കൊച്ചി: വാഹനത്തിന്റെ സൈഡ് മിററുകൾ ഊരി മാറ്റിവയ്ക്കാനുള്ളതല്ലെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, സ്റ്റൈൽ കൂട്ടാനും മറ്റും ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും സൈഡ് മിററുകൾ ഊരി മാറ്റുന്ന പ്രവണത ചെറുപ്പക്കാരിലുണ്ട്. ഇത്തരം പ്രവണതകൾ ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് കേരള പോലീസ് സോഷ്യൽ മീഡിയ പേജിലൂടെ നൽകുന്നത്. സൈഡ് മിററുകൾ ഇരുചക്ര വാഹനങ്ങളിലെ പ്രധാനപ്പെട്ട ഘടകമാണ്. ഡ്രൈവിംഗിനിടയിൽ തല തിരിച്ച് നോക്കുന്നത് അപകടങ്ങളിൽ കലാശിക്കാനും ടൂവീലറിന്റെ ബാലൻസ് നഷ്ടപ്പെടാനും ഇടയാക്കും. വാഹനങ്ങൾ വരുന്നുണ്ടോ എന്ന് തിരിഞ്ഞു നോക്കുന്പോൾ ശ്രദ്ധമാറുന്നത് അപകടങ്ങൾക്ക് കാരണമാകും. സൈഡ് മിററുകളുടെ സഹായത്തോടെ ഇക്കാര്യം അനായാസമായി ചെയ്യാനും കൂടുതൽ സ്ഥിരതയോടെ യാത്ര ചെയ്യാനും കഴിയും. യൂടേണ്‍ തിരിയുന്പോഴും ഒരു ട്രാക്കിൽനിന്നും മറ്റൊരു ട്രാക്കിലേക്കോ ഇടറോഡുകളിലേക്കോ കയറുന്പോഴും ഓവർ ടേക്ക് ചെയ്യുന്പോഴുമൊക്കെ റിയർ വ്യൂ മിററുകൾ നിരീക്ഷിക്കേണ്ടതാണ്. മീററുകളുടെ സഹായത്തോടെ പിന്നിൽനിന്ന് വരുന്ന വാഹനങ്ങളെ കാണാനും അതു മനസിലാക്കി…
Read MoreDay: March 25, 2023
ശകുന്തള കടന്നുപോയ കഠിന വഴികൾ, എന്റെ യഥാർഥ ജീവിതവുമായി ബന്ധമുണ്ടെന്ന് സാമന്ത
തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ശാകുന്തളം. ശകുന്തള എന്ന കഥാപാത്രവും തന്റെ ജീവിതവും തമ്മില്‍ സാമ്യമുണ്ടെന്നു പറയുകയാണ് സാമന്ത. ശാകുന്തളത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് നടി ഇക്കാര്യം പറയുന്നത്. ശകുന്തള ഏറ്റവും മോശമായ പ്രതികൂല സാഹചര്യങ്ങളിലൂടെയാണു കടന്നുപോയത്. പക്ഷേ അന്തസോടെ സ്വയം പിടിച്ചുനിന്നു. ശകുന്തള എന്ന കഥാപാത്രം വളരെ മോഡേണ്‍ ആണ്, അതോടൊപ്പം സ്വതന്ത്രയാണ്. സ്നേഹത്തിലും ഭക്തിയിലും നൂറുശതമാനം സത്യസന്ധ. ജീവിതത്തിലെ ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍പോലും അവള് വളരെ ദയയോടും അന്തസോടെയും ജീവിച്ചു. എന്റെ യഥാർഥ ജീവിതവുമായി സമാനതകളുണ്ടായിരുന്നു ഇതിന്. ഞാനും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോയിരുന്നു. സാമന്ത പറയുന്നു.ഇത്തരമൊരു വേഷം എന്നെ തേടി വന്നപ്പോള്‍ ഞാന്‍ കുട്ടിയെപോലെ തുള്ളിച്ചാടിയെന്നും സാമന്ത പറഞ്ഞു.
