്കേസിൽ മുങ്ങി നടന്ന പ്രതി ഒരു വർഷത്തിന് ശേഷം വിദേശമദ്യവുമായി പിടിയിൽ
തുറവൂർ: സ്കൂട്ടറിൽ കടത്തുകയായിരുന്ന 20 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി രണ്ടുപേർ എക്സൈസ് പിടിയിലായി. പാണാവള്ളി കളത്തിത്തറ വീട്ടിൽ അനിൽകുമാർ (50) , അരൂക്കുറ്റി മുല്ലപ്പള്ളി വീട്ടിൽ ഗോകുലൻ (53) എന്നിവരെയാണ് കുത്തിയതോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി. എസ്. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാണാവള്ളി പള്ളിവെളിയിൽനിന്നു പിടികൂടിയത്. വില്പനയ്ക്കായുള്ള അര ലിറ്റർ വീതമുള്ള 40 കുപ്പി മദ്യമാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്. മദ്യം കടത്താനുപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. അളവിൽ കൂടുതൽ മദ്യം കടത്തി കൊണ്ടുവന്ന കുറ്റത്തിന് ഇരുവർക്കുമെതിരെ കേസെടുത്തു.പ്രതികളെ കോടതിയിൽ ഹാജരാക്കി. അതേസമയം മദ്യം കടത്തിയ കേസിൽ ഒന്നാം പ്രതിയായ അനിൽകുമാർ, കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത ഒരു ചാരായ കേസിൽ പിടിയിലാകാനുള്ള പ്രതിയാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്ന് ഇതേ കേസിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ എസ്. സുമേഖ്,…
Read Moreഇരുട്ടി വെളുത്തപ്പോൾ റോഡിൽ മാലിന്യ കൂമ്പാരം; മാലിന്യത്തിൽ നിന്ന് കിട്ടിയ ആ പേപ്പർ തെളിവായി; മാലിന്യം തള്ളിയവരെക്കൊണ്ട് തിരിച്ചെടുപ്പിച്ച് പിഴ ഈടാക്കി
പൂച്ചാക്കൽ: ജനവാസകേന്ദ്രത്തിൽ മാലിന്യം തള്ളിയവരെക്കൊണ്ട് തിരിച്ചെടുപ്പിച്ചു പിഴ ഈടാക്കി. മാലിന്യം തള്ളിയ ഹോട്ടലുകാരെ കൊണ്ടുതന്നെയാണ് മാലിന്യം തിരികെ മാറ്റിച്ചത്. കഴിഞ്ഞ രാത്രിയാണ് പാണാവള്ളി പഞ്ചായത്ത് ഓടമ്പള്ളി ഭാഗത്ത് മാലിന്യം തള്ളിയത്. മാലിന്യത്തിൽനിന്നു ലഭിച്ച പേപ്പറിൽ ഹോട്ടലിന്റെ പേരു തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് ഹോട്ടൽ പ്രതിനിധികളെ പഞ്ചായത്തിൽ വിളിച്ചു വരുത്തി മാലിന്യം നീക്കിക്കുകയും 20,000 രൂപ പിഴ അടപ്പിക്കുകയും ചെയ്തത്. കൊച്ചി മേഖലയിൽനിന്നാണു മാലിന്യം എത്തിയത്. തൊട്ടടുത്തുള്ള തൈക്കാട്ടുശേരി പഞ്ചായത്തിലും സമാനരീതിയിലുള്ള സംഭവം ഉണ്ടായിട്ട് അധികനാൾ ആയിട്ടില്ല. വിവാഹം പോലുള്ള പരിപാടികൾ കഴിയുമ്പോൾ വേസ്റ്റ് മാറ്റാനായി താത്കാലിക കരാർ എടുക്കുന്ന ചിലരാണ് ഇങ്ങനെ പ്രവർത്തിക്കുന്നത് എന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. ബ്രഹ്മപുരം പ്ലാന്റിൽ തീപിടിത്തം ഉണ്ടായതിന് ശേഷം കൊച്ചി മേഖലയിൽനിന്നു ജില്ലയുടെ വടക്കൻ പ്രദേശങ്ങളായ അരൂർ, പൂച്ചാക്കൽ, തൈക്കാട്ടുശേരി, തുറവൂർ എന്നീ മേഖലകളിലെ ദേശീയപാതയോരത്തും ജനവാസ കേന്ദ്രങ്ങളിലും ഇടത്തോടുകളിലും മാലിന്യം തള്ളുന്നത്…
Read Moreപതിമൂന്നുകാരി രോഗം മൂലം ആശുപത്രിയിൽ മരിച്ചു; പോസ്റ്റുമാർട്ടത്തിൽ കണ്ടത് ഞെട്ടിക്കുന്ന മറ്റൊരു സത്യം; 29 തവണ കുട്ടിയുടെ ഫോണിൽ വിളിച്ച യുവാവിനെ പൊക്കി പോലീസ്
