ന്യൂഡൽഹി: അന്തരിച്ച സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ മകൻ പ്രതീക് യാദവ്(38). ബുധനാഴ്ച ലഖ്നൗ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. യുകെയിലെ ലീഡ്സ് സർവകലാശാലയിൽ നിന്ന് എംബിഎ നേടിയ പ്രതീക് അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ്. മറ്റ് കുടുംബാംഗങ്ങളെ പോലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ പാർട്ടി പദവികൾ വഹിക്കുകയോ ചെയ്തിട്ടില്ല. മുലായം സിംഗിന്റെ രണ്ടാം ഭാര്യ സാധനാ ഗുപ്തയുടേയും ഇളയമകനാണ് പ്രതീക് യാദവ്. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ. 2011 ലാണ് ഇരുവരും വിവാഹിതരായത്.
Read MoreDay: May 13, 2026
പ്ലാസ്റ്റിക് കിട്ടാനില്ല, മഴമറയിടാന്‍ സാധിക്കാതെ കര്‍ഷകര്‍; പ്ലാസ്റ്റിക്കിനും പശയ്ക്കും വില ഉയര്‍ന്നു
കോട്ടയം: റബറിനു വില ഉയര്‍ന്നതോടെ ടാപ്പിംഗ് പുനരാരംഭിക്കുന്നതിനായി മഴമറയിടാന്‍ കര്‍ഷകര്‍ നേട്ടോട്ടത്തില്‍. പ്ലാസ്റ്റിക്കിനും പശയ്ക്കും മുന്‍വര്‍ഷത്തെ അപേക്ഷിച്ചു വില ഉയര്‍ന്നതിനു പുറമെ കടകളില്‍ പ്ലാസ്റ്റിക്ക് കിട്ടാനുമില്ല. കര്‍ഷകര്‍ പ്ലാസ്റ്റിക്ക് അന്വേഷിച്ചു വിവിധ കടകളില്‍ കയറിയിറങ്ങി നിരാശരായി മടങ്ങുകയാണ്. സ്റ്റോക്കില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ സ്റ്റോക്ക് എത്തുമെന്നാണ് ഒട്ടുമിക്ക കടക്കാരും അറിയിക്കുന്നത്. റബറിന് അടുത്തനാളിലെ ഏറ്റവും ഉയര്‍ന്ന വിലയാണുള്ളത്. വേനല്‍മഴ ലഭിച്ചതോടെ ടാപ്പിംഗ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. ഇതിനിടെയാണു പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക്കിനും പശയ്ക്കും വില ഉയര്‍ന്നത് തിരിച്ചടിയായത്. കഴിഞ്ഞ സീസണില്‍ ഒരു കിലോഗ്രാം പ്ലാസ്റ്റിക്കിനു 140 രൂപയായിരുന്നു വിലയെങ്കില്‍ ഈ വര്‍ഷം ടാക്സ് ഉള്‍പ്പെടെ 212 രൂപയായി ഉയര്‍ന്നു. വില വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പശയ്ക്കാകട്ടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വലിയ തോതിലാണ് വില ഉയര്‍ന്നിരിക്കുന്നത്. നേരത്തേ 25 കിലോഗ്രാം ടിന്നിന് 1,480 രൂപയായിരുന്നു…
Read Moreഒരു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ വിവാദം; കോട്ടയത്തെ ആകാശപാത പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമം
കോട്ടയം: ഒരു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന കോട്ടയത്തെ ആകാശപാത പദ്ധതി യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരുന്നതോടെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോട്ടയത്തെ എംഎല്‍എയും മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോട്ടയത്തിന്റെ സ്വപ്ന പദ്ധതിയായി ആവിഷ്കരിച്ചതായിരുന്നു പഴയ ശീമാട്ടി റൗണ്ടാനയിലെ ആകാശപാത. പുതിയ സംസ്ഥാന മന്ത്രിസഭ അധികാരമേറ്റെടുക്കുമ്പോള്‍ പദ്ധതി മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റെടുക്കുമെന്ന് തിരുവഞ്ചൂര്‍ രാധകൃഷ്ണന് എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആകാശപാതയില്‍ ഒരു കോട്ട് പെയിന്റ് പോലും പുരട്ടാന്‍ മെനക്കെട്ടില്ല. പകരം, എംഎല്‍എയുടെ രാഷ്ട്രീയ വിശ്വാസ്യതയും യുഡിഎഫിന്റെ വികസനകാഴ്ചപ്പാടും തകര്‍ക്കാന്‍ 10 വര്‍ഷം ആകാശപാതയെ ആയുധമായി ഉപയോഗിച്ചെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കോട്ടയം ടൗണിലെ കണ്ണായ സ്ഥലമായ ശീമാട്ടി റൗണ്ടാനയില്‍ കാല്‍നടയാത്ര സുഗമമാക്കുന്നതിനാണ് 2016 ഫെബ്രുവരിയില്‍ ആകാശപാതയുടെ നിര്‍മാണം ആരംഭിച്ചത്. കിറ്റ്കോയ്ക്കായിരുന്നു നിര്‍മാണ ചുമതല. പക്ഷേ ഫ്രെയിംവര്‍ക്ക് സ്ഥാപിച്ച് മാസങ്ങള്‍ക്ക്…
Read Moreആരാണെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം, കാത്തിരിപ്പോടെ കേരളം: അന്തിമ കൂടിയാലോചനകൾ ശേഷം ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും
ന്യൂഡല്‍ഹി: കേരളാ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ കോൺഗ്രസിൽ നീളുന്നതില്‍ വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ന് നടക്കുന്ന അന്തിമ കൂടിയാലോചനകൾ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് സൂചന. ഇതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് യോഗം വിളിച്ചിരിക്കുകയാണ്. മുതിര്‍ന്ന നേതാവ് വി.എം. സുധീരന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ സാഹചര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരന് മാധ്യമങ്ങളോട് പറഞ്ഞു. ജനവികാരവും തന്റെ ബോധ്യങ്ങളും രാഹുലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പറയാനുള്ളതെല്ലാം പറഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും സുധീരന് പറഞ്ഞു. ഉചിതമായ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. വ്യക്തിപരമായ അഭിപ്രായമല്ല, ജനങ്ങളുടെ വികാരമാണ് പങ്കുവെച്ചത്. പ്രഖ്യാപനം വൈകി എന്നത് യാഥാര്‍ഥ്യമാണ്. ഇനിയും വൈകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreകുമരകത്ത് അമീബിക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു; കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കണം; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്
കുമരകം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവതിക്ക് മസ്തിഷ്കജ്വരം ബാധിച്ചതായി സ്ഥിരീകരിച്ചു. പനിയും ഛർദിയും തലവേദനയും മൂലമാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഏറെ ദിവസങ്ങളിലെ ചികിത്സയ്ക്കു ശേഷവും രോഗം കുറഞ്ഞിരുന്നില്ല. തുടർന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മലിന ജലത്തിൽ നിന്നുമാണ് രോഗാണു തലച്ചോറിൽ പ്രവേശിച്ചതെന്നും ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും കുമരകം ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. രോഗി പാലിയേറ്റീവ് നഴ്സ് ആയതിനാൽ പല വീടുകളിലും യാത്ര ചെയ്തിട്ടുണ്ട്. ഉറവിടം കണ്ടെത്താൻ വ്യാപകമായ പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പരിധിയിൽ അമീബിക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഏത് ജലസ്രോതസിൽനിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രോഗ ഉറവിടം കണ്ടെത്താൻ വീട്ടിലെ വാട്ടർ ടാങ്ക് ഉൾപ്പെടെയുള്ള സമീപ ജലസ്രോതസുകൾ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും രോഗബാധയ്ക്കു…
