മാമ്പഴം ചോദിച്ചെത്തി വയോധികയുടെ സ്വര്‍ണം കവര്‍ന്ന കേസ്; പ്രതികളുടേത് വീട് നേരത്തെ കണ്ടെത്തി മോഷണം നടത്തുന്ന രീതി

ഉഴവൂര്‍: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ മാമ്പഴം ചോദിച്ചെത്തി ഇവരുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ വെള്ളിയാമറ്റം കൊള്ളിയില്‍ അജേഷ് (39), പാലക്കാട് പെരിങ്ങോട്ടുകുറിശി ചൂരന്നൂര്‍ നരിയിടകുണ്ടില്‍ രാമചന്ദ്രന്‍ (57), തൊടുപുഴ കാഞ്ഞാര്‍ ഞൊടിയപള്ളില്‍ ജോമേഷ് ജോസഫ് (38) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. അജേഷും സുഹൃത്തായ അഷ്‌റഫും കഴിഞ്ഞ 25ന് ഉച്ചയോടെ സ്‌കൂട്ടറില്‍ ഉഴവൂര്‍ പെരുന്താനം ഭാഗത്തുള്ള വയോധികയുടെ വീട്ടിലെത്തി സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന വയോധികയോട് മാമ്പഴം ഇരിപ്പുണ്ടോ എന്ന് ചോദിച്ചു. ഇതു എടുക്കാന്‍ ഇവര്‍ അകത്തുപോയ സമയം അജേഷ് വയോധികയുടെ പിന്നാലെ ചെന്ന് ഇവരെ ബലംപ്രയോഗിച്ച് കട്ടിലിലേക്ക് തള്ളിയിട്ട് ഇവരുടെ കൈയില്‍ കിടന്നിരുന്ന ആറു വളകളും രണ്ടു മോതിരവും ബലമായി ഊരിയെടുത്തു. തുടർന്ന് പുറത്ത് പരിസരം നിരീക്ഷിച്ച് നിന്നിരുന്ന അഷ്‌റഫിനോടൊപ്പം സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് പോലീസ് കേസ്…

Read More

അയര്‍ലന്‍ഡിലും ഉദ്ഘാടന റാണിയായി തിളങ്ങി ഹണി റോസ് ! വീഡിയോ വൈറല്‍…

കേരളത്തിലെ ഏറ്റവും വലിയ ഉദ്ഘാടന സെലിബ്രിറ്റിയാണ് നടി ഹണി റോസ്. നടി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളുടെ വീഡിയോകള്‍ക്കും ചിത്രങ്ങങ്ങള്‍ക്കും സമൂഹമാധ്യമങ്ങളില്‍ ആരാധകരേറെയാണ്. ഇപ്പോഴിതാ നടി വിദേശത്തും ഉദ്ഘാടനത്തിനെത്തിയിരിക്കുന്നു. അയര്‍ലന്‍ഡില്‍ ഗ്ലാമര്‍ലുക്കിലെത്തിയ നടിയുടെ വീഡിയോ പ്രേക്ഷകരുടെ ഇടയില്‍ വൈറലായി കഴിഞ്ഞു. ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം െചയ്യാനെത്തിയതായിരുന്നു താരം. ഡബ്ലിന്‍ വിമാനത്താവളനത്തിനടുത്തുള്ള ആല്‍സ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഹണി റോസ് ആദ്യമായാണ് അയര്‍ലന്‍ഡിലെത്തുന്നത്. ”മലയാളി ഇല്ലാത്ത നാടുണ്ടോ? ഇവിടെ വന്ന് പുറത്തുപോയപ്പോള്‍ തന്നെ ആദ്യം കാണുന്നത് മലയാളികളെയാണ്. നാട്ടില്‍പോലും ഇത്ര സ്‌നേഹമുള്ള മലയാളികളെ കണ്ടുകിട്ടാനില്ല. അയര്‍ലന്‍ഡില്‍ വന്ന് ആദ്യം തോന്നി നല്ല തണുപ്പുതോന്നി. ഇപ്പോള്‍ നല്ല കാലാവസ്ഥയാണ്. ഞാന്‍ വന്നതു കൊണ്ട് ആണെന്നു തോന്നുന്നു. അച്ഛനും അമ്മയുമായാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ സര്‍ സംവിധാനം ചെയ്യുന്ന ‘റാണി’യാണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.…

Read More

“അരിക്കൊമ്പന്‍ ചിന്നക്കനാല്‍’; ഒരു മൃത്യുഞ്ജയ പുഷ്പാഞ്ജലി; അരിക്കൊമ്പനു വേണ്ടി കേരളത്തില്‍ പ്രാര്‍ഥനകളും സമരങ്ങളും