മല്ലപ്പള്ളി: പീഡനത്തിന് ഇരയായ പെൺകുട്ടി മരിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. മരിച്ച പതിമൂന്നുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനു വിധേയമായിരുന്നതായി കണ്ടെത്തി. ഇടുക്കി കുമളി സ്വദേശി വിഷ്ണു സുരേഷാ(26)ണ് കീഴ്വായ്പൂര് പോലീസിന്റെ പിടിയിലായത്. വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ടു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേ, 2022 സെപ്റ്റംബര്‍ ഒമ്പതിനാണ് പെണ്‍കുട്ടി മരിച്ചത്. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. കുട്ടി ലൈംഗിക ആക്രമണത്തിനു വിധേയയായതായി തെളിഞ്ഞു. ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് കുട്ടിയെ മെഡിക്കല്‍ കോളജില്‍ സെപ്റ്റംബര്‍ അഞ്ചിനു പ്രവേശിപ്പിച്ചത്. അസ്വാഭാവിക മരണത്തിന് എസ്ഐ ബി.എസ്. ആദര്‍ശാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ബലാത്സംഗം, പോക്സോ വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ് ഏറ്റെടുത്തു.…
Read Moreനിര്‍വികാരനായി അരുൺ; ആഡംബര ജീവിതം മോഹിച്ച കെമിസ്ട്രി ബിരുദധാരിയിൽനിന്ന് കൊലപാതകിയിലേക്ക്; വീട്ടിലൊരിക്കിയിരുന്ന ലാബിൽ പോലീസ് കണ്ടകാഴ്ച ഞെട്ടിക്കുന്നത്
ശിക്ഷ പ്രതീക്ഷിച്ചപോലെയായിരുന്നു അരുണിന്റെ പെരുമാറ്റം. വിധിയോട് നിര്‍വികാരമായി പ്രതികരിച്ച അരുണ്‍ പിന്നീട് ഒപ്പമുള്ള പോലീസുകാരോട് ചിരിച്ചു തമാശ പറയുന്നുണ്ടായിരുന്നു. കോടതി മുറിക്കുള്ളില്‍ ഏറെനേരം ഇരുന്ന പ്രതി മാസ്ക് ധരിച്ചിരുന്നില്ലെങ്കിലും പുറത്ത് ഇറങ്ങിയപ്പോള്‍ മാസ്ക് ഉപയോഗിച്ചു. കോടതിയില്‍നിന്നു റെയില്‍വേ സ്റ്റേഷന് റോഡുവരെ രണ്ടു പോലീസുകാര്‍ക്കൊപ്പം നടന്നു പോയി. ഈ സമയം ഒരുകൈയില്‍ കുപ്പിവെള്ളം കരുതിയിരുന്നു. ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി കെഎസ്ആര്‍ടിസി ബസിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു. അച്ഛനും അമ്മയും മരിച്ച അരുണിന് ഒരു സഹോദരി മാത്രമാണുള്ളത്. കെമിസ്ട്രി ബിരുദധാരിയിൽനിന്ന് കൊലപാതകിയിലേക്ക് കാഞ്ഞിരപ്പള്ളി: ബിഎസ്സി കെമിസ്ട്രിക്കാരനായ അരുണ്‍ ഇപ്പോള്‍ ഇരട്ടക്കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച ഒരു കുറ്റവാളി. ചെറുപ്പത്തില്‍ അരുണ്‍ ശാന്തനായ ചെറുപ്പക്കാരനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അച്ഛന്, അമ്മ, സഹോദരി എന്നിവരടങ്ങിയ ചെറിയ കുടുംബത്തിലെ ഏക ആണ്‍തരി. പക്ഷേ, ആഡംബരമായ ജീവിതം നയിക്കാനും പുതിയ കാര്‍ വാങ്ങിക്കാനുമായി ചെറിയ മോഷണങ്ങള്‍ തുടങ്ങി,…
Read Moreപഴയിടം ഇരട്ടക്കൊലപാതകം; അര്‍ഹിച്ച ശിക്ഷയെന്ന് നാട്ടുകാര്‍; പ്രാര്‍ഥനയ്ക്കു ഫലമുണ്ടായി, പ്രതീക്ഷിച്ച വിധിതന്നെ അവന് കിട്ടിയെന്ന് ഭാസ്കരന് നായരുടെ മക്കൾ
കാഞ്ഞിരപ്പള്ളി: പഴയിടം ഗ്രാമത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിലെ പ്രതി അരുണ്‍ ശശിക്ക് കിട്ടിയ ശിക്ഷ അർഹതപ്പെട്ടതെ ന്നു നാട്ടുകാരുടെ പ്രതികരണം. 