പരിശീലനപ്പറക്കലിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതിനെത്തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ താല്‍ക്കാലികമായി അടച്ചിട്ട റണ്‍വേ തുറന്നു. പരിശീലനപ്പറക്കലിനു തയാറെടുക്കുന്നതിനിടെ റണ്‍വേയില്‍ നിന്നു തെന്നിമാറിയുണ്ടായ അപകടത്തിനു പിന്നാലെയാണ് റണ്‍വേ അടച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.25നുണ്ടായ അപകടത്തെ തുടര്‍ന്ന് അടച്ച റണ്‍വേ, രണ്ടു മണിക്കൂറിനു ശേഷമാണ് തുറന്നത്. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ റണ്‍വേയില്‍നിന്ന് മാറ്റുന്നതിനും സുരക്ഷാ പരിശോധനകള്‍ക്കുമായാണ് റണ്‍വേ അടച്ചിട്ടത്. കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന രണ്ടു രാജ്യാന്തര വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു. വിമാനത്താളത്തിന്റെ തെക്കേയറ്റത്തുള്ള കോസ്റ്റ് ഗാര്‍ഡ് എയര്‍ സ്റ്റേഷനോടു ചേര്‍ന്ന് ഉച്ചയ്ക്ക് 12.25നായിരുന്നു അപകടം. കോസ്റ്റ് ഗാര്‍ഡിന്റെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ധ്രുവ് ആണ് അപകടത്തില്‍പ്പെട്ടത്. പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ഏതാണ്ട് 150 അടി ഉയരത്തില്‍ നിന്നു വീഴുകയായിരുന്നു. പ്രധാന റണ്‍വേയില്‍ നിന്ന് അഞ്ചു മീറ്റര്‍ അകലെയാണ് വീണത്. മൂന്നു പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്കു പരുക്കേറ്റു. ഹെലികോപ്റ്റര്‍…
Read MoreDay: March 26, 2023
നടുറോഡില്‍ പരസ്പരം പോരടിച്ച് സ്ത്രീകള്‍ ! വീഡിയോ പകര്‍ത്തിയെന്നാരോപിച്ച് ഓട്ടോഡ്രൈവറുടെ കൈ തല്ലിയൊടിച്ച് യുവതി….
നടുറോഡില്‍ സ്ത്രീകള്‍ തമ്മില്‍ പോരടിച്ചതിന്റെ വീഡിയോ പകര്‍ത്തിയെന്നാരോപിച്ച് യുവതി ഓട്ടോഡ്രൈവറുടെ കൈ തല്ലിയൊടിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലം കടയ്ക്കല്‍ സ്വദേശി വിജിത്തിനുനേരെ ആക്രമണമുണ്ടായത്. പാങ്ങലുകാട് സ്വദേശി അന്‍സിയയാണ് വിജിത്തിനെ കമ്പിവടികൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇവര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പാങ്ങലുകാട് തയ്യല്‍ക്കട നടത്തുന്ന അന്‍സിയയും മറ്റുരണ്ട് സ്ത്രീകളും തമ്മിലാണ് നടുറോഡില്‍ സിനിമയെ വെല്ലും എറ്റുമുട്ടല്‍ നടന്നത്. തെറിവിളിയും കല്ലേറുമൊക്കെയുണ്ടായിരുന്ന അടിയുടെ വീഡിയോ വിജിത്ത് പകര്‍ത്തിയെന്നായിരുന്നു അന്‍സിയയുടെ സംശയം. ഇതേക്കുറിച്ച് ചോദിക്കാനായി അന്‍സിയ ഓട്ടോസ്റ്റാന്റിലെത്തി. വീഡിയോ താന്‍ എടുത്തില്ലെന്ന് പറഞ്ഞിട്ടും അന്‍സിയ വിജിത്തിനെ കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു. അതിനുശേഷം തയ്യല്‍ക്കടയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. പരിക്കേറ്റ് വിജിത്തിനെ മറ്റുള്ളവര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പോലീസ് കേസെടുത്തതോടെ അന്‍സിയ മുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തേയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ രണ്ട് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍സിയയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുശേഷമാണ് വിജിത്തിനെ ആക്രമിച്ചത്.
Read Moreഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വയനാട് സീറ്റ് വേണമെന്ന് ബിഡിജെഎസ്! എൻഡിഎ നേതൃത്വവുമായി ആശയവിനിമയം നടത്താന്‍ തുഷാർ വെള്ളാപ്പള്ളി
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കൽപിച്ചതിന് പിന്നാലെ വയനാട് സീറ്റ് തങ്ങൾക്ക് വേണമെന്ന ആവശ്യവുമായി ബിഡിജെഎസ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വയനാട്ടിൽ ബിഡിജെഎസ് സ്ഥാനാർഥി മത്സരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഡൽഹിയിലുള്ള ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻഡിഎ നേതൃത്വവുമായി ആശയവിനിമയം നടത്തും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി ബിഡിജെഎസ് നേതാക്കൾ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിനെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു.
