വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ കാശിനു പകരമായി യുവതിയെ ശാരീരികമായി ഉപയോഗിച്ച് 65കാരന്‍ ! സംഭവം അറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് വയോധികനെ കൊന്ന് ഓവുചാലില്‍ താഴ്ത്തി…

വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞാതെ വന്നതോടെ യുവതിയില്‍ നിന്ന് ലൈംഗികബന്ധം ആവശ്യപ്പെട്ട 65കാരനെ യുവതിയുടെ ഭര്‍ത്താവ് കൊല്പപെടുത്തി.ഗ്യാന്‍ പ്രകാശ് എന്നയാളാണ് കൊല്ലപ്പെട്ടത്.ഉത്തര്‍പ്രദേശിലെ ഗാസിയബാദിലാണ് സംഭവം

ഗ്യാന്‍ പ്രകാശിനെ ജനുവരി നാല് മുതല്‍ കാണാതായത്. തിങ്കളാഴ്ച രാത്രി വിജയ് നഗറിലെ ഓവുചാലില്‍ സ്യൂട്ട്കെയ്സിനുള്ളില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിനോദ് കുമാര്‍, പ്രീതി എന്നിവരാണ് അറസ്റ്റിലായത്.

കുറ്റാരോപിതയായ സ്ത്രീ ഇയാളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഗ്യാന്‍ പ്രകാശ് സുഹൃത്തിന്റെ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.

ഒരുദിവസം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഗ്യാന്‍ പ്രകാശിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളുടെ ഫോണ്‍ ലോക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഗോവിന്ദപുരം എന്നയിടത്താണ് അവസാനമായി കാണാന്‍ സാധിച്ചത്.

കൂടാതെ ഇയാളുടെ എടിഎം ഉപയോഗിച്ച് രണ്ടിടത്ത് നിന്ന് 50,000 രൂപ പിന്‍വലിച്ചതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സമീപത്തെ സിസിടിവിയുടെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്.

രണ്ട് വര്‍ഷം മുന്‍പാണ് യുവതി ഇയാളില്‍ നിന്ന് 40,00 രൂപ വായ്പയെടുത്തത്. 2019ല്‍ യുവതി വിവാഹത്തിന് മുമ്പ് ഇതുകൂടാതെ ഇയാളില്‍ നിന്ന് ഒരു ലക്ഷം രൂപയും വായ്പ വാങ്ങിയിരുന്നു.

അത് തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ഇയാള്‍ യുവതിയോട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടു. അങ്ങനെ നിര്‍ബന്ധത്തിനു വഴങ്ങി യുവതി ഇയാളുടെ ഇംഗിതത്തിനു വഴങ്ങുകയായിരുന്നു.

ഈ ബന്ധം ഒരു വര്‍ഷത്തോളം തുടര്‍ന്നെങ്കിലും വിനോദ് അറിഞ്ഞതോടെ ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ജനുവരി നാലിന് പ്രീതി ഇയാളെ നാലുമണിയോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി.

മദ്യപിച്ച് അബോധവാസ്ഥയിലാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കെയ്സിലാക്കി ഓവുചാലില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

Related posts

Leave a Comment