തൊടുപുഴ: അരിക്കൊമ്പനു വേണ്ടി കേരളത്തില്‍ പ്രാര്‍ഥനകളും സമരങ്ങളും തുടരുന്നു. തൊടുപുഴ മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തില്‍ അരിക്കൊമ്പന്‍റെ രക്ഷയ്ക്കായി മൃത്യുഞ്ജയ പുഷ്പാഞ്ജലി വഴിപാട് നടത്തി. അരിക്കൊമ്പന്‍ ചിന്നക്കനാല്‍ എന്ന പേരിലാണ് വഴിപാട് നടത്തിയത്. അരിക്കൊമ്പനെ തിരികെ ചിന്നക്കനാലില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് ചെമ്പകത്തൊഴുക്കുടിയിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ സൂര്യനെല്ലി-ബോഡിമെട്ട് റോഡില്‍ കഴിഞ്ഞ ദിവസം സമരം സംഘടിപ്പിച്ചിരുന്നു. മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന ആടുവിളന്താന്‍, ടാങ്ക് മേട്, പച്ചപ്പുല്‍, കോഴിപ്പന എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

Read More

കാമറക്കണ്ണുകളെ പേടി..! നിയമലംഘനം കുറയുന്നു; നോട്ടീസ് അയച്ചുതുടങ്ങി; രണ്ട് നിയമലംഘനങ്ങൾക്ക് കാര്യമായ മാറ്റമില്ല

കോഴിക്കോട്: സംസ്ഥാനത്ത് എഐ കാമറകള്‍ കണ്ണുതുറന്നതോടെ മോട്ടോര്‍ വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കാമറകള്‍ നിലവില്‍വന്ന തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ രാത്രി 12 വരെ പതിനാറ് മണിക്കൂറിനുള്ളിൽ 63,851 കേസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെ പതിനേഴ് മണിക്കൂറിനുള്ളിൽ 49,317 കേസുകളും. ആദ്യദിനത്തില്‍ ഒരു മണിക്കൂറിലെ ശരാശരി നിയമലംഘനം 3990.68 ആണെങ്കില്‍ ചൊവ്വാഴ്ച ഇത് 2901 ആയി കുറഞ്ഞതായി കണക്കുകള്‍ കാണിക്കുന്നു. വരും ദിവസങ്ങളില്‍ നിയമലംഘനങ്ങളുടെ എണ്ണം പകുതിയായി കുറയുമെന്നാണ് വിലയിരുത്തല്‍. വാഹനമോടിക്കുന്നവര്‍ കനത്ത പിഴ ഭയന്ന് നിയമം അനുസരിക്കുന്നുണ്ടെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. എഐ കാമറകള്‍ പ്രവര്‍ത്തനക്ഷമമായശേഷമുള്ള 48 മണിക്കൂറില്‍ 5.66 കോടി രൂപയാണ് സംസ്ഥാനത്ത് പിഴയായി ഈടാക്കിയത്. ഹെല്‍മെറ്റ് ധരിക്കാത്തതിന്‍റെയും സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിന്‍റെയും പേരിലാണ് കൂടുതലും പിഴ ഈടാക്കിയത്.ഇരുചക്ര വാഹനത്തില്‍ രണ്ടാമത് ഇരിക്കുന്നയാള്‍ ഹെല്‍മെറ്റ് ധരിക്കാത്ത സംഭവങ്ങള്‍…

Read More

തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല; എസ്എഫ്‌ഐക്കെതിരേ ആസൂത്രിത ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

പാലക്കാട്: എസ്എഫ്‌ഐക്കെതിരേ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ആര്‍ഷോ ജയിച്ചു തോറ്റ വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പാലക്കാട് മറുപടി പറയുകയായിരുന്നു ഗോവിന്ദന്‍ പി.എം.ആര്‍ഷോ സംഭവത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സമഗ്രാന്വേഷണം വേണമെന്നും ഗോവിന്ദന്‍ പറഞ്ഞു. പരീക്ഷ എഴുതാത്ത ആള്‍ എങ്ങനെ ജയിക്കുമെന്നും ഗോവിന്ദന്‍ ചോദിച്ചു. ഗൂഢാലോചനക്കു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ആരെല്ലാമെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും ഗോവിന്ദന്‍ പറഞ്ഞു.വ്യാജസര്‍ട്ടിഫിക്കറ്റ് കേസിലും അന്വേഷണത്തില്‍ സത്യം തെളിയട്ടയെന്ന് അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ; വിദ്യയെ അറസ്റ്റ്  ചെയ്‌തേക്കും; പഠിക്കാന്‍ മിടുക്കിയായ പൂർവവിദ്യാർഥിയുടെ പ്രവർത്തി വിശ്വസിക്കാനാവാതെ അധ്യാപകര്‍

