തിരുവനന്തപുരം : ബജറ്റിൽ നിർദേശിച്ച ഇന്ധനസെസ് വർധന നാളെ മുതൽ പ്രാബല്യത്തിൽ. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ധനയും മദ്യത്തിന്റെവിലയും നാളെ മുതൽ കൂടും. ഇതോടെ ജീവിതച്ചെലവുകളിൽ വൻവർധനയാണ് ഉണ്ടാകാൻ പോകുന്നത്. നിലവിൽ ഒരു ലിറ്റര്‍ ഇന്ധനം വാങ്ങുമ്പോള്‍ കിഫ്ബിയിലേയ്ക്ക് ഒരുരൂപ നിലവില്‍ ഈടാക്കുന്നു. ഒപ്പം 25 പൈസ സെസുമുണ്ട്. ഇതു കൂടാതെയാണ് രണ്ടു രൂപ സെസ് കൂടി ഏർപ്പെടുത്തുന്നത്. ഇന്ധനസെസ് വർധന ഓട്ടോ-ബസ് മേഖലയെ പ്രതിസന്ധിയിലാക്കും. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച് രണ്ട് രൂപ സെസാണ് നിലവിൽ വരുന്നത്. മദ്യവിലയിൽ പത്ത് രൂപയുടെ വരെ വ്യത്യാസവും ഉണ്ടാകും. 500 രൂപ മുതൽ 999 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഒരു കുപ്പിക്ക് 20 രൂപയും 1000 രൂപയിലേറെ വിലയുള്ള മദ്യത്തിന് 40 രൂപയും ആണ് സാമൂഹിക സുരക്ഷാ സെസ്…
Read MoreDay: March 31, 2023
വിവാഹവാഗ്ദാനം നൽകി വിദേശത്തു വച്ചു പീഡിപ്പിച്ച്ഗർഭിണിയാക്കി; ഇരിക്കൂർ പെൺകുട്ടിയുടെ പരാതിയിൽ യുപി സ്വദേശിക്കെതിരേ കേസ്
ഇരിക്കൂർ: വിവാഹവാഗ്ദാനം നൽകി ദുബായിയിൽ വച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന യുവതിയുടെ പരാതിയിൽ ഉത്തർ പ്രദേശ് സ്വദേശിക്കെതിരേ ഇരിക്കൂർ പോലീസ് കേസെടുത്തു. ബ്ലാത്തൂർ കല്യാടിനടുത്തുള്ള 35 കാരിയുടെ പരാതിയിൽ ഉത്തർപ്രദേശ് സ്വദേശി നദീം ഖാനെ(25)തിരെയാണ് കേസെടുത്തത്. ദുബായിയിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവതി യുപി സ്വദേശിമായി പരിപയപ്പെടുന്നത്. പരിചയം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുഞ്ഞിന് ജൻമം നൽകിയ ശേഷമാണ് യുവതി നാട്ടിലെത്തി പരാതി നൽകിയത്. ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Read Moreദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസ്; ലോകായുക്തയിൽ ഭിന്നാഭിപ്രായം; മൂന്നംഗ ബഞ്ചിനു വിട്ടു; മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസ് മൂന്നംഗ ബഞ്ചിനു വിട്ടു. ഇന്ന് കേസ് പരിഗണിക്കവേ ലോകായുക്തയില്‍ ഭിന്നവിധി ഉണ്ടായ സാഹചര്യത്തിലാണ് മൂന്നംഗ ബഞ്ചിന് വിട്ടത്. ലോകായുക്തയും രണ്ട് ഉപലോകായുക്തയും അടങ്ങിയ ബഞ്ച് ഇനി വിധി പറയും.രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാൽ മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ഇന്ന് രാവിലെ കേസ് പരിഗണിക്കവേ ജസ്റ്റീസ് സിറിയക് ജോസഫ് അറിയിച്ചു. ഇതുസംബന്ധിച്ച തീയതി പിന്നീട് പ്രഖ്യാപിക്കും. ജസ്റ്റീസ് സിറിയക് ജോസഫും ജസ്റ്റീസ് ഹാറൂൺ അൽ റഷീദും ആണ് വിധി പറഞ്ഞത്. ഇനി വീണ്ടും കേസിൽ വിശദമായ വാദം കേൾക്കേണ്ടി വരും. മൂന്നംഗ ബഞ്ചിന് വിട്ടതോടെ അന്തിമ വിധി നീളുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ മുഖ്യമന്ത്രിക്ക് താൽകാലിക ആശ്വാസമായി. വിധി എതിരായായാല്‍ മുഖ്യമന്ത്രിക്ക് പദവി രാജിവയ്ക്കേണ്ടിവരെ വരും. മുഖ്യമന്ത്രി പിണറായി വിജയനു പുറമെ ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാരും അന്നത്തെ…
