ഹൂബ്ലി നദിയിലെ ഹൗഡിനി എസ്‌കേപ്പ് ! മാന്ത്രികനെ ‘മരണംപൂട്ടി’; ചങ്ങലകള്‍ പൂട്ടിയനിലയില്‍ മൃതദേഹം കണ്ടെത്തി

കോൽക്കത്ത: പശ്ചിമബംഗാളിലെ ഹൂബ്ലിയിൽ കാണാതായ മന്ത്രികന്‍റെ മൃതദേഹം കണ്ടെത്തി. ദുരന്തനിവാരണസേനയുടെ സഹായത്തോടെ പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ് പൂട്ടുകൾകൊണ്ടു ബന്ധിച്ച പേടകത്തിനുള്ളിലിരുന്ന് ഹൂബ്ലി നദിയിലേക്ക് ഇറങ്ങിയ ചഞ്ചൽ ലാഹരിയാണു നദിയുടെ ആഴങ്ങളിൽപെട്ടത്. ചങ്ങലകൾ പൂട്ടിയ നിലയിലായിരുന്നു മൃതദേഹം.

കോൽക്കത്ത തുറമുഖത്തിനു സമീപം മില്ലേനിയം പാർക്കിൽ നൂറുകണക്കിനു കാണികൾ നോക്കിനിൽക്കേ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ചഞ്ചലിൻറെ ഹൗഡിനി എസ്കേപ്പിനു തുടക്കമായത്. ഹൗറ പാലത്തിന് താഴെ നിർത്തിയ ബോട്ടിൽനിന്നാണു ചഞ്ചൽ ചാടിയത്.

ഇവിടെ നിന്നു ഒരു കിലോമീറ്റർ അകലെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൂട്ടുകളെല്ലാം തകർത്ത് മാന്ത്രികൻ ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ ജനം ഏറെനേരം കാത്തിരുന്നു. സമയം വൈകിയതോടെ പ്രതീക്ഷ ആശങ്കയ്ക്കു വഴിമാറി.

തുടർന്നു കാണികൾതന്നെയാണു പോലീസിനെ അറിയിച്ചത്. മാജിക് അവതരിപ്പിക്കുന്നതിനു പോലീസിൻറെയും തുറമുഖ വകുപ്പിൻറെയും അനുമതി തേടിയിരുന്നു. 2013- ൽ ഇതേ ജാലവിദ്യ കാണിച്ച ചഞ്ചലിനെ രഹസ്യവാതിലൂടെ രക്ഷപ്പെടുന്നതു കണ്ട് നാട്ടുകാർ കൈകാര്യംചെയ്തിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യം അമേരിക്കയിൽ ജീവിച്ച ഹാരി ഹൗഡിനി എന്ന മാന്ത്രികനാണ് ദുഷ്കരമായ ഹൗ ഡിനി എസ്കേപ്പ് എന്ന ജാലവിദ്യയുടെ ഉപജ്ഞാതാവ്.

Related posts