കൊച്ചി: താല്‍കാലിക അധ്യാപക നിയമനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ഥിനിയും മുന്‍ എസ്എഫ്‌ഐ നേതാവുമായ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി കെ. വിദ്യയുടെ അറസ്റ്റ് ഉണ്ടായേക്കും. മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് വിദ്യയ്‌ക്കെതിരേ കേസെടുത്തത്. ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമുൾപ്പെടെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വിദ്യക്കെതിരേ കേസെടുത്തിരിക്കുന്നത്. വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. വ്യാജരേഖ നിര്‍മിച്ച് മറ്റൊരാളെ വഞ്ചിക്കുക എന്ന ഉദേശത്തോടെ ഉപയോഗിച്ചു എന്നതാണ് വിദ്യക്കെതിരേ ചുമത്തിയ കുറ്റം. ഗുരുതര കുറ്റങ്ങളായതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുമെന്നാണു‍ പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം. കോളജ് പ്രിന്‍സിപ്പലിന്‍റെ പരാതിയില്‍ ചൊവ്വാഴ്ച വൈകിട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് ഉദ്യോഗസ്ഥര്‍ കോളജിലെത്തി പ്രിന്‍സിപ്പലിന്‍റെ മൊഴി രേഖപ്പെടുത്തി. രേഖ പൂര്‍ണമായും വ്യാജമാണെന്നാണ് പ്രിന്‍സിപ്പലിന്‍റെ മൊഴി.…

Read More

ആ ‘കണ്ണിറുക്കല്‍’ ആരുടെ ഐഡിയ ! തന്റെ ഐഡിയയെന്ന് പ്രിയ വാര്യര്‍; ഓര്‍മക്കുറവിന് വലിയ ചന്ദനാദി ബെസ്റ്റെന്ന് ഒമര്‍ ലുലു…

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധയാര്‍ജ്ജിച്ച നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്’ സിനിമയിലായിരുന്നു ഈ രംഗം. വൈറലായ ഈ കണ്ണിറുക്കല്‍ ഐഡിയയുടെ പിന്നിലും താന്‍ തന്നെയായിരുന്നുവെന്നാണ് അടുത്തിടെ ഒരഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്. എന്നാല്‍ വീഡിയോ വൈറലായതോടെ സംവിധായകന്‍ ഒമര്‍ ലുലു ഇക്കാര്യം നിഷേധിച്ചുകൊണ്ട് രംഗത്തുവന്നു. കണ്ണിറുക്കല്‍ ഐഡിയ സംവിധായകന്റേതാണെന്നു പറയുന്ന പ്രിയയുടെ വീഡിയോ പങ്കുവച്ചായിരുന്നു ഒമറിന്റെ പ്രതികരണം. അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്ന വീഡിയോയും ഒമര്‍ലുലു പങ്കുവെച്ചിട്ടുണ്ട്. ആ ടിവി ഷോയില്‍ ഒമറും പ്രിയയ്‌ക്കൊപ്പം ഉണ്ട്. ”അഞ്ച് വര്‍ഷം ആയി പാവം കുട്ടി മറന്നതാവും. വലിയ ചന്ദനാദി ഓര്‍മക്കുറവിന് ബെസ്റ്റാ”, എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഒമര്‍ പങ്കുവച്ചത്. പേളി മാണി ഷോ എന്ന ടോക്ക് ഷോയില്‍ ലൈവ്…