Read Moreഅവര്‍ തീരെ മാച്ച് അല്ലായിരുന്നു ! മഞ്ജുവിന്റെ സ്റ്റാന്‍ഡേര്‍ഡ് ദിലീപിനില്ലെന്ന് സന്തോഷ് വര്‍ക്കി…
മോഹന്‍ലാല്‍ നായകനായ ബി ഉണ്ണികൃഷ്ണന്റെ ആറാട്ട് എന്ന സിനിമയ്ക്ക് റിവ്യൂ പറഞ്ഞതിലൂടെ ശ്രദ്ധേയനായ ആളാണ് സന്തോഷ് വര്‍ക്കി. സമൂഹ മാധ്യമങ്ങളില്‍ ആറാട്ട് അണ്ണന് എന്ന പേരിലാണ് സന്തോഷ് വര്‍ക്കി അറിയപ്പെടുന്നത്. ആറാട്ട് വര്‍ക്കി എന്നും ചിലര്‍ വിളിക്കുന്നു. മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഡയലോഗിലൂടെയാണ് സന്തോഷ് വര്‍ക്കി വൈറലായി മാറിയത്. അതിന് ശേഷം മലയാളത്തിന്റെ പ്രിയ നടി നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും പരസ്യമായി പറഞ്ഞ് വിവാദങ്ങളിലും ട്രോളുകളിലും സന്തോഷ് വര്‍ക്കി നിറഞ്ഞു നിന്നിരുന്നു. പിന്നീട് നിഖില വിമലിനെയും, ഹണി റോസിനോയും മഞ്ജു വാര്യരെയും കുറിച്ച് സന്തോഷ് പറഞ്ഞ കാര്യങ്ങള്‍ ട്രോളന്മാര് ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് സന്തോഷ് വര്‍ക്കി. സിനിമാ രംഗത്ത് താനേറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന താരമാണ് മഞ്ജു വാര്യരെന്ന് സന്തോഷ് വര്‍ക്കി പറയുന്നു. മഞ്ജു വാര്യരും ദിലീപും തീരെ…
Read Moreചരിത്രസംഭവമായി കെപിസിസിയുടെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ; ശതാബ്ദി ആഘോഷിക്കാന്‍ ഏറ്റവും അര്‍ഹത കോണ്‍ഗ്രസുകാര്‍ക്കെന്ന് വി.ഡി. സതീശന്
വൈക്കം: കെപിസിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ചരിത്രസംഭവമായി. അടുത്തനാളില്‍ വൈക്കം കണ്ടിട്ടില്ലാത്തവിധം വലിയ ജനസഞ്ചയമാണ് കായലോര ബീച്ചിലേക്ക് ഒഴുകിയെത്തിയത്. ത്രിവര്‍ണ പതാകകള്‍ കായല്‍ കാറ്റില്‍ പാറിപ്പറന്ന സമ്മേളനവേദിയിൽ ഉച്ചകഴിഞ്ഞ് മൂന്നിനു ജനസഞ്ചയം നിറഞ്ഞു കവിഞ്ഞു. സത്യഗ്രഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവായിരുന്ന ടി.കെ. മാധവന്റെ പേരിട്ടിരുന്ന നഗറിൽ പന്തല്‍ കവിഞ്ഞുള്ള ആളുകള്‍ക്ക് കാണുന്നതിനായി വലിയ സ്ക്രീനുകളുകളും സ്ഥാപിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് അധ്യക്ഷനായ വേദിയില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാമുണ്ടായിരുന്നു. കെപിസിസി ഭാരവാഹികള്‍, എംപിമാര്‍ എന്നിവരും വേദിയില്‍ സ്ഥാനംപിടിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് വേദിയിലേക്ക് ആനയിച്ചത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പമാണ് ഖാര്‍ഗെ വേദിയിലെത്തിയത്. വേദിയിലെത്തുന്നതിനു മുമ്പായി…
