ട്രംപ് ചൈനയിൽ: ഇറാൻ യുദ്ധത്തിൽ ചൈനീസ് ഇടപെടൽ?

ബീജിംഗ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൈനയിൽ. ഒൻപത് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്‍റിന്‍റെ ചൈനാ സന്ദർശനം. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി എട്ടിന് ആരംഭിച്ച ഇറാൻ യുദ്ധത്തെത്തുടർന്ന് അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്കു തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും ചൈനയുടെ മേൽ ട്രംപ് സമ്മർദം ചെലുത്തുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇറാൻ വിഷയത്തിൽ തനിക്ക് ചൈനയുടെ സഹായം ആവശ്യമില്ലെന്നു യാത്രയ്ക്കു മുന്നോടിയായി ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. സമാധാനപരമായോ അല്ലാതെയോ അമേരിക്ക ഈ യുദ്ധം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ചർച്ചകളിൽ ബീജിംഗിനു മധ്യസ്ഥനാകാൻ കഴിയുമെന്ന് ചൈനയിലെ ഇറാൻ അംബാസഡർ റഹ്മാനി ഫസ്‌ലി അഭിപ്രായപ്പെട്ടു. 74 ദിവസം പിന്നിട്ട ഇറാൻ യുദ്ധത്തിനായി അമേരിക്ക ഇതുവരെ 2.77 ലക്ഷം കോടി രൂപ ചെലവഴിച്ചതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു.…

Read More

ഡൽഹി സെന്‍റ് സ്റ്റീഫൻസിനെ ന‍യിക്കാൻ മലയാളി വനിത: 145 വർഷത്തിനിടെ ആദ്യമായി വനിതാ പ്രിൻസിപ്പൽ; പ്രൊഫ. സൂസൻ ഏലിയാസിന്‍റെ കുടുംബവീട് റാന്നിയിൽ

ന്യൂഡൽഹി: ലോക പ്രശസ്ത കലാലായം, ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോജിന്‍റെ 145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പൽ സ്ഥാനത്തേക്ക്. മലയാളിയായ കംപ്യൂട്ടർ സയന്‍റിസ്റ്റ് പ്രൊഫ. സൂസൻ ഏലിയാസിനെ കോളജിന്‍റെ പതിനാലാമത് പ്രിൻസിപ്പലായി നിയമിച്ചു. ജൂൺ ഒന്നിന് അവർ ചുമതലയേറ്റെടുക്കും. കോളജ് ചെയർമാനും ഡൽഹി ബിഷപ്പുമായ ഡോ. പോൾ സ്വരൂപാണു പുതിയ പ്രിൻസിപ്പലിനെ പ്രഖ്യാപിച്ചത്. സുപ്രീം കോടതി ജഡ്ജിമാർ, പ്രശസ്തരായ അഭിനേതാക്കൾ, കായിക താരങ്ങൾ തുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുത്ത വിദ്യാലയത്തിന്‍റെ അമരത്തേക്ക് ആദ്യമായാണ് ഒരു വനിതയെത്തുന്നത്. 1950കളിൽ റാന്നിയിൽനിന്നു ചെന്നൈയിലെത്തിയ മലയാളികുടുംബത്തിലാണ് സൂസൻ ജനിച്ചത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗിൽ ഉന്നതബിരുദവും മൾട്ടിമീഡിയ കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട് സൂസൻ ഏലിയാസ്. തന്‍റെ കരിയറിലെ ആദ്യ ദശാബ്ദങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സെന്‍റ് സ്റ്റീഫൻസിൽ എത്തുന്നതിനു മുൻപ് ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ പ്രോ വൈസ് ചാൻസലർ…

Read More

കേരള മുഖ്യമന്ത്രി: സമൂഹ മാധ്യമപ്രചാരണവും വൈകാരിക പ്രകടനവും നോക്കില്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. കഴിഞ്ഞ ഒന്‍പത് ദിവസമായി മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഇന്നലെ സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടെന്നാണ് ലഭിക്കുന്ന സൂചന. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കുവേണ്ടിയാണ് അവകാശവാദങ്ങളും ചര്‍ച്ചകളും നടന്നത്. എംഎല്‍എമാരുടെ അഭിപ്രായം തേടിയ ഹൈക്കമാന്‍ഡ് ഘടകകക്ഷി നേതാക്കളുമായും എംപിമാരുമായും മുന്‍ കെപിസിസി അധ്യക്ഷന്‍മാരുമായും ചര്‍ച്ച നടത്തിയിരുന്നു. ഭൂരിപക്ഷം നേതാക്കളുടെയും എംഎല്‍എമാരുടെയും അഭിപ്രായം മാനിച്ചാണ് പ്രഖ്യാപനം നടത്തുന്നതെന്ന സന്ദേശമാണ് ഹൈക്കമാൻഡ് നല്‍കുന്നത്. സമൂഹ മാധ്യമപ്രചാരണവും വൈകാരിക പ്രകടനവും നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് സൂചന നല്‍കിയിട്ടുണ്ട്. പ്രഖ്യാപനത്തിനുശേഷം പരസ്യ പ്രതിഷേധങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാതെ എല്ലാവരും സ്വീകരിക്കണമെന്നും…

