ചാത്തന്നൂർ: കെഎസ്ആർടിസി ബസുകൾ ബാല സൗഹൃദ ബസുകളാകുന്നു.ബസുളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് കൂടുതൽ സുരക്ഷിതവും സന്തോഷകരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി ബാല സൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി ജീവനക്കാർക്ക് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി മാനേജ്മെന്റ് ജീവനക്കാർക്കായി സമഗ്രമായ നിർദേശം ഇറക്കിയത്. ബസുകളിൽ യാത്ര ചെയ്യുന്ന കുട്ടികളോട് സ്നേഹത്തോടെയും അനുകമ്പയോടെയും സൗമ്യമായും മാത്രമേ ജീവനക്കാർ പെരുമാറാവൂ എന്നും, യാതൊരു കാരണവശാലും അവരോട് ദേഷ്യപ്പെടുകയോ കയർത്തു സംസാരിക്കുകയോ ചെയ്യരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ബസ് പൂർണമായും നിർത്തിയതിനു ശേഷം മാത്രം കുട്ടികളെ സുരക്ഷിതമായി കയറ്റുവാനും ഇറക്കുവാനും അനുവദിക്കണം. യാത്രയ്ക്കിടയിൽ കുട്ടികൾ കൈയോ തലയോ പുറത്തിടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരെ സ്നേഹപൂർവം പിന്തിരിപ്പിക്കേണ്ടതാണ്. കുട്ടികൾക്ക് ബസിൽ ലഭ്യമായിടത്തോളം സീറ്റുകൾ നൽകുകയും, അവർ നിന്നുകൊണ്ട് യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുകയും വേണം. നിന്നു യാത്ര ചെയ്യേണ്ടിവരുന്ന…
Read MoreDay: July 24, 2026
മോഹങ്ങൾക്ക് നിറച്ചാർത്തായി… അമ്മക്കിളി കൂട്ടിൽ പൊന്നമ്മ അമ്മയ്ക്ക് ഇനി സുരക്ഷിത ജീവിതം
ചാത്തന്നൂർ: അമ്മക്കിളിക്കൂട് ഒരുങ്ങി വാസ്തു കർമം ശനിയാഴ്ച. മഴയും വെയിലുമേൽക്കാതെ, കാലാവസ്ഥയുടെ കഠിനതകളെ ആശങ്കയോടെ നോക്കിയിരിക്കാതെ പൊന്നമ്മ അമ്മ എന്ന വയോധികയ്ക്ക് ഇനി സ്വസ്ഥമായി ജീവിക്കാം. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. പൊന്നമ്മ അമ്മയുടെ സ്വപ്നങ്ങൾക്കും അപ്പുറത്തുള്ള ഒരു വീട് – അമ്മക്കിളിക്കൂട്. വാസ്തു കർമത്തിന് മുമ്പ് ഒരു ചടങ്ങ്. കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ദേശവാസികളും ഒരു ചേരുന്ന അസുലഭ നിമിഷങ്ങൾ… ചിറക്കര ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡായ ഇടവട്ടം സ്വദേശിനിയാണ് വായാധികയായ പൊന്നമ്മ അമ്മ. മരം കയറ്റ തൊഴിലാളിയായ ഭർത്താവ് ശ്രീകണ്ഠന് പ്രായാധിക്യവും രോഗങ്ങളും നിമിത്തം ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഒരു മകനും ഭാര്യയും അവരുടെ രണ്ട് കുഞ്ഞു മക്കളും പൊന്നമ്മ അമ്മയ്ക്ക് ഒപ്പമാണ്താമസം. കൂലിപ്പണിക്കാരനായ മകന് സ്ഥിരമായി ജോലി കിട്ടാറുമില്ല. ദാരിദ്ര്യവും പരിവട്ടവുമായി കഴിയുന്ന കുടുംബം. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഭുരഹിത…
Read Moreശബരിമല സ്വര്‍ണക്കൊള്ള: പ്രശാന്തിന് നേരിട്ട് പങ്കെന്ന് എസ്ഐടി കണ്ടെത്തല്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് നേരിട്ട് പങ്കുണ്ടെന്ന് എസ്ഐടിയുടെ കണ്ടെത്തല്‍. 