സദാചാര ഗുണ്ടകൾ തല്ലിച്ചതച്ചു; യുവാവിന്‍റെ മൃതദേഹം റെയിൽവേ ട്രാക്കിൽ; ഇതുവരെ ഗുണ്ടകൾക്കെതിരേ കേസെടുത്തില്ല; സംഭവം കൊട്ടാരക്കരയിൽ

കൊട്ടാരക്കര: സദാചാര ഗുണ്ടകൾ പിടികൂടി മർദിച്ച യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടാത്തല പണയിൽ കൊടുവിള വീട്ടിൽ ശ്രീജിത്ത് (28)നെയാണ് ഇന്നു പുലർച്ചെ 3.30 ന് എഴുകോൺ കിള്ളൂരിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച ശ്രീജിത്തിനെ വീട്ടിൽ ഒരു പെൺകുട്ടിയോടൊപ്പം കണ്ടെത്തിയെന്നാരോപിച്ച് പ്രദേശത്തെ ചിലർ ശ്രീജിത്തിനെ മർദ്ദിക്കുകയും പിന്നീട് പോലീസിലേൽപ്പിക്കുകയുമുണ്ടായി. പോലീസ് സ്റ്റേഷനിൽ നിന്നും വിട്ടയച്ച ശ്രീജിത്തിനെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. ഇന്നു പുലർച്ചെ നാട്ടുകാരാണ് റെയിൽവേ ട്രാക്കിൽ ശ്രീജിത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്.

അച്ഛനമ്മമാർ മരിച്ചതിനെ തുടർന്ന് ശ്രീജിത്ത് വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ഒരു സഹോദരിയുള്ളത് ഭർതൃവീട്ടിലാണ്. മർദ്ദനമേറ്റതിലുള്ള മാനസികവിഷമം മൂലം ജീവനൊടുക്കിയതാവാം എന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ശ്രീജിത്തിന് മർദനമേറ്റ സംഭവത്തിൽ ഇതുവരെ ആരുടേയും പേരിൽ പോലീസ് കേസെടുത്തിട്ടില്ല.

Related posts