നടുറോഡില്‍ പരസ്പരം പോരടിച്ച് സ്ത്രീകള്‍ ! വീഡിയോ പകര്‍ത്തിയെന്നാരോപിച്ച് ഓട്ടോഡ്രൈവറുടെ കൈ തല്ലിയൊടിച്ച് യുവതി….

നടുറോഡില്‍ സ്ത്രീകള്‍ തമ്മില്‍ പോരടിച്ചതിന്റെ വീഡിയോ പകര്‍ത്തിയെന്നാരോപിച്ച് യുവതി ഓട്ടോഡ്രൈവറുടെ കൈ തല്ലിയൊടിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലം കടയ്ക്കല്‍ സ്വദേശി വിജിത്തിനുനേരെ ആക്രമണമുണ്ടായത്. പാങ്ങലുകാട് സ്വദേശി അന്‍സിയയാണ് വിജിത്തിനെ കമ്പിവടികൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇവര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പാങ്ങലുകാട് തയ്യല്‍ക്കട നടത്തുന്ന അന്‍സിയയും മറ്റുരണ്ട് സ്ത്രീകളും തമ്മിലാണ് നടുറോഡില്‍ സിനിമയെ വെല്ലും എറ്റുമുട്ടല്‍ നടന്നത്. തെറിവിളിയും കല്ലേറുമൊക്കെയുണ്ടായിരുന്ന അടിയുടെ വീഡിയോ വിജിത്ത് പകര്‍ത്തിയെന്നായിരുന്നു അന്‍സിയയുടെ സംശയം. ഇതേക്കുറിച്ച് ചോദിക്കാനായി അന്‍സിയ ഓട്ടോസ്റ്റാന്റിലെത്തി. വീഡിയോ താന്‍ എടുത്തില്ലെന്ന് പറഞ്ഞിട്ടും അന്‍സിയ വിജിത്തിനെ കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു. അതിനുശേഷം തയ്യല്‍ക്കടയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. പരിക്കേറ്റ് വിജിത്തിനെ മറ്റുള്ളവര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പോലീസ് കേസെടുത്തതോടെ അന്‍സിയ മുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തേയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ രണ്ട് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍സിയയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുശേഷമാണ് വിജിത്തിനെ ആക്രമിച്ചത്.

Read More

പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് ആരോപണം ! ഉര്‍ഫിയ്‌ക്കെതിരേ പരാതി…

നടി ഉര്‍ഫി ജാവേദ് പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തുകയും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് പരാതി. മുംബൈയിലെ അന്ധേരി പോലീസിന് ലഭിച്ച പരാതിയിലാണ് ഉര്‍ഫിയ്‌ക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.അഭിഭാഷകനായ അലി കാസിഫ് ഖാന്‍ ദേശ്മുഖ് ആണ് പരാതിക്കാരന്‍. ഉര്‍ഫിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ ചുവടു പിടിച്ചാണ് പോലീസില്‍ പരാതി എത്തിയിരിക്കുന്നത്. അള്‍ട്രാ ഹോട്ട് ലുക്കില്‍ പൊതുവേദികളില്‍ ഉള്‍പ്പെടെ എത്തുന്ന ഉര്‍ഫി നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഉര്‍ഫി യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് എഴുത്തുകാരന്‍ ചേതന്‍ ഭഗത് പറഞ്ഞതു വലിയ വിവാദമായിരുന്നു. വിമര്‍ശനം ശക്തമാകുമ്പോഴും കൂടുതല്‍ ഫാഷന്‍ പരീക്ഷണങ്ങളുമായി മിന്നിത്തിളങ്ങുകയാണ് താരം. അതിനിടിയിലാണ് പോലീസിന് പരാതി ലഭിക്കുന്നത്. പരാതി ലഭിച്ചെന്നു വ്യക്തമാക്കിയ പോലീസ് പക്ഷേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിഷയത്തില്‍ ഉര്‍ഫിയുടെ പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Read More

പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തി മുന്‍ എംഎല്‍എയുടെ ഡ്രൈവര്‍ ! കേസ് ഒത്തുതീര്‍പ്പാക്കാനുള്ള പോലീസിന്റെ ശ്രമം നാട്ടുകാര്‍ പൊളിച്ചടുക്കി…

പൊതു സ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയ മുന്‍ എംഎല്‍എയുടെ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പുനലൂര്‍ മധുവിന്റെ ഡ്രൈവര്‍ വിഷ്ണുപ്രസാദിനെതിരെയാണ് പരാതി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങാഞ്ഞതോടെ പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി. അഞ്ചല്‍ ചന്തമുക്കിനു സമീപത്തെ സ്‌കൂളിനു മുന്നില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കോണ്‍ഗ്രസ് നേതാവായ പുനലൂര്‍ മധുവുമായി അഞ്ചലില്‍ എത്തിയതായിരുന്നു വിഷ്ണു പ്രസാദ്. മുന്‍ എംഎല്‍എയെ ഓഫിസില്‍ ഇറക്കിയ ശേഷം കാറില്‍ സ്‌കൂളിന് മുന്നിലെത്തിയ വിഷ്ണു പ്രസാദ് വാഹനത്തിലിരുന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച വിഷ്ണു പ്രസാദിനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ആരോപണം ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി കൊല്ലം റൂറല്‍ എസ്.പി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത മുന്‍ എംഎല്‍എയുടെ കാറ് വിട്ടു…

