താൽക്കാലികമായി കുറച്ചുനേരം ബോധക്ഷയം ഉണ്ടാകുന്ന അവസ്ഥകളെല്ലാം അപസ്മാരം ആയിരിക്കുകയില്ല. അപസ്മാര ബാധ അനുഭവിക്കുന്നതും അടുത്തുനിന്ന് നേരിട്ട് കാണുന്നതും ഭയം തോന്നിക്കുന്ന അനുഭവം ആയിരിക്കും. വളരെയധികം ദാരുണമായ ഒന്നായിരിക്കും അത്. പ്രത്യേകിച്ച് ശരീരത്തിലെ പേശികളിൽ സംഭവിക്കുന്ന കോച്ചിവലി. മുൻകാലങ്ങളിൽ അപസ്മാരത്തെ പലരും ഒരു മാനസിക രോഗമായി കണക്കാക്കിയിരുന്നു. ഇപ്പോഴും അങ്ങനെ കാണുന്നവരുണ്ടാവാം. ഒരു കുടുംബത്തിൽ ആർക്കെങ്കിലും അപസ്മാരം ഉണ്ട് എങ്കിൽ അത് പുറത്ത് ആരും അറിയാതെ രഹസ്യമായി സൂക്ഷിക്കാനാണ് കൂടുതൽ പേരും ശ്രമിക്കാറുള്ളത്. ശരിയായ രീതിയിലുള്ള ചികിത്സയും മനശ്ശാസ്ത്ര സമീപനവും ലഭിക്കുന്നതിന് ഇത് തടസമാകാറുമുണ്ട്. പകരില്ലഅപസ്മാരം പാരമ്പര്യമായി ഉണ്ടാകുന്ന ഒരു രോഗം ആണെന്ന് വിശ്വസിക്കുന്നവർ ഉണ്ട്. ഇത് പകരുന്ന ഒരു രോഗമാണ് എന്നുപോലും വിശ്വസിച്ചവർ ഉണ്ടായിരുന്നു. ഇത് സുഖപ്പെടുത്താൻ കഴിയാത്ത രോഗമാണെന്നു വിശ്വസിക്കുന്നവരെ ഇപ്പോഴും ചിലപ്പോൾ കാണാൻ കഴിഞ്ഞെന്നും വരാം. അപസ്മാരം ഒരാളിൽ നിന്നു വേറെ ഒരാളിലേക്കു പകരുകയില്ല.…
Read MoreDay: June 7, 2023
തീവ്ര ഹിന്ദുത്വ സംഘടനയായ ബജറംഗസേന കോണ്‍ഗ്രസില്‍ ലയിച്ചു ! മധ്യപ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി
മധ്യപ്രദേശിലെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗ സേന കോണ്‍ഗ്രസില്‍ ലയിച്ചു. വരുന്ന നവംബറില്‍ മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് ബിജെപിയ്ക്ക് വന്‍തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. തീവ്രഹിന്ദുത്വ ആശയങ്ങളില്‍ പ്രചോദിതരായ ഈ സംഘടന ആര്‍എസ്എസുമായും ബിജെപിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ആര്‍എസ്എസിന്റെ അടുത്തയാളായ ബിജെപി നേതാവ് രഘുനന്ദന് ശര്‍മയാണ് ബജറംഗ് സേനയുടെ കണ്‍വീനര്‍.ഇദ്ദേഹം തല്‍സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഇനിമുതല്‍ കോണ്‍ഗ്രസിന്റെയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ശര്‍മയുടെ സാന്നിധ്യത്തില്‍ ബജ്റങ് സേന ദേശീയ പ്രസിഡന്റ് രണ്‍വീര്‍ പടേറിയ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം പ്രമുഖ ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ദീപക് ജോഷി ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹമാണ് ലയനത്തിന് ചുക്കാന്‍ പിടിച്ചത്. മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനാണ് ബിജെപി വിട്ട ദീപക് ജോഷി. ഇത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് മധ്യപ്രദേശിലുണ്ടാക്കിയിരിക്കുന്നത്. അദ്ദേഹം വഴിയാണ്…
Read Moreകാണാതായ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകാന്‍ പോലീസെത്തിയപ്പോള്‍ തടഞ്ഞ് കാമുകന്റെ സുഹൃത്തുക്കള്‍ ! ഒടുവില്‍ സംഭവിച്ചത്…
