തിരുവനന്തപുരം: പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച എംബിബിഎസ് വിദ്യാര്‍ഥി പിടിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഏബലാണ് പോലീസിന്റെ പിടിയിലായത് പതിമൂന്നോളം സീനിയര്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങളാണ് ഏബല്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കേസില്‍ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. വയനാട് കാക്കവയല്‍ സ്വദേശിയാണ് ഏബല്‍. പതിനേഴോളം പെണ്‍കുട്ടികളുടെ ചിത്രം പ്രതി സോഷ്യല്‍ മീഡിയയില്‍ നിന്നും എടുക്കുകയും അത് മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥികളുടെ മോര്‍ഫ് ചെയ്ത ചില ദൃശ്യങ്ങള്‍ മറ്റുള്ള വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കൂടുതല്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്. പരാതിയുമായി പെണ്‍കുട്ടികള്‍ മെഡിക്കല്‍ കോളജ് പോലീസിനെ സമീപിച്ചെങ്കിലും നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത് എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. കൂടുതല്‍ പരാതി ലഭിച്ചിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന കാരണത്താല്‍…
Read MoreDay: July 23, 2026
നല്ല തല്ല് കിട്ടാത്ത രോഗം..! പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; സീനിയർ എംബിബിഎസ് വിദ്യാര്‍ഥിനികളുടെ ചിത്രം പ്രചരിപ്പിച്ചത് ജൂനിയർ വിദ്യാർഥി
തിരുവനന്തപുരം: സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച എംബിബിഎസ് വിദ്യാര്‍ഥി പിടിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഏബലാണ് പോലീസിന്റെ പിടിയിലായത്. പതിമൂന്നോളം സീനിയര്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങളാണ് ഏബല്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കേസില്‍ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. വയനാട് കാക്കവയല്‍ സ്വദേശിയാണ് ഏബല്‍. പതിനേഴോളം പെണ്‍കുട്ടികളുടെ ചിത്രം പ്രതി സോഷ്യല്‍ മീഡിയയില്‍ നിന്നും എടുക്കുകയും അത് മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥികളുടെ മോര്‍ഫ് ചെയ്ത ചില ദൃശ്യങ്ങള്‍ മറ്റുള്ള വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കൂടുതല്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്. പരാതിയുമായി പെണ്‍കുട്ടികള്‍ മെഡിക്കല്‍ കോളജ് പോലീസിനെ സമീപിച്ചെങ്കിലും നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത് എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. കൂടുതല്‍ പരാതി ലഭിച്ചിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന…
Read Moreസമരം ചെയ്യാൻ മാത്രം ഓസ്ട്രേലിയയിൽ നിന്ന് ഡൽഹിയിലേക്ക്! വിമാനടിക്കറ്റിനായി ചിലവാക്കിയത് ഒരു ലക്ഷം രൂപ; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി യുവാവ്