Read More

ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു! ചർച്ചയായി കെസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കോട്ടയം: കേരളത്തിലെ മുഖ്യമന്ത്രി ആര് എന്ന വിഷയം കോൺഗ്രസിൽ കൊടുമ്പിരി കൊണ്ടിരിക്കെ ഇന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റ് ചർച്ചയാകുന്നു. മലപ്പുറത്ത് മിന്നലേറ്റു മരിച്ച നാലുകുട്ടികൾക്ക് അടിന്തരമായി സഹായം നൽകണമെന്ന് കേരളത്തിലെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. ആവശ്യപ്പെടുന്നു എന്ന വാക്കാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ചോ എന്ന സംശയമാണ് നിരീക്ഷകരിൽ ശക്തമായിരിക്കുന്നത്. ചീഫ് സെക്രട്ടറിയോട് ആധികാരികതയോടെ ആവശ്യപ്പെടുന്നു എന്നു കുറിച്ചത് അതിന്‍റെ സൂചനയാണെന്നു പലരും കരുതുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നത്. എംഎൽഎമാരിൽ ഭൂരിപക്ഷവും പിന്തുണച്ചതോടെയാണ് കെ.സി. ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലായത്. മാത്രമല്ല, വി.ഡി.സതീശനായി പ്രത്യക്ഷത്തിൽ ആസൂത്രിതമായി നടന്ന പ്രചാരണവും സോഷ്യൽ മീഡിയ കാമ്പയിനുമൊക്കെ കേന്ദ്രനേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു.…

Read More

അഞ്ച് വയസുകാരിയോട് ലൈംഗികാതിക്രമം: മധ്യവയസ്കന് 24 വർഷം കഠിനതടവും പിഴയും

ചെറുതോണി: അഞ്ച് വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ 44കാരന് 24 വർഷം കഠിനതടവും 2,20,000 രൂപ പിഴയും വിധിച്ചു. ഇടുക്കി അതിവേഗ (പോക്സോ) കോടതി ജഡ്ജി ഡി.എസ്. നോബൽ ആണ് ശിക്ഷ വിധിച്ചത്. വാഗമൺ പശുപ്പാറ സ്വദേശി രാജേഷിനെയാണ് ശിക്ഷിച്ചത്. 2024ലാണ് കേസിനാസ്പദമായ സംഭവം. കൊളുന്ത് നുള്ളാൻപോയ കുട്ടിയുടെ അമ്മ പനിയായിരുന്ന കുട്ടിയെ പ്രതിയുടെ മകളെ നോക്കാൻ ഏല്പിച്ചു. പിന്നീട് പ്രതിയും ഭാര്യയും കുട്ടിയുടെ അമ്മയും മറ്റ് പണിക്കാരും ചേർന്ന് കൊളുന്ത് നുള്ളാൻ പോയി. പ്രതിയുടെ മകൾ ഉറങ്ങിയപ്പോൾ വീട്ടിലെത്തിയ പ്രതി കുട്ടിയോട് അതിക്രമം നടത്തുകയുമായിരുന്നു. പിന്നീട് കുട്ടിയിൽനിന്ന് വിവരമറിഞ്ഞ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പിഴ ഒടുക്കാത്തപക്ഷം 10 മാസം അധിക തടവുകൂടി അനുഭവിക്കണം. പിഴ അടയ്ക്കുന്ന പക്ഷം തുക കുട്ടിക്ക് നൽകുവാനും കോടതി വിധിച്ചു.കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട്…

Read More

പുഞ്ചകൃഷിയുടെ നെൽവില ഇതുവരെ കിട്ടിയില്ല; കുട്ടനാട്ടില്‍ വിദ്യാര്‍ഥികളുടെ പഠനം തുലാസില്‍