വണ്ടന്മേട്ടില് കാണാതായ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പോലീസ് സംഘത്തെ തടഞ്ഞ് കാമുകന്റെ സുഹൃത്തുക്കള്‍ അറസ്റ്റില്‍. കൊച്ചറ മന്തിപ്പാറ സ്വദേശികളായ അരിമറ്റത്തില്‍ ജോമിഷ്(33), പുന്നക്കല്‍ ജോയല്‍(30), സുല്‍ത്താന്‍മേട് പൂവേലില്‍ മനു(33) എന്നിവരാണ് പിടിയിലായത്. 18 വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായെന്ന് ഞായറാഴ്ചയാണ് രക്ഷിതാക്കള്‍ വണ്ടന്മേട് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ പെണ്കുട്ടിയുള്ള സ്ഥലത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. അതോടെ എസ്എച്ച്ഒ വി.എസ്.നവാസിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി. കാമുകന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു പെണ്‍കുട്ടി. വീട്ടുകാരെ കാര്യം ധരിപ്പിച്ച് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ പോലീസ് സംഘം തയാറെടുത്തെങ്കിലും ഏതാനും യുവാക്കള്‍ ചേര്‍ന്ന് എതിര്‍ത്തു. 15 മിനിറ്റിലധികം പോലീസ് സംഘത്തെ യുവാക്കള്‍ തടഞ്ഞതോടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് നാല് യുവാക്കള്‍ക്കെതിരെ കേസെടുത്തു. അതില്‍ മൂന്ന് യുവാക്കളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി കാമുകനൊപ്പം പോകാനാണ് താല്പര്യമെന്ന് അറിയിച്ചതിനെ…
Read Moreആദ്യനായികയായി ജെനീലിയ മാത്രം; അവൾ എനിക്ക് കുട്ടിയെപോലെയായിരുന്നെന്ന് സിദ്ധാർഥ്
എന്റെ ആദ്യ സിനിമ ബോയ്സിലെ നായിക ജെനീലിയ എനിക്ക് കുട്ടിയെപോലെയായിരുന്നു. അവളെ ഞാൻ തമിഴും തെലുങ്കും പഠിപ്പിച്ചു. അവൾ ദിവസവും സെറ്റിൽ കരയുമായിരുന്നു. ശങ്കർ സാർ രണ്ട് മൂന്ന് പേജ് ഡയലോഗ് കൊടുത്തിട്ട് പോവും. എനിക്ക് തമിഴ് അറിയില്ലെന്ന് പറഞ്ഞ് അവൾ കരയും. ഈ കുട്ടി വല്ലാതെ പേടിക്കുന്നു, നീ ഡയലോഗ് പറഞ്ഞ് കൊടുക്കുമോ എന്ന് എന്നോട് സാർ ചോദിച്ചു. അങ്ങനെ ഞാൻ ഡയലോഗ് ട്യൂഷനെടുത്തു. ഒരു ഗാനരംഗം ഷൂട്ട് ചെയ്യുന്ന ദിവസത്തിന്റെ പിറ്റേന്ന് ജെനീലിയക്ക് ബോംബെയിൽ പരീക്ഷയായിരുന്നു. രാത്രിയായിരുന്നു ഷൂട്ട്. കട്ട് പറഞ്ഞാൽ ഉടനെ കാറിലിരുന്ന് ഞാൻ അവൾക്ക് എക്കണോമിക്സിന്റെ ട്യൂഷനെടുക്കും. അവളുടെ ആദ്യ നായകൻ ഞാനാണ്. എന്റെ ആദ്യ നായിക അവളും. എന്റെ ആദ്യ നായികയായി ഈ ജന്മത്തിൽ മറ്റൊരാളെയും സങ്കൽപ്പിക്കാൻ പറ്റില്ല. – സിദ്ധാർഥ്
Read Moreവൈദ്യുതിലൈനില്‍ ജോലിക്കിടെ അപകടം; നഷ്ടപരിഹാരം കൊടുക്കേണ്ടത് കരാറുകാരെന്ന് കെഎസ്ഇബി
സിജോ പൈനാടത്ത്കൊച്ചി: വൈദ്യുതിവകുപ്പിലെ കരാര്‍ തൊഴിലാളികള്‍ക്ക് ജോലിക്കിടെ അപകടമോ അപകട മരണമോ സംഭവിച്ചാല്‍ പൂര്‍ണമായ ഉത്തരവാദിത്തം കരാറുകാരനെന്ന് കെഎസ്ഇബി. അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലുള്ള കരാര്‍ ജോലികള്‍ ഏറ്റെടുത്തിട്ടുള്ള കരാറുകാര്‍, തൊഴിലാളികളുടെ അപകട ഇന്‍ഷ്വറന്‍സ് ഉറപ്പുവരുത്താനുള്ള ബാധ്യതയുണ്ടെന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി കെഎസ്ഇബി വ്യക്തമാക്കി. ജോലിക്കിടെ അപകടത്തില്‍പ്പെടുന്ന കെഎസ്ഇബി കരാര്‍ തൊഴിലാളികള്‍ നഷ്ടപരിഹാരത്തിനായി നെട്ടോട്ടമോടുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണു കെഎസ്ഇബിയുടെ വിശദീകരണം. 1923 ലെ തൊഴിലാളി നഷ്ടപരിഹാര നിയമം അനുസരിച്ചാണു അപകടത്തിലും അപകട മരണത്തിലും ഉള്‍പ്പെടുന്ന തൊഴിലാളികള്‍ക്കു നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. എന്നാല്‍ നഷ്ടപരിഹാര തുകയുടെ കാര്യത്തില്‍ വ്യക്തയില്ലാത്തത് തൊഴിലാളികളെ വലയ്ക്കുന്നുണ്ട്.