Read Moreസിനിമയില്‍ നിന്നു മാറി നിന്നപ്പോള്‍ കിട്ടിയതെല്ലാം പാരകളായിരുന്നു; ചില തുറന്നു പറച്ചിലുമായി രാധിക
സിനിമയില്‍ നിന്നു മാറി നിന്നപ്പോള്‍ എല്ലാവരോടുമുള്ള ടച്ച് വിട്ട് പോയി. കൂട്ടുകാരെ കൂട്ടാന്‍ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ കിട്ടിയതെല്ലാം പാരകളായിരുന്നു. എന്റെ ക്യാരക്ടര്‍ വച്ചിട്ട് അതെനിക്ക് മനസിലാക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. അതൊക്കെ മനസിലാക്കി കുറേ കഴിഞ്ഞപ്പോള്‍ എന്തിനാണ് വെറുതേ ആവശ്യമില്ലാതെ ഞാന്‍ തന്നെ പോയി പണി തിരിച്ച് വാങ്ങിക്കുന്നതെന്ന് തോന്നി. അങ്ങനെ മൊത്തത്തില്‍ കാണുമ്പോള്‍ മാത്രം സംസാരിക്കുന്ന രീതിയായി. അതോടെ എല്ലാവരുമായിട്ടും അകന്നു. ഞാന്‍ ആരെയും പൂര്‍ണമായും വിട്ടിട്ടില്ല. സിനിമയില്‍ നിന്നു മാറി നില്ക്കുമ്പോള് ഓട്ടോമാറ്റിക്കലി നമ്മളെ ആളുകള്‍ മറക്കും. എന്റെ സിനിമ കാണുമെങ്കിലും ആളുകള്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായി. അങ്ങനെ എല്ലാവരും എന്നെ മറന്ന് പോയെന്നുതന്നെയാണ് ഞാന്‍ വിചാരിച്ചത്. ആരും വിളിക്കാറില്ലായിരുന്നു.-രാധിക
Read Moreപൈസയില്ലെങ്കില്‍ ഒന്നുമില്ല; എന്റെ കൂടെയുള്ള പലരും എന്റെ കൂടെ ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് സാനിയ ഇയ്യപ്പൻ
പൈസയില്ലെങ്കില്‍ ഒന്നുമില്ലെന്ന് ഞാന്‍ വളരെ അടുത്താണ് മനസിലാക്കിയത്. ഞാനൊരു സാധാരണ പെണ്കുട്ടിയായിരുന്നുവെങ്കില് ഇപ്പോള്‍ എന്റെ കൂടെയുള്ള പലരും എന്റെ കൂടെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഞാനവരെ വിധിക്കുകയല്ല, പക്ഷെ ചിലപ്പോള്‍ എനിക്ക് ആ വൈബ് കിട്ടാറുണ്ട്. അവര്‍ ഇപ്പോള്‍ എന്റെ കൂടെ നില്‍ക്കുന്നത് എന്റെ കൈവശം പണം ഉള്ളതിനാലാണെന്ന് തോന്നിയിട്ടുണ്ട്. അത് വേദനിപ്പിക്കുന്നതാണ്. എനിക്ക് യഥാര്‍ഥ സുഹൃത്തുക്കളുണ്ടെന്ന് തോന്നുന്നില്ല. സ്കൂള്‍ ജീവിതത്തില്‍ നല്ല സുഹൃത്തുക്കളുണ്ടായിട്ടില്ല. എന്റെ സുഹൃത്തുക്കള്‍ എപ്പോഴും മുതിര്‍ന്നവരായിരുന്നു. ജീവിതത്തില്‍ ആരാണ് ശരിയായ വ്യക്തിയെന്ന് മനസിലാക്കുക ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ ഇവർ എന്തുകൊണ്ടായിരിക്കും എന്റെ കൂടെയുള്ളതെന്ന് ചിന്തിക്കാറുണ്ട്. മറ്റൊരു കാരണവും കൊണ്ട് ഇവര്‍ എന്റെ കൂടെ നില്‍ക്കേണ്ടതില്ല. അങ്ങനെ തോന്നിപ്പിക്കുന്ന സുഹൃത്തുക്കളെ 2022 ന്റെ അവസാനത്തോടെ ഞാന്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കി. -സാനിയ ഇയ്യപ്പൻ
Read Moreആഡംബരക്കാറിൽ പറന്ന് നടന്ന് മോഡലിന്റെ ലഹരി വിൽപന; അർത്തുങ്കലിലെ മോഡൽ സാധനം വിറ്റിരുന്നത് ‘സ്നോബാൾ’ എന്ന കോഡിൽ