എടത്വ: കുട്ടനാട്ടില്‍ വിദ്യാര്‍ഥികളുടെ പഠനം തുലാസിൽ. നെല്‍കര്‍ഷകരുടെ മക്കള്‍ക്ക് തുടര്‍പഠനം നടക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകർ. പുഞ്ചകൃഷിയുടെ നെല്ലിന്‍റെ വിലകിട്ടിയിട്ട് കുട്ടികളെ സ്‌കൂളുകളില്‍ അയയ്ക്കാന്‍ സാധിക്കുമോ എന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. കൃഷിലോണ്‍ തിരിച്ചടവ്, മക്കളുടെ വിവാഹം, വീട്ടുചെലവ് തുടങ്ങി ഒത്തിരി പ്രതിസന്ധികളില്‍ കുടിയാണ് കര്‍ഷകര്‍ പോകുന്നത്. മാര്‍ച്ച് 18 വരെയുള്ള പിആര്‍എസ് പാസാക്കിയെന്നാണ് മങ്കൊമ്പ് സപ്ലൈ ഓഫീസില്‍ നിന്ന് പറയുന്നത്. എന്നാല്‍ ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ പുതിയ സര്‍ക്കാര്‍ വരണമെന്നാണ്. പിആര്‍എസ് ഇപ്പോള്‍ ബാങ്കില്‍ സ്വീകരിക്കുന്നുമില്ല. നിയുക്ത കുട്ടനാട് എംഎല്‍എ റെജിചെറിയാന്‍ അടിയന്തരമായി ഈ പ്രശ്‌നത്തില്‍ ഇടപെട്ട് നെല്ലിന്‍റെ വില ഉടനെ ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടനാട്ടുകാർ. നെല്ല് എടുത്തു കൊണ്ടുപോകുമ്പോള്‍ ഇതിന്‍റെ തുക കര്‍ഷകന് കൊടുക്കണ്ട ഉത്തരവാദിത്വം സിവില്‍ സപ്ലൈ ഉദ്യോഗസ്ഥര്‍ക്ക് ഇല്ലേ എന്നും ഇതിനു പരിഹാരം അടിയന്തരമായി…

Read More

എസി റോഡ് കൂരിരുട്ടില്‍; അപകടങ്ങള്‍ തുടര്‍ക്കഥ; പദ്ധതിയിട്ടത് 416 സോളാര്‍ വിളക്കുകള്‍ക്ക്, സ്ഥാപിച്ചത് എഴുപതെണ്ണം

കുട്ടനാട്: എഴുനൂറു കോടിയോളം രൂപ വിനിയോഗിച്ച് നിർമിച്ച ചങ്ങനാശേരി-ആലപ്പുഴ റോഡിന്‍റെ ഉദ്ഘാടനം തെരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചെങ്കിലും സുരക്ഷാക്രമീകരണങ്ങളുടെ കാര്യത്തില്‍ വന്‍വീഴ്ചയെന്ന് ആക്ഷേപം. കെഎസ്ടിപിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയാണ് 24.4 കിലോമീറ്റര്‍ ദൂരമുള്ള റോഡ് നിര്‍മിച്ചത്. എന്നാല്‍, വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വേണ്ടത്ര സുരക്ഷ സജ്ജമാക്കിയില്ലെന്ന പരാതിയാണ് ഉയരുന്നത്. ഇതുമൂലം അപകടങ്ങള്‍ പെരുകുകയാണ്.റോഡില്‍ രാത്രി വെളിച്ചമില്ലാത്തത് വലിയ പ്രതിസന്ധിയാണ്. ചുരുക്കം വഴിവിളക്കുകള്‍ മാത്രമാണ് തെളിയുന്നത്. പാലങ്ങളിലും ജംഗ്ഷനുകളിലും 416 സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചെങ്കിലും എഴുപതെണ്ണം മാത്രമാണ് പൂർത്തിയായത്. 30 എല്‍യുഎക്‌സിന്‍റെ വിളക്കുകളാണ് സ്ഥാപിച്ചത്. ഓർഡര്‍ നല്‍കിയ കമ്പനി യഥാസമയം വിളക്കുകളെത്തിക്കാതെ വന്നതാണ് സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതു തടസപ്പെടാന്‍ കാരണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Read More