അര്‍ഹമായ നഷ്ടപരിഹാരത്തിനു കാലതാമസം നേരിട്ടാല്‍, എംപ്ലോയിസ് കോമ്പന്‍സേഷന്‍ കമ്മീഷണറുടേയോ കോടതികളുടെയോ തീരുമാനത്തിനു വിധേയമായി നഷ്ടപരിഹാര തുകയുടെ 12 ശതമാനം പലിശയുള്‍പ്പടെ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. അതേസമയം വൈദ്യുതി വകുപ്പില്‍ അഞ്ചു ലക്ഷം രൂപയ്ക്കു താഴെ അടങ്കല്‍ തുകയുള്ള കരാര്‍…
Read Moreഒടിടി റിലീസ്: തിയറ്ററുകള്‍ അടച്ചിട്ടു ഫിയോകിന്റെ സമരം
കൊച്ചി: മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഒടിടി റിലീസിനെതിരെ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് നടത്തുന്ന സൂചന സമരം തുടങ്ങി. സമരത്തിന്റെ ഭാഗമായിട്ട് ഇന്നും നാളെയും തീയറ്ററുകള്‍ അടഞ്ഞു കിടക്കും. സിനിമ, തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മിലുള്ള ധാരണ. എന്നാല്‍ ചില നിര്‍മാതാക്കള്‍ ഈ കരാര്‍ പൂര്‍ണമായും ലംഘിക്കുന്നുവെന്നാണ് ഫിയോക്കിന്റെ പരാതി. ഇതേ തുടര്‍ന്നാണ് രണ്ടു ദിവസം തിയറ്ററുകള്‍ അടച്ച് സമരം നടത്തുന്നത്. അതേസമയം, എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തിയേറ്ററുകള്‍ അടച്ചിട്ടില്ല.
Read Moreഅരിക്കൊമ്പൻ കേരളത്തിലേക്ക് കടക്കുമോ? മഴ ആരംഭിക്കുമ്പോൾ ആന ഏങ്ങോട്ട് യാത്ര ചെയ്യും; വനംവകുപ്പ് നിരീക്ഷിക്കുന്നു
കോട്ടൂർ സുനിൽകാട്ടാക്കട: തമിഴ്നാട് കോതായാർ മേഖലയിൽ തുറന്നുവിട്ട കാട്ടാന അരിക്കൊന്പൻ നെയ്യാർ വനമേഖലയിൽ എത്താൻ സാധ്യതയെന്ന കണക്കുകൂട്ടലിൽ കേരള വനം വകുപ്പ് ആനയെ നിരീക്ഷിക്കുന്നു. അരിക്കൊന്പൻ ഇപ്പോൾ അണക്കെട്ടിലെ വെള്ളം കുടിച്ച് കാട്ടിൽ ചുറ്റി കറങ്ങുകയാണ്. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അപ്പർ കോതയാർ വനമേഖലയിൽ ഇന്നലെ തുറന്നുവിട്ടിരുന്നു. ആനയെ തമിഴ്നാട് നിയോഗിച്ച പ്രത്യേകസംഘവും നിരീക്ഷിക്കുന്നുണ്ട്.വെള്ളം കുടിക്കാൻ കോതയാർ ഡാമിന് സമീപത്തെ ജലാശയത്തിന് അടുത്താണ് അരിക്കൊമ്പൻ നിൽക്കുന്നത്. പുതിയ സ്ഥലത്ത് ആനയ്ക്കാവശ്യമായ വെള്ളവും ഭക്ഷണവും ലഭ്യമാണെന്നും വനപാലകർ പറയുന്നു. വെള്ളം കുടിക്കാനും തീറ്റയെടുക്കാനും കഴിയുന്ന മേഖലയിലാണ് അരിക്കൊമ്പൻ ഉള്ളതെന്നാണ് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കുന്നത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വനംവകുപ്പിന് ലഭിക്കുന്നുണ്ട്. ആനവേട്ട തടയുന്നതിനുള്ള പത്തംഗ സംഘവും നാല് ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരും രണ്ട് ഡെപ്യൂട്ടി ഡയറക്ടർമാരും ആനയുടെ…
Read Moreവിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയും ആറംഗസംഘവും നാളെ യുഎസിലേക്ക്; ക്യൂബൻ സന്ദർശനത്തിൽ മന്ത്രി വീണജോർജ് മുഖ്യമന്ത്രിയെ അനുഗമിക്കും