2013 ഓഗസ്റ്റ് 28ന് രാത്രിയിലാണു തീമ്പനാല്‍ വീട്ടില്‍ ഭാസ്കരന് നായര്‍ (71), ഭാര്യ തങ്കമ്മ (68) എന്നിവര്‍ കൊല്ലപ്പെടുന്നത്. കൊലപാതകത്തിന്റെ ഞെട്ടലിനെക്കാള്‍ ഭയപ്പെടുത്തിയ വാര്‍ത്തയായിരുന്നു പ്രതി അരുണ്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. കൊലപാതകമുണ്ടായ അന്നു മുതല്‍ നാട്ടുകാര്‍ക്കും പോലീസിനും ഒപ്പമുണ്ടായിരുന്ന ഒരാള്‍. വീട്ടിനകത്തും പുറത്തും എല്ലാ തെളിവെടുപ്പിനും പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ മുന്നോട്ടുവന്നതും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി മുന്നില്‍ നിന്നതും അരുണ്‍ ആയിരുന്നു. പിന്നീട് ഒരു മാസത്തിനുശേഷം കോട്ടയത്ത് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച കേസില്‍ പിടിയിലാകുന്നതുവരെ അരുണിലേക്ക് പോലീസിന്റെയോ നാട്ടുകാരുടെയോ സംശയമുന നീണ്ടില്ല. പഴയിടത്ത് ആഴ്ചകള്‍ നീണ്ട അന്വേഷണത്തിലും ഡോഗ് സ്ക്വാഡ് അന്വേഷണത്തിലും കാര്യമായ തെളിവൊന്നും കിട്ടാതിരുന്നത് സംശയം…
Read Moreപുറത്തേക്ക് പോയവർ അകത്തേക്ക് തിരിച്ചുവരേണ്ടതാണ്..! കോവിഡ് കാലത്ത് പരോളിൽ പോയ പുള്ളികൾ തിരിച്ചെത്തണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: കോവിഡ് കാലത്ത് പരോളിൽ പോയ എല്ലാ തടവ് പുള്ളികളും 15 ദിവസത്തിനുള്ളിൽ അതാത് ജയിലുകളിലേക്ക് തിരിച്ചെത്തണമെന്ന് സുപ്രീം കോടതി. വിചാരണ തടവുകാരും ശിക്ഷിക്കപ്പെട്ടു കഴിഞ്ഞിരുന്ന കുറ്റവാളികളെയും ഉന്നതാധികാര സമിതിയുടെ ശിപാർശ അനുസരിച്ചാണ് പരോളിൽ വിടാൻ കോവിഡ് കാലത്ത് സുപ്രീം കോടതി അനുമതി നൽകിയത്. ഇവരെല്ലാവരും തന്നെ 15 ദിവസത്തിനുള്ളിൽ അതാതു ജയിലുകളിൽ കീഴടങ്ങണമെന്നാണ് ജസ്റ്റീസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചത്. തിരികെ ജയിലിൽ എത്തുന്ന വിചാരണ തടവുകാർക്ക് ജാമ്യത്തിന് അപേക്ഷിക്കാം. നിയമം അനുശാസിക്കുന്ന മുറയ്ക്ക് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കോവിഡ് കാലത്ത് അനുവദിച്ച പരോൾ കാലാവധി തടവുകാരുടെ യഥാർഥ ശിക്ഷാ കാലാവധിയിൽ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
Read Moreഅമ്മയുടെ കാലില്‍ മൂര്‍ഖന്‍ പാമ്പ് കടിച്ചു! മുറിവിലെ രക്തം കടിച്ചുവലിച്ച് മകള്‍ ശ്രാമ; അലറിക്കരഞ്ഞ് കണ്ടുനിന്നവര്‍; ഒടുവില്‍ സംഭവിച്ചത്…
മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ അമ്മയെ രക്ഷിക്കാന്‍ മകള്‍ ചെയ്ത പ്രവര്‍ത്തി വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് സിനിമയെ വെല്ലുന്ന സംഭവമായി മാറി. കോളേജ് വിദ്യാര്‍ഥിനിയായ മകള്‍ കാലില്‍ നിന്ന് വിഷം വായില്‍ വലിച്ചെടുക്കുകയായിരുന്നു. ശ്രാമ്യ റായ് എന്ന വിദ്യാര്‍ഥിനിയാണ് അമ്മ മമതറായിയുടെ കാലില്‍ നിന്ന് വിഷം പുറത്തെടുത്തത്. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലാണ് സംഭവം. ശ്രാമ്യ പുത്തൂര്‍ വിവേകാനന്ദ ഡിഗ്രി കോളേജിലെ വിദ്യാര്‍ഥിനിയും അമ്മ മമത റായി പുത്തൂര്‍ കെയ്യൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗവുമാണ്. പുത്തൂരിലെ തന്നെ അമ്മയുടെ കൃഷിയിടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു മമത. വാട്ടര്‍ പമ്പ് ഓണാക്കാന്‍ അവര്‍ ഫാമിലേക്ക് പോയി തിരിച്ചുപോകുമ്പോള്‍ അവര്‍ അബദ്ധത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ ചവിട്ടി. ഉടനെ പാമ്പ് അവരുടെ കാലില്‍ കടിച്ചു. വിഷപ്പാമ്പിന്റെ കടി ഏറ്റാലുടന്‍, ശരീരത്തിന്റെ സുപ്രധാന അവയവങ്ങളിലേക്ക് വിഷം പടരാതിരിക്കാന്‍ കടിച്ച ഭാഗത്തിന് മുകളില്‍ ശക്തിയായി വരിഞ്ഞു…
Read More