Read Moreഇലക്ട്രീഷന്‍ ശ്രീജിത്തിന്റെ ‘പണി’ പാളി! നഴ്സിന് നേരെ ലൈംഗികാതിക്രമം; യുവതിയുടെ ഭര്‍ത്താവിന്റെ ‘ഷോക്ക്’ കിട്ടിയപ്പോള്‍ മുങ്ങിയ ശ്രീജിത്ത് കുടുങ്ങി
കൊച്ചി: തൃപ്പൂണിത്തുറയിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെ നഴ്സിനു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. പെരുമ്പാവൂർ കീഴില്ലം പുത്തൻപുരയ്ക്കൽ ശ്രീജിത്ത് ശിവദാസൻ(38) ആണ് പിടിയിലായത്. ആശുപത്രിയിലെ ഇലക്ട്രീഷനായ ശ്രീജിത്ത്, സഹപ്രവർത്തകയ്ക്ക് നേരെയാണ് അതിക്രമം നടത്തിയത്. വ്യാഴാഴ്ച രാത്രി 11നായിരുന്നു സംഭവം. ഭക്ഷണശേഷം നഴ്സിംഗ് സ്റ്റേഷനിൽ വിശ്രമിക്കുകയായിരുന്ന യുവതിയെയാണ് ശ്രീജിത്ത് ആക്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മുറി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് ഇയാൾ നഴ്സിനെ ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവതിയെ നഴ്സിംഗ് സ്റ്റേഷനിൽ നിന്നും ബലം പ്രയോഗിച്ച് അടുത്തുള്ള മുറിയിലേക്ക് വലിച്ചിഴച്ചെങ്കിലും ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം വഷളാകുമെന്ന് മനസിലായ പ്രതി വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ എത്തി നഴ്സിനെ ഭീഷണിപ്പെടുത്തിയിരുന്നു. കൈവശമുള്ള മൊബൈൽ ഫോൺ വഴി തോക്കിന്റെയും വാളിന്റെയും ചിത്രങ്ങൾ കാണിച്ച് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് നഴ്സ് വിവരം ഭർത്താവിനോട് പറയുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. ഒളിവിൽ പോയ പ്രതിയെ കുറുപ്പംപടി…
Read MoreI AM THA BUT U R NOT THA! ചിന്താ ജെറോമിനെ പരിഹസിച്ച് വിനായകന്
യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച് നടൻ വിനായകൻ. ചിന്തയുടെ ചിത്രത്തിനൊപ്പം ‘I AM tha but u r not tha’ എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. ഓസ്കാര്‍ പുരസ്കാര ജേതാക്കള്‍ക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ വ്യാകരണ തെറ്റുകളായിരുന്നു ചിന്തയുടെ പിശകിലെ ഏറ്റവും പുതിയത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്തയ്ക്ക് പറ്റിയ തെറ്റ് ട്രോളർമാർ ഏറ്റെടുത്തിരുന്നു. ഒന്നിന് പിറകെ ഒന്നായി ചിന്ത സമൂഹമാധ്യമങ്ങളിൽ വിവാദങ്ങളിൽ പെടുന്ന സാഹചര്യത്തിൽ ആണ് വിനായകന്റെ പരിഹാസം. ഇതിനിടെ ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ മെത്രോപോലിത്തയ്ക്ക് ചങ്ങനാശ്ശേരിയിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു എന്ന് പറയുന്ന പോസ്റ്റ് ആണ് ഏറ്റവും ഒടുവിൽ വിവാദത്തിൽ പെടുന്നത്. ഇതോടെ പ്രതികരണവുമായി യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം രംഗത്തെത്തി. ആശയദാരിദ്ര്യം മൂലമാണ് ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നത്.…
Read Moreവേണമെങ്കില്‍ വാങ്ങിപോ..! മദ്യം വാങ്ങാന്‍ എത്തുന്നവരോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നതായി പരാതി