Read Moreഏട്ടന്റെ ശബ്ദം എന്ത് സൂപ്പറാ… സ്ത്രീയെന്ന വ്യാജേന ചാറ്റിംഗ്; യുവാവിന്റെ അസ്ലീല വീഡിയോ കൈക്കലാക്കി തട്ടിയത് ലക്ഷങ്ങൾ; ജംഷീദെന്ന നസീറ ചില്ലറക്കാരിയല്ല…
വടകര: ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയെന്ന പരാതിയിൽ യുവാവിനെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി ഒളവിലം പള്ളിക്കുനി വരയാലിൽ ജംഷീദിനെയാണ് (28) ചോമ്പാല എസ്ഐ രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. കണ്ണൂർ കാവുമ്പടി തില്ലങ്കേരി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. നസീറ എന്ന പേരിൽ വാട്സ്ആപ് സന്ദേശമയച്ച് അശ്ലീല ചിത്രങ്ങൾ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മാഹി റെയിൽവേ സ്റ്റേഷനിലെത്തിച്ച യുവാവിനെ ബൈക്കിൽ കയറ്റി പള്ളൂരിലെ എടിഎമ്മിൽ കൊണ്ടുവന്ന് അരലക്ഷം കൈക്കലാക്കിയെന്നാണു പരാതി. പിന്നീട് ഫോൺപേ വഴി 11,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു. സമാനമായ രീതിയില്‍ ജംഷീദ് മറ്റാരെയെങ്കിലും പറ്റിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു. മുമ്പ് ലഹരിമരുന്നു കേസില്‍ പ്രതിയായിട്ടുണ്ടെന്ന് ജംഷീദ് പോലീസിനോട് സമ്മതിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreകൈ പ്ലേയല്ല, അത് ഓട്ടോ പ്ലേ..! നിയമസഭയിൽ ഇരുന്ന് അസ്ലീല വീഡിയോ കണ്ടതല്ല, കോൾ വന്നപ്പോൾ പ്ലേ ആയതാണ്; വിശദീകരണവുമായി ബിജെപി എംഎൽഎ
ഗോഹട്ടി: നിയമസഭാ സമ്മേളനത്തിനിടെ മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കണ്ട സംഭവത്തിൽ വിശദീകരണവുമായി ബിജെപി എംഎൽഎ ജാദവ് ലാൽ നാഥ്. അശ്ലീല ചിത്രം ബോധപൂർവം കണ്ടതല്ലെന്നും കോൾ വന്നപ്പോൾ പെട്ടെന്ന് വിഡിയോ പ്ലേ ആയതാണെന്നും എംഎൽഎ ജാദവ് ലാല്‍ നാഥ് പറഞ്ഞു. ത്രിപുരയിൽ ബാഗബാസ മണ്ഡലം എംഎൽഎയാണ് ജാദവ് ലാൽ. ബജറ്റുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനിടെയായിരുന്നു എംഎൽഎ അശ്ലീല വിഡിയോ കണ്ടത്. പിന്നിലിരുന്ന ആളാണ് ജാദവ് ലാലിന്റെ ചെയ്തി പകർത്തിയത്. ഫോണിൽ വീഡിയോ ക്ലിപ്പുകൾ സ്ക്രോൾ ചെയ്യുകയും ഒരു അശ്ലീല ക്ലിപ്പിലെത്തി അത് പ്ലേ ചെയ്തു കാണുകയും ചെയ്യുന്നതാണ് പിന്നിലിരുന്നയാൾ പകർത്തിയത്. സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബിജെപിക്ക് നാണക്കേടായി. ഇതാദ്യമായല്ല ഒരു എംഎൽഎ നിയമസഭയ്ക്ക് അകത്തിരുന്ന് അശ്ലീല വിഡിയോ കാണുന്നത്. 2012ൽ കർണാടക നിയമസഭയിൽ ലക്ഷ്മൺ സാവദി, സി.സി. പാട്ടിൽ എന്നീ മന്ത്രിമാർ മൊബൈലിൽ…