തിരുവനന്തപുരം: വിവാദങ്ങൾക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട സംഘം നാളെ അമേരിക്കയിലേക്ക് പോകും. നാളെ പുലർച്ചെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ ഭാര്യ കമല, പിഎ സുനീഷ്, സ്പീക്കർ എ.എൻ. ഷംസീർ, ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വി.പി.ജോയി ഉൾപ്പെട്ട സംഘം അമേരിക്കയിലേക്ക് പോകുന്നത്. എഐ കാമറ, കെ-ഫോണ്‍ ഉൾപ്പെടെയുള്ള ഇടപാടുകളിൽ രേഖകൾ സഹിതം അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെയാണ് മുഖ്യമന്ത്രി വിദേശ സന്ദർശനം നടത്തുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംസ്ഥാനം വലിയ സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോയികൊണ്ടിരിക്കുന്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശ സന്ദർശനങ്ങൾ സംസ്ഥാനത്തിന് കുടുതൽ ബാധ്യതകൾ മാത്രമാണ് വരുത്തിവയ്ക്കുന്നതെന്നും ജനങ്ങൾക്കൊ സംസ്ഥാനത്തിനൊ യാതൊരു പ്രയോജനവുമില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. അമേരിക്കയ്ക്ക് പുറമെ മുഖ്യമന്ത്രി ക്യൂബയും സന്ദർശിക്കും. ക്യൂബൻ സന്ദർശനത്തിൽ മന്ത്രി വീണജോർജും മുഖ്യമന്ത്രിയെ…
Read Moreറഷ്യയില്‍ ഇറക്കിയ എയര്‍ഇന്ത്യ വിമാനം മോസ്കോയില്‍ നിന്ന് 10,000 കിലോമീറ്റര്‍ അകലെ ഒറ്റപ്പെട്ട പ്രദേശത്ത് ! ഭക്ഷണം എത്തിക്കാന്‍ ശ്രമം…
ഡല്‍ഹിയില്‍ നിന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സ്കോയിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ നോണ്‍സ്റ്റോപ്പ് വിമാനം അടിയന്തിര സാഹചര്യത്തില്‍ റഷ്യയില്‍ ഇറക്കി. എഞ്ചിനിലെ സാങ്കേതിക തകരാറ് മൂലമാണ് റഷ്യയിലെ മാഗദാനില്‍ വിമാനം അടിയന്തരമായി ഇറക്കിയതെന്നാണ് എയര്‍ ഇന്ത്യ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. 216 യാത്രക്കാരും 16 ജീവനക്കാരുമായി പറന്ന എഐ 173 വിമാനമാണ് റഷ്യയില്‍ ഇറക്കിയത്. ഇവരെ സുരക്ഷിത ഇടങ്ങളില്‍ താമസിപ്പിച്ചതായി കുറിപ്പില്‍ വ്യക്തമാക്കുന്നു. റഷ്യന്‍ തലസ്ഥാന നഗരിയായ മോസ്കോയില്‍ നിന്ന് 10,000 കിലോമീറ്റര്‍ ദൂരത്തിലാണ് നിലവില്‍ യാത്രക്കാരുള്ളത്. വിമാനത്താവളത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിസന്ധിയും യാത്രക്കാര്‍ നേരിടുന്നുണ്ട്. എല്ലാവരേയും താമസിപ്പിക്കാന്‍ തക്കതായ ഹോട്ടലുകളും മറ്റും സൗകര്യങ്ങളും ഇല്ലാത്തതുകൊണ്ട് പ്രാദേശിക സര്‍ക്കാരിന്റെ സഹായത്തോടെ ഡോര്‍മറ്ററികളിലും തൊട്ടടുത്തുള്ള സ്കൂള്‍ കെട്ടിടങ്ങളിലുമാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വ്യോമയാന…
Read Moreബിപർജോയ് ചുഴലിക്കാറ്റ് അതിതീവ്രമാകും; വരുംദിനങ്ങളിൽ വ്യാപകമഴ; കേരളത്തിൽ മൺസൂൺ വൈകും
തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിന് മുകളിലുള്ള ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ കിട്ടും. പത്തനംതിട്ടയിലും ആലപ്പുഴയിലും ഇന്ന് യെല്ലോ അലർട്ടാണ്. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. കേരളാ തീരത്തെ തുറമുഖങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലിനും കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തില്‍ ജൂണ്‍ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് സ്വാധീനത്തിൽ കേരളത്തിൽ മൺസൂൺ വൈകിയേക്കും. മൺസൂൺ കാറ്റിനെ ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി…
Read More