അഞ്ചല്‍ : ആലഞ്ചേരി സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലയില്‍ മദ്യം വാങ്ങാന്‍ എത്തുന്നവരോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നതായി പരാതി. ജീവനക്കാരനെതിരെ പോലീസിനും ബിവറേജസ് എംഡി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഏരൂര്‍ സ്വദേശി ലിന് സുരേഷ് എന്നയാള്‍. മദ്യം വാങ്ങാന്‍ എത്തിയ ലിന് സുരേഷ് ഏതൊക്കെ മദ്യം ഉണ്ടെന്നും വിലയെ കുറിച്ചും ചോദിച്ചപ്പോള്‍ ഏതെങ്കിലും സാധനം വേണമെങ്കില്‍ വാങ്ങിപോകാന്‍ ജീവനക്കാര്‍ പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത തന്നെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് അസഭ്യം പറയുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ലിന് സുരേഷ് നല്കിയ പരാതിയില്‍ പറയുന്നു. ഇതിന് മുമ്പും സമാനമായ നിരവധി പരാതികള്‍ ഈ മദ്യ വില്പന ശാലയിലെ ജീവനകര്‍ക്ക് എതിരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പരാതിയുമായി ഒരാള്‍ എത്തുന്നത് ഇതാദ്യമാണ്. അളവില്‍ അധികം മദ്യം വില്‍ക്കുന്നു എന്നതടക്കം നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇപ്പോള്‍ പുതിയ പരാതി. എന്നാല്‍…
Read Moreവിവാഹത്തിന് മുന്നേ മറ്റൊരു ബന്ധം ഉണ്ടായിരുന്നു !! ബൈജുവിന്റെ ഭാര്യയെക്കുറിച്ച് രഹസ്യങ്ങള്‍ വെളിപ്പെടുത്തി പിതാവ്; വെളിപ്പെടുത്തല്‍ ഇങ്ങനെ…
പ്രവാസി മലയാളി കേരളത്തിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മരിച്ച ബൈജു രാജിന്റെ പിതാവ് രംഗത്ത്. ന്യൂസിലാന്‍ഡില്‍ എത്തിയ ശേഷം ബൈജു രാജും ഭാര്യയും തമ്മില്‍ ഒന്നൊന്നര വര്‍ഷത്തിന് ശേഷം തര്‍ക്കങ്ങള്‍ ഉണ്ടായിത്തുടങ്ങി എന്നാണ് ബൈജുവിന്റെ അച്ഛന് പറയുന്നത്. ബൈജുവിന്റെ ഭാര്യയ്ക്ക് വിവാഹത്തിന് മുന്നേ മറ്റൊരു ബന്ധം ഉള്ള വിവരം ബൈജു അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു തര്‍ക്കങ്ങള്‍ ആരംഭിച്ചത് എന്നും ഇദ്ദേഹം പറയുന്നു. ഫോണിലൂടെയുള്ള ചാറ്റുകളും മറ്റും ബൈജു കണ്ടുപിടിക്കുകയും തുടര്‍ന്ന് വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാവുകയുമായിരുന്നു. പിന്നീട് ബൈജുവിന്റെ ഭാര്യ തന്റെ സഹോദരനെ വിളിച്ച് സ്പീക്കറിലിട്ട് സംസാരിച്ചിട്ടുണ്ടായിരുന്നു എന്നും അതിലൂടെ ബൈജുവിന്റെ ഭാര്യയുടെ സഹോദരന് അസഭ്യ ഭാഷയില്‍ പലതും പറയുന്നുണ്ടായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു. ഫോണ്‍ സ്പീക്കറിലിട്ടത് കാരണം ഭാര്യയും ഭാര്യ സഹോദരനും തമ്മിലുള്ള സംഭാഷണങ്ങളെല്ലാം ബൈജു കേള്‍ക്കാന്‍ ഇടയുണ്ടായി. തുടര്‍ന്ന് ദേഷ്യം വന്ന ബൈജു…
Read Moreആ വാദം തെറ്റ്! അരിക്കൊമ്പന് അപകടകാരിയെന്ന് അരുൺ സക്കറിയ; ദൗത്യസംഘം ചിന്നക്കനാലിൽ എത്തി, രണ്ടു കുങ്കിയാനകളും
രാജകുമാരി: അരിക്കൊമ്പൻ ദൗത്യത്തിനായി ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാലിൽ എത്തി. അരിക്കൊമ്പൻ അപകടകാരിയല്ലെന്ന പരിസ്ഥിതിവാദികളുടെ വാദം തെറ്റാണെന്നു ഡോ. അരുൺ സക്കറിയ പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ വനംവകുപ്പിന്റെ പക്കലുണ്ട്. അരിക്കൊമ്പനാണ് മേഖലയിലെ ആനകളുടെ തലവൻ. ഇവനെ പിടിക്കുന്നതോടെ മറ്റു ആനകളും ശാന്തരാകും. സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലും ഇങ്ങനെയുള്ള ആനകളെയാണ് പിടിച്ചു മാറ്റിയതെന്നും അരുൺ സക്കറിയ പറഞ്ഞു. കോടതിവിധിയുടെ പശ്ചാത്തലത്തിൽ അരിക്കൊമ്പനെ പിടികൂടുന്ന നടപടി താത്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നെങ്കിലും ദൗത്യം നിർത്തിവച്ചിട്ടില്ല. 72 അംഗ സംഘം 11 ടീമുകളായി തിരിഞ്ഞാണ് ദൗത്യം നടപ്പിലാക്കുക. ടീമംഗങ്ങൾക്ക് നടപടി വിശദീകരിക്കുന്നതിനായി മോക് ഡ്രിൽ നടത്തും. കുങ്കി ആനകളിലെ പ്രധാനികളായ കോന്നി സുരേന്ദ്രനെയും കുഞ്ചുവിനെയുംകൂടി ഇന്നലെ ചിന്നക്കനാലിൽ എത്തിച്ചു. അനുകൂലമായ കോടതിവിധി ഉണ്ടായാൽ ഉടൻ ദൗത്യം പൂർത്തീകരിക്കാനാണ് വനംവകുപ്പിന്റെ നീക്കം. അതേസമയം, കോടതിവിധിക്കെതിരേ മേഖലയിൽ പ്രതിഷേധം തുടരുകയാണ്.