Read Moreഅവളും അമ്മയ്ക്കരികിലേക്ക്… നിലമേലിലെ വാഹനാപകടം: അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു
കൊല്ലം: നിലമേലിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്കൂടി മരിച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന . പത്തനംതിട്ട പന്തളം സ്വദേശി ഹൽബി ജലാൽ (21) ആണ് മരിച്ചത്. ഹൽബിയുടെ അമ്മ സെൽവം മുഹമ്മദ് കുഞ്ഞ് (53) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ അതേ ദിശയിൽ നിന്നും എത്തിയ കാർ ഇടിച്ച് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ ഇരുവരെയും എതിർ ദിശയിൽ എത്തിയ മറ്റൊരു കാറും ഇടിച്ചുതെറിപ്പിച്ചു. സെൽവം മുഹമ്മദ് കുഞ്ഞിന്റെ ശരീരത്തിലൂടെ ഒരു ബൈക്കും കയറി ഇറങ്ങി. അതേസമയം അപകടത്തിന് ശേഷം ഇടിച്ചിട്ട കാർ നിർത്താതെ പോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്കൂട്ടർ ഇടിച്ചിട്ട വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreവിവാഹവേദിയിൽ വെച്ച വെള്ളം കുടിച്ചു; ദളിത് യുവാക്കൾക്ക് ജാതി അധിക്ഷേപം; ഡിജെ പാർട്ടി നിയന്ത്രിക്കാനെത്തിയതായിരുന്നു സഹോദരങ്ങളായ യുവാക്കൾ
ന്യൂഡൽഹി: വിവാഹച്ചടങ്ങിനിടെ വെള്ളം കുടിച്ചതിന്റെ പേരിൽ ദളിത് യുവാക്കളെ മർദിച്ചതായി പരാതി. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവാഹവേദിയിൽ ഡിജെ നിയന്ത്രിച്ചുകൊണ്ടിരുന്ന ശുഭം എന്ന യുവാവ് സമീപത്തെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചു. ഇതോടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ചിലർ ജാതിവിവേചനപരമായ അധിക്ഷേപങ്ങൾ നടത്തി ശുഭത്തെയും സഹോദരനായ ഉമേഷ് ചന്ദ്രയെയും മർദിച്ചുവെന്നാണ് പരാതി. സംഭവത്തിനിടെ ഒരു സ്ത്രീക്കും പരിക്കേറ്റു. യുവാക്കൾക്ക് മർദ്ദനമേറ്റതിനു പിന്നാലെ നാട്ടുകാർ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം മറുവിഭാഗവും പരാതിയുമായി രംഗത്തെത്തി. ജാതിപരമായ അധിക്ഷേപം നടന്നെന്ന ആരോപണം വ്യാജമാണെന്നാണ് അവരുടെ വാദം. സംഭവത്തിൽ കേസെടുത്തെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
Read More‘സാർ ഞാൻ ചെയ്തത് തെറ്റ്. മാപ്പാക്കണം, ഞാൻ ഇതിൽ രണ്ട് പവൻ എടുത്തു വിറ്റു. കേസ് പിൻവലിക്കുക. മാപ്പ്, മാപ്പ്, മാപ്പ്’: കേസ് കൊടുത്തപ്പോൾ മോഷ്ടിച്ച സ്വർണം ഉടമയുടെ വീട്ടിലെത്തിച്ചു, ഒപ്പം മാപ്പപേക്ഷയും