2019 ലെ ബോര്‍ഡിന്റെ കാലത്ത് നടന്ന സ്വര്‍ണകവര്‍ച്ച മറച്ച് വയ്ക്കാനാണ് ദ്വാരപാലക ശില്‍പ്പ പാളികള്‍ 2025 ല്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്. നേരത്തെ നടന്ന കവര്‍ച്ച മൂടിവയ്ക്കാന്‍ പ്രശാന്തും കൂടിച്ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുന്ന കാലയളവില്‍ തിരുവാഭരണ കമ്മീഷണറായിരുന്ന റജിലാല്‍ ദ്വാരപാലക ശില്‍പ്പ പാളികള്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സൗകര്യമില്ലെന്നും പാളിയിലെ കളര്‍ മാറിയതിന് പരമ്പരാഗതമായ രീതിയില്‍ സ്വര്‍ണം പൂശിയാല്‍ മതിയെന്നായിരുന്നു ദേവസ്വം സെക്രട്ടറിക്ക് റജിലാല്‍ ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ പ്രശാന്ത് സമ്മര്‍ദം ചെലുത്തി റിപ്പോര്‍ട്ട് മാറ്റിച്ചുവെന്ന് റജിലാല്‍ എസ്ഐടിയ്ക്ക് മൊഴി നല്‍കിയിരുന്നു.
Read Moreസഹപാഠിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; അഞ്ചുപേര്‍ക്കെതിരേ കൂടി പോലീസ് കേസെടുത്തു
ഉള്ളൂര്‍: ഒപ്പം പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസില്‍ മെഡിക്കല്‍കോളജ് പോലീസ് അഞ്ചു കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. വയനാട് സ്വദേശിയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മുന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയുമായ എബേല്‍ അഗസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ഇയാള്‍ക്കു ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ചയാണ് തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നു കാട്ടി വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയത്. എബേല്‍ അഗസ്റ്റിനെതിരേ സംഭവത്തില്‍ രണ്ടുകേസുകള്കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യ പരാതിയില്‍ അറസ്റ്റിലായ എബേലിന് കോടതി ജാമ്യം അനുവദിച്ചുവെങ്കിലും ഇയാള്‍ക്ക് ജാമ്യം ലഭിച്ചത് അറിഞ്ഞതോടെയാണ് കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരാതിയുമായി ബുധനാഴ്ച വൈകിട്ടോടെ പോലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പോലീസ് എഫ്ഐആര്‍ ഇടാനോ കുട്ടികളുടെ മൊഴിയെടുക്കാനോ തയാറായില്ലെന്നായിരുന്നു വിദ്യാര്‍ഥിനികളുടെ ആരോപണം. ഒരേ സ്വഭാവമുള്ള പരാതികളായതിനാല്‍ ഒറ്റ എഫ്ഐആര്‍ ഇട്ട്…
Read Moreആറളത്ത് കാട്ടാന ആക്രമണം; വീടിന്റെ ഷെഡ്ഡ് തകർത്തു’; അപകടകാരിയായ മോഴയാനയെ പിടികൂടണമെന്ന ആവശ്യം ശക്തം
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 11ൽ പ്ലോട്ട് നമ്പർ 114ൽ താമസിക്കുന്ന മായ സനിലിന്റെ വീടിന് നേരെ അപകടകാരിയായ മോഴയാനയുടെ ആക്രമണം. പുലർച്ചെ മൂന്നോടെ നടന്ന സംഭവത്തിൽ വീടിന്റെ മുന്നിലെ ഷെഡ്ഡും വീട്ടുപകരണങ്ങളും തകർന്നു. ഓടി രക്ഷപ്പെടുന്നതിനിടെ സനിലിന്റെ അമ്മമ്മയ്ക്ക് വീണ് മുട്ടിന് പരിക്കേറ്റു. സംഭവസമയത്ത് സനിലിന്റെ അമ്മമ്മ ബാത്ത്റൂമിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സമീപവഴിയിൽ നിന്നിരുന്ന മോഴയാന വീടിന് നേരെ പാഞ്ഞെത്തിയത്. അതേസമയം, സനിലും സഹോദരനും വീടിന് പുറത്തുള്ള തിണ്ണയിൽ ഉറങ്ങുകയായിരുന്നു. ആനയുടെ ശബ്ദം കേട്ട് നാലുപേരും വീടിനുള്ളിലേക്ക് ഓടിക്കയറി. അതിനിടെ മുറ്റത്തുണ്ടായിരുന്ന സൈക്കിൾ ഉൾപ്പെടെ ആന ചവിട്ടി നശിപ്പിച്ചു. വാതിൽ പോലും ഘടിപ്പിക്കാത്ത, അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നിട്ടും ഏഴംഗ കുടുംബം അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീടിന് മുന്നിൽ മഴനനയാതിരിക്കാൻ കെട്ടിയിരുന്ന പ്ലാസ്റ്റിക് ഷെഡ്ഡ്ആന തകർത്തു. വീടിന് ഘടിപ്പിക്കാൻ വാങ്ങിവച്ചിരുന്ന പുതിയ വാതിൽ, കസേര, ബക്കറ്റ് എന്നിവയും…
