മുത്തച്ഛനാകാന്‍ പ്രായമുള്ള അല്‍പാച്ചിനോയുടെ കുഞ്ഞിന്റെ അമ്മയാകാനൊരുങ്ങി 29കാരി ! ആരാണ് നൂര്‍ അല്‍ഫല…

വിഖ്യാത ഹോളിവുഡ് നടന്‍ അല്‍പാച്ചിനോ വീണ്ടും അച്ഛനാകാനൊരുങ്ങുന്നതായി വിവരം.

83കാരനായ അല്‍ പാച്ചിനോയുടെ 29കാരിയായ കാമുകി നൂര്‍ അല്‍ഫല ഗര്‍ഭിണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അല്‍പാച്ചിനോയ്ക്ക നിലവില്‍ പലബന്ധങ്ങളിലായി മൂന്ന് കുട്ടികളുണ്ട്. അതേസമയം, നൂര്‍ അല്‍ഫല തന്റെ ആദ്യത്തെ കുഞ്ഞിനെയാണ് വരവേല്‍ക്കാനൊരുങ്ങുന്നത്.

2022 മുതല്‍ നൂര്‍ അല്‍ഫലയും അല്‍ പാച്ചിനോയും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, വെനീസിലെ ഫെലിക്‌സ് ട്രാട്ടോറിയയില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇറ്റാലിയന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഇവര്‍ ഒരു കാറില്‍ പോകുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു.

മുന്‍ കാമുകിയും അഭിനയം പഠിപ്പിക്കുന്നയാളുമായ ജാന്‍ ടാരന്റില്‍ ജൂലി മേരി എന്ന 33 വയസുള്ള മകളും അല്‍ പാച്ചിനോക്കുണ്ട്.

കാമുകി ബെവര്‍ലി ഡി ആഞ്ചലോയില്‍ ഇരട്ടകളായ ആന്റണ്‍,ഒലീവിയ എന്നീ മക്കളും ഉണ്ട്. ഇവര്‍ക്ക് 22 വയസാണ് പ്രായം. 1997 മുതല്‍ 2003 വരെ ബെവര്‍ലി ഡി ആഞ്ചലോയുമായി അല്‍ പാച്ചിനോ ഡേറ്റിംഗില്‍ ആയിരുന്നു.

2014ല്‍,അല്‍ പാച്ചിനോ ന്യൂയോര്‍ക്കറിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ മക്കളെക്കുറിച്ച് സംസാരിച്ചിരുന്നു. ”അവരുടെ മേല്‍ എനിക്കും ഉത്തരവാദിത്തം ഉണ്ട്.

ഞാന്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്റെ സാന്നിധ്യം ഇല്ലാത്തപ്പോള്‍, അവര്‍ക്കും അവരില്ലാത്തപ്പോള്‍ എനിക്കും വിഷമം തോന്നാറുണ്ട്. അച്ഛനായതിലൂടെ ഞാന്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചു”, എന്നാണ് അദ്ദേഹം പറഞ്ഞത്.

നൂര്‍  അല്‍ഫല ഒരു സമ്പന്ന കുവൈറ്റ്- അമേരിക്കന്‍ കുടുംബത്തിലെ അംഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

79-കാരനായ മിക്ക് ജാഗര്‍, 61-കാരനായ ഫിലാന്ത്രോപിസ്റ്റ് നിക്കോളാസ് ബെര്‍ഗ്രൂന്‍ എന്നിവരുമായി നൂറിന് നേരത്തെ പ്രണയം ഉണ്ടായിരുന്നു.

91-കാരനായ, അമേരിക്കന്‍ ചലച്ചിത്ര നടനും സംവിധായകനുമായ ക്ലിന്റ് ഈസ്റ്റ്വുഡിനൊപ്പവും നൂറിനെ പലരും കണ്ടിട്ടുണ്ടെന്ന് പേജ് സിക്‌സിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ക്ലിന്റ് തന്റെ കുടുംബ സുഹൃത്താണെന്നാണ് നൂര്‍ വ്യക്തമാക്കിയത്.

അല്‍ പാച്ചിനോയും നൂറും കോവിഡ് മഹാമാരിയുടെ സമയത്താണ് പരസ്പരം കണ്ടുമുട്ടിയത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഏതങ്ങള്‍ക്കിടയിലുള്ള പ്രായ വ്യത്യാസം ഒരു പ്രശ്‌നമായി തോന്നുന്നില്ല എന്നും ഇരുവരും പറയുന്നു. അല്‍ പാച്ചിനോക്ക് നൂറിന്റെ അച്ഛനേക്കാള്‍ പ്രായം ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Related posts

Leave a Comment