ഗുരുവായൂർ: മോഷ്ടിച്ച 10 പവനിൽ എട്ടു പവനും കൂടെ ഒരു കത്തും വീട്ടുടമയുടെ ഗേറ്റിനകത്ത് പൊതിഞ്ഞു വച്ച് കള്ളൻ മര്യാദക്കാരനായി. തിങ്കളാഴ്ച രാവിലെയാണു സ്വർണം പൊതിഞ്ഞുവച്ച നിലയിൽ ഉടമയ്ക്ക് ലഭിച്ചത്. ‘സാർ ഞാൻ ചെയ്തത് തെറ്റ്. മാപ്പാക്കണം, ഞാൻ ഇതിൽ രണ്ട് പവൻ എടുത്തു വിറ്റു. കേസ് പിൻവലിക്കുക. മാപ്പ്, മാപ്പ്, മാപ്പ്.’ ഇതാണ് കത്തിലുള്ളത്. വിറ്റ രണ്ട് പവൻ തിരിച്ചു തരാമെന്നും അവ്യക്തമായി എഴുതിയിട്ടുണ്ടെന്നു കരുതുന്നു. കഴിഞ്ഞ എട്ടിന് രാത്രി 12.50ന് അരിയന്നൂരിൽ മൈത്രി ഓഡിറ്റോറിയത്തിനു സമീപം പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽ നിന്നാണ് 10 പവൻ മോഷണം പോയത്. കുഞ്ഞുമുഹമ്മദിന്റെ മകൾ ഡോ.ബുഷറയും ഭർത്താവ് ഡോ.അബൂബക്കർ മുഹമ്മദ് റാഫിയും കിടന്നുറങ്ങിയ മുറിയോടു ചേർന്നുള്ള ഹാളിലെ പൂട്ടാത്ത അലമാരയിൽ നിന്നാണ് കള്ളൻ 10 പവനുമായി കടന്നത്. ഹാളിലേക്കുള്ള വാതിൽ പൂട്ടിയതായി വീട്ടുകാർക്ക് ഉറപ്പില്ലായിരുന്നു. മോഷ്ടാവിനെ മനസിലാവുന്ന സിസിടിവി…
Read Moreകെസി നിങ്ങളുടെ ആളായിരിക്കാം പക്ഷെ… ജയിക്കാനായി മാത്രം വയനാട്ടിലേക്ക് വരരുത്, ജനം നിങ്ങളോട് പൊറുക്കില്ല; രാഹുൽ ഗാന്ധിക്കെതിരെ കോഴിക്കോട്ട് പോസ്റ്റർ
വയനാട്: സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം തുടരുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരേ കോഴിക്കോട്ടും പോസ്റ്ററുകള്‍. കെസി നിങ്ങളുടെ ആളായിരിക്കാം പക്ഷെ ജനത്തിന് സ്വീകാര്യനല്ലെന്ന് പോസ്റ്ററിൽ പറയുന്നു. ജയിക്കാനായി മാത്രം വയനാട്ടിലേക്ക് വരരുത്. ജനം നിങ്ങളോട് പൊറുക്കില്ലെന്നും പോസ്റ്ററിലുണ്ട്. കോഴിക്കോട്ട് കാരശേരിയിലാണ് ഇരുവർക്കുമെതിരേ പോസ്റ്റർ പ്രത്യക്ഷപെട്ടത്. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമാണ് കാരശേരി. ഹൈക്കമാൻഡിനും രാഹുലിനും പ്രിയങ്കയ്ക്കുമെതിരേ വയനാട്ടിൽ പോസ്റ്റർ പ്രത്യക്ഷപെട്ടിരുന്നു.വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് തരില്ലെന്നും വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരനാണെന്നും പോസ്റ്ററിൽ വിമർശനമുണ്ട്. ഈ സാഹചര്യത്തിൽ രാഹുലിന്റെയും പ്രിയങ്കയുടെയും വിഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.
Read Moreകുടുംബവഴക്കിനെത്തുടർന്ന് ഭാര്യയേയും കുടുംബക്കാരെയും കൊല്ലാൻ ശ്രമം; അനന്ദു ഷാജി പണ്ടേ പ്രശ്നക്കാരൻ; ഇരുപത്തിമൂന്നു വയസിൽ എട്ടോളം കേസിൽ പ്രതി
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെയും ഭാര്യവീട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ യുവാവും സഹായികളും പിടിയിൽ. തുമ്പ പോലീസ് ആണ് പ്രതികളെ പിടികൂടിയത്. പേട്ട സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള കടകംപള്ളി തോപ്പിൽ വീട്ടിൽ അനന്തു ഷാജി (23), ചാക്ക സ്വദേശി അനു വി. എസ്. (ടാപ്പർ ഉണ്ണി, 34), വിളപ്പിൽശാല സ്വദേശി ശങ്കർ. എസ്. (കണ്ണൻ, 44) എന്നിവരാണ് നെടുമങ്ങാട് നിന്ന് പിടിയിലായത്. അനന്തു ഷാജിയും ഭാര്യയുമായി തർക്കം നിലനിന്നിരുന്നു. ഇതേ തുടർന്നാണ് ആറ്റിപ്ര പുല്ലുകാടുള്ള ഭാര്യവീട്ടിൽ അതിക്രമിച്ചു കയറി കൈയിൽ കരുതിയിരുന്ന കത്തി, ബിയർ കുപ്പി, കമ്പിവടി എന്നിവ ഉപയോഗിച്ച് ഭാര്യയെയും മാതാപിതാക്കളെയും സഹോദരിയെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അനന്തുവിന് താമസ സൗകര്യവും മറ്റ് സഹായങ്ങളും നൽകിയതിനാണ് അനു, ശങ്കർ എന്നിവരെയും പിടികൂടി പോലീസ് പ്രതി ചേർത്തത്. അനന്തുവിനെതിരെ…
Read More