Read Moreകുറ്റക്കാർക്ക് കടുത്തശിക്ഷ ഉറപ്പാക്കാൻ ബിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കുറ്റക്കാർക്കെതിരേ കടുത്ത ശിക്ഷ ഉറപ്പാക്കാൻ അടുത്ത ആഴ്ച പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാത്രി വൈകി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിൽ ഒരൊറ്റ ദിവസത്തിനിടെ പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ പ്രതികരണമാണിത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന് ഡൽഹി ഹൈക്കോടതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എക്സിലൂടെ മോദിയുടെ വീഡിയോ സന്ദേശം എത്തിയത്. ചോദ്യപേപ്പർ ചോർച്ച എന്നത് ചെറിയൊരു വിഷയമല്ല. ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് കടുത്ത മാനസിക വിഷമമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസത്തിനിടെ സർക്കാർ നിരവധി കർശന നടപടികൾ കൈക്കൊണ്ടതെന്നും മോദി പറഞ്ഞു. പ്രതികൾക്കെതിരേ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനായി ഇന്നു കേന്ദ്രമന്ത്രിസഭാ യോഗം ചേരുമെന്നും മോദി കൂട്ടിച്ചേർത്തു. കുറ്റവാളികളെ ഇതിനകം തന്നെ…
Read Moreവേർപിരിയാനാവാത്ത ആത്മബന്ധം, മൂന്ന് സഹോദരിമാരും വിവാഹം കഴിച്ചത് ഒരേ യുവാവിനെ
സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും പിരിഞ്ഞിരിക്കണമെന്നതിനാൽ പല പെൺകുട്ടികൾക്കും വിവാഹം സന്തോഷത്തോടൊപ്പം സങ്കടം കൂടിയാണ് സമ്മാനിക്കുന്നത്. എന്നാൽ, പരസ്പരം വേർപിരിയാൻ കഴിയാത്തതിന്റെ പേരിൽ വേറിട്ടൊരു തീരുമാനമെടുത്തിരിക്കുകയാണ് ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ദൗരിയ ഗ്രാമത്തിലുള്ള മൂന്ന് സഹോദരിമാർ. വിവാഹം കഴിഞ്ഞാലും വേർപിരിയാതിരിക്കാൻ മൂവരും ഒരേ യുവാവിനെ തന്നെ വിവാഹം കഴിച്ചു എന്നതാണ് രസകരമായ കാഴ്ച. ഇൻഫ്ലുവൻസർമാരായ സരോജ് (20), സാവിത്രി (19), സന്തോഷ് (18) എന്നിവരാണ് ഇവരുടെ കാമറാമാനായ വികാസിനെ (20) വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിൽ ഇവർ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് വികാസാണ്. യുവതികളുടെ ഭർത്താവായി വികാസ് ചില വീഡിയോകളിൽ അഭിനയിച്ചിട്ടുമുണ്ട്. വിവാഹം കഴിഞ്ഞാൽ പരസ്പരം പിരിഞ്ഞിരിക്കേണ്ടി വരുമല്ലോ എന്ന ഭയം കാരണമാണ് ഒരേ ആളെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് സരോജ് വീഡിയോയിൽ പറയുന്നുണ്ട്. ‘കുട്ടിക്കാലം മുതൽ ഞങ്ങൾ ഒരുമിച്ചാണ്. വേർപിരിഞ്ഞ് ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും വയ്യ.…
Read Moreവിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം പിൻമാറി; ആത്മഹത്യയ്ക്ക് ശ്രമിച്ചു യുവതി; ഒളിവിൽപ്പോയ യുവാവ് പിടിയിൽ