Read Moreകോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ വിജയം! എല്ലാം ശരവേഗത്തിൽ…
ഗാന്ധിനഗർ/കോട്ടയം: ആരോഗ്യരംഗത്ത് മികവിന്റെ നേട്ടവുമായി കോട്ടയം മെഡിക്കൽ കോളജിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വീണ്ടും വിജയം. ചങ്ങനാശേരി പായിപ്പാട് മുട്ടത്തേട് എം.ആർ. രാജേഷി (35) നാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ മസ്തിഷ്ക മരണം സംഭവിച്ച മഹാരാഷ്ട്ര സ്വദേശിനി ശ്യാമള രാമകൃഷ്ണന്റെ (52) ഹൃദയമാണ് രാജേഷിന് തുന്നിപ്പിടിപ്പിച്ചത്. മേസ്തിരി പണി ചെയ്യുന്ന രാജേഷിന് നാലു വർഷം മുമ്പാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കാലിന്റെ പത്തിയിലും മറ്റും നീരുവന്നു വീർക്കുകയും പിന്നീട് ശരീരം മുഴുവൻ നീര് വ്യാപിക്കുകയുമായിരുന്നു. തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. വിശദമായ പരിശോധനയിലാണ് കാർഡിയോ മയോപ്പതി എന്ന ഹൃദയസംബന്ധമായ അസുഖമാണ് രാജേഷിനെന്ന് കണ്ടുപിടിച്ചത്. രക്തം പമ്പ് ചെയ്യുന്നതിന്റെ സമ്മർദ്ദം കുറവായിരുന്നു. ഹൃദയധമനികളിലെ വാൽവുകൾക്ക് പ്രവർത്തനശേഷിയുമില്ലാത്ത അവസ്ഥയായിരുന്നു. ഈ അവസ്ഥയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ വിലയിരുത്തി. തുടർന്ന് ഒരു വർഷം…
Read Moreകാഞ്ചിയാർ കൊലപാതകം! മൃതദേഹം വീട്ടിൽനിന്നു മാറ്റാൻ ബിജേഷ് സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെട്ടിരുന്നു…
കട്ടപ്പന: കാഞ്ചിയാറ്റിൽ യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വീട്ടിൽനിന്നു മാറ്റുന്നതിന് ഭർത്താവ് ബിജേഷ് സുഹൃത്തുക്കളോടു വാഹനം ആവശ്യപ്പെട്ടിരുന്നതായി വിവരം. പിക്കപ്പ് ഡ്രൈവറായ ബിജേഷ് ഓട്ടം പോകുന്നതിനായി സുഹൃത്തുക്കളോടു വാഹനം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, പല തവണയായി സാമ്പത്തിക ഇടപാടിൽ കൃത്യത ഇല്ലാത്തതിനാൽ ഇവർ ആരും ബിജേഷിനു വാഹനം നൽകാൻ തയാറായില്ല. അനുമോളുടെ മൃതദേഹം മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോയി മറവ് ചെയ്യുന്നതിനായിരുന്നു ബിജേഷ് വാഹനം ആവശ്യപ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്. ഇതിനു സാധിക്കാതെവന്നതോടെയാണു മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു കടന്നതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 21ന് വൈകുന്നേരമാണ് കാഞ്ചിയാർ സ്വദേശിനിയായ അധ്യാപിക അനുമോളെ (വത്സമ്മ) സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇതിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയുമായിരുന്നു.
Read More