Read Moreഅവിഹിതബന്ധം മറച്ചുവെക്കാന്‍ നീലച്ചിത്ര നടിയ്ക്ക് പണം നല്കിയ കേസ് ! ട്രംപിനെ അറസ്റ്റു ചെയ്തേക്കും…
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉടന്‍ അറസ്റ്റിലായേക്കുമെന്ന് റിപ്പോര്‍ട്ട്. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ നീലച്ചിത്ര നടിക്ക് പണം നല്കിയ കേസില്‍ ട്രംപിനെതിരേ ക്രിമിനല്‍ കുറ്റം ചുമത്തിയിരിക്കുകയാണ്. 2016-ല്‍ യു.എസ്. തിരഞ്ഞെടുപ്പ് പ്രചാരണസമയത്താണ് ട്രംപ് നീലച്ചിത്ര നടി സ്റ്റോമി ഡാനിയേല്‍സിന് 1.30 ലക്ഷം ഡോളര്‍ നല്‍കിയത്. എന്നാല്‍ ഇത് ബിസിനസ് ആവശ്യത്തിനെന്നായിരുന്നു ട്രംപ് രേഖകളില്‍ കാണിച്ചത്. ട്രംപിനെതിരെ ലൈംഗീകാരോപണമുന്നയിച്ച് സ്റ്റോമി ഡാനിയല്‍സ് നേരത്തേ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് ഇത് ഒത്തുതീര്‍ക്കാന്‍ വേണ്ടിയാണ് ട്രംപ് പണം കൈമാറിയതെന്നും ആരോപണവുമുയര്‍ന്നിരുന്നു. അതേസമയം സ്റ്റോമി ഡാനിയല്‍സുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ട്രംപ് നിഷേധിക്കുകയാണ്. പണം കൈമാറിയത് ബിസിനസ് ആവശ്യങ്ങള്‍ക്കെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. ഇതാദ്യമായിട്ടാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒരാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നത്. ഇതോടെ ട്രംപിന്റെ അറസ്റ്റിനുള്ള സാധ്യതകളും വര്‍ധിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ഇപ്പോള്‍…
Read Moreകോൺഗ്രസിന്റെ വൈക്കം സത്യഗ്രഹവേദിയിൽ അയിത്തം..! ശതാബ്ദി വേദിയില്‍ തന്നെ മനഃപൂര്‍വം അവഗണിച്ചെന്ന് കെ.മുരളീധരന്
തിരുവനന്തപുരം: വൈക്കം സത്യഗ്രഹ ശതാബ്ദി വേദിയില്‍ തന്നെ മനഃപൂര്‍വം അവഗണിച്ചെന്ന് കെ.മുരളീധരന് എംപി. പാര്‍ട്ടിക്ക് തന്റെ സേവനം വേണ്ടെങ്കില്‍ അറിയിച്ചാല്‍ മതി. ഒരാള്‍ ഒഴിവായാല്‍ അത്രയും നല്ലതെന്നാണ് അവരുടെയൊക്കെ മനോഭാവമെന്നും അദ്ദേഹം വിമര്‍ശിച്ചു. വേദിയില്‍ ഉണ്ടായിരുന്നത് മൂന്ന് മുന്‍ കെപിസിസി പ്രസിഡന്റുമാരാണ്. രമേശ് ചെന്നിത്തലയ്ക്കും, എം.എം.ഹസനും സംസാരിക്കാന്‍ അവസരം നല്കി, തനിക്ക് മാത്രമാണ് അവസരം നല്‍കാതിരുന്നതെന്ന് മുരളീധരന് തുറന്നടിച്ചു. പരിപാടി സംബന്ധിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേര് വച്ചില്ല. അവഗണനയുടെ കാരണം എന്താണെന്ന് തനിക്കറിയില്ല. സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്താന്‍ താന്‍ തയാറാണ്. പാര്‍ട്ടിക്ക് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ അറിയിച്ചാല്‍ മതി താന്‍ മാറി നിന്നോളാമെന്ന് കെ.സി.വേണുഗോപാലിനെയും, കെ.സുധാകരനെയും അറിയിച്ചെന്നും മുരളീധരന് കൂട്ടിചേര്‍ത്തു.
Read More