മാന്നാർ: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച യുവാവ് പിടിയില്‍. ഒളിവില്‍ കഴിഞ്ഞുവന്നിരുന്ന എണ്ണയ്ക്കാട് അമ്പാട്ട് പുത്തന്‍വീട്ടില്‍ ഹരികുമാര്‍ മകന് അനൂപി(29)നെയാണ് ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പ്രതി യുവതിയുമായി പ്രണയത്തിലായി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചശേഷം യുവതിയുമായുള്ള വിവാഹത്തിൽനിന്നും പിന്മാറി. യുവതി ആത്മഹത്യക്ക് ശ്രമിക്കുകയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്തു. തുടര്‍ന്ന് മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ പ്രതി മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് ഒളിവില്‍ പോയി. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ എരുമേലിയിലുള്ള ഒളിത്താവളത്തില്‍നിന്നും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഅമ്മയിൽ പടയൊരുക്കം: ശ്വേത മേനോനെതിരെ ‘പെണ്മക്കള്’
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ ചേരിപ്പോരും അധികാര തര്‍ക്കവും തുടരുന്നതിനിടെ പ്രസിഡന്റ് ശ്വേത മേനോനെതിരെ പടയൊരുക്കം. ‘പെണ്മക്കള്’ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് ശ്വേത മേനോന് തുടരണമോ, തെരഞ്ഞെടുപ്പ് വേണോ എന്നതില്‍ അഭിപ്രായ രൂപീകരണത്തിന് ശ്രമം തുടങ്ങിയിരിക്കുന്നത്. ശ്വേതയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയ അന്‍സിബ ഹസന്, ഉഷ ഹസീന, മാലാ പര്‍വതി തുടങ്ങിയ നടിമാരടക്കം അംഗങ്ങളായ ഗ്രൂപ്പാണിത്. ‘അമ്മ’ സംഘടനയിലെ സ്ത്രീകളുടെ കൂട്ടായ്മ എന്ന നിലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. സംഘടനയിലെ തര്‍ക്കങ്ങളും വിരുദ്ധ നിലപാടുകളും വ്യക്തമാക്കുന്ന ഗ്രൂപ്പിലെ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ‘അമ്മയുടെ പെണ്മക്കള്’ എന്ന പേരില്‍ ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പ് പിന്നീട് പേരു മാറ്റിയാണ് വെറും ‘പെണ്മക്കള്’ ആയി മാറിയത്. ശ്വേത മേനോനും ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു. സംഘടനയിലെ പ്രശ്നം കടുത്തതോടെയാണ് ഈ ഗ്രൂപ്പില്‍ നിന്നും ശ്വേത ലെഫ്റ്റ്…
Read Moreഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ കടന്നുപിടിക്കാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഹരിപ്പാട്: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ ഹൂഗ്ലി സ്വദേശി മിറാജുൽ (26) ആണ് പിടിയിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. യുവതിയും പ്രതിയും ഹരിപ്പാട്ടുള്ള ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. രാവിലെ സ്ഥാപനത്തിലെത്തിയ യുവതിയെ മിറാജുൽ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച യുവതി ബഹളം വച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതി നേരിട്ട് ഹരിപ്പാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പിന്നീട് പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More