Read More

സെന്‍റ് ഡൊമിനിക്സ് കോളജിന്‍റെ  അഭിമാനമായി മനൂപ്

കാഞ്ഞിരപ്പള്ളി: സെന്‍റ് ഡൊമിനിക്സ് കോളജിനെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കി മനൂപ്. ലക്‌നൗവിൽ നടന്ന മൂന്നാമത് ഖേലോ ഇന്ത്യ ഇന്‍റർ യൂണിവേഴ്സിറ്റി അത്‌ലറ്റിക്സ് മീറ്റിൽ  കോളജിലെ മൂന്നാം വർഷ ചരിത്ര വിദ്യാർഥിയായ എം. മനൂപ് 400  മീറ്റർ ഹർഡിൽസിൽ  (53.1 സെക്കൻഡ്) എംജി സർവകലാശാലയ്ക്കു വേണ്ടി  സ്വർണമെഡൽ നേടി. അന്തർ സർവകലാശാല മീറ്റിലെ ആദ്യ എട്ടു സ്ഥാനക്കാർ മത്സരിച്ച ഇന്ത്യയിലെ ഏറ്റവും വലിയ കായിക മത്സരത്തിലായിരുന്നു ഈ നേട്ടം.  പാലക്കാട് വടവന്നൂർ സ്വദേശികളായ കോരത്തുപറമ്പ്  മുരളീധരൻ –  ഷീബ  ദമ്പതികളുടെ മകനായ മനൂപ്  കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജിലെ സംസ്ഥാന സ്പോർട്സ് കൗൺസിൽ അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്.  2015 മുതലാണ് കോളജിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്‍റെ സഹായത്തോടെ അക്കാഡമി പ്രവർത്തനം ആരംഭിച്ചത്. ദേശീയ, സംസ്ഥാന, സർവകലാശാലാ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ എസ്ഡി കോളജിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. കോളജിലെ കായിക…

Read More

ഉയരത്തില്‍ നിന്ന് കുത്തനെ താഴേക്ക് വന്ന ഇരുമ്പു വടി കാറിനുള്ളിലേക്ക് തുളച്ചു കയറി ! ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ…

ഓടുന്ന കാറിന്റെ മുകളിലേക്ക് വീണ ഇരുമ്പു വടി കാറിനുള്ളിലേക്ക് തുളച്ചു കയറി. കാറിന്റെ റൂഫ് തുളച്ച് സീറ്റിന് തൊട്ടരികില്‍ ‘ലാന്‍ഡ്’ ചെയ്ത ഇരുമ്പു വടിയില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുംബൈ താനെ മെട്രോ തൂണിന് താഴെ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന ജിതേന്ദ്ര യാദവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മെട്രോ തൂണില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളിയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വീണ ഇരുമ്പു വടിയാണ് കാറിന്റെ റൂഫ് തുളച്ച് അകത്തുകയറിയത്. തൊഴിലാളിയുടെ കൈയില്‍ നിന്ന് ലംബമായി വീണ ഇരുമ്പു വടി റോക്കറ്റ് പോലെയാണ് താഴെ പതിച്ചത്. കാറിന്റെ മെറ്റല്‍ റൂഫ് തുളച്ചു അകത്തെത്തിയ ഇരുമ്പുവടിയില്‍ നിന്ന് ജിതേന്ദ്ര യാദവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സീറ്റിന് തൊട്ടരികിലാണ് ഇരുമ്പുവടി വന്നു വീണത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Read More

കാമുകനൊപ്പം ഇറങ്ങിപ്പോയി യുവതി; പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ പോസീസെത്തി; കട്ടസപ്പോർട്ടുമായി പോലീസിനെ തടഞ്ഞ് സുഹൃത്തുകൾ;  പിന്നീട് സംഭവിച്ചത്

കട്ടപ്പന: സുഹൃത്തിന്‍റെ പെൺ സുഹൃത്തിനെ പോലീസ് കൊണ്ടുപോകുന്നതു തടഞ്ഞ നാലംഗ സംഘത്തിൽപ്പെട്ട മൂന്നു പേരെ അറസ്റ്റ്ചെയ്തു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ ആൺ സുഹൃത്തിനൊപ്പം പോകാൻ കോടതി അനുവദിച്ചപ്പോൾ ഇയാളുടെ സുഹൃത്തുക്കൾ പോലീസിന്‍റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിന്‍റെ പേരിൽ അഴിക്കുള്ളിലായി. വണ്ടന്മേട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കൊച്ചറ മന്തിപ്പാറ അരിമറ്റത്തിൽ ജോമിഷ് (33), സുൽത്താൻമേട് പൂവേലിൽ മനു (33), മന്തിപ്പാറ പുന്നക്കൽ ജോയൽ (30) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ നാലിനാണ് രക്ഷിതാക്കൾ വണ്ടന്മേട് പോലീസിൽ പരാതി നൽകിയത്. ഇതുസംബന്ധിച്ച അന്വേഷണത്തിനിടെ പെൺകുട്ടിയുള്ള സ്ഥലത്തെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചു. എസ്എച്ച്ഒ വി.എസ്.നവാസിന്‍റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി യുവാവിന്‍റെ ആൺ സുഹൃത്തിന്‍റെ വീട്ടിൽ പാർപ്പിച്ചിരുന്ന പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി കോടതിയിൽ ഹാജരാക്കാൻ ശ്രമിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന ഏതാനും യുവാക്കൾ പോലീസിനെ തടഞ്ഞു. യുവാക്കളിൽ നാലു പേർക്കെതിരേ പോലീസ് കേസെടുക്കുകയും…

Read More