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കുചേരാൻ ഓസ്ട്രേലിയയിൽ നിന്ന് ഒരു ലക്ഷം രൂപ ചിലവഴിച്ച് യുവാവെത്തി! കണ്ടന്റ് ക്രിയേറ്ററായ സാർഥക് ഗോസ്വാമി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ യുവാവിന്റെ അപൂർവ്വമായ പ്രതിഷേധം പുറത്തറിഞ്ഞത്. കോക്ക്റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച ‘ചലോ സംസ്ദ്’ മാർച്ചിന്റെ ഭാഗമാകാനാണ് താൻ ഇന്ത്യയിലെത്തിയതെന്ന് യുവാവ് പറയുന്നു. തന്റെ വാദം തെളിയിക്കുന്നതിനായി ഓസ്ട്രേലിയൻ ഐഡന്റിറ്റി കാർഡും അദ്ദേഹം വീഡിയോയിൽ കാണിക്കുന്നുണ്ട്. പരീക്ഷയെഴുതിയ വിദ്യാർഥിയാണോ എന്ന ചോദ്യത്തിന്, തനിക്ക് നീറ്റ് പരീക്ഷയുമായി യാതൊരു ബന്ധവുമില്ലെന്നും ബിടെക് ബിരുദധാരിയാണെന്നും യുവാവ് വ്യക്തമാക്കി. രാജ്യത്ത് നടക്കുന്നത് ഒരു പരീക്ഷയുടെ മാത്രം പ്രശ്നമല്ലെന്നും ഭരണകൂടത്തിന്റെ നിലപാടുകൾക്കെതിരെയുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. “ഒരു ലക്ഷം രൂപയുടെ ടിക്കറ്റെടുത്താണ് ഞാൻ ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മാത്രം ഇങ്ങോട്ടേക്ക് വന്നത്. നിലവിലെ സർക്കാർ തികച്ചും ഏകാധിപത്യപരമായ രീതിയിലാണ് പെരുമാറുന്നത്. സമരക്കാരുടെ വാക്ക്…
Read Moreകാഷ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാണോ ഡൽഹി: നിലപാട് വ്യക്തമാക്കി നടൻ കൃഷ്ണകുമാർ
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സിജെപിയുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തോടൊപ്പം ഒരു കുറിപ്പുകൂടി പങ്കുവച്ചാണ് കൃഷ്ണകുമാർ നിലപാട് വ്യക്തമാക്കിയത്. കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാണോ ഡൽഹി എന്നാണ് കൃഷ്ണകുമാർ പോണിൽ പറഞ്ഞിരിക്കുന്നത്. ചിത്രത്തിനൊപ്പം ‘ജയ്ഹിന്ദ്’ എന്ന കാപ്ഷനും നൽകിയിട്ടുണ്ട്. ഡൽഹിയിൽ സിജെപിയുടെ പ്രതിഷേധം തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ പ്രതികരണം.
Read Moreപ്രതിമാസം 4 ലക്ഷം രൂപ വരുമാനം; എന്നിട്ടും ഇന്ത്യ വിടാൻ ഒരുങ്ങി 26കാരൻ! കാരണമിതാണ്…
പ്രതിമാസം 4 ലക്ഷത്തോളം രൂപ സമ്പാദിച്ചിട്ടും ഇന്ത്യ വിട്ട് ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ഒരുങ്ങുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് 26കാരനായ ഐടി ജീവനക്കാരൻ. ഡാനിയേൽ എന്ന് പേരുള്ള യുവാവാണ് തന്റെ ഈ തീരുമാനത്തെകുറിച്ച് ഒരു ഷോയിൽ തുറന്നു പറയുന്നത്. വിദേശ കമ്പനിക്ക് വേണ്ടി ഇന്ത്യയിലിരുന്ന് ജോലി ചെയ്യുന്ന തനിക്ക് പ്രതിമാസം 3,700 യൂറോയാണ് (ഏകദേശം 4 ലക്ഷം രൂപ) ശമ്പളമായി ലഭിക്കുന്നത്. എന്നാൽ ഇതിൽ 1.20 ലക്ഷം രൂപ മാത്രമാണ് പ്രതിമാസ ചെലവുകൾക്കായി ഉപയോഗിക്കുന്നത്. ബാക്കി തുക വിദേശത്തേക്ക് കുടിയേറുന്നതിനായുള്ള കാര്യങ്ങൾക്കായി കരുതിവെക്കുകയാണ്. ഈ വർഷം അവസാനത്തോടെ ഓസ്ട്രേലിയൻ പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാനാണ് യുവാവിന്റെ തീരുമാനം. “എന്റെ കയ്യിൽ ആവശ്യത്തിന് പണമുണ്ട്, എന്നാൽ ഇതുകൊണ്ട് എന്ത് ചെയ്യണമെന്ന് അറിയില്ല. രാജ്യം പോകുന്ന പോക്ക് കണ്ടിട്ട് എനിക്ക് ഇവിടെ യാതൊരു പ്രതീക്ഷയും തോന്നുന്നില്ല. ഭാവിയിൽ ഉണ്ടാകുന്ന കുട്ടികൾക്ക് നല്ലൊരു ജീവിതനിലവാരം ഉറപ്പാക്കാനാണ് ഞാൻ…