Read More

പ്രേമം നടിച്ച് വശീകരിച്ച ശേഷം മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കി ബലാല്‍സംഗം ചെയ്തു ! പിന്നെ പീഡനദൃശ്യങ്ങള്‍ കാട്ടി ഭീഷണിയും; സഹികെട്ട് യുവാവിനെ നാട്ടുകാര്‍ കാണ്‍കെ നടുറോഡില്‍ പഞ്ഞിക്കിട്ട് യുവതി…

പ്രേമം നടിച്ച് വളച്ചെടുത്ത ശേഷം മയക്കുമരുന്നു കലര്‍ന്ന ഭക്ഷണം നല്‍കി ബലാല്‍സംഗം ചെയ്തയാളെ യുവതി നടുറോഡിലിട്ട് പൊതിരെ തല്ലി. ബംഗളൂരു രാമമൂര്‍ത്തി നഗറിലെ യെല്ലമ്മ ക്ഷേത്രത്തിന് സമീപം ശനിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് യുവതി ഇയാളെ പരിചയപ്പെട്ടത്. പിന്നീട് യുവാവ് ശല്യം ചെയ്യുന്നുവെന്ന് കാട്ടി യുവതി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ… ”ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ സുനില്‍ കുമാര്‍ തന്നെ മാസങ്ങളോളം പിന്തുടരുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും കാട്ടി യുവതി രാമമൂര്‍ത്തി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ വര്‍ഷമാദ്യം സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇരുവരും സുഹൃത്തുക്കളായത്. ഇതിനിടയില്‍ പലതവണ ഇയാള്‍ യുവതിയോട് പ്രണയാഭ്യര്‍ഥനയും നടത്തി. കഴിഞ്ഞ മെയ് 18ന് സുനില്‍ യുവതിക്ക് ശീതളപാനീയത്തില്‍ മയക്കു മരുന്ന് കലര്‍ത്തി നല്‍കുകയും അവളെ ഹോട്ടല്‍ റൂമില്‍ കൊണ്ടുപോയി മാനഭംഗം…

Read More

പട്ടാപ്പകല്‍ നടുറോഡില്‍ മദ്യക്കുപ്പി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചവനെ ഇതുവരെ പിടിക്കാനായില്ല; ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ പത്തൊമ്പതുകാരി ഭീതിയില്‍; പോലീസിന് ഇതുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല…

കോഴിക്കോട്: ആക്രമത്തില്‍ ജീവന്‍ നഷ്ടമാകാതെ കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ആക്രമിയുടെ പരാക്രമം ഇനിയുണ്ടാകുമോ എന്ന ഭീതിയിലാണ് കോഴിക്കോട് ചേവായൂരുള്ള പത്തൊമ്പതുകാരി. സംഭവം നടന്ന് ഒരു മാസമായിട്ടും അക്രമിയെ പിടികൂടാത്തതിനാല്‍ സ്വന്തം വീട്ടിലേക്ക് പോകാന്‍ പോലും ധൈര്യമില്ലാതെ കഴിയുകയാണ് കൗമാരക്കാരി. സമീപവാസി മുകേഷാണ് കൊലപാതകശ്രമം നടത്തിയത്. മെയ് 10 ന് നടന്ന സംഭവത്തില്‍ യുവതിയുടെ തലയ്ക്ക് കുപ്പിയടിച്ച് പൊട്ടിക്കുകയും അതു കൊണ്ട് കുത്തുകയും ചെയ്ത മുകേഷ് എന്നയാള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്. പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ ഇരുചക്രവാഹനത്തില്‍ എത്തിയ യുവതിയെ കയ്യില്‍ ഒരു മദ്യക്കുപ്പിയുമായി ഓടിയിറങ്ങി വീടിന്റെ വഴിയില്‍ വെച്ച് തടഞ്ഞു നിര്‍ത്തി തലയ്ക്കടിക്കുകയായിരുന്നു. പിന്നീട് പൊട്ടിയ കുപ്പി കഷ്ണം കൊണ്ടു ശരീരത്തില്‍ അനേകം മുറിവുകളുണ്ടാക്കി. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ കുപ്പി അടിച്ചു പൊട്ടിച്ചപ്പോള്‍ തലയ്ക്ക് പരിക്കേറ്റില്ല. എന്നാല്‍ കുപ്പിയുടെ ചീളുകള്‍ കൊണ്ട് ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായത്. ഇതിനു ശേഷം…

Read More