യാത്രക്കാരുടെ ജീവനു ഭീഷണിയായി റെയിൽവേ സ്റ്റേഷൻ വളപ്പിലെ തണൽമരം

അമ്പലപ്പുഴ: റെയിൽവേ സ്റ്റേഷൻ വളപ്പിൽ അപകടഭീഷണിയിൽ നിൽക്കുന്ന തണൽമരം യാത്രക്കാരുടെ ജീവനു ഭീഷണിയാകുന്നു. റെയിൽവേ സ്റ്റേഷന്‍റെ തെക്ക് ഭാഗത്തുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിനരികിലാണ് തണൽമരം അപകടാവസ്ഥയിൽനിൽക്കുന്നത്. ഇത് വെട്ടിമാറ്റണമെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാരും യാത്രക്കാരും സമീപവാസികളും റെയിൽവേ അധികൃതരോട് പലതവണ പരാതി പറഞ്ഞതാണ്. ഇവിടെ നിരവധി ഓട്ടോറിക്ഷകളാണ് കിടക്കുന്നത്. ചുവട് ദ്രവിച്ചിരിക്കുന്നതിനാൽ ഏതു നിമിഷവും മരം നിലം പൊത്തുമെന്ന അവസ്ഥയാണ്. ഇനി മഴക്കാലം ആരംഭിച്ചാൽ മരം വീണ് വലിയ അപകടമുണ്ടാകുമെന്ന ആശങ്കയിലാണ് യാത്രക്കാരും സമീപവാസികളും. ഇത് കണക്കിലെടുത്ത് അടിയന്തരമായി മരം വെട്ടിമാറ്റാൻ റെയിൽവേ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Read More

അലക്ഷ്യമായ ഡ്രൈവിംഗ് ചോദ്യം ചെയ്ത സ്വകാര്യബസ് ഡ്രൈവർക്ക് മർദനം; ദമ്പതികൾക്കെതിരേ പരാതി

ഹരിപ്പാട്: ഹരിപ്പാട് -മാവേലിക്കര റൂട്ടിലോടുന്ന സ്വകാര്യബസ് ഡ്രൈവർക്കു നേരേ ദമ്പതികളുടെ അക്രമം. മർദനത്തിൽ മൂക്കിനു പരിക്കേറ്റ കടുകോയിക്കൽ ബസിലെ ഡ്രൈവർ ബേബി ചാക്കോയെ (51) ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മൈത്രി ജംഗ്ഷനു സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അശ്രദ്ധമായി ബ സിനു മുന്നിലേക്ക് വെട്ടിച്ചു കയറ്റിയത് ഡ്രൈവർ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ ദമ്പതികൾ മുട്ടം കുളത്തിന് സമീപം ബൈക്ക് ബസിനു കുറുകെ തടയുകയായിരുന്നു. തുടർന്ന് ഡ്രൈവിംഗ് സീറ്റിലിരുന്ന ബേബി ചാക്കോയെ ദമ്പതികൾ ചേർന്ന് പുറത്തേക്ക് വലിച്ചിറക്കി. യുവാവും യുവതിയും ചേർന്ന് കൈവശമുണ്ടായിരുന്ന ഹെൽമറ്റുകൾ ഉപയോഗിച്ച് ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റതിനെത്തുടർന്നാണ് ഇദ്ദേഹത്തിന്‍റെ മൂക്കിനു പരിക്കേറ്റത്. സംഭവത്തെത്തുടർന്ന് ബസിലെ യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു. അക്രമം നടത്തിയവർക്കെതിരേ ഡ്രൈവർ കരിയിലകുളങ്ങര പോലീസ് സ്റ്റേഷനിൽ…

Read More

ഊത്തപിടിത്തം നിയമവിരുദ്ധം; ആറുമാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റം;കര്‍ശന നടപടിയെന്നു ഫിഷറീസ് വകുപ്പ്

കോട്ടയം: മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉള്‍നാടന്‍ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീന്‍ പിടിത്തത്തിന് (ഊത്തപിടിത്തം)എതിരേ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്.പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും കൂട്, അടിച്ചില്‍, പത്തായം മുതലായ അനധികൃത മാര്‍ഗങ്ങളിലൂടെ മീന്‍പിടിക്കുന്നതും കേരള ഉള്‍നാടന്‍ മത്സ്യബന്ധന നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. വിലക്ക് ലംഘിച്ച് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 10,000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കാം.ഊത്തപിടിത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നതുകൊണ്ടാണ് ഈ സമയത്തെ മീന്‍പിടിത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. വരുംദിവസങ്ങളില്‍ ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കുമെന്നും ഊത്തപിടിക്കുന്നവര്‍ക്കും അനധികൃത മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും എതിരേ നടപടികള്‍ സ്വീകരിക്കുമെന്നും കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Read More