അമ്പത് വയസ്സിനിടെ കഴിച്ചത് 12 കല്യാണങ്ങള്‍ ! 13-ാം വിവാഹത്തിനൊരുങ്ങിയപ്പോള്‍ പിടിവീണു ! അറസ്റ്റിലായത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ബിഹാറിലെ കിശന്‍ഗഞ്ചില്‍ ആറു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന വിവാഹത്തട്ടിപ്പുകാരന്‍ അറസ്റ്റില്‍.അനാര്‍ക്കലി സ്വദേശി ശംശാദാണ് പിടിയിലായത്.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ 12 തവണ വിവാഹം ചെയ്തിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.

അവിവാഹിതനാണെന്ന് പറഞ്ഞാണ് ഓരോ തവണയും ഇയാള്‍ വിവാഹം ചെയ്തത്. പതിമൂന്നാം വിവാഹത്തിന് ഇയാള്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

2015 ഡിസംബര്‍ 8ന്, പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് ബിജ്വര്‍ സ്വദേശി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഒരു മാസത്തിനുള്ളില്‍ കിശന്‍ഗഞ്ചിലെ എല്‍ആര്‍പി ചൗക്ക് എന്ന പ്രദേശത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി.

എന്നാല്‍ ശംശാദ് പോലീസിന്റെ പിടിയില്‍ നിന്നും വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു.

ഇതിനിടെ, ഇയാള്‍ ബഹാദുര്‍ഗഞ്ചിലെ കൊയിദാംഗി എന്ന പ്രദേശത്തുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശംശാദ് പിടിയിലാവുകയായിരുന്നു.

Related posts

Leave a Comment