Read Moreമദ്യഷോപ്പിൽ പുലിയുടെ വിളയാട്ടം, സെയിൽസ്മാന് നേരെ ആക്രമണം; ഭീതിയുണർത്തുന്ന സിസിടിവി ദൃശ്യങ്ങൾ
ജനവാസമേഖലയിലിറങ്ങിയ പുള്ളിപ്പുലി മദ്യഷോപ്പിൽ കയറി സെയിൽസ്മാനെ ആക്രമിച്ചു. രാജസ്ഥാനിലെ ടോങ്ക് നഗരത്തിൽ തിങ്കളാഴ്ച രാവിലെയാണ് ഭീതിയുണർത്തിയ സംഭവം ഉണ്ടായത്. തിരക്കേറിയ മാർക്കറ്റിലൂടെ 400 മീറ്ററോളം ഓടിയ പുള്ളിപ്പുലി മൂന്നുപേരെ പരിക്കേൽപ്പിച്ചു. അഞ്ചു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ മയക്കുവെടിവെച്ച് പിടികൂടി. സമീപത്തെ കാട്ടിൽ നിന്ന് വഴിതെറ്റിയെത്തിയ മുതിർന്ന ആൺപുലിയെ ആദ്യം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പൊന്തക്കാടുകളിലാണ് കണ്ടത്. വിവരം അറിഞ്ഞ് പരിശോധിക്കാനെത്തിയ രാകേഷ് മാലി എന്ന ഫോറസ്റ്റ് വോളന്റിയറെ പുലി ആക്രമിക്കുകയും കാലിന് പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് ജനങ്ങൾക്കിടയിലൂടെ ഓടിയ പുലി സമീപത്തെ മദ്യഷോപ്പിലേക്ക് ഇരച്ചുകയറി. കടയിലുണ്ടായിരുന്ന സെയിൽസ്മാനെ പുലി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. സെയിൽസ്മാൻ പുലിയുമായി ജീവനുവേണ്ടി മല്ലിടുന്നതിന്റെയും, ഒടുവിൽ രക്ഷപ്പെട്ട് പുറത്തേക്ക് ഓടുന്നതിന്റെയും ഭീതിദമായ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സെയിൽസ്മാൻ ഓടി രക്ഷപ്പെട്ടതോടെ പുലി കടയിലെ മേശയ്ക്കടിയിൽ അഭയം പ്രാപിച്ചു. പിന്നീട് വനംവകുപ്പ് സംഘമെത്തി…
Read Moreശബരിമല സ്വർണക്കൊള്ളക്കേസ്; പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രശാന്തിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എസ്ഐടി പറഞ്ഞു. താൻ ഏത് നിമിഷവും അറസ്റ്റിലാകുമെന്ന് പറഞ്ഞ് പ്രശാന്ത് ഇന്ന് രാവിലെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെ എസ്ഐടി സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ 2025 ൽ ചട്ടം ലംഘിച്ച് ചെന്നെയിലേക്കു കൊണ്ടുപോയതിൽ പി.എസ്.പ്രശാന്ത് അടക്കം ഏഴു പേർക്ക് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞമാസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2019 ലെ സ്വർണക്കവർച്ചയും ക്രമക്കേടും മറയ്ക്കാനാണ് 2025 ൽ പാളികൾ ചെന്നൈയിലെത്തിച്ചു സ്വർണം പൂശിയതെന്നാണു കണ്ടെത്തൽ. പ്രശാന്ത് അടക്കമുള്ളവരുടെ പങ്ക് സ്ഥാപിക്കുന്ന ശക്തമായ തെളിവുകൾ കണ്ടെത്തിയെന്ന് എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വിശ്വാസ വഞ്ചനയും ഗൂഢാലോചനയും നടത്തി…
Read More