കൊച്ചി: റേവ് പാർട്ടികൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്ന മോഡൽ അറസ്റ്റിലായ കേസിൽ മോഡലിന് എംഡിഎംഎ വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ. കൊച്ചി നഗരത്തിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനായ കാക്കനാട് സ്വദേശി മിലൻ ജോസഫ്(29) ആണ് എക്സൈസിന്റെ പിടിയിലായത്. ഇന്നലെ രാത്രി ഇടപ്പള്ളി ടോൾ ജംഗ്ഷനു സമീപത്തുവച്ച് മയക്കുമരുന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് എറണാകുളം എക്സൈസ് സിഐ പ്രിൻസ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് 2.01 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. റേവ് പാർട്ടികൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യകണ്ണിയും മോഡലുമായ ചേർത്തല അർത്തുങ്കൽ സ്വദേശി റോസ് ഹെമ്മ (ഷെറിൻ ചാരു- 29) കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിലന്റെ അറസ്റ്റ്. റോസ് ഹെമ്മയുടെ കൈയിൽനിന്ന് 1.90 ഗ്രാം എംഡിഎംഎ കണ്ടെടുക്കുയുണ്ടായി. രാത്രികാലങ്ങളിൽ ആഢംബര വാഹനത്തിൽ സഞ്ചരിച്ചായിരുന്നു…
Read Moreഞാന്‍ പാര്‍ലമെന്റിനകത്തോ പുറത്തോ ആകട്ടെ അതൊരു വിഷയമല്ല; ഞാൻ ഇനിയും രാജ്യത്തിനായി പോരാട്ടം തുടരു മെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: അയോഗ്യതയ്ക്കും ഭീഷണിക്കും തന്നെ നിശബ്ദമാക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഞാന്‍ പാര്‍ലമെന്റിനകത്തോ പുറത്തോ ആകട്ടെ അതൊരു വിഷയമല്ല. ഞാൻ ഇനിയും രാജ്യത്തിനായി പോരാട്ടം തുടരും. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നതാണ് എന്റെ പ്രധാന കർത്തവ്യം’ രാഹുൽ ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് മോദി സർക്കാർ നടപ്പാക്കുന്നത്. തന്നെ നിശബ്ദമാക്കാൻ ആർക്കും സാധി ക്കില്ല. ജയിലിലടച്ചാലും ചോദ്യം ചോദിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തിൽ ചില ചോദ്യങ്ങൾ താൻ പാർലമെന്റിൽ ചോദിച്ചു. അന്ന് മുതലാണ് തനി ക്കെ തിരേ മോദി സർക്കാർ തിരിയുന്നത്. ജനാധിപത്യത്തിന് വേണ്ടിയാണ് താൻ പോരാടുന്നത്. പറയുന്നത് എല്ലാം സത്യമാണ്. മോദിയുടെ കണ്ണുകളിൽ താൻ ഭയം കാണുന്നു. അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് പോയ 20,000 കോടി രൂപ ആരുടേതാണെന്നും രാഹുൽ ചോദിച്ചു. പാർലമെന്റിൽ…
Read Moreബിജെപിയെ സന്തോഷിപ്പിക്കാൻ പ്രതിഷേധക്കാരുടെ തലയടിച്ച് പൊട്ടിക്കുന്നു; രാഹുൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് വി.ഡി. സതീശൻ
കൊച്ചി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് പിന്തുണയെന്ന് പറയുകയും മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനത്ത് ഇടതുപക്ഷം സ്വീകരിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. ഇന്നലെ സംസ്ഥാനത്ത് രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ തലയടിച്ച് പൊട്ടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് ഈ ആക്രമണങ്ങളുണ്ടായത്. നരേന്ദ്രമോദിയെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാണ്. ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് അനുകൂലമായ പ്രസ്താവന നൽകുകയും മറുവശത്ത് ബിജെപിയെ സന്തോഷിപ്പിക്കാൻ പ്രതിഷേധക്കാരുടെ തലയടിച്ച് പൊട്ടിക്കുകയും ചെയ്യുന്നുവെന്നു സതീശൻ കുറ്റപ്പെടുത്തി.
Read Moreപി.കെ. ശശിക്ക് തിരിച്ചടി; ശശി ചെയർമാനായ കോളജിലേക്ക് പാർട്ടി അറിയാതെ പിരിച്ച തുക തിരിച്ചുപിടിക്കാൻ സിപിഎം
പാലക്കാട്: സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ പി.കെ. ശശി ചെയർമാനായ യൂണിവേഴ്സൽ കോളജിലേക്ക് വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് പാർട്ടി അറിയാതെ പിരിച്ചെടുത്ത തുക തിരിച്ചുപിടിക്കാൻ സിപിഎം ഒരുങ്ങുന്നു. സിപിഎം ഭരിക്കുന്ന കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക് നൽകിയ 1.36 കോടി രൂപ തിരിച്ച് ആവശ്യപ്പെടാൻ ഭരണ സമിതി യോഗത്തിൽ തീരുമാനമായി. 19 അംഗ ഭരണ സമിതി യോഗത്തിൽനിന്ന് പ്രസിഡന്റ് ഉൾപ്പെടെ നാലു പേർ വിട്ടുനിന്നു. മണ്ണാര്‍ക്കാട് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് യൂണിവേഴ്സല്‍ ആര്‍ട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രവര്‍ത്തനം. കോളജ് 5,45,53,638 രൂപയുടെ നഷ്ടം നേരിടുന്നതായി 2020-21 ലെ സഹകരണ ഓഡിറ്റ് വ്യക്തമാക്കുന്നു. ഈ സ്ഥാപനത്തിലേക്കാണ് സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് 5,49,39,000 രൂപ പാർട്ടി അറിയാതെ ഓഹരിയായി ശേഖരിച്ചത്. ഇത് മണ്ണാർക്കാട്ടെ സിപിഎമ്മിൽ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു. സിപിഎം സംസ്ഥാന…
Read More‘ജോലി കളയും’..! കോഴിക്കോട് മെഡിക്കല്‍ കോളജ് പീഡനം: അതിജീവിതയെ അനുകൂലിച്ച നഴ്സിംഗ് ഓഫീസർക്കു ഭീഷണി
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ജീവനക്കാരന് പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ഭരണാനുകൂല സംഘടനാ നേതാക്കൾ രംഗത്ത്. പീഡനവിഷയത്തില്‍ അതിജീവിതയ്ക്ക് അനുകൂലമായി നിലപാടെടുത്ത വാര്‍ഡിലെ നഴ്സിംഗ് ഓഫീസറുടെ ജോലി കളയുമെന്നു ഭരണാനുകൂല സര്‍വീസ് സംഘടനയുടെ ജില്ലാ നേതാവ് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്നില്‍ വച്ചു ചീഫ് നഴ്സിംഗ് ഓഫീസറുടെയും നഴ്സിംഗ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തിലായിരുന്നു ഭീഷണിയെന്ന് ആശുപത്രി സൂപ്രണ്ടിനു നല്കിയ പരാതിയില്‍ നഴ്സിംഗ് ഓഫീസര്‍ പറയുന്നു. ജോലിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി. ഇവര്‍ക്കുനേരേ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപവും നടക്കുന്നുണ്ട്.പരാതി പോലീസിനു കൊടുക്കുന്നതിന്റെ മുന്നോടിയായി പ്രന്‍സിപ്പലിനു കൈമാറി. അതിജീവിതയുടെ മൊഴിമാറ്റിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരേ നടപടി വന്നതിനു പിന്നാലെയാണു പുതിയ സംഭവങ്ങൾ. നീതിക്കുവേണ്ടി നിലക്കൊണ്ട ജീവനക്കാര്‍ക്ക് ഓഫീസില്‍ ജോലി ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ സമ്മര്‍ദം മുറുകുകയാണ്. പ്രതിയായ മെഡിക്കല്‍ കോളജ് ഗ്രേഡ് വണ്‍ അറ്റന്‍ഡര്‍ വടകര…
Read Moreറംസാൻ: ഖത്തറില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്കു പൊതുമാപ്പ്; മോചനം കിട്ടുന്നത് ഗുരുതര കുറ്റകൃത്യം ചെയ്യാത്തവർക്ക്
ദോഹ: ഖത്തറില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന നിരവധി തടവുകാര്‍ക്കു അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പൊതുമാപ്പ് പ്രഖ്യാപിച്ചു. റംസാന്റെ ഭാഗമായി എല്ലാ വര്‍ഷവും നിശ്ചിത എണ്ണം തടവുകാര്‍ക്കു അമീര്‍ പൊതുമാപ്പ് നല്‍കുക പതിവാണ്. അതേസമയം എത്ര തടവുകാര്‍ക്കാണു പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എല്ലാ വര്‍ഷവും ഖത്തര്‍ ദേശീയ ദിനം, റംസാന് എന്നിവയോട് അനുബന്ധിച്ചാണു തടവുകാര്‍ക്കു പൊതുമാപ്പ് നല്‍കാറുള്ളത്. കഴിഞ്ഞ മേയില്‍ കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് അഞ്ഞൂറിലധികം തടവുകാര്‍ക്കും അമീര്‍ പൊതുമാപ്പ് നല്‍കിയിരുന്നു. ഇതില്‍ എഴുപതോളം പേര് ഇന്ത്യക്കാരായിരുന്നു. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണു പൊതുമാപ്പ് നല്